Tuesday 31 July 2012

നല്ല തോഴര്‍


ജീവിതസായാഹ്നത്തിലെ നല്ല തോഴര്‍
Posted on: 21 Jul 2012
ജി.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍




വാര്‍ധക്യകാല ജീവിതം സചേതനമായ ചുറ്റുപാടുകളിലൂടെ ആയാല്‍ ശാരീരികമായ അവശതകളും മനഃസംഘര്‍ഷവുമൊക്കെ ലഘൂകരിക്കപ്പെടും. കൊല്ലത്തെ കിളികൊല്ലൂരുള്ള ഷീലാ ആന്റണി സ്വന്തം ജീവിതത്തിലൂടെ ഈ തത്ത്വം തെളിയിക്കുകയാണ്.

നാട്ടുകാര്‍ ഷീലാമ്മയെന്നു സ്‌നേഹത്തോടെ വിളിക്കുന്ന ഷീലാ ആന്റണി പരമ്പരാഗതമായി കര്‍ഷക കുടുംബാംഗമാണ്. എന്നാല്‍, വിവാഹിതയായതോടെ കിളികൊല്ലൂരില്‍ ഭര്‍ത്താവിനൊപ്പം ബേക്കറി വ്യവസായത്തിലേര്‍പ്പെട്ടു. ഭര്‍ത്താവ് മരിച്ചതോടെ ബേക്കറി വ്യവസായം മകനെ ഏല്പിച്ചു. ശിഷ്ടജീവിതം വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും സസ്യങ്ങള്‍ക്കുമൊപ്പം മതിയെന്ന ഉറച്ച തീരുമാനമെടുത്തു.

5 ഏക്കര്‍ വ്യാപ്തിയുള്ള കിളികൊല്ലൂരിലെ പറമ്പില്‍ ഷീലാമ്മ തുടങ്ങിയ സംയോജിതകൃഷി ഇപ്പോള്‍ 6 വര്‍ഷം പിന്നിടുന്നു. വളര്‍ത്തുപക്ഷികളില്‍ നാടന്‍കോഴി, താറാവ്, ഗൂസ്, ഗിനി, മണിത്താറാവ് എന്നിവയുണ്ട്. ഇവയൊക്കെ പരമ്പരാഗതരീതിയില്‍ പറമ്പില്‍ തുറന്നുവിട്ടു വളര്‍ത്തുന്നു. വൈകുന്നേരം കൂടണയുംവരെ ഇവ ചിക്കിനടക്കും. 30 ഓളം ഗൂസുകള്‍ കൃഷിത്തോട്ടത്തിലെത്തുന്നവരുടെ പ്രധാന ആകര്‍ഷണമാണ്. ഷീലാമ്മയുടെ അഭിപ്രായത്തില്‍ നല്ല രോഗപ്രതിരോധശേഷിയുള്ള പറവകളാണ് ഗൂസുകള്‍. കുഞ്ഞുങ്ങളെ നന്നായി പരിപാലിക്കുന്ന നല്ല പോറ്റമ്മമാരുമാണ് ഇവ. വര്‍ഷത്തില്‍ 40 മുട്ടകളോളമിടും. ഒരു ഗൂസ് 6 കിലോഗ്രാമോളം ഭാരം വെക്കുന്നു. സദാസമയവും പറമ്പില്‍ ചികഞ്ഞുനടക്കുന്ന ഗിനിക്കോഴികള്‍ 2 കിലോഗ്രാം വരെ ഭാരംവെക്കും. വര്‍ഷത്തില്‍ 30 മുതല്‍ 100 വരെ മുട്ടകളിടുകയും ചെയ്യും. ഗിനിയും ഗൂസും നല്ല കീടഭോജികളുമാണെന്ന് ഷീലാമ്മ സാക്ഷ്യപ്പെടുത്തുന്നു.

50 നാടന്‍ താറാവുകളും 10 മണിത്താറാവുകളുമുണ്ട്. ഇവയ്ക്ക് കുളിക്കാന്‍ വെള്ളം നിറച്ച ടാങ്കുകള്‍ സജ്ജമാണ്. 40 ഓളം നാടന്‍ കോഴികളും പറമ്പില്‍ വളരുന്നു. പറമ്പിലെ തീറ്റയ്ക്കുപുറമേ വളര്‍ത്തുപക്ഷികള്‍ക്ക് ഷീലാമ്മയുടെ വക സ്‌പെഷല്‍ തീറ്റയുമുണ്ട്. ചോറും മഞ്ഞളും നാരങ്ങയും മസാലകളുമൊക്കെ ചേര്‍ത്ത ഈ തീറ്റ ദിവസവും ഒരു തവണ ഷീലാമ്മ നേരിട്ടുതന്നെ നല്കുന്നു. സ്വതന്ത്രമായിവളരുന്ന വളര്‍ത്തുപക്ഷികള്‍ക്ക് രോഗബാധ കുറവാണെന്നും ഇവയിടുന്ന മുട്ടകള്‍ തികച്ചും ജൈവമാണെന്നും ഷീലാമ്മ പറഞ്ഞു. അതിനാല്‍ ഇവിടത്തെ മുട്ടയ്ക്ക് നാട്ടില്‍ നല്ല പ്രിയംതന്നെയുണ്ട്.

ആടുകള്‍ക്കും പശുക്കള്‍ക്കും പറമ്പിലെ പുല്‍മേട്ടില്‍ നിര്‍ബാധം മേഞ്ഞുനടക്കാം. കറവയുള്ള നാലെണ്ണമുള്‍പ്പെടെ പത്തുപശുക്കളുണ്ട്, 15 ആടുകളും. പച്ചപ്പുല്ല് ധാരാളം തിന്നുന്നതിനാലും കൃത്രിമത്തീറ്റ അധികം നല്കാത്തതിനാലും മൃഗപരിപാലനം ലാഭകരമായി മുന്നേറുന്നു. ഇവയുടെ പാലിനായും കുട്ടികളെ വാങ്ങാനും നാട്ടുകാരെത്തുന്നുണ്ട്.

വൈവിധ്യമാര്‍ന്ന പരമാവധി വിളകള്‍ വളര്‍ത്തുകയെന്നതാണ് കൃഷിയെ സംബന്ധിച്ച് ഷീലാമ്മയുടെ കാഴ്ചപ്പാട്. പലയിനം മാവ്, നെല്ലി, ചെറി, അത്തി, സപ്പോട്ട, കൈതച്ചക്ക തുടങ്ങിയ ഫലസസ്യങ്ങളും അശോകവും വേങ്ങയും പോലുള്ള ഔഷധവൃക്ഷങ്ങളും പലയിനം ഔഷധസസ്യങ്ങളുമൊക്കെ പറമ്പിലുണ്ട്. സ്പ്രിങ്‌ളര്‍ നനയാണ് ഇവയ്ക്ക് അനുവര്‍ത്തിക്കുക. മൃഗങ്ങളുടെയും പക്ഷികളുടെയും കാഷ്ഠം വളമായി നല്കുന്നു.

''ഇതു വളരെ ലാഭകരമായ സംരംഭംതന്നെയാണ്, അതിലുപരി ആരോഗ്യകരവും ആനന്ദകരവും''-ഷീലാമ്മ വ്യക്തമാക്കി. ഷീലാമ്മയുടെ വാഹനം കൃഷിയിടത്തിലെത്തുമ്പോള്‍ ആഹ്ലാദവുമായി ഓടിയെത്തുന്ന വളര്‍ത്തുപക്ഷികളെ കാണുമ്പോള്‍ ഇവര്‍ തമ്മിലുള്ള ആത്മബന്ധം ബോധ്യപ്പെടും. യാന്ത്രികയുഗത്തില്‍ വിളപരിപാലനവും മൃഗപരിപാനവും ആരോഗ്യകരമായ ജീവിതത്തിനുള്ള ഒറ്റമൂലിതന്നെയാണ്.

പാല്‍ക്കാരന്‍


വലക്കാവിന്റെ പാല്‍ക്കാരന്‍
Posted on: 24 Jul 2012


തൃശ്ശൂര്‍:പാല്‍ വാങ്ങിയും ശീതീകരിച്ച് വില്പന നടത്തിയും 'മില്‍വെ' വലക്കാവ് സഹകരണ ഡയറി കൂടുതല്‍ ഹൈടെക് ആവുകയാണ്. പതിനായിരം ലിറ്റര്‍ പാല്‍ സംഭരിച്ച്, സംസ്‌കരിച്ച് വിതരണം നടത്തിവരുന്ന മില്‍വെ, നടത്തറ-പുത്തൂര്‍ ഗ്രാമപ്പഞ്ചായത്തുപ്രദേശങ്ങളില്‍ ക്ഷീരകര്‍ഷകര്‍ക്ക് വരുമാനവും ഉറപ്പുവരുത്തുന്നു. ക്ഷീരവികസന വകുപ്പിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരുകോടി രൂപയുടെ നവീകരണ പ്രവര്‍ത്തനമാണ് നടത്തുന്നത്.

ഡയറിയുടെ ചരിത്രം

1971ലാണ് വലക്കാവ് സഹകരണ ഡയറി ആരംഭിച്ചത്. പാല്‍ അളന്നുതിട്ടപ്പെടുത്തി വാങ്ങി തൃശ്ശൂര്‍ മില്‍ക്ക് സപ്ലൈ യൂണിയനില്‍ എത്തിക്കുകയാണ് ആദ്യകാല പ്രവര്‍ത്തനം. ജില്ലയിലെ മികച്ച പ്രാഥമിക ക്ഷീര സംഘമായി ഉയര്‍ന്നു.

1984 മുതല്‍ വീടുകളില്‍ പാല്‍ വിതരണം തുടങ്ങി. 1987 ലാണ് ആയിരം ലിറ്റര്‍ ശേഷിയുള്ള ഒരു ബള്‍ക്ക് കൂളര്‍ സ്ഥാപിച്ചത്. 1987 മുതല്‍ മില്‍മയിലും പാല്‍ നല്‍കാന്‍ തുടങ്ങി. 1988 മുതല്‍ ശേഖരിക്കുന്ന പാലിന് വിപണി പൂര്‍ണമായും ലഭിച്ചു.

1989ല്‍ 2000 ലിറ്റര്‍ ശേഷിയുള്ള ബള്‍ക്ക് കൂളര്‍ കൂടി സ്വന്തമായി. 1994 ലാണ് മിനി ക്ഷീരോല്‍പന്ന ഫാക്ടറി, ചില്ലിങ് പ്ലാന്റ്, ഓട്ടോമാറ്റിക് പാക്കിങ് മെഷീന്‍ എന്നിവ ആരംഭിച്ചത്. 1999 ല്‍ പതിനായിരം ലിറ്റര്‍ ശേഷിയുള്ള സംസ്‌കരണ പ്ലാന്റും 5 ടണ്‍ ശേഷിയുള്ള കോള്‍ഡ് സ്റ്റോറേജും മറ്റു യന്ത്രസാമഗ്രികളും സ്ഥാപിച്ച് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 2003 മുതല്‍ ഹോമോജനൈസ്ഡ്പാല്‍ വിപണിയിലെത്തിച്ചു.

നേതൃത്വനിര ശക്തം

സ്ഥാപക പ്രസിഡന്റ് എന്‍. പരമേശ്വരന്‍ നായര്‍ 1989 വരെ 18 വര്‍ഷം തുടര്‍ച്ചയായി നേതൃത്വം നല്‍കി. 1990 മുതല്‍ 22 വര്‍ഷക്കാലം കെ. രാമനാഥനാണ് സംഘത്തിന്റെ പ്രസിഡന്റ്. ടി.കെ. ശശികുമാര്‍ വൈസ് പ്രസിഡന്റ്. പി.ആര്‍, ഹരിദാസ്, ടി.ജെ. മാമ്മന്‍, കെ.വി. ജോണി, ടി.വി. ഗോപാലകൃഷ്ണന്‍, എ.പി. ജോര്‍ജ്, കെ.വി. ബേബി, ലക്ഷ്മിക്കുട്ടിയമ്മ എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍.മാത്യു സ്‌ക്കറിയ മൈലാമ്പൂര്‍ 1974 വരെ സെക്രട്ടറിയായിരുന്നു. 1975 മുതല്‍ എം.എസ്. ജോര്‍ജ് സംഘത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.

ക്ഷീരകര്‍ഷകര്‍ക്കുള്ള നേട്ടം

സാധാരണ മില്‍മ ചാര്‍ട്ട് വിലയേക്കാള്‍ ലിറ്ററിന് ഒരു രൂപ 50 പൈസ ഉല്പാദകര്‍ക്ക് സംഘം നല്‍കും. വേനല്‍ക്കാലത്ത് 2 രൂപ 50 പൈസ ഇന്‍സെന്റീവും. കാലിത്തീറ്റ 50 കിലോ പാക്കറ്റിന് 15 രൂപ വിലക്കിഴിവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു.

കാലിത്തീറ്റ കടമായും നല്‍കും. മലയോര പ്രദേശമായ വലക്കാവ് ഗ്രാമത്തില്‍ കറവമാടിന് സൗജന്യ ചെലവും മരണം സംഭവിക്കുന്ന പശുക്കള്‍ക്ക് വിലയുടെ 60 ശതമാനം നഷ്ടപരിഹാരവും ഉല്പാദക ബോണസും നല്‍കുന്നുണ്ട്. 400 അംഗങ്ങളുള്ള ഡയറിയില്‍ 30 പേര്‍ക്ക് തൊഴില്‍ കൊടുക്കുന്നുണ്ട്.

ആധുനിക ഡയറി

രാഷ്ട്രീയ കിസാന്‍ വികാസ് യോജന, നാഷണല്‍ മിഷന്‍ ഫോര്‍ പ്രോട്ടീന്‍ സപ്ലിമെന്റ് എന്നീ പദ്ധതിയിലൂടെ ഒരുകോടി രൂപ ചെലവിലാണ് മില്‍വെ ആധുനിക ഹൈടെക് ഡയറിയാകുന്നത്.

ഇതോടെ മണ്ണുത്തി, പട്ടിക്കാട്, വടക്കുഞ്ചേരി, നടത്തറ, കണ്ണാറ, ചേര്‍പ്പ്, ഒല്ലൂര്‍ എന്നീ പ്രദേശങ്ങളിലേക്കുകൂടി പാല്‍ വിതരണം വ്യാപിപ്പിക്കുന്നുണ്ട്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു.ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ഗുണമേന്മയും പ്രോട്ടീന്‍ കൂടുതലുള്ളതും അണുവിമുക്തവുമായ പാല്‍ ഗുണഭോക്താവിന് എത്തിക്കുകയാണ് മില്‍വെയുടെ നവീകരണ ശ്രമം.

ഡയറി


_Xvetlw sXmgp¯v \tønÅnbnse \à amXrI

tUm. F³. ipt²mZ\³(ko\nbÀ shädn\dn kÀP³, Ce¸pÅn)

tIcf¯n Ubdn ^mapIÄ XpS§p¶Xn\v [mcmfw \nt£]IÀ XXv]ccmbnhcp¶pWvSv. Ab kwØm\§fnsebpw A\ycmPy§fnsebpw h³InS Ubdn^mapIÄ \µÀin¨pw ]Tn¨pw CâÀs\än ]cXnbpw Kw`oc kz]v\§fpambn hcp¶ ChÀ tIcf¯nse¯nbm shädn\dn kÀhIemimebpsS hnhn[ ^mapIfpw sI.FÂ.Un. t_mÀUnsâ ^mapIfpsams¡ IWvSv I¬^yqj\mbn kz´ambn Hcp ^mw F§s\ \nÀan¡Wsa¶dnbmsX Dgep¶Xv Hcp km[mcW ImgvNbmWv. IWvSsXÃmw Iq«nt¨À¯v kz´ambn Hcp sht̬þCut̬þXangvþaebmfw sXmgp¯v knssk³ sN¿pIbmWv ]n¶oSv C¡q«À sN¿p¶ aWvS¯cw. Hcp]mSv ]Ww ]mgm¡n hntZib{´§Ä Cd¡paXn sNbvXv, Chbne[nIhpw {]hÀ¯n¸n¡msX aqebn XÅn, Ipd¨p ]ip¡sf hm§n, AhbpsS ]mev Id¶v, IW¡pIq«n t\m¡pt¼mÄ Hcp enäÀ ]men\v 500 cq]bv¡p hnäm t]mepw \jvSw hcp¶ AhØbnemIp¶p. C{]Imcw Imipw am\hpw t]mbn, ]ip¡sfbpw hnäv, sXmgp¯v Dt]£n¡p¶ \nch[n kw`h§Ä {i²bn s]Sp¶pWvSv.CS¯cw, h³InS sUbdn^mapIÄ \nÀ½n¡pt¼mÄ Xmsg ]dbp¶ Imcy§Ä Kuchambn {i²n¡pI.

1. CXv tIcfamWv. ChnsS Øew hfsc IpdhmWv. DÅ Øew ]camh[n {]tbmP\s¸Sp¯Ww.

2. ChnsS Imens¯mgp¯n ]WnsbSp¡phm³ sXmgnemfnIÄ hncfamWv. Cu sXmgnen\p hcp¶hÀ¡v IjvS¸mSpw amen\yhpw GIm´Xbpw tXm¶m¯ hn[w ^mw knssk³ sN¿Ww.

3. ChnsS hÀj¯n ]¯p amkhpw agbmWv. sXmgp¯nsâ Xdbpw ]cnkchpw s]s«¶v CuÀ¸clnXamIp¶ sXmgp¯v cq]IÂ]\ thWw.

4. amen\yw s]s«¶v NoªgpIn ZpÀKÔw han¡m\pw Ab¡mÀ ]cmXns¸«v ^mw AS¸n¡phm\pw CSbpWvSv. aen\Pehpw amen\y§fpw HcnS¯pw Xpds¶mgp¡cpXv.

5. {]XnZn\w 10þ15 enäÀ ]m e`n¡p¶ CS¯cw ]ip¡Ä am{Xta tIcf¯n tbmPn¡pIbpÅp. Chbv¡mbn h³InS b{´ kwhn[m\§Ä Hcp¡n ]Ww ]mgm¡cpXv.

]me¡mSv \tøpÅnbnse Aápg kvIdnbm]nÅbpsS _Xvetlw sUbdn ^mw ap³]dª Bib§Ä \S¸m¡nb D¯aamXrIbmbn teJI³ \nÀt±in¡p¶p. Cu ^mansâ `wKnbpw hr¯nbpw Unssk\pw emfnXyhpw IWvSp Xs¶ a\Ênem¡Ww.

120 ]ip¡fpw Ip«nIfpw AS§nb sUbdn^mapw a[y¯n henb Pemibw t]msemcp agshÅ kw`cWnbpw sUbdn^mansâ A\Ivkmbn tNÀ¶p \n¡p¶ tKm«v^mapw ]uÄ{Sn^mapw kµÀiI Kymednbpw Hm^okv Iyq_n¡nfpw FÃmw tNÀ¶ kwhn[m\w shdpw 75 skâv Øe¯v FSp¯ph¨Xpt]mse \nev¡p¶p. hnkvXrXntbm 20,000 N. ASnbpw.

IpXncemS¯nsâ BIrXnbn \nesImÅp¶ Imens¯mgp¯n cWvSp \ncIfnembn ]pdw Xncnªp \nev¡p¶ ]ip¡Ä¡v hfsc kpJambn \oWvSp \nhÀ¶p InS¡pIbpamImw. F«Sn AIe¯nemWv Hmtcm ]iphpw. ]pÂsXm«nbpsS Bgw HcSnbpw hoXn H¶c ASnbpw. DÄhiw ssSÂkv H«n¨v `wKnbm¡nbncn¡p¶p.120 ]ip¡fpsS ]p¡qSv hr¯nbm¡phm³ 15 an\n«paXn. HcphSnbpsS Aäs¯ \\ª Nm¡v ]p¡qSnsâ Hcäw apX atä Aäwhsc Hcp kv{Xo sXmgnemfn XÅns¡mWvSp \S¡pIþ hr¯nbm¡Â Ignªp. ]p¡qSnsâ X«n Dd¸n¨ncn¡p¶ Hmt«mamänIv shÅ]m{X§fpsS AIew A©Sn hoXw; Hcp ]iphn\v cWvSv _ufpIfn \n¶pw amdnamdn shÅw IpSn¡mw.

]ip¡sf sI«p¶Xn\v Ccp¼pI¼nbpw Ipgepw H¶p BhiyanÃ. dnwKpIÄ aXn. Hcp ]iphn\v cWvSv dnwKpIÄ. Hcp dnwKv ]pÂsXm«nbpsS `n¯nbnepw cWvSmas¯Xv sXmgp¯nsâ Xdbnepw. sa¨w F´msWt¶m? ]iphn\v Hcn¡epw ]p¡q«nte¡v ImseSp¯v sh¡ph³ IgnbnÃ. ]t£, hnimeambn \nev¡pIbpw InS¡pIbpw sN¿mw.

cWvSphcn ]ip¡fpsS a[y¯neqsS t{Smfn sImWvSpt]mIp¶ DbÀ¶ ]mXbpsS hoXn \meSn. CXn\v cWvSphi¯p IqsSbpw H¼Xn©v Bg¯nepÅ s{Ubnt\Pv. hnkÀPn¡p¶ NmWIw At¸mÄXs¶ t{Smfnbntebv¡v. aq{Xhpw AInSp IgpIpIbpw Ipfn¸n¡pIbpw sNbvX shÅhpw s{Ubnt\PneqsS ]pdt¯bv¡v. sXmgp¯nsâ Xd Ft¸mgpw DW§nInS¡pw.

shÅSm¸pIÄ a[y`mK¯v apIfneqsS hn\ykn¨ncn¡p¶p. Xmsg \S¡p¶ Bfnsâ Xebn ap«pIbnÃ. ssI DbÀ¯n lm^vtS¬ Sm¸pIÄ Xpd¶v tlmkneqsS shÅw ]mbn¡mw. \ne¯pIqSn IpgepIÄ hen¨v tISphcp¯pIbnÃ, Npcp«n apIfn Xq¡nbnSmw. ta¡qc KpW\nehmcapÅ Sn³joämWv. IrXyambn Dd¸n¨ncn¡p¶Xn\m Imänepw agbnepw A\§msX \nev¡p¶p. NpacpIfnÃm¯ sXmgp¯n Imäpw shfn¨hpw Cfwshbnepw Ibdn Cd§p¶Xn\mepw ta¡qc HmhÀem]v sNbvXv cWvSp]pdw (Hcphi¯v Dbcw Ipd¨v adphi¯v Dbcw Iq«n Ihnªp InS¡p¶p.) BbXn\mepw th\¡me¯v NqSpw Imäpw hmXI§fpw sXmgp¯n sI«n\n¶pÅ ZpÀKÔta DWvSmInÃ.

]iphnsâ kpJ¯n\mbn \ne¯v CâÀtem¡nwKv Iuamäv hncn¨ncn¡p¶p. th\ÂNqSv Ipdbv¡p¶Xn\mbn sXmgp¯v XWp¸n¡phm³ anÌvjhÀ kwhn[m\apWvSv. shÅw ]mkv sN¿p¶ tamt«mÀ kwhn[m\¯n ^nÂäÀ ]nSn¸n¨m aXn, anÌpw kpKaambn {]hÀ¯n¡pw. _Xvetlw ^man 110 anÌvjhÀ ]nSn¸n¡phm³ BsI sNehv \mev]Xn\mbncw cq] am{Xw.

IpXncemS¯nsâ BIrXnbnepÅ sjUnsâ ta¡qc sNcnªnd§p¶Xv cWvSpe£w enäÀ I¸mknänbpÅ agshÅ kw`cWnbnte¡mWv. Cu agshÅ¡pf¯n henb tXmXn aÕyw hfÀ¯p¶p. Imens¯mgp¯nsâ A\p_Ôambn B«n³IqSpw tImgn¸pcbpw tNÀ¶ kwhn[m\w DÅXn\m Htc sXmgnemfnIÄ A\mbmkw aq¶p ^mantebpw ]WnIÄ sN¿p¶p.

sXmgp¯n\pÅn ]m«p tIÄ¡p¶Xn\mbn ayqknIv knÌw. ]ip am{XaÃ, sXmgnemfnbpw kwKoXhpw "k§Xn'bpw BkzZn¡s«.

sXmgp¯nse t¢mkvUv kÀIyq«v sSenhnj³ Imad hgn ]ip¡fpsS Ne\§fpw sXmgnemfnIfpsS \o¡§fpw ho«nencp¶pXs¶ {i²n¡mw. DSaس cm]I sXmgp¯n Npän¯ncntbWvSXnÃ. IpXncemS¯nsâ BIrXnbnepÅ sXmgp¯nsâ ap³`mKw Hcp hiw Hm^okv Iym_n\m¡n ¥mÊn«v Xncn¨ncn¡p¶p. CXneqsS sXmgp¯nse FÃm {]hr¯nIfpw ImWmw, Iw]yp«dnepw cPnÌdpIfnepw hnhc§Ä tcJs¸Sp¯pIbpamImw. Kymedn DbÀ¯nsI«nbncn¡p¶p. kµÀiIÀ¡pw s{Sbn\nIÄ¡pambn teJI³ ¢msÊSp¡mdpÅ ^mw kvIqÄ Cu KmednbmWv. sXmgp¯n IbdmsXbpw ]ip¡fpsS kao]¯p t]mImsXbpw ¢mknencp¶v FÃmw \nco£n¡mw.

Cu at\mlcamb B[p\nI sUbdn^mansâ BÀ¡nsSIväv BcmWv? IÀjI³ kvIdnbm]nÅ tN«\pw `mcy an\nbpw Xs¶. \mep ]iphn XpS§n 120 F¯nbXphscbpÅ Cu Z¼XnIfpsS kpJZp:J§fpw I®ocpw hnbÀ¸pw kz]v\§fpw A\p`h§fpw IqSn¡pg¨pWvSm¡nb Ubdn^msa¶ at\mlc bmYmÀYy¯n\v kÀ¡mdnsâ ]mcntXmjnIhpw Ct¸mÄ In«n. anI¨ £ocklImcn¡pÅ 50,000 cq]bpsS k½m\w.

t^m¬:9447442486

പുതിയ അതിഥികള്‍


]Wn ]dtªmfq, b{´w XbmÀ! hoWvSpsamcp s]cpam«n amXrI

tPmkv tPm¬ tXdm«nÂ

tIcf¯nse ImÀjoIcwK¯n\pap¼msI ]pXpabmÀ¶ B[p\nI IrjncoXnIÄ AhXcn¸n¨n«pÅ IÀjI {KmaamWv s]cpam«n. \ne\nev]n\mbpw IpSnshůn\mbpw s]cpam«nbnse IÀjI kaqlw \S¯nb kacw BtKmf Xe¯n Xs¶ {i² ]nSn¨p]än. C¶nt¸mÄ ]pXpabmÀ¶Xpw, hyXykvXhpamb IrjncoXnIÄ \S¸n hcp¯n s]cpam«n apt¶dpIbmWv. {]nknj³ ^manwKv, hnhn[Xc¯nepÅ t]mfnlukpIÄ F¶n§s\ XpS§n At{Km kÀÆokv skâdn F¯n\nev¡pIbmWv Cu t\«§Ä. tIcf¯n ]ebnS¯pw At{Km kÀÆokv skâdpIÄ DsWvS¦nepw AhsbÃmw Xs¶ s\ÂIrjn taJebn am{Xw kPohambhbmWv. F¶m s]cpam«n At{Km kÀÆokv skâÀ hyXykvXX ]peÀ¯p¶p.

s\ÂIrjn, ]gw, ]¨¡dnIÄ XpS§n IrjnbpsS kakvX taJeIsfbpw _Ôn¸n¨psImWvSpÅ b{´hXv¡cW {ia§fmWv ChnsSbpÅXv. tcmKnIÄ¡v aÄ«nkvs]jmenän Bip]{XnIÄ t]mse Irjn¡mÀ¡mbpff aÄ«n kvs]jmenän At{Km kÀÆokv skâÀ F¶mWv s]cpam«nbnse Cu tI{µ¯nsâ ap{ZmhmIyw.CXnsâ DXvLmS\¯n\mbn temI{]ikvX Irjn imkv{XÚ³ tUm. Fw. Fkv. kzman\mY³ F¯nsb¶Xv Cu \ho\kwc`¯nsâ {]m[m\yw hyàam¡p¶p. ap³ Fw. FÂ. Fbpw s]cpam«n klIcW _m¦v {]knUâpamb sI. IrjvW³Ip«n bpsS ZoÀLho£WapÅ Bib§fn \n¶mWv At{Km kÀÆokv skâÀ bmYmÀYyambXv.

hnhn[ IrjnIÄ¡v sXmgnemfnIsf e`n¡p¶nsöXv tIcf¯nse IÀjIÀ t\cnSp¶ {][m\ {]iv\amWn¶v. s\Ãv, sX§v, ]gw, ]¨¡dnIÄ F¶nhbpsSsbms¡ Irjn Cu {]iv\w aqew {]XnkÔnbnemWv. Cu kmlNcy¯n Irjn apt¶m«p sImWvSpt]mIp¶Xn\v b{´hXv¡cWw A\nhmcyamsW¶ Xncn¨dnhmWv C¯csamcp tI{µ¯n\p t{]cWbmbsX¶p IrjvW³Ip«n ]dªp. s]cpam«n ]©mb¯n 230 slIvSÀ s\Ãpw 1370 slIvSÀ sX§pw, 250 slIvSÀ ]¨¡dnIfpw 125 slIvSÀ hmg¡rjnbpapWvSv. F¶m hÀjw apgph³ ]WnsbSp¡phm³ sXmgnemfnIÄ CÃ. ]WvSv Xangv\m«n \n¶v [mcmfw sXmgnemfnIsf In«pambncp¶p. Ct¸mÄ AXpw Ipdªp.

cmjv{Snb Irjn hnImkv tbmP\ (BÀ.sI.hn.ssh) ]²Xnbpw s]cpam«n klIcW _m¦pw ssItImÀ¯t¸mÄ CXpkw_Ôn¨ kz]v\§Ä km£mXvIcn¨pXpS§n. s]cpam«n ]©mb¯v, s]cpam«n {]nknj³ ^manwKv ¢ÌÀ F¶nhcpw CXn ]¦mfnIfmbn. ]²XnbneqsS hnhn[ Irjn Bhiy§Ä¡mbn 25 e[nIw hyXykvX ImÀjntIm]IcW§fmWv hm§nbXv. Ahbn NneXv tIcf¯n Xs¶ BZys¯Xmbncp¶p.

tI«ptIÄhn t]mepanÃm¯ D]IcW§Ä I¬ap¼nse¯nbt¸mÄ IÀjIÀ¡v Bthiambn. ^mw Un¤À, hnhn[bn\w \So b{´§Ä, hc¼v tImcp¶ _WvSv ¹mÌÀ sajo³, tekÀ seheÀ, {SmIvädpIÄ, a¡v{S¡v, s_bneÀ XpS§n F¯nen³ tNw_À hsc Cu ]«nIbn DÄs¸Sp¶p. ]e sajo\pIÄ¡pw Hcp amkw hsc _p¡nwKv. Bbn¡gnªp. Hmtcm b{´§Ä¡pw hmSI \nÝbn¡p¶Xn\mbn Hcp I½nän cq]oIcn¨n«pWvSv. Irjn Hm^okÀ, F³Pn\nbÀ F¶nhcpÄs¸« Cu I½än \n_Ô\IÄ¡v hnt[bambn \nÝbn¨ hmSIbmWv IÀjIcn \n¶v CuSm¡p¶Xv. CXn \n¶pw b{´w {]hÀ¯n¸n¡p¶ sXmgnemfnbv¡pÅ thX\w, CÔ\w, AäIpä¸WnIÄ, tXbvam\s¨ehv F¶nh Ign¨v v _m¦n _m¡nbpÅ XpI At{Km kÀÆokv skâdn\v e`n¡pw. AXp]tbmKn¨v \nehnepÅ _m[yXIÄ XoÀ¡p¶Xn\pw, ]pXnb b{´§Ä hm§p¶Xn\pw, IÀjIÀ¡v ]cnioe\w \ÂIp¶Xn\pw At{Km kÀÆokv skâÀ e£yanSp¶p. Ipd¨p Ime§Ä¡pÅn Irjn¡mcpsS GXp {]hÀ¯\¯n\pw (hnX apX hn]W\w hsc) b{´klmbw km[n¨psImSp¡p¶Xn\v ]cym]vXambn hfcpIbmWv At{Km kÀÆokv skâdnsâ {][m\ e£yw. Cu At{Km kÀÆokv skâdnse ]pXpabmÀ¶ Nne b{´§Ä IÀjIcpsS {i²bv¡mbn ChnsS tNÀ¡p¶p.

1. tekÀ seheÀ

Hcp ]s£ tIcf¯n BZyambn tekÀ seheÀ D]tbmKs¸Sp¯p¶ tkh\tI{µamWv s]cpam«nbnteXv. s\ÂIrjnbn 20þ25 Dw Pehpw s\ÂIrjnsN¿p¶ \ne§fpsS \nc¸nse hyXymkw ImcWw ]mgmbnt¸mIp¶ AhØbmWpÅXv. CXp aqew Hcp ]mStiJc¯n sam¯¯n shÅw F¯p¶Xn\mbn hÀ²n¨ AfhnepÅ Pew Bhiyambnhcp¶p. IqSmsX CXpaqew IfIfpsS hfÀ¨, sNSnbpsS hfÀ¨bv¡v Bhiyamb LSI§fpsS Ipdhv F{Xh IWvSphcp¶p. F¶m tekÀ seheÀ Cu _p²nap«v Hgnhm¡p¶Xn\v klmbn¡p¶p. DZmx Hcp ]mStiJcapgph³ 2 sk. ao. Dbc¯n shÅw FÃmbnS¯pw D]tbmKs¸Sp¶p. tekÀ IncW§fpsS klmbt¯msS IrXyambn Dbc¯n \new Hcp¡p¶Xn\v tekÀ seheÀ kmlmbn¡p¶p. CXpaqew Hcp G¡À Øe¯p\n¶pw 6 Iznâen A[nIw hnfhv e`n¡p¶p. tekÀ seheÀ {]hÀ¯n¸n¡p¶Xn\v 50 IpXnciànbpsS apIfnepÅ {KmIväÀ BhiyapWvSv. AXpt]mse sNdnb hnkv{XnXnbnepÅ ]mS§Ä CXn\v A\ptbmPyaÃ.

2. _WvSv ¹mÌÀ (hc¼v tImcn)

s\¸mS¯nsâ hc¼pIÄ Imcy£aambpw thK¯nepw sNbvXp XoÀ¡p¶Xn\v D]Icn¡p¶ Hcp b{´amWv hc¼v tImcn AYhm _WvSv ¹mÌÀ {Xnt¹m ZVZ F¶XmWv CXnsâ t]cv Hcp Znhkw Bdv aoädne[nIw hc¼pIÄ tImcp¶Xn\v CXn\p klmbn¡pw. Hcp aoäÀ hc¼v tImcp¶Xn\v 4 apX 5 cq]hsc Nnehv hcpw. 50 IpXnciànbpÅ {SmIvädpIfn CXv LSn¸n¡m\mIpw.

3. ssdUv Hm¬ {Sm³¹mâÀ

hfsc thK¯n IqSpX Øew \So \S¯p¶Xn\mbn C¯c¯nepÅ \So b{´§Ä D]tbmKs¸Sp¯p¶p. GItZiw 590 Intem{Kmw `mcapÅ Cu \So b{´¯n\v \mep N{I§fnepw kzX{´amb kkvs]³j\pIfmWv DÅXv. CXpaqew GXv {]Xe¯nepw \ncsXämsX k©cn¡p¶Xn\v Gsd klmbIcamWv. Hcp Znhkw 8 apX 10 G¡À \Sp¶Xn\v km[n¡pw. ]ÆÀ ÌnbdnwKv kwhn[m\apÅ Cu ssdUv Hm¬ {Sm³kv¹mânKn\v GItZiw 111/2 e£w cq] hnebmIpw. Cu \So b{´¯n \Soen\mbn bp. hn. sÌ_nssekvUv t{SIfn apf¸ns¨Sp¯ ssXIÄ D]tbmKn¡p¶p. Cu b{´¯nsâ cWvSv hi§fnepw 8þ12 hsc t{SIÄ hbv¡p¶Xn\pÅ kuIcyapWvSv.

4. am¡v {S¡v

t]cpt]mse Xs¶ Ffp¸¯n sImWvSpt]mIm³ km[n¡m¯ 300 Intem{Kman XmsgbpÅ hkvXp¡sf b{´klmbt¯msS F¯n¡p¶Xn\v Cu b{´w klmbn¡p¶p. IWvSm Hcp henb hoÂ_mtcm (AÀ_m\) BsWs¶ tXm¶pIbpÅq. F¶m hfsc CSp§nb hgnIfneqsSbpw F¯nt\sd ]SnIfneqsSt¸mepw km[\§fpw Ibän apt¶m«pw ]nt¶m«pw A\mbmtk\ \o§msa¶XmWv CXnsâ sa¨w. 5.5 F¨v. ]n. bpÅ tamt«mÀ CXn\mbn D]tbmKn¡p¶p. ]d¼ntebvt¡m, ]mSt¯bvt¡m hfw, NmWIw F¶nh hfsc s]s«¶v F¯n¡phm³ CXptatJ\ D]Icn¡p¶p. Hcp aWn¡qÀ HmSn¡phm³ 600 apX 700 anÃn s]t{SmÄ thWw.

5. ^mw Un¤À

tI_nepIÄ Ipgn¡p¶Xn\v D]tbmKs¸Sp¯nbncp¶ Cu b{´s¯ ImÀjnI Bhiy¯n\pw D]bpàam¡msa¶v sXfnbn¡s¸«ncn¡pIbmWv. hmgbv¡v IpgnsbSp¡pI, ]¨¡dnIÄ¡v Nmev IodpI XpS§n H«\h[n ImÀjoI {]hr¯nIÄ ^mw Un¤À sN¿p¶p. an{Xn sP. kn. _n F¶dnbs¸Sp¶ Cu b{´¯n\v d_À Irjnbnepw Ht«sd BhiyapÅ H¶mWv. 360o Un{Kn Xncnbphm³ Ignbpsa¶XmWv CXnsâ {]tXyIX. sXmgnemfnIfpsS ZuÀe`yw t\cnSp¶ Øe§fn ]gw ]¨¡dnIÄ F¶nh \Sp¶Xn\v NmepIÄ Iodp¶Xn\pw IpgnsbSp¡p¶Xn\pw D]bpàamWv.

6. bp. hn. sÌ_nssekvUv t{SIÄ

hfsc thK¯n \So b{´§Ä¡v ssXIÄ F¯n¨p\ÂIp¶Xn\v Cu t{SIÄ klmbn¡p¶p. 5 apX 8 hÀjhscbmWv Cu t{SIfpsS Imemh[n.

7. F¯neo³ tNw_À

10 S¬ tijnbpÅ F¯neo³ tNw_dmWv s]cpam«nbn ]Wn Ign¨n«pÅXv. hmg¸gw, ss]\m¸nÄ F¶nhbmWv {]mcw`L«¯n ChnsS kq£n¡p¶Xv. tIcf¯nse amwtKm knän F¶ apXeaS sXm«Sp¯pÅXn\m am§ Bhiym\pkcWw tiJcn¨v ]gp¸n¡p¶Xn\v km[n¡pw. ImÀss_Uv D]tbmKn¨v ]gp¸n¨v D]tbmKn¡pt¼mÄ DWvSmIp¶ BtcmKy{]iv\§sf Hcp ]cn[nhsc Hgnhm¡p¶Xn\v Cu kwhn[m\w kmlmbn¡pw.

ta {]kvXmhn¨ hnhn[ D]IcW§Ä¡v ]pdsa t^mÀ ho ss{Uhv {SmIvädpIÄ, s_bneÀ, \S¶psImWvSp \Smhp¶ \So sajn\pIÄ, ssat{Imkvs{]bÀ, _mKv t¢mkÀ XpS§nb ImÀjoI b{´ kma{KnIfpw At{Km kÀÆokv skâdnsâ tiJc¯nepWvSv.

C¯cw b{´kma{KnIÄ D]tbmKn¨psImWvSv ImÀjoItPmenIÄ BbmkclnXambn sN¿p¶Xn\pw, IÀj sXmgnemfnIfpsS A`mhw Hcp ]cn[nhsc Hgnhm¡p¶Xn\pw km[n¡pw. `mhnbn ]me¡mSv Pnà apgph³ IÀjIsc klmbn¡p¶ coXnbn apt¶m«phcpI F¶XmWv s]cpam«n At{Km kÀÆokv skâdnsâ ap¶nepÅ {][m\ shÃphnfn. Cu shÃphnfn GsäSp¯v \S¯phm³ X¿mdmbn \nevIp¶ Hcp Iq«w IÀjIcmWv Cu skâdnsâ ssIapXÂ.

IqSpX hnhc§Ä¡v At{Km kÀÆokv skâÀ s]cpam«n: 8281255003 

ഒരു നെല്ലും ഒരു മീനും

വൈക്കം: ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി വെച്ചൂര്‍ തേവേരി ശ്രീധരന്‍ നടത്തിയ മത്സ്യകൃഷി വന്‍ വിജയം.

പൊന്നങ്കരി, പോട്ടക്കരി പാടശേഖരത്ത് രണ്ടര ഏക്കര്‍ സ്ഥലത്താണ് ശ്രീധരനും കുടുംബാംഗങ്ങളും ചേര്‍ന്ന് മത്സ്യകൃഷി നടത്തിയത്. വെള്ളിയാഴ്ച നടത്തിയ വിളവെടുപ്പില്‍ ശ്രീധരനു കിട്ടിയത് 5 ക്വിന്റല്‍ മത്സ്യമാണ്. 100 രൂപ നിരക്കില്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ്, മൃഗാള്‍ എന്നീയിനം മത്സ്യങ്ങളാണ് കൃഷിയിറക്കിയത്.ഏഴുമാസത്തെ പരിപാലനംകൊണ്ട് മത്സ്യങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തി. ഒരു കിലോ മുതല്‍ അഞ്ച് കിലോ വരെ തൂക്കമുള്ള മത്സ്യങ്ങള്‍ ശ്രീധരന്റെ പാടത്തുണ്ടായിരുന്നു. മത്സ്യകൃഷി കഴിഞ്ഞാല്‍ അടുത്തത് നെല്‍കൃഷിയാണ്. മീന്‍ വളര്‍ന്ന കൃഷിയിടങ്ങളില്‍ നെല്‍കൃഷിയും വന്‍ ലാഭമാണ് ശ്രീധരന്റെ അനുഭവത്തില്‍.

1997ല്‍ ജനകീയ മത്സ്യകൃഷി തുടങ്ങിയ കാലം മുതലേ ആരംഭിച്ച മത്സ്യകൃഷി ശ്രീധരന്‍ മുടങ്ങാതെ നടത്തി വിജയകരമാക്കുന്നു. കാലിത്തീറ്റയും തവിടും കപ്പലണ്ടിപ്പിണ്ണാക്കും ചേര്‍ന്നുള്ള മിശ്രിതമാണ് മീന്‍ തീറ്റ. മത്സ്യകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് നെല്‍വിത്ത് പാകാനുള്ള ശ്രമത്തിലാണ് ശ്രീധരനും ഭാര്യ ശാന്തമ്മയും മകന്‍ സുരേഷ് ബാബുവും.

മത്സ്യകൃഷി


Pe¡rjn XpS§pw ap³t]...

_me³ amthen

aÕy¡rjn atäXp Irjntb¡mfpw BZmbIcamWv. aÕyw amwkyk¼pjvShpw ]eÀ¡pw Hgnhm¡m\mhm¯Xpamb Hcp `£yhkvXphmWv; Hcp Huj[hpamWXv. adhntcmK§Ä, lrZbtcmK§Ä, {KÙnho¡w, IWiqe apXemb tcmK§Ä hcmXncn¡m³ BgvNbn Ht¶m ctWvSm {]mhiyw ISÂaÕyw Ign¨m aXnbt{X! Abet]mepÅ ISÂaÕy§fn "HtaKþ3' F¶ A]qcnXsImgp¸v AS§nbn«pWvSv. CXv \½psS lrZbs¯ kwc£n¡pIbpw lrZbmLmX¯n \n¶p c£n¡pIbpw sN¿p¶p.

aÕy¡rjn XpS§m\mhiyapÅXv AXn\pÅ k¶²Xbpw shÅs¡«pw am{XamWv. Pemibw Csænepw {]iv\w ]cnlcn¡mwþ shff¯nsâ e`yX Dd¸phcp¯nbm aXn. tIcfw Pemib§fpsS \mSmbXn\m AXn\p {]bmkw CÃtÃm! ChnsS ]dbm³ t]mIp¶Xv AsXm¶paÃ; Pe¡rjn \S¯ps¶¦n GXpXcw Pe¡rjnbmWv \St¯WvSsX¶v t\ct¯ Xs¶ Xocpam\nt¡WvSnbncn¡p¶p.

GXpXcw Irjn

\½psS Bhiyw, aÕyhn¯nsâ e`yX, ØnXn, \nehnepÅtXm sshImsX e`yam¡m³ km[n¡p¶tXm Bb ImÀjnI kuIcy§Ä, DXv]¶¯nsâ Unam³Uv , Øe¯nsâ InS¸pw hnkvXrXnbpw F¶nh A\pkcn¨mWv GXp Xcw Pe¡rjnsb¶p Xocpam\nt¡WvSXv.

ip²PeIrjn

sNdpIpf§Ä, Sm¦pIÄþknanâv/s^tdmknaâv, knÂt]mfn³ Ipf§Ä ip²Pee`yX F¶nhbpsWvS¦n sNdpInS CS¯cw Ae¦mcaÕyIrjn XpS§mw.

C\n `£ytbmKyamb aÕyamWv Irjn sNt¿WvSsX¦n AXn\pÅ kuIcy§Ä DtWvSmsb¶v BtemNnt¡WvSXmWv. CS¯cw Ipf§Ä, ]mdaSIÄ, CjvSnI¡pf§Ä, ]mS§Ä, \ZnIÄ, XSmI§Ä, Pekw`cWnIÄ F¶nhnS§fn aÕyIrjn sN¿mw. hymhkmbnImSnØm\¯n BsW¦n t]mepw ]cnØnXn¡nW§nbXmIbm ImÀ¸paÕyIrjnbmWv ChnS§fn A`nImayw.

C\n \mS³ aÕy¡rjnbmWv thWvSsX¦n BZyw Nn´nt¡WvSXv Icnao³ hfÀ¯ens\¸änbmWv. sNdpa¬Ipf§Ä hninjym ASp¡f¡pf§Ä BWv Icnao³Irjn¡v ^e]pjvShpw Ffp¸hpw. F¦nepw 120 N. aoäÀ hnkvXrXnbpÅ Hcp Sm¦v \nÀant¨m, knÂt]mfn³ Ipf§fntem thWsa¦n Irjn sN¿mw.

F¬]Xv N. aoäÀ hnkvXrXnbn Sm¦pIfpw. knÂt]mfn³ Ipf§fpw DsWvS¦n Icnao³ Ipªp]cn]me\hpw hnXcWhpw \S¯mw. 3þ6 amkw ip²Pew e`yamIp¶ sNdp a¬Ipf§Ä, Hcp skâv F¦nepw hnkvXrXnbpÅ Sm¦v F¶nhbnepw aÕy¡pªp§fpsS]cn]m\w \S¯mw. (Seed Rearing)

\Zn, XSmI§Ä F¶o s]mXpPemib§fn (teiw Hgp¡pw GäþCd¡ kuIcyhpw DsWvS¦n AXyp¯aw) IqSpIfn Icnao³, Imfm©n Ch Irjn sN¿mw. Icnao³ Irjn¡pw, aÕy¡pªp§fpsS ]cn]me\þhnXcW¯n\pw (aÕyIrjn¡v t\ct¯ klmbw DWvSv) aÕy IÀjI hnIk\ GP³ knIÄ km¼¯nIþkmt¦XnI klmb§Ä sNbvXp sImSp¡p¶p.

HmcpPemibw DsWvS¦n ehWPe¯n hfcp¶ Icnao³, Imfm©n, RWvSv apXembh Irjn sN¿mw. CXn\pw kÀ¡mÀ klmbw \ÂIp¶pWvSv v. 2x2x1.5 aoäÀ IqSpIÄ aXnbmIpw. (100 aoäÀ hnkvXrXnbpÅ h³IqSpIfpw ]cnKWn¡mw) shůn ap¡nbnSp¶Xpw Dd¸n¨Xpamb IqSpIÄ DWvSv. Ìm³UmÀUv IqsSm¶n\v 4000þ5000 cq]hcpw. Iq«nse Irjn (Cage Cuture) Imbentem aäv Pemib¯ntem sN¿mw. GäþCd¡kuIcyw thWsa¶p am{Xw. Hcp bqWnän IqSpIÄ Bsd®sa¦nepw thWw.

ImbepIfnse IqSpIfn RWvSpIrjn sN¿mw. Sm¦n hfcp¶Xnt\¡mÄ ZrXKXnbn hfcpIbpw thKw Xq¡w IqSpIbpw sN¿pw. sNdp knaâv Sm¦pIfn Dd¸n¨v RWvSphfÀ¯pItbm sImgp¸n¡pItbm sN¿mw. knÂt]mfn³ Ipf§fnepw a¬Ipf§fnepw C{]Imcw sN¿mw.

s\Â]mS§fn sImbv¯p Ignªv ASp¯ Hcphnf sImt©m aot\m Irjn sN¿mw. hb XcninSmsX Ccn¡m\pw ^e]pjvSn IqSm\pw s\¸mSs¯ IfIÄ \in¸n¡m\pw CXpklmbn¡pw. IrjnbnS¯nÂ\n¶pw sam¯¯nepÅ BZmbw IqSpIbpw sN¿pw. s]m¡mfn ]mS§fn sN½o³ Irjn sN¿mw. CXv sN½o³ GI C\Irjn Btbm sN½n\pw ]qao\pw kwtbmPnXIrjnbmtbm sN¿mw.

knanâp Sm¦n he]nSn¸n¨v RWvSpIrjn sN¿mw. CXpIqSmsXCu Pemib§fn I¡, Nn¸n¡¡ apXembhbpw Irjn sN¿mw. ISen IpänbSnt¨m Ibdntem N§mS¯ntem Nn¸n¡rjn \S¯mw.

C{]Imcw A[n\nthihkvXp¡fpsS e`yX, Pemib¯nsâbpw Pe¯nsâbpw kz`mhw, Pee`yX, hnkvXrXn Chbv¡\pkcn¨pw \½psS Bhiya\pkcn¨p GXp IrjnbmWv sNt¿WvSsX¶v Imte¡qSn Xncpam\n¡Ww AX\pkcn¨v ]²Xn Xbmdm¡bpw thWw.

GXmbmepw C\n PeIrjnbpsS ImeamWv. Blmc¯n\pw, t]mjIaqey¯n\pw Pehn`h§Ä Icbnse DXv]¶§tf¡mÄ hfsc hfsc Dbc¯nemWv. Icbnse IrjnbnS§Ä Npcp§n¨pcp§n hcp¶p F¶Xpw Pemib¯nsâ aq¶nsem¶v hen¸ta IcbpÅp F¶Xpw ]cnKWnt¡WvS ImcyamWv.

t^m¬:9447035824

Farming





kwc£nXIrjnbqsS \·Xn·Isf¡pdn¨v s]mXpP\a[y¯n Gsd NÀ¨Ifpw kwhmZ§fpw \S¡p¶ ImeamWnXv. t]mfnlukvv, s\äv lukv, tjUv lukv, t]mfn¯o³ ta¡qctbmSpIqSnb s\äv lukv F¶nhsbms¡ kwc£nXIrjn Xs¶.

kwc£WKrl¯nsâ N«¡qSpWvSm¡n AXnt·Â t]mfnjoäv hncn¨v agbnÂ\n¶pw aªnÂ\n¶pw Im¯pkq£n¡mw. IoS§fn \n¶pÅ kwc£W¯n\p s\ämWv hncnt¡WvSXv. AtXkabw hmbp{]thi\¯n\p XSÊapWvSmIp¶panÃ. kwc£nXØet¯bv¡pÅ {]Imie`yX \nb{´n¡p¶Xn\mWv XWÂheIÄ.

t]mfnjoäpsImWvSv aqSnb kwc£WKrl¯n sNSnIÄ hfÀ¯pt¼mÄ DÄ`mKs¯ Xm]\ne ]IÂkab¯v Dbcpw. Cu Xm]\ne hnhn[ coXnIfn \nb{´n¡m\mhpw.anÌv kwhn[m\ap]tbmKn¨v PeIWnIIÄ [qfncq]¯n NnXdn¡p¶ coXnbmWv CXnsem¶v. Cu sNdpPeIWnIIÄ _mjv]oIcn¡s¸Spt¼mÄ sNSnIÄ¡nSbnse Xm]\ne IpdbqIbpw NqSp]nSn¨ \ocmhn taÂ`mKs¯ shântej\neqsS ]pdt¯bv¡p t]mhpIbpw sN¿p¶p.

Nne kmlNcy§fn Xm]\nb{´W¯n\v shântej\neqsSbpÅ kzm`mhnI hmbp{]hmlw am{Xw aXnbmhpw. XWpt¸dnb Øe§fn t]mfnlukv BhcW¯nsâ klmbt¯msS Xm]\ne DbÀ¯pIbpw sN¿mw. AXnssiXyapÅ Zn\§fn kwc£nXKrl¯ntebv¡p NqSphmbp IS¯nhn«pam{Xta \nÝnX Xm]\ne ssIhcn¡m\mIq. F¶m DjvWImemhØmtaJeIfn kwc£nXKrl¯nsâ DÄ`mKw XWp¸n¡m³ shântej\pw anÌv kwhn[m\t¯mSpIqSnb shântej\psam¶pw aXnbmhnÃ. C¯cw {]tZi§fn t]mfnlukpIÄ¡v Ir{Xna ioXoIcW kwhn[m\w BhiyamWv. C¯cw kwhn[m\§fn Gähpw efnXhpw sNehv IpdªXpamb coXnbmWv ^m³ B³Uv ]mUv knÌw. ]mUn \n¶pÅ PeIWnIIfpsS _mjv]oIcWw aqew XWp¯ hmbp Dffn {]thin¡pIbpw kwc£nXKrl¯nsâ FÃm `mK§fntebv¡pw hym]n¡pIbpw sN¿p¶p. t]mfnluknsâ FXnÀhi§fnse `n¯Ifn LSn¸n¨ shânteädpIfn henb ^m\pIÄ {]hÀ¯n¸n¨mWv Chbv¡pÅn hmbpk©mcw km[yam¡p¶Xv.

GXp Xc¯nepÅ t]mfnlukv \nÀan¡Wsa¶Xv AXXp Øe¯ ImemhØbpw AXn\pÅn hfÀ¯m\pt±in¡p¶ hnfbpw ]cnKWn¨mhWw Xocpam\nt¡WvSXv. lnamN {]tZinse kaXe§fn s]mXpth XWp¸pÅ ImemhØbmWv. F¶m \hw_À, Unkw_À, P\phcn F¶o ssiXyImeamk§fnepw G{]n tabv F¶o th\Âamk§fnepw ChnsS ]¨¡dn Irjn ZpjvIcWmWv. F¶m Ct¸mÄ t]mfnlukpIÄ hy]mIambtXmsS hÀjw apgph³ ]¨¡dn DXv]mZn¸n¡phm³ Ignbpsa¶mbn«pWvSv. Hm^v kokWpIfnepw t]mfnlukn\pÅn ]¨¡dn Irjn sN¿s¸Sp¶p. Cu coXnbn hyXykvXhnfIÄ hÀj¯n aq¶pXhW hsc Irjn sN¿p¶Xv ChnsS km[mcW ImgvNbmbn amdn¡gnªp.

shânteädpIfn IoS§Ä¡p IS¡m\mhm¯ s\äv LSn¸n¨ kzm`mhnI hmbp\nÀKa\kwhn[m\t¯mSpIqSnb kwc£nXKrl§fmWv ChnsS A\ptbmPyambn IWvSn«pÅXv. kwc£nXKrl¯nsâ hi§fnepw ta¡qcbnse shântej\nepamWv CX\pkcn¨v s\äv LSn¸n¡p¶Xv.

ChnsS IÀjIÀ s]mXpth XpWvSp`qanIfpsS DSaIfmbXn\m \nÝnX Øe¯p\n¶pw DbÀ¶ DXv]mZ\£aXsb¶ e£yt¯msSbpÅ kwc£nXKrl§Ä thWvSnh¶p. Hm^v kok¬ ]¨¡dnIfpsS DXv]mZ\amWv CXneqsS Dt±in¨Xv. BsI 147 slÎÀ Øew t]mfnlukv Irjnbntebv¡p sImWvSphcnIbmbncp¶p kwØm\kÀ¡mcnsâ e£yw. CXn 2500 t]mfnlukpIÄ Pbn³ CdntKj³ ]qÀ¯nbm¡n¡gnªp. Chtbmtcm¶pw 252 apX 1008 NXpc{iaoäÀ hsc hnkvXrXnbpÅhbmWv.

ChnsS Im]vkn¡w, X¡mfn, Ip¡p¼À, _o³kv XpS§nb hnfIfmWv t]mfnlukv Irjnbn IqSpXembn {]Nmc¯neqÅXv. ioXIme¯mhs« Imt_Pv, tImfn^vfhÀ, Sn³U XpS§nbhbpw t]mfnlukn hnfhnd¡p¶p.

Pbn³ CdntKj\n \n¶pÅ hnZKv[cpsS ]cnioe\¯n\p tijw hnPbIcambn t]mfnlukv Irjn \S¯m³ ChnSps¯ Irjn¡mÀ¡v km[n¡p¶pWvSv. t]mfnlukv amt\Pvsaâv, CdntKj³/ s^À«ntKj³ kwhn[m\§Ä F¶nhbnse s]mXp ]cnioe\¯n\ptijw Hmtcm hnfbpw kw_Ôn¨ IÄ«nthj³ ]mt¡PpIfn {]tXyI ]cnioe\w \ÂIm\pw Pbn³ CdntKjsâ kmt¦XnIhnZKv[À¡v Ignbpv\¶pWvSv. C¶hÀ¡v t]mfnlukv Irjn BbmkclnXamsW¶p am{Xaà BZmbIchpamWv. kÀ¡mÀ GP³knIfpsSbpw IÀjIkwL§fptSbpw klmbt¯msS hn]peamb hn]W\irwJe krãn¡m\pw AhÀ¡p Ignªp. tlm«epIfpw {]mtZinIhn]WnIfpsams¡ Cu irJebn \n¶p DXv]¶§Ä hm§m³ XmXv]cyw {]ISn¸n¨p.

കറവപ്പശുക്കളുടെ മഴക്കാല പരിചരണം


കറവപ്പശുക്കളുടെ മഴക്കാല പരിചരണം

ഡോ. ടി.പി. സേതുമാധവന്‍



?കറവപ്പശുക്കളുടെ മഴക്കാല പരിചരണം വ്യക്തമാക്കാമോ?

മഴക്കാലത്ത് യഥേഷ്ടം പച്ചപ്പുല്ല് ലഭിക്കുന്നതിനാല്‍ തീറ്റച്ചെലവ് കുറയ്ക്കാം. കൂടിയ അളവില്‍ പച്ചപ്പുല്ല് നല്കുന്നത് വയറുപെരുപ്പം, വയറിളക്കം എന്നിവക്കിടവരുത്തും. പച്ചപ്പുല്ല് നന്നായി കഴുകി മണ്ണിന്റെ അംശം നീക്കം ചെയ്ത് 2-3 മണിക്കൂര്‍ നേരം വെയിലത്ത് വാട്ടിയോ വൈക്കോല്‍ കൂട്ടിച്ചേര്‍ത്ത് നല്കുന്നതോ നല്ലതാണ്.

മഴക്കാലത്ത് ഉപാപചയനിരക്ക് കൂടുതലായതിനാല്‍ അരകിലോഗ്രാം തീറ്റ കൂടുതലായി നല്കണം. ഒരു കി.ഗ്രാമ തീറ്റയ്ക്കു പകരമായി 10 കി.ഗ്രാം. പച്ചപ്പുല്ല് നല്കാവുന്നതാണ്. കുളമ്പുരോഗം, കുരലടപ്പന്‍ എന്നീ സാംക്രമിക രോഗങ്ങള്‍ക്കെതിരായി പശുക്കളെ കുത്തിവെപ്പിക്കണം.

മഴക്കാലത്ത് അകിടുവീക്കത്തിനുള്ള സാധ്യത കൂടുതലായതിനാല്‍ തൊഴുത്തും പരിസരവും രോഗാണുവിമുക്തമാക്കാന്‍ ശ്രദ്ധിക്കണം. തൊഴുത്തിന്റെ നിലത്തുണ്ടാകുന്ന കുഴികള്‍ നികത്തണം. വളക്കുഴിയില്‍ ആഴ്ചതോറും ഇടവിട്ട് കുമ്മായം വിതറണം.

തൊഴുത്ത് കഴുകാനായി കുമ്മായം, ബ്ലീച്ചിങ് പൗഡര്‍ എന്നിവ ഉപയോഗിക്കാം.

അടുത്ത പ്രസവത്തിന് ഒന്നര മാസങ്ങള്‍ക്കുമുമ്പ് ക്രമമായി കറവ ഒഴിവാക്കണം. അവസാനത്തെ കറവയില്‍ മുഴുവന്‍ പാലും പിഴിഞ്ഞെടുത്ത് മുലക്കാമ്പുകളില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ കയറ്റുന്നത് പ്രസവാനന്തരം അകിടുവീക്കം നിയന്ത്രിക്കാന്‍ സഹായിക്കും.

പശുക്കളെ ദിവസേന കുളിപ്പിക്കണം. വളക്കുഴി, തൊഴുത്ത് എന്നിവയില്‍ കുമ്മായം വിതറുന്നതും ഈച്ച, ചെള്ള്, പേന്‍ എന്നിവയുടെ ശല്യം കുറയ്ക്കാന്‍ സഹായിക്കും. വേപ്പെണ്ണയില്‍ കര്‍പ്പൂരം ചേര്‍ത്ത് ദേഹത്ത് തടവുന്നതും നല്ലതാണ്.

അകിടിലുണ്ടാകുന്ന എത്ര നിസ്സാരമായ മുറിവുകളും വ്രണങ്ങളും ചികിത്സിക്കണം.

വിറ്റാമിന്‍, ധാതുലവണ മിശ്രിതം പതിവായി തീറ്റയില്‍ ഉള്‍പ്പെടുത്തണം. ശക്തിയായ മഴക്കാലത്ത് പശുക്കളെ വെളിയില്‍ കെട്ടരുത്. ഇടിമിന്നലേല്ക്കാതെ സംരക്ഷിക്കുകയും വേണം.

പ്രസവിച്ച് ആദ്യമാസത്തില്‍തന്നെ വിരമരുന്ന് നല്കണം. ഇത് ആറുമാസത്തിലൊരിക്കല്‍ വീതം നല്കാവുന്നതാണ്.

മൃഗസംരക്ഷണ വകുപ്പിന്റെ ഗോസുരക്ഷ പദ്ധതിയിലുള്‍പ്പെടുത്തി പശുക്കളെ ഇന്‍ഷൂര്‍ ചെയ്യുന്നത് നല്ലതാണ്.

'മത്സ്യകേരളം


നെല്ലറയില്‍ ചുവടുറപ്പിച്ച് 'മത്സ്യകേരളം'
Posted on: 30 Aug 2011
-പി. സുരേഷ്ബാബു



ഉള്‍നാടന്‍ മത്സ്യകൃഷിയുടെ അനന്തസാധ്യതകളുമായി മത്സ്യകേരളംപദ്ധതി നെല്ലറയില്‍ ചുവടുറപ്പിക്കുന്നു. കുളങ്ങളും ചെറുജലാശയങ്ങളും 10,000 ഹെക്ടര്‍. നെല്ലും മീനും വിളയിക്കാന്‍ പര്യാപ്തമായ 1,24,000 ഹെക്ടര്‍ പാടശേഖരങ്ങള്‍. അണക്കെട്ടുകളും വലിയ ഏരികളും ഉള്‍പ്പെടുന്ന 6,683 ഹെക്ടര്‍ സ്ഥലം. ഈ സവിശേഷതയാണ് മത്സ്യകൃഷിയില്‍ നെല്ലറയ്ക്ക് കരുത്തുപകരുന്നത്.

ഗുണമേന്മയുള്ള മത്സ്യവിത്ത് പ്രാദേശികമായി വളര്‍ത്തിയെടുത്ത് കര്‍ഷകര്‍ക്ക് യഥാസമയം നല്‍കാന്‍ മത്സ്യകേരളംപദ്ധതി ആവിഷ്‌കരിച്ചു. റിയറിങ് യൂണിറ്റ് (മത്സ്യവിത്ത് പരിപാലന കേന്ദ്രം) സംസ്ഥാനത്ത് ആദ്യമായി തുടങ്ങിയത് നെല്ലറയിലാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ ഇനി സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് നല്‍കും.

മത്സ്യവിത്ത് പരിപാലനത്തിന് ജില്ലയിലെ 33 കര്‍ഷകരുടെ 40 യൂണിറ്റുകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 60 സെന്റ് വിസ്തൃതിയുള്ള പാടങ്ങളും താത്കാലിക കുളങ്ങളുമാണ് ഒരു യൂണിറ്റില്‍. ഇതില്‍ 12 സെന്റില്‍ മത്സ്യവിത്ത് പരിപാലനത്തിന് ഒരു കുളം. പിന്നെ 48 സെന്റില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ വളര്‍ത്താനും.

കട്‌ല, രോഹു, മൃഗാല്‍ എന്നിവയുടെ മൂന്നുദിവസം പ്രായമായ അഞ്ചുലക്ഷം കുഞ്ഞുങ്ങളെ ഓരോ യൂണിറ്റിനും നല്‍കും. ആദ്യത്തെ 15 ദിവസം 12 സെന്റിന്റെ കുളത്തിലാണ് പരിപാലനം. പിന്നെ വലിയ കുളത്തിലേക്ക് മാറ്റും. നാലര സെന്റീമീറ്റര്‍ വലിപ്പമെത്തിയ കുഞ്ഞുങ്ങളെയാണ് പിന്നീട് വളര്‍ത്താന്‍ നല്‍കുന്നത്.

റിയറിങ് യൂണിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞയാഴ്ച കണ്ണാടി ഉപ്പുംപാടത്ത് അനന്തകൃഷ്ണന്‍ എന്ന കര്‍ഷകന്റെ കുളത്തില്‍ വകുപ്പുമന്ത്രി നടത്തിയിരുന്നു.

റിയറിങ് യൂണിറ്റ് നടത്താന്‍ 10,000 രൂപ (ഒരെണ്ണത്തിന്) സബ്‌സിഡിയുണ്ട്. പിന്നെ മത്സ്യക്കുഞ്ഞിന്റെ വിലയും. അഞ്ചുലക്ഷം കുഞ്ഞുങ്ങള്‍ ഇടുന്ന ഒരു യൂണിറ്റില്‍നിന്ന് നാലരസെന്റീമീറ്റര്‍ വലിപ്പത്തില്‍ ഒന്നേകാല്‍ലക്ഷം മത്സ്യക്കുഞ്ഞുങ്ങള്‍ ലഭിക്കുമെന്ന് മത്സ്യകേരളം പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ വൈ. സെയ്തുമുഹമ്മദ് പറഞ്ഞു. ഒരു കുഞ്ഞിന് 45 പൈസ. ഒരു യൂണിറ്റിന് ചുരുങ്ങിയത് 60,000 രൂപ ആദായം കിട്ടും. 10,000 രൂപ സബ്‌സിഡിയും ചേര്‍ത്താല്‍ പദ്ധതി കൊണ്ട് നല്ലലാഭം കിട്ടുമെന്ന് കര്‍ഷകനായ അനന്തകൃഷ്ണന്‍ പറഞ്ഞു. അനന്തകൃഷ്ണന്‍ മൂന്ന് യൂണിറ്റാണ് തുടങ്ങിയത്.

ഒരുവര്‍ഷം മൂന്നുതവണ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിവില്‍ക്കാന്‍ കഴിയും. അനന്തകൃഷ്ണനെപ്പോലെ ജില്ലയില്‍ 33 കര്‍ഷകര്‍ മത്സ്യവിത്ത് പരിപാലിച്ച് വളര്‍ത്തി വില്‍ക്കുന്നുണ്ട്. വര്‍ഷങ്ങളായി മത്സ്യകൃഷി നടത്തുന്ന അനന്തകൃഷ്ണന്‍ കഴിഞ്ഞവര്‍ഷം മൂന്നുടണ്‍ മത്സ്യം വിറ്റു.

റിയറിങ് യൂണിറ്റില്‍ നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്ക് ഈ വര്‍ഷം സൗജന്യമായാണ് നല്‍കുന്നത്. മൂന്നുവര്‍ഷത്തെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊട്ടടുത്ത രണ്ട് വര്‍ഷങ്ങളില്‍ നാമമാത്ര വിലയ്ക്കും മത്സ്യക്കുഞ്ഞുങ്ങള്‍ നല്‍കും. കട്‌ല, രോഹു, മൃഗാല്‍ ഇനങ്ങള്‍ക്ക് വിപണി ഒരുപ്രശ്‌നമല്ലെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ പറഞ്ഞു. കിലോയ്ക്ക് 60 രൂപയാണ് സര്‍ക്കാര്‍ നിരക്ക്. ഈ വര്‍ഷം 609 ഹെക്ടറിലാണ് മത്സ്യകൃഷി നടത്തുന്നതെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ പറഞ്ഞു.

കേജ്കള്‍ച്ചര്‍


കരിമീനിനെ കൂടില്‍ വളര്‍ത്താം
Posted on: 28 Jul 2011



കരിമീനുകളെ വലക്കൂടുകളില്‍ വളര്‍ത്തുന്ന സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ചു. കുമരകം പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം വികസിപ്പിച്ച 'കേജ് കള്‍ച്ചര്‍' എന്ന ഈ രീതി ഏറെ സാധ്യതകളുയര്‍ത്തുകയാണ്.

ദീര്‍ഘ ചതുരാകൃതിയിലുണ്ടാക്കിയ ഫ്രെയിമുകളുടെ നാലുവശവും കണ്ണിയകലം കുറഞ്ഞ വലകൊണ്ട് പൊതിഞ്ഞാണ് കരിമീന്‍ വളര്‍ത്താനുള്ള കൂടുകളുണ്ടാക്കുന്നത്. പ്ലാസ്റ്റിക് പൈപ്പുകളോ തടിയോ ഉപയോഗിച്ച് ഫ്രെയിമുണ്ടാക്കാം. 2 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയും 2 മീറ്റര്‍ ആഴവുമുള്ള കൂടുകള്‍ തമ്മില്‍ ബന്ധിച്ച് ജലാശയത്തില്‍ നിക്ഷേപിക്കാം. ആവശ്യാനുസരണം കൂടിന്റെ വലിപ്പം കൂട്ടാവുന്നതാണ്. കമ്പുകള്‍ നാട്ടി അവയുമായി കേജുകള്‍ കൂട്ടിക്കെട്ടുക വഴി ഒഴുകിപ്പോകുന്നതു തടയുകയും ചെയ്യാം. ഈ കൂടുകളിലാണ് കരിമീന്‍ കുഞ്ഞുങ്ങളെ നിക്ഷേപിച്ചുവളര്‍ത്തുന്നത്. ഇവയ്ക്കുള്ള തീറ്റ കൂടുകളുടെ മേല്‍ഭാഗത്തുള്ള വലയിലൂടെ അകത്തേക്കു നിക്ഷേപിക്കാനാവും. ഇതിനു തവിടും പിണ്ണാക്കും മറ്റും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേകതരം തീറ്റ ഗവേഷണകേന്ദ്രം വികസിപ്പിച്ചിട്ടുമുണ്ട്. കരിമീന്‍ 6 മാസംകൊണ്ട് 400 മുതല്‍ 600 ഗ്രാം വരെ തൂക്കംവെക്കും.

കുമരകം പ്രാദേശിക ഗവേഷണകേന്ദ്രം മേധാവി ഡോ. കെ.ജി. പത്മകുമാറിന്റെ നേതൃത്വത്തില്‍ വേമ്പനാട്ടുകായലില്‍ നടത്തിയ കേജ്കള്‍ച്ചര്‍ വളരെ വിജയകരമായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2524421. 

അസംവാളകൃഷി


അധിക ആദായത്തിന് അസംവാളകൃഷി

പി. സഹദേവന്‍ (ജോയന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അഡാക്, തിരുവനന്തപുരം)


കാര്‍പ്പ് മത്സ്യങ്ങളിലധിഷ്ഠിതമായ ശുദ്ധജലമത്സ്യകൃഷിയില്‍ താത്പര്യമില്ലാത്ത കര്‍ഷകര്‍ക്കിതാ മറ്റൊരു മത്സ്യം -'പന്‍ഗേഷ്യസ്' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന അസംവാള. നാലടിയോളം നീളവും 44 കി.ഗ്രാമിന് മുകളില്‍ വളര്‍ച്ചയുമെത്തുന്ന ഈ മത്സ്യം ജലകൃഷിമേഖലയ്ക്ക് പുതുജീവന്‍ നല്‍കുമെന്നതില്‍ സംശയമില്ല.

കാര്‍പ്പു മത്സ്യങ്ങളെ അപേക്ഷിച്ച് അതിവേഗം വളരുവാനുള്ള കഴിവ്, കമ്പോളത്തിലുള്ള പ്രിയം, കയറ്റുമതിക്കുള്ള ഉയര്‍ന്ന സാധ്യത, ലളിതമായ മാര്‍ഗങ്ങളിലൂടെ വിത്തുത്പാദനത്തിനുള്ള സാധ്യത എന്നിവയെല്ലാം തന്നെ അസംവാളയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. പ്രാണവായുവിന്റെ അളവ് നന്നേ കുറഞ്ഞ ജലത്തിലും ഈ മത്സ്യത്തെ വളര്‍ത്താന്‍ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. അന്തരീക്ഷവായു നേരിട്ട് ശ്വസിക്കുന്നതിന് സഹായിക്കുന്ന ഉപശ്വസനാവയവം അസംവാളയ്ക്കുണ്ട്.

കൃഷിക്ക് മുന്നോടിയായി കുളങ്ങള്‍ വറ്റിച്ച് ഉണക്കിയെടുക്കുന്നത് അഭികാമ്യമാണ്. മണ്ണിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കുന്നതിനും അടിത്തട്ടിലെ വിഷവാതകങ്ങളെ ഇല്ലാതാക്കുന്നതിനും കുളമത്സ്യനിര്‍മാര്‍ജനത്തിനും കുളങ്ങള്‍ വറ്റിച്ചു ഉണക്കിയെടുക്കുന്നതുമൂലം സാധിക്കുന്നു. അതിനുശേഷം മണ്ണിന്റെ അമ്ലാംശം പരിശോധിച്ച് ആവശ്യമായ അളവില്‍ കുമ്മായപ്രയോഗം നടത്തണം. വളപ്രയോഗം കാര്‍പ്പു മത്സ്യകൃഷിയിലേതുപോലെത്തന്നെ മതിയാവും.

ആവശ്യമായ അളവില്‍ (ഒന്നു മതുല്‍ രണ്ടു മീറ്റര്‍ വരെ ആഴത്തില്‍) കുളത്തില്‍വെള്ളം നിറച്ചശേഷം മത്സ്യവിത്ത് നിക്ഷേപിക്കാം. വിത്ത് നിക്ഷേപസമയത്ത് 'പൊരുത്തപ്പെടുത്താന്‍' അതീവ ശ്രദ്ധയോടെ വേണം നിര്‍വഹിക്കാന്‍. അതിരാവിലെയോ വൈകുന്നേരമോ മാത്രമേ വിത്തു നിക്ഷേപിക്കാവൂ. വിത്തു നിക്ഷേപത്തോത് ചതുരശ്രമീറ്ററിന് മൂന്നു മുതല്‍ 15 വരെ എന്ന നിരക്കിലാവാം. മത്സ്യക്കൂടുകളില്‍ ഇത് 60 - 80 വരെയാവാം. അര്‍ധ-ഊര്‍ജിത കൃഷിരീതികള്‍ അവലംബിക്കുകയാണെങ്കില്‍ കുളങ്ങളില്‍ ചതുരശ്രമീറ്ററിന് 60 മുതല്‍ 80 വരെയും കൂടുകളില്‍ 100 - 150 വരെയും വിത്തു സംഭരിക്കാം.

അസംവാള സര്‍വഹാരിയാണ്. സസ്യജന്യപദാര്‍ഥങ്ങളും ജന്തുജന്യപദാര്‍ഥങ്ങളും ഇവ ആഹരിക്കുന്നു. അടുക്കളയില്‍ നിന്നുള്ള അവശിഷ്ടങ്ങളും തവിട്, കപ്പലണ്ടിപ്പിണ്ണാക്ക് എന്നിവയും തീറ്റയായി നല്‍കാം. എന്നാല്‍ ഉയര്‍ന്ന ഉത്പാദനത്തിന് 28 മുതല്‍ 32 ശതമാനം വരെ മാംസ്യം അടങ്ങിയ തീറ്റ നല്‍കേണ്ടതാണ്. മത്സ്യത്തിന്റെ ശരാശരി തൂക്കത്തിന്റെ 2.5 ശതമാനം നിരക്കിലാണ് തീറ്റ നല്‍കേണ്ടത്. ഗുണനിലവാരമുള്ള തീറ്റ നല്‍കുകയാണെങ്കില്‍ 1.50 കി.ഗ്രാം തീറ്റകൊണ്ട് ഒരു കിലോഗ്രാം മത്സ്യം ഉത്പാദിപ്പിക്കാന്‍ കഴിയും.
മത്സ്യവളര്‍ച്ച, അതിജീവന നിരക്ക്, നല്‍കേണ്ട തീറ്റയുടെ അളവ് എന്നിവ തിട്ടപ്പെടുത്തുന്നതിന് രണ്ടാഴ്ചയില്‍ ഒരു തവണ സാംപ്ലിങ് നടത്തേണ്ടതാണ്.ഉദ്ദേശം 5-6 മാസത്തിനകം വിളവെടുക്കാം. ഈ കാലയളവില്‍ അസംവാള ഒന്നു മുതല്‍ 1.5 കി.ഗ്രാം വരെ വളര്‍ച്ച പ്രാപിക്കും. 80 മുതല്‍ 90 ശതമാനം വരെ അതിജീവനനിരക്ക് പ്രതീക്ഷിക്കാം. അങ്ങനെയായാല്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍പ്പോലും 5 - 6 മാസത്തിനകം 40 ടണ്ണില്‍ കൂടുതല്‍ മത്സ്യം ഒരു ഹെക്ടറില്‍നിന്ന് ഉത്പാദിപ്പിക്കാം.

അസംവാളകൃഷിക്ക് അക്വാകള്‍ച്ചര്‍ അതോറിറ്റിയില്‍ നിന്നുള്ള അനുമതിയാവശ്യമാണ് എന്നുകൂടി അറിയുക.

ഉള്‍നാടന്‍ മത്സ്യകൃഷി വികസനത്തിന് സമഗ്രപദ്ധതി


ഉള്‍നാടന്‍ മത്സ്യകൃഷി വികസനത്തിന് സമഗ്രപദ്ധതി വരുന്നു
Posted on: 24 Jul 2012

തിരുവനന്തപുരം: കേരളത്തിലെ ഉള്‍നാടന്‍ മത്സ്യകൃഷി വികസിപ്പിക്കാനായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനവും വിപണനവും നിയന്ത്രിക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും കഴിയുന്ന ഫിഷ് സീഡ് സെന്‍റര്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഈ ലക്ഷ്യത്തോടെ സമഗ്രമായ മത്സ്യവിത്തുനിയമം സര്‍ക്കാര്‍ രൂപവത്കരിക്കും.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സമഗ്രമായ മത്സ്യവിത്തുനിയമം ഇല്ലാത്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിലെ 45 ഹെക്ടറോളം വരുന്ന ഉള്‍നാടന്‍ ജലാശയങ്ങളില്‍ 25 ശതമാനം മാത്രമേ കൃഷിക്കായി ഉപയോഗിക്കുന്നുള്ളൂ. ആവശ്യമായ മത്സ്യവിത്തിന്റെ 35 ശതമാനം താഴെ മാത്രമാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഇതു പരിഹരിക്കാനായി വേമ്പനാട്, വെള്ളായണി കായലുകളില്‍ മത്സ്യസങ്കേതം സ്ഥാപിക്കും. ഇപ്പോള്‍ മത്സ്യവിത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ കുമ്പളങ്ങിയിലും നോര്‍ത്ത്പറവൂരിലും വര്‍ക്കല ഓടകം ഹാച്ചറിയിലും പ്രവര്‍ത്തിക്കുന്ന ലാബ് പങ്ക് വഹിക്കുന്നുണ്ട്. ഈ ഹാച്ചറിയില്‍ മത്സ്യവിത്തിന്റെ ഗുണനിലവാരം വിവിധ ടെസ്റ്റുകളിലും ഉറപ്പാക്കുന്നുണ്ട്.

മത്സ്യവിത്ത് ദൗര്‍ലഭ്യത്തിന്റെ പ്രശ്‌നം പരിഹരിക്കാനായി കേന്ദ്രസഹായത്തോടെ നിലവിലുള്ള 6 ഹാച്ചറികളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും. 600 ലക്ഷത്തോളം മത്സ്യ, ചെമ്മീന്‍ കുഞ്ഞുങ്ങളുമായി ഇത് വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇതിനായി രാഷ്ട്രീയ കൃഷി വിജ്ഞാന്‍ യോജനയില്‍ നിന്നും സാമ്പത്തിക സഹായം ലഭ്യമാക്കും.

വര്‍ണ്ണ മത്സ്യ പരിപാലനം


വര്‍ണ്ണ മത്സ്യ പരിപാലനം
1
-കടപ്പാട്: അലങ്കാര മത്സ്യകൃഷി (മാതൃഭൂമി ബുക്‌സ്)


വീടുകള്‍, വിശ്രമമന്ദിരങ്ങള്‍, ഭോജനശാലകള്‍, പാര്‍ക്കുകള്‍, എക്‌സിബിഷന്‍ സ്റ്റാളുകള്‍, ഹോട്ടല്‍ മുറികള്‍ (Foyers), ബോട്ടുജട്ടി, ഏറോഡ്രോം ലോഞ്ചുകള്‍ - എന്നുവേണ്ട, ആശുപത്രികളില്‍ പോലും സ്വാഭാവിക പരിസ്ഥിതിയുടെ ഒരു ഖണ്ഡം പുനഃസൃഷ്ടിക്കപ്പെട്ട കണ്ണാടിക്കൂടുകളില്‍ ചടുലതയോടെ നീന്തിത്തുടിക്കുന്ന, വര്‍ണ്ണമത്സ്യങ്ങളുടെ കാഴ്ച ചേതോഹരം തന്നെയാണ്! മറ്റ് പക്ഷിമൃഗാദികളേക്കാള്‍ മനുഷ്യനെ ഹഠാദാകര്‍ഷിക്കുന്നവയത്രേ അലങ്കാരമത്സ്യങ്ങള്‍; അവയേക്കാള്‍ മലിനീകരണം കുറഞ്ഞവയും അലങ്കാരമത്സ്യങ്ങള്‍തന്നെ; വിശിഷ്യാ, ശബ്ദശല്യം! അവ വര്‍ണശബളവും നയനാഭിരാമവുമാണ്; ആകയാല്‍, അലങ്കാരമത്സ്യപരിപാലനം എന്ന വിനോദം - കല-ശാസ്ത്രം ഇന്ന് മുന്‍പന്തിയിലാണ്. ഫോട്ടോഗ്രാഫി കഴിഞ്ഞാല്‍, ഏറ്റവുമധികം ആളുകളുടെ പ്രധാനപ്പെട്ട വിശ്രമസമയ വിനോദം (Hobby) അക്വേറിയം മത്സ്യപരിപാലനമാണ്.

ചരിത്രം

മത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്തുക എന്നത് പ്രാചീനകാലം മുതലുള്ള ഒരു പരിപാടിയാണ്. ക്രിസ്തുവിന് രണ്ട്-നാല് സഹസ്രാബ്ദങ്ങള്‍ക്ക് മുന്‍പ് മുതല്‍; ശരിയായി പറഞ്ഞാല്‍ ബി.സി. 4000നും 2000നും ഇടയില്‍, സുമേറിയക്കാരാണ് മത്സ്യങ്ങളെ ഭക്ഷ്യോപയോഗത്തിനായി കുളങ്ങളില്‍ സൂക്ഷിക്കുവാന്‍ തുടങ്ങിയത്. കുളങ്ങളില്‍ മത്സ്യങ്ങളെ സൂക്ഷിച്ചിരുന്നതായുള്ള ചിത്രങ്ങള്‍ പ്രാചീന ഈജിപ്റ്റില്‍ നിന്നും കണ്ടുകിട്ടിയിട്ടുള്ളതിനാല്‍, ഈജിപ്റ്റുകാര്‍ക്കും മത്സ്യപരിപാലനം വശമായിരുന്നു എന്നുവേണം കരുതാന്‍. കൂടാതെ, അവര്‍ മത്സ്യങ്ങളെ വിശിഷ്ടവും പരിപാവനവുമായി കണക്കാക്കുകയും, ആകയാല്‍ അവയെ ഭക്ഷിക്കുന്നത് പാപമാണെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു!

2,500 വര്‍ഷം മുന്‍പ് ചൈനക്കാര്‍ മത്സ്യത്തെ കുളത്തില്‍ സംഭരിച്ചിരുന്നു. ക്രി.മു. 1278-960 കാലഘട്ടത്തില്‍ - ജൂങ് രാജവംശകാലം - ചൈനയില്‍ സ്വര്‍ണമത്സ്യങ്ങളെ പാത്രത്തില്‍ വളര്‍ത്താന്‍ തുടങ്ങി. ക്രിസ്തുവിന് ആയിരം വര്‍ഷം മുമ്പു മുതല്‍ തന്നെ ചൈനക്കാര്‍ കാര്‍പ്പുമത്സ്യത്തെ ബന്ധനത്തില്‍ വളര്‍ത്താന്‍ ആരംഭിച്ചു. അവര്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളെ വില്‍പ്പനക്കുവേണ്ടി റസ്റ്റോറന്റുകള്‍, വില്‍പ്പനസ്ഥലങ്ങള്‍ മുതലായ പൊതുസ്ഥലങ്ങളില്‍ ജീവനോടെ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സ്യത്തെ ആദ്യമായി വളര്‍ത്തുജന്തു (pet) ആയി വളര്‍ത്തിയത് റോമാക്കാരായിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും റോമില്‍ മത്സ്യപരിപാലനം ഒരു സാര്‍വത്രിക വിനോദമായിക്കഴിഞ്ഞു. അവര്‍ തന്നെയാണ് ആദ്യമായി മത്സ്യത്തെ അക്വേറിയത്തില്‍ വളര്‍ത്തിയത്. പറുദീസ മത്സ്യം (ജമൃമറശലെ ളശവെ) ശാസ്ത്രനാമം: Macropodus Opercularis; ആണ് ആദ്യമായി അക്വേറിയത്തില്‍ വളര്‍ത്തിയ ഉഷ്ണമേഖലാ മത്സ്യം.

അരിസ്റ്റോട്ടില്‍ (ബി.സി. 384-322) ഈജിയന്‍ കടലിലെ 115 ഇനം മത്സ്യങ്ങളെപ്പറ്റി പഠിച്ചു. അവയുടെ ബാഹ്യ-ആന്തരഘടനകള്‍, മറ്റു സവിശേഷതകള്‍ എന്നിവ വിശദമായി പഠിച്ച് അവയെ വര്‍ഗ്ഗീകരിച്ചു. അങ്ങനെ, അദ്ദേഹമാണ് മത്സ്യശാസ്ത്ര പഠനം (Lehthyology) തുടങ്ങിവച്ച മഹാന്‍. (ലോകത്ത് ഇരുപതിനായിരത്തില്‍പ്പരം മത്സ്യവര്‍ഗങ്ങള്‍ - ഇനങ്ങള്‍ - ജാതികള്‍ (species) ഉണ്ടെന്നും, അതില്‍ 2500 ഇനങ്ങള്‍ ഇന്ത്യയില്‍ ആണെന്നും, അതില്‍ 930 ഇനങ്ങള്‍ ഉല്‍നാടന്‍ മത്സ്യങ്ങളാണെന്നും ഇന്നറിയാമെങ്കിലും മത്സ്യപഠനശാസ്ത്രത്തിന്റെ അടിത്തറ പാകിയ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു; കാരണം, ആ അസ്ഥിവാരത്തിലാണ് നാം പിന്നീട് മത്സ്യശാസ്ത്ര സൗധം കെട്ടിപ്പൊക്കിയത്!

എ.ഡി. 1136-ല്‍ ഹിയാസുങ് (Hian Tsung) ചക്രവര്‍ത്തിയുടെ കാലത്താണ് അലങ്കാര മത്സ്യപ്രജനനങ്ങള്‍ നടത്തിയതെങ്കിലും ചൈനക്കാര്‍ ഈ രഹസ്യം അതീവ ഗോപ്യമാക്കി വെച്ചു. 1,500-ല്‍ ആണ് ജപ്പാന്‍കാര്‍ അലങ്കാര മത്സ്യപരിപാലനം ഒരു വിനോദമായി അംഗീകരിച്ചത്; തുടര്‍ന്ന് അലങ്കാര മത്സ്യ പ്രജനന വിദ്യ സ്വയം ആര്‍ജിക്കുകയും ചെയ്തു.

എ.ഡി. 1596-ല്‍ ചൈനക്കാര്‍ ആദ്യ അലങ്കാര മത്സ്യപുസ്തകം രചിച്ചു. അതേ വര്‍ഷം തന്നെ അവര്‍ അലങ്കാര മത്സ്യങ്ങളെ ജപ്പാനിലേക്ക് കയറ്റിയയയ്ക്കുകയും ചെയ്തു. 16-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ സ്വര്‍ണമത്സ്യങ്ങളെ ചൈനയില്‍ നിന്നും ഇംഗ്ലണ്ടിലേക്ക് കയറ്റിയയയ്ക്കുകയും അവയെ അവിടെ കണ്ണാടിപ്പാത്രങ്ങളില്‍ സംഭരിച്ചു പരിപാലിക്കയും ചെയ്തു. എന്നാല്‍ 19-ാം നൂറ്റാണ്ടിന്റെ മധ്യത്തിലാണ് ഇത് അമേരിക്കയില്‍ പ്രചുരപ്രചാരം നേടിയത്.

അലങ്കാര മത്സ്യങ്ങളില്‍ ആകൃഷ്ടരാവുകയും അക്വേറിയം പരിപാലനത്തില്‍ തല്പരരാവുകയും ചെയ്ത്, ഇംഗ്ലീഷുകാര്‍, 1853-ല്‍ ലണ്ടനില്‍ 'റീജന്റ് പാര്‍ക്ക്' മൃഗശാലയില്‍ 'മത്സ്യഭവനം' എന്ന പേരില്‍ ആദ്യ പൊതു അക്വേറിയം (Public Aquarium) സ്ഥാപിച്ചു.

തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു. അമേരിക്കയിലും ഈ കാലയളവില്‍ ധാരാളം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.1860-ല്‍ പാരീസില്‍ ആദ്യ ലവണജല പൊതു അക്വേറിയവും (Marine Public Aquarium), 1869ല്‍ ബര്‍ലിനില്‍ കൃത്രിമമായി നിര്‍മിച്ച ലവണജലം ഉപയോഗിച്ചുള്ള അക്വേറിയവും സ്ഥാപിതമായി. കൂടാതെ, ജര്‍മന്‍ ശാസ്ത്രജ്ഞന്മാര്‍ വിവിധയിനം അലങ്കാരമത്സ്യങ്ങളെ സംഘടിപ്പിച്ച് ഒരു വലിയ 'അലങ്കാരമത്സ്യപ്രദര്‍ശന - വ്യാപാരമേള' നടത്തുകയും ചെയ്തു!1873-ല്‍ ഇറ്റലിയിലെ നേപ്പിള്‍സില്‍ ഒരു പൊതു അക്വേറിയം സ്ഥാപിതമായി. 1878-ല്‍ പാരീസില്‍ ഒരു ശുദ്ധജല അക്വേറിയം സ്ഥാപിച്ചു.

അങ്ങനെ 19-20 നൂറ്റാണ്ടുകളില്‍ ലോകത്തിന്റെ നാനാഭാഗത്തും ധാരാളം അക്വേറിയങ്ങള്‍ സ്ഥാപിച്ച് അലങ്കാര മത്സ്യപരിപാലനത്തോടുള്ള അദമ്യമായ ആഭിമുഖ്യം ജനങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി.

ഇന്ത്യയില്‍ കുറേക്കൂടി താമസിച്ചാണ് പൊതുഅക്വേറിയങ്ങള്‍ സ്ഥാപിതമായത്. രാജ്യത്തെ രണ്ടാമത്തേത് തിരുവനന്തപുരത്ത് ശംഖുമുഖം കടപ്പുറത്ത് 1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് സ്ഥാപിച്ച ലവണജല അക്വേറിയം ആയിരുന്നു. (അത് കുറേ നാളായി പൂട്ടിക്കിടക്കുന്നു! അത് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനോ, മറ്റൊന്ന് സ്ഥാപിക്കാനോ നമുക്ക് സാധിക്കുന്നില്ല - അതിലും വലിയ എത്രയെത്ര കാര്യങ്ങളാണ് നമുക്ക് ശ്രദ്ധിക്കേണ്ടത്! സംസ്ഥാനത്തില്‍ പൊതുജനോപകാരപ്രദമായ സ്ഥാപനങ്ങള്‍ പലതും ജനാധിപത്യയുഗത്തിലല്ല ഉണ്ടായത് എന്നത് അത്ഭുതംതന്നെ! ഉദാ: നക്ഷത്രബംഗ്ലാവ്, കാഴ്ചബംഗ്ലാവ്, മൃഗശാല, വാട്ടര്‍ വര്‍ക്‌സ്, യൂണിവേഴ്‌സിറ്റി കോളേജ്, ആദ്യ നിയമസഭാമന്ദിരം...!)

1951-ല്‍ ബോംബെ താരപ്പൊര്‍വാല പൊതുഅക്വേറിയം ഇന്ത്യയിലെ ഏറ്റവും വലുതും മൂന്നാമത്തേതുമായിരുന്നു. തുടര്‍ന്ന് 1957-ല്‍ ലക്‌നൗ, 1966-ല്‍ ഹൈദരാബാദ്, 1990-ല്‍ വിശാഖപട്ടണം- എന്നിവിടങ്ങളിലും തുടര്‍ന്ന് മറ്റുസ്ഥലങ്ങളിലുമായി 150ല്‍പ്പരം പൊതു അക്വേറിയങ്ങള്‍ നിലവില്‍ വന്നു.

ഇന്ത്യയില്‍ അലങ്കാരമത്സ്യപരിപാലനത്തിന് പ്രചാരം ലഭിച്ചത് 1950-കളിലായിരുന്നു. വടക്കേ ഇന്ത്യയില്‍ ബോംബെ, തെക്കേ ഇന്ത്യയില്‍ മദ്രാസ് എന്നീ പട്ടണങ്ങള്‍ കേന്ദ്രീകരിച്ച് അക്വേറിയം സൊസൈറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് അലങ്കാരമത്സ്യപരിപാലനം പ്രചാരത്തിലായത്. കല്‍ക്കത്തയായിരുന്നു മറ്റൊരു പ്രധാനകേന്ദ്രം.

അക്വേറിയം (Aquarium)
ആദ്യകാലങ്ങളില്‍ കോപ്പകള്‍, തളികകള്‍, പിഞ്ഞാണങ്ങള്‍, ചെറുടാങ്കുകള്‍... എന്നിവയെല്ലാം മത്സ്യപ്രദര്‍ശനത്തിനായി ഉപയോഗിച്ചുവന്നിരുന്നു. ഇവയിലെല്ലാം മത്സ്യങ്ങളെ മുകളില്‍ നിന്ന് മാത്രമേ കാണാമായിരുന്നുള്ളൂ എന്നതായിരുന്നു ഒരു കുറവ്! എന്നാല്‍ ഇവയായിരുന്നിരിക്കാം അക്വേറിയങ്ങളുടെ പ്രാഗ്‌രൂപങ്ങള്‍! റോമക്കാര്‍ തങ്ങളുടെ പദവിയുടെ ഒരു അടയാളമായി ആയിരുന്നു അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നത്!

പാത്രങ്ങളുടെ അസൗകര്യം ഒരു പ്രശ്‌നം തന്നെയായിരുന്നു. പിന്നീട് ജല- സസ്യ-ജന്തുജാലങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന് കുറേക്കൂടി സൗകര്യപ്രദമായി ചില്ലുപാത്രങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ഗ്ലാസ് ടാങ്കുകളില്‍ വെള്ളം നിറച്ച് മത്സ്യങ്ങളെ പരിപാലിക്കുന്ന അക്വേറിയങ്ങള്‍ ഉണ്ടായി (അക്വാ=ജലം). അപ്പോള്‍ ഉള്ളിലുള്ള മത്സ്യങ്ങളെ മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും കാണാമെന്നായി; എന്നുതന്നെയല്ല, അവയ്‌ക്കൊരു ത്രിമാനതയും ലഭിച്ചു.

കുറേക്കൂടി വിശദവും വിശാലവുമായിരുന്നു 'പാലുഡേറിയം (Paludarium)'. കര-ജല-ജന്തു-സസ്യജാലങ്ങളും മത്സ്യങ്ങളും തീരമെന്നു തോന്നിക്കുന്ന കരയും ഒരുമിച്ചുകാണുംവിധം കടപ്പുറത്ത് സജ്ജീകരിച്ചിരുന്ന പ്രദര്‍ശനശാലകളായിരുന്നു പാലുഡേറിയങ്ങള്‍.

ഒഴുക്കുവെള്ളത്തില്‍ സജ്ജീകരിച്ചിരുന്ന ചെറുപ്രദര്‍ശനശാലകളായിരുന്നു 'വിവേറിയ'(Viveria)ങ്ങള്‍ . വിവേറിയത്തില്‍ നിന്നും പരിണമിച്ച് അക്വേറിയം, പാലുഡേറിയം, ടെറേറിയം എന്നിവയുണ്ടായി.ഇന്ന് വലിയ 'ഓഷ്യനേറിയങ്ങള്‍' തന്നെ യൂറോപ്പിലും വിദൂരപൂര്‍വദേശങ്ങളിലും നിലവിലുണ്ട്. നാം കടലിലേക്ക് ഇറങ്ങിച്ചെല്ലുന്നതായും നമ്മുടെ ചുറ്റും ജലജീവികളും ജലവും ആവരണം ചെയ്യുന്നതായും തോന്നും! കോടിക്കണക്കിന് ഡോളര്‍ മുടക്കി നിര്‍മിച്ച ഓഷ്യനേറിയങ്ങള്‍ തയ്‌വാനില്‍ പോലുമുണ്ട്. 1938-ല്‍ ഫ്ലോറിഡയിലാണ് ആദ്യ ഓഷ്യനേറിയം സ്ഥാപിതമായത്.

എന്താണ് അക്വേറിയം?

'മത്സ്യങ്ങളേയും മറ്റു ജലജീവികളേയും കൂടുതല്‍ കാലം ജീവനോടെ സൂക്ഷിക്കാന്‍ സാധിക്കുന്ന ഒരു ചെറിയ പാരിസ്ഥിതിക ഖണ്ഡമാണ് അക്വേറിയം. അതിലുള്ള ജലജീവികളുടെ ജീവന്‍ നിലനിര്‍ത്തുന്ന രാസ- ഭൗതിക പ്രവര്‍ത്തന-പ്രതിപ്രവര്‍ത്തന വ്യവസ്ഥയുടെ ഒരു കേന്ദ്രം കൂടിയാണിത്.'


'ഒരേസമയം പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്താനും, അതോടൊപ്പം ആസ്വദിക്കാന്‍ സാധിക്കുന്നതും, കണ്ണാടികളാല്‍ ആവൃതവുമായ ഒരു ജലോദ്യാനമാണ് അക്വേറിയം' എന്നു പറയാം. അതൊരു ജലജീവശാലയാണ്!1853-ല്‍ ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനായ 'ഹെന്‍ട്രി ഗൊസ്സെ'യാണ് അലങ്കാരമത്സ്യം സ്ഥിതിചെയ്യുന്ന പാത്രത്തിന് 'അക്വേറിയം' എന്ന പേര്‍ നല്‍കിയത്. പ്രയോജനപ്രദമായ വിനോദോപാധി എന്നതിലുപരി, നമ്മുടെ പ്രശ്‌നജടിലമായ മനസ്സിന്റെ പിരിമുറുക്കം കുറയ്ക്കുവാന്‍ അക്വേറിയം പരിപാലനം വളരെ പ്രയോജനപ്രദമാണ്.

കൂടാതെ, അധ്യായം രണ്ടില്‍ സൂചിപ്പിക്കുംപോലെ 'അക്വേറിയോളജി' പല ശാസ്ത്രശാഖയുടെയും ഒരു സമ്മേളനമായതിനാല്‍ പ്രകൃതിയെ അടുത്തറിയാനും പ്രകൃതിയുമായി ഇഴുകിച്ചേരുവാനും ശാസ്ത്രജ്ഞരാകാനും നമ്മെ പ്രേരിപ്പിക്കുന്നു. പുഷ്പങ്ങളേക്കാള്‍ ആസ്വാദ്യകരമാണ് മത്സ്യങ്ങള്‍ - വിശിഷ്യാ, 'കടല്‍പ്പൂക്കള്‍'; അവ സഞ്ചരിക്കുന്ന വര്‍ണവിസ്മയങ്ങള്‍ തന്നെ!

മുന്‍കാലങ്ങളില്‍ പ്രൗഢിയുടെ ചിഹ്നമായി കരുതി വീടുകളില്‍ അക്വേറിയം മത്സ്യങ്ങളെ വളര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് പുതിയതായി നിര്‍മിക്കുന്ന വീടുകള്‍, റസ്റ്റോറന്റുകള്‍, ക്ലബ്ബുകള്‍, ആശുപത്രികള്‍, പാര്‍ക്കുകള്‍, ഓഫീസുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഒഴിവാക്കാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു ഇവ! അമേരിക്കയില്‍ 7.4 ദശലക്ഷം കമ്മ്യൂണിറ്റി അക്വേറിയം ടാങ്കുകളുണ്ടത്രേ!

ഇന്ത്യയിലും ഇതിന്റെയെല്ലാം പ്രതിഫലനം കാണാം. ഇപ്രകാരം, അലങ്കാരമത്സ്യ പരിപാലനവും പരിപാലകരും കൂടുന്നതനുസരിച്ച് അലങ്കാരമത്സ്യങ്ങളുടെയും അതിനായി അലങ്കാര മത്സ്യകൃഷിയുടെയും ആവശ്യകത കൂടിക്കൂടി വരുന്നു. 150ഓളം മുഴുവന്‍ സമയ അലങ്കാര മത്സ്യകൃഷിക്കാരും, 1500ഓളം പാര്‍ട്ട് ടൈം കര്‍ഷകരും ഉണ്ടെന്ന് കണക്കാക്കുന്നു. (കണക്ക് അപൂര്‍ണ്ണം!)

ചുരുങ്ങിയ സ്ഥലവും മുടക്കുമുതലും മതി എന്നതും, ക്ലേശരഹിതവും ആദായകരവും വീട്ടിലിരുന്ന് ചെയ്യാവുന്നതുമായ ഒരു കാര്‍ഷികവൃത്തി എന്നതിനാലും, തൊഴില്‍ പ്രശ്‌നം ഇല്ലാത്തതും ഏറെ കയറ്റുമതി സാധ്യതയുള്ള ഒരുല്പന്നമായതിനാലുമാണ് വനിതകള്‍ പോലും സ്വയം തൊഴില്‍ സംരംഭമായി അലങ്കാരമത്സ്യകൃഷി ഏറ്റെടുത്തിരിക്കുന്നത്. ഇത് ശുഭോദര്‍ക്കമത്രേ!



കുയില്‍മീനിന് നല്ലകാലം വരുന്നു


കുയില്‍മീനിന് നല്ലകാലം വരുന്നു



ഇന്ത്യന്‍ ശുദ്ധജലാശയങ്ങളിലെ രാജാവെന്ന് പേരുകേട്ട കുയില്‍ മീനിന്റെ (മഹസീര്‍) സംരക്ഷണത്തിനായി കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയുടെ കീഴിലുള്ള പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ വിപുലമായ പദ്ധതി തയ്യാറാക്കുന്നു. തീന്‍മേശയിലെ വിഭവം എന്നതിനപ്പുറം ചൂണ്ടയിടല്‍ വിനോദോപാധിയായവരുടെ പ്രിയപ്പെട്ട മത്സ്യമാണിത് ( സ്‌പോര്‍ട്ട്‌സ് ഫിഷ് ) . ചില പ്രദേശങ്ങളില്‍ പുണ്യമത്സ്യമായാണ് ഇവയെ കരുതുന്നത്.

ഈ മീനിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ഫിഷറീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. റിസര്‍വോയറുകളിലും പുഴകളിലും വ്യാപകമായി ഇവയെ വളര്‍ത്തുകയാണ് ഒരു പദ്ധതി.

കുയില്‍മീനിന്റെ വ്യാപനം ലക്ഷ്യമിട്ട് വനംവകുപ്പിന്റെ സഹകരണത്തോടെ ഹാച്ചറി സ്ഥാപിക്കുകയെന്നതാണ് പ്രാഥമിക നടപടി. ഇതിനായി ഒരേക്കര്‍ സ്ഥലമാണ് വേണ്ടത്. വനമേഖലയിലെവിടെയെങ്കിലും പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്തവിധമാണ് ഹാച്ചറി സ്ഥാപിക്കുക. ഇവിടെ മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് പുഴകളുടെ അനുയോജ്യമായ പ്രദേശങ്ങളില്‍ ഇവയെ നിക്ഷേപിക്കുകയാണ് ലക്ഷ്യം. വനമേഖലയിലെ അണക്കെട്ടുകളില്‍ ഇവയെ വളര്‍ത്തുന്നതിന് അനന്തസാധ്യതയാണുള്ളതെന്ന് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ മേധാവിയും അസി. പ്രൊഫസറുമായ ഡോ. കെ. ദിനേശ് പറയുന്നു. അണക്കെട്ടുകളും ശുദ്ധജല തടാകങ്ങളുമടങ്ങുന്ന 45000 ഹെക്ടറോളം സ്ഥലത്ത് ഇവയെ വളര്‍ത്താനാവും. ഇതു വഴി സംസ്ഥാനത്തെ മത്സ്യോത്പാദനവും വര്‍ധിപ്പിക്കാനാവും.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡോ. എന്‍. സി ഇന്ദുചൂഡനാണ് പദ്ധതിയുടെ കോ-ഇന്‍വെസ്റ്റിഗേറ്റര്‍. ലോകമെമ്പാടും പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ തന്നെ കായികവിനോദത്തിനും ഇത്തരം മീനുകളെ ഉപയോഗിക്കുന്നുണ്ട്. പെരിയാര്‍, പമ്പ, ചാലക്കുടി, ചാലിയാര്‍, ഭാരതപ്പുഴ തുടങ്ങിയ പുഴകളുടെ ഉത്ഭവസ്ഥാനങ്ങളില്‍ ഈ മത്സ്യത്തിന്റെ സാന്നിധ്യം ഉണ്ട്. ഉപ്പും വിഷാംശവുമുള്ള വെള്ളത്തില്‍ ഇത്തരം മീനുകള്‍ക്ക് വളരാനാവില്ല. ശീതമേഖലകളിലെ വെള്ളത്തിലാണ് ഇവ വളരുക. തോട്ട പൊട്ടിച്ചും നഞ്ചുകലക്കിയും മറ്റുമുള്ള അശാസ്ത്രീയമായ മീന്‍പിടിത്ത രീതികളും മണല്‍ഖനനവും ഇത്തരം മീനുകളുടെ വംശനാശത്തിന് വഴിയൊരുക്കുന്നുണ്ട്.

ഹിമാലയന്‍ മേഖലകളില്‍ 120 കിലോ വരെ തൂക്കമുള്ള കുയില്‍മീനുകളുണ്ട്. കേരളത്തിലെ മീനുകള്‍ക്ക് ഇത്ര തൂക്കം വരില്ലെങ്കിലും ചൂണ്ടയുമായി മല്ലിടുന്ന ഈ വമ്പന്‍ മീനിനെ പിടികൂടാന്‍ അത്ര എളുപ്പമല്ല. ആദിവാസികള്‍ വനമേഖലയിലെ ജലാശയങ്ങളില്‍ നിന്ന് ഭക്ഷണാവശ്യത്തിനായി ഈ മത്സ്യങ്ങളെ പിടിക്കുന്നുണ്ട്. . നല്ല രൂചിയുള്ള മീനുമാണ് ഇത്. ഗംഗയുടെ ഉത്ഭവ സ്ഥാനങ്ങളിലും ഇവയുടെ സാന്നിധ്യം ഉണ്ട്. പത്ത് വര്‍ഗങ്ങളില്‍ , ഹിമാലയന്‍ മഹസീര്‍ വിഭാഗമാണ് ഗംഗയില്‍ അധികമായുള്ളത്. വിവിധ പ്രദേശങ്ങളില്‍ ഇവയ്ക്ക് മഹത്തായ സ്ഥാനവും ഉണ്ട് . ഇവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് (മീനൂട്ട്) പുണ്യമായി കരുതുന്നു. കുളത്തൂപ്പുഴയിലും അരുവിക്കരയിലും ഇവയുണ്ട്. കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലും ഈ മത്സ്യത്തെ കുറിച്ച് പരാമര്‍ശമുണ്ട്.

വിനോദ സഞ്ചാരമേഖലയില്‍ വരുമാന വര്‍ദ്ധനയ്ക്ക് ഇവയെ ഉപയോഗപ്പെടുത്താമെന്ന് ഫിഷറീസ് വിദഗ്ദ്ധര്‍ പറയുന്നു. കാവേരി നദിയുടെ ചില ഭാഗങ്ങളില്‍ ഇവയെ ചൂണ്ടയിടാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഒരു മണിക്കൂര്‍ ചൂണ്ടയിടുന്നതിന് 500 രൂപയിലേറെയാണ് ചെലവ്. കുയില്‍മീനുമായി ബന്ധപ്പെട്ട് കേരളത്തില്‍ അധികം ഗവേഷണം നടന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷന്‍ ഈ രംഗത്തേക്ക് പ്രവേശിക്കുന്നത്.

2006 ല്‍ കൊലാലംപൂരില്‍ കുയില്‍ മീനിനെ കുറിച്ച് ആഗോള സമ്മേളനം നടന്നിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫിഷറീസ് ശാസ്ത്രജ്ഞര്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ കുയില്‍ മീനിന്റെ വളര്‍ച്ചയ്ക്കും സംരക്ഷണത്തിനും എല്ലാരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്ന തീരുമാനവുമായാണ് പിരിഞ്ഞത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഡോ. കെ. ദിനേശാണ് ഇതില്‍ പങ്കെടുത്തത്.

ഇവിടെ സ്‌പെഷല്‍ മീന്‍ മാത്രം


മീന്‍ ടൂറിസം


കൊച്ചി: തിമിര്‍ത്തു പെയ്ത മഴ... അതിനിടയില്‍ കിട്ടിയ, മഴയൊഴിഞ്ഞ ഒരിടവേള... മേഘങ്ങള്‍ കനിഞ്ഞു നല്‍കിയ ഈ അന്തരീക്ഷത്തിലാണ് ഞാറയ്ക്കലിലെ മത്സ്യഫാമിലേക്കുള്ള യാത്ര. കലിതുള്ളി മദിച്ചുനിന്ന അറബിക്കടലിന് മുന്നില്‍ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെ പോലെ ശാന്തമായിരുന്നു ഈ ഫാം. വാഹനം നിര്‍ത്തി ഫാമിലേക്കുള്ള, ചുണ്ടന്‍വള്ളത്തിന്റെ മാതൃകയില്‍ നിര്‍മിച്ച കൊച്ചുപാലം കടക്കുമ്പോള്‍ താഴെ ഒരുപറ്റം കരിമീനുകള്‍ അതിഥികളെ വരവേല്‍ക്കാനായി ചുണ്ട് കൂര്‍പ്പിച്ച് വെള്ളത്തിന് മുകളിലേക്കുയര്‍ന്നു. നൂറുകണക്കിന് പൊടിക്കുഞ്ഞുങ്ങള്‍ കൂടി വരി വരിയായി അവയ്‌ക്കൊപ്പം അണിചേര്‍ന്നു.

മത്സ്യഫെഡിന്റെ കീഴിലുള്ള ആറ് ഹെക്ടര്‍ സ്ഥലത്താണ് വിശാലമായ ഫാം സ്ഥിതിചെയ്യുന്നത്. വെറുമൊരു ഫാം മാത്രമല്ല ഇത്. ഒരു അക്വാ ടൂറിസം സെന്റര്‍ എന്നു വേണം പറയാന്‍. ഒരു സാധാരണ മത്സ്യക്കെട്ട്, അതിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തിയാണ് സഞ്ചാരികളെ അങ്ങോട്ട് വരവേല്‍ക്കുന്നത്.

നഗരത്തിന്റെ വന്‍ വികസനത്തിന്റെ ഭാഗമായി തിരക്കിനൊപ്പം ഓടിത്തളരുമ്പോള്‍ മനസ്സ് റിഫ്രെഷ് യ്ത്ത ചെയ്യാന്‍ പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ഇവിടേക്ക് ദിനംപ്രതി എത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ആഴ്ചതോറുമുള്ള യാത്രകള്‍ക്ക് പുതുസ്ഥലം തേടുന്ന കൊച്ചിയിലെ ഐ.ടി. പ്രൊഫഷണലുകള്‍ക്കും ടെന്‍ഷന്‍ ഇറക്കിവയ്ക്കാന്‍ പറ്റിയ തുരുത്തായി ഫാം ഇന്ന് മാറിക്കഴിഞ്ഞു. വിശാലമായ മീന്‍പാടത്തുകൂടിയുള്ള ബോട്ടുയാത്രയാണ് ഇവിടത്തെ ആകര്‍ഷണം. രണ്ടുപേര്‍ക്ക് കയറാവുന്ന പെഡസ്റ്റല്‍ ബോട്ടുകളും നിരവധി തുഴബോട്ടുകളുമാണ് സഞ്ചാരികള്‍ക്കായി ഇവിടുള്ളത്. പൂമീനുകള്‍ ഉയര്‍ന്നുചാടുന്ന മീന്‍ കെട്ടിലൂടെ അരമണിക്കൂര്‍ നീളുന്ന ബോട്ടുയാത്രയ്ക്കിടയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനായി ചെറു മാടങ്ങളും നിര്‍മിച്ചിട്ടുണ്ട്. വെള്ളത്തിന് നടുവില്‍ അങ്ങിങ്ങായി ഉള്ള മൂന്ന് ഏറുമാടങ്ങിലേക്ക് വഞ്ചി തുഴഞ്ഞ് എത്തി, കണ്ടല്‍ക്കാടിന്റെ തണലും തണുപ്പും ആസ്വദിക്കാം.

മീന്‍പാടത്തിന് ചുറ്റുമുള്ള വരമ്പുകളില്‍ വലിയ തെങ്ങുകള്‍ തലയുര്‍ത്തി നില്‍ക്കുകയാണ്. അതിനിടയില്‍ സഞ്ചാരികള്‍ക്ക് ഇരിക്കുന്നതിനായി കൊച്ചു കൊച്ചു ഷെഡ്ഡുകളും നിര്‍മിച്ചിട്ടുണ്ട്. കിടക്കാനുള്ള നെറ്റുകളും ഒരുക്കിയിട്ടുണ്ട്. വാര്‍ദ്ധക്യത്തിലെ അവശതകള്‍ മറന്ന് ഇവിടെയെത്തിയ സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ അംഗങ്ങളും വെള്ളം കണ്ടപ്പോള്‍ കൊച്ചുകുട്ടികളെ പോലെയായി. വഞ്ചിതുഴഞ്ഞ്, പാട്ടും പാടിയെത്തിയാണ് അവര്‍ തെങ്ങിന്റെ ഇത്തിരിത്തണലത്ത് ഒത്തുകൂടിയത്. ഫ്രഫ്ര ഞങ്ങള്‍ എല്ലാ മാസത്തിലും ഓരോ ട്രിപ്പുകള്‍ പോകാറുണ്ട്. എന്നാല്‍, ഇത്ര ശാന്തവും സുന്ദരവുമായ ഒരിടം കണ്ടിട്ടില്ല'' എന്ന് അദ്ധ്യാപകനായി വിരമിച്ച എഴുപുന്ന സ്വദേശി ഓമല്‍ പറയുന്നു. ''ചെറുപ്പക്കാര്‍ക്ക് മാത്രമല്ല പ്രായമായവര്‍ക്കും ഒരുപോലെ ഈ സ്ഥലം ആസ്വദിക്കാന്‍ കഴിയും.'' -അദ്ദേഹം തുടര്‍ന്നു .

ബാല്യകാലത്തേക്കുള്ള തിരിച്ചുപോക്കാണ് ഈ സ്ഥലം സമ്മാനിച്ചതെന്നാണ് എഴുപുന്നയില്‍ നിന്നുള്ള ദമ്പതിമാരായ ദേവസ്സിയുടെയും മേഴ്‌സിയുടെയും വാദം. ആലപ്പുഴയുടെ ഒട്ടുമിക്ക പ്രദേശങ്ങളും ഇത്തരം മീന്‍ പാടങ്ങളും വയലേലകളും കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാല്‍, ഇപ്പോള്‍ അവയെല്ലാം നാമാവശേഷമായി കൊണ്ടിരിക്കുമ്പോഴാണ് ഗൃഹാതുര സ്മരണകള്‍ ഉയര്‍ത്തിയ ഈ യാത്ര. 150 രൂപയാണ് ഊണിനടക്കം ഇവിടേയ്ക്കുള്ള പ്രവേശന ഫീസ്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് ആറുമണി വരെ ഫാമില്‍ സമയം ചെലവഴിക്കാം. അന്‍പത് പേരടങ്ങുന്ന സംഘങ്ങള്‍ക്ക് ഒരു മീറ്റിങ് നടത്താനുള്ള സംവിധാനവും ഇവിടുണ്ട്. 50 രൂപ അതിന് ഈടാക്കും. റെസിഡന്റ്‌സ് അസ്സോസിയേഷനുകളും മറ്റും നടത്തുന്ന ഏകദിന യാത്രകള്‍ക്ക് പറ്റിയ ഇടമാണിതെന്ന് മത്സ്യഫെഡ് ഫാം പ്രോജക്ട് ഡയറക്ടര്‍ ഹരി പറഞ്ഞു. ഫാമിനടുത്തുള്ള പ്രമുഖ ടൂറിസം കേന്ദ്രത്തിന്റെ സാന്നിധ്യമാണ് എടുത്തു പറയേണ്ടത്. എറണാകുളത്തു നിന്ന് വരുന്നവര്‍ക്ക് അവിടത്തെ കാഴ്ചകള്‍ കണ്ട് ബീച്ചുകളിലേക്ക് എത്താം. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിച്ച ശേഷം, അസ്തമനം കാണാന്‍ ചെറായി ബീച്ചിലേക്കോ കുഴുപ്പിള്ളി ബീച്ചിലേക്കോ പോകാന്‍ എളുപ്പത്തില്‍ കഴിയും. വരുന്ന വഴിയുള്ള വല്ലാര്‍പാടം ദേശീയ തീര്‍ത്ഥാടന കേന്ദ്രവും അക്വാ ഫാമിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു.

ചൂണ്ടയിടാം... പിടിച്ച മീനിനെ പൊരിക്കാം...

മലപ്പുറം നിലമ്പൂരില്‍ നിന്ന് കല്യാണത്തിന്റെ പുതുമോടിയില്‍ എറണാകുളത്തെ ബന്ധുവീട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ടോണിയും ബിന്‍സിയും. മത്സ്യഫാമിനെ കുറിച്ച് നേരത്തെ തന്നെ അറിഞ്ഞിരുന്ന ഇവര്‍ എറണാകുളത്തെത്തിയാല്‍ ആദ്യം ഫാമില്‍ എത്തണമെന്ന് ഉറപ്പിച്ചിരുന്നു. അവരുടെ ഒപ്പമെത്തിയ എറണാകുളത്തെ സുഹൃത്തുക്കളായ സോണലും ജോയ്‌സണും എത്തിയ ഉടനെ ഫാമില്‍ നിന്ന് ചൂണ്ടയെടുത്ത് പാടവരമ്പിലേക്ക് നടന്നു.

സഞ്ചാരികള്‍ക്ക് മീന്‍പാടത്തിന് ചുറ്റും തെങ്ങിന്‍ തണലില്‍ നിന്ന് പാടത്തേക്ക് ചൂണ്ടകള്‍ നീട്ടിയെറിയാം. ഇങ്ങനെ പിടിക്കുന്ന മത്സ്യം ഇതിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ നിശ്ചിത തുക കൊടുത്ത് ഫ്രൈ ചെയ്ത് കഴിക്കാനുള്ള സംവിധാനവും ഉണ്ട്. കൂടുതല്‍ മീനുകള്‍ ഉണ്ടെങ്കില്‍ ഫാം ഹൗസിലെ ഓഫീസില്‍ തുക അടയ്‌ക്കേണ്ടിവരുമെന്ന് മാത്രം.

മണിക്കൂറുകള്‍ക്കകം കൈനിറയെ കരിമീനുകള്‍ പിടിച്ച് പാടത്തു നിന്ന് കയറിയിരുന്നു സോണലും ജോയ്‌സണും. അവര്‍ പിടിച്ച മത്സ്യം ഫ്രൈ ചെയ്ത് കഴിക്കാന്‍ സമയം ഇല്ലാത്തതിനാല്‍, വീട്ടില്‍ ചെന്ന് തയ്യാറാക്കാമെന്ന് പറഞ്ഞ് ഈര്‍ക്കിലിയില്‍ കൊരുത്ത കരിമീനുമായി അതുവഴി പോയ സ്വകാര്യ ബസ്സില്‍ ചാടിക്കയറി.

ഇവിടെ സ്‌പെഷല്‍ മീന്‍ മാത്രം

കരിമീന്‍ വറുത്തത്, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ അച്ചാര്‍, പൂമീന്‍ കറി, മീന്‍ വറുത്തത് എന്നിങ്ങനെ മത്സ്യ വിഭവങ്ങള്‍ കൊണ്ട് നിറഞ്ഞതാണ് റസ്റ്റോറന്റിലെ മെനു. തനി ഹോംലി ഭക്ഷണമാണ് ഫാമിനോട് ചേര്‍ന്ന് തന്നെയുള്ള റെസ്റ്റോറന്റില്‍ വിളമ്പുന്നത്. ഒരു സാധാരണ ഊണിനൊപ്പം തന്നെ മീന്‍കറിയും മീന്‍ വറുത്തതും മറ്റ് കറിയോടൊപ്പം നല്‍കുന്നുണ്ട്. കരിമീനും ചെമ്മീനുമെല്ലാം സ്‌പെഷല്‍ വിഭവങ്ങളാണ്. രാവിലെ വലയിട്ട് ഫാമില്‍ നിന്ന് പിടിക്കുന്ന ഫ്ര നല്ല പെടയ്ക്കണയ്ത്ത മീനുകളാണ് ഉച്ചയ്ക്ക് മുന്‍പ് തീന്‍മേശയിലെത്തുന്നത്.മത്സ്യഫെഡിന്റെ ആക്ടിവിക്ടി ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ഹോട്ടലിന്റെ പ്രവര്‍ത്തനം. പരിസരത്തു തന്നെയുള്ള എട്ട് വനിതകളാണ് ഈ ആക്ടിവിക്ടി ഗ്രൂപ്പിലുള്ളത്. ഊണ് കഴിഞ്ഞ് ഉള്ള് തണുക്കാനായി ഇവര്‍ ഐസ്‌ക്രീമും വിളമ്പുന്നു. സ്‌പെഷല്‍ വിഭവങ്ങള്‍ കഴിക്കുന്നതിനായി പ്രത്യേക വിലയും ഈടാക്കുന്നുണ്ട്. ലതികാ മണി, സുധ, തങ്കമണി ഷാജി, മണി അജിതന്‍, രമ എന്നിവരുടെ നേത്യത്വത്തിലാണ് പാചകം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലിചെയ്യുന്ന സെമീര്‍ വൈപ്പിനിലെത്തിയാല്‍ ഊണുകഴിക്കാന്‍ ഓടിയെത്തുന്നത് ഇവിടേക്കാണ്. പുറത്തുനിന്ന് ഊണു മാത്രം കഴിക്കാന്‍ എത്തുന്നവരോട് 55 രൂപയാണ് ഈടാക്കുന്നത്.

മീന്‍ ചില്ലറയായും വാങ്ങാം

കരിമീന്‍, പൂമീന്‍, തിരുത എന്നിങ്ങനെയുള്ള കായല്‍മത്സ്യങ്ങള്‍ രാവിലെ ഏഴുമണിയോടെ ഫാമില്‍ ചില്ലറവില്‍പ്പനയ്ക്കായി തയ്യാറായിട്ടുണ്ടാകും. വീടുകളിലേക്കുള്ള ചില്ലറക്കച്ചവടം കഴിഞ്ഞ് ബാക്കിയുള്ളതാണ് പുറത്തേക്ക് കൊടുക്കുക. ആഘോഷസമയങ്ങളില്‍ കച്ചവടം അഞ്ചുമണിക്ക് തന്നെ തുടങ്ങും. വിലകുറച്ച് കൊടുക്കുന്നതിനാല്‍ പ്രാദേശിക വിപണിയെ നിയന്ത്രിക്കാന്‍ ഇതുവഴി കഴിയുമെന്ന് ഫാം വര്‍ക്കര്‍ സന്തോഷ് പറഞ്ഞു.

വര്‍ണമത്സ്യങ്ങള്‍


രണ്ടര ഏക്കറില്‍ വര്‍ണമത്സ്യങ്ങള്‍
Posted on: 24 Mar 2012





ക്വാറികളിലും വീട്ടുവളപ്പിലെ കൃത്രിമ ടാങ്കുകളിലും അലങ്കാരമത്സ്യം വളര്‍ത്തി ഇതൊരു ബമ്പര്‍ വ്യവസായമാണെന്നു തെളിയിക്കുകയാണ് ബോണി ജോസഫ്.

കോഴിക്കോട്, തിരുവമ്പാടി സ്വദേശി ബോണി ഏഴുവര്‍ഷം മുമ്പാണ് അലങ്കാര മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. ഇന്നു കേരളത്തിലെ ഏറ്റവും മികച്ച അലങ്കാരമത്സ്യ സംരംഭകരില്‍ ഒരാളാണ് ബോണി. ആറ് ഏക്കര്‍ വിസ്തൃതിയിലുള്ള വീട്ടുവളപ്പില്‍ രണ്ടരയേക്കര്‍ മത്സ്യ ടാങ്കുകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടിഭാഗം സിമന്റുചെയ്യാത്ത 60 സിമന്റുടാങ്കുകളില്‍ കട്ടികൂടിയ സില്‍പ്പോളിന്‍ ഷീറ്റുകള്‍ വിരിച്ച് അതിലാണ് പ്രധാനമായും മത്സ്യം വളര്‍ത്തല്‍. പറമ്പില്‍ത്തന്നെ മഴവെള്ള സംഭരണത്തിനുള്ള പടുതാകുളങ്ങളുണ്ട്. ഇവയില്‍ സംഭരിക്കപ്പെടുന്ന മഴവെള്ളം ടാങ്കുകളില്‍ നിറയ്ക്കുന്നു. രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം മാറ്റി പുതിയ വെള്ളം നിറച്ചുകൊടുക്കുന്നുണ്ട്. ജലത്തിലെ ഓക്‌സിജന്റെ തോത് നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. മത്സ്യത്തിന്റെ കാഷ്ഠവും മറ്റും വീണ് ജലം മലിനമാകുന്നതു തടയാന്‍ ഫില്‍റ്ററേഷന്‍ സംവിധാനമുണ്ട്.

ജോഡിക്ക് 10 രൂപ മുതല്‍ 10,000 രൂപവരെ വിലയുള്ള അലങ്കാര മത്സ്യങ്ങളെ ബോണി വളര്‍ത്തുന്നുണ്ട്. മുട്ടയിടുന്നവയും പ്രസവിക്കുന്നവയും ഇതില്‍പ്പെടും. ഓസ്‌കാര്‍, വൈറ്റ്ഷാര്‍ക്ക്, റെഡ് സ്വോര്‍ഡ് ടെയ്ല്‍, ട്രീന്‍ ടെറര്‍, കോയി കാര്‍പ്പ്, മൂണ്‍ലൈറ്റ്, ഗൗരാമി തുടങ്ങി വര്‍ണാഭമായ നിരവധി മത്സ്യങ്ങള്‍. ടാങ്കുകളിലെ വെള്ളം അധികം മലിനമാകാത്തവിധം തീറ്റ നല്‍കുന്നതിനും വെള്ളം ടാങ്കില്‍ നിറഞ്ഞൊഴുകുന്നതു തടയുന്നതിനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഉണക്കച്ചെമ്മീന്‍, മണ്ണിര, മത്സ്യം പുഴുങ്ങിയത്, വിപണിയില്‍നിന്നും വാങ്ങുന്ന മത്സ്യത്തീറ്റ എന്നിവയൊക്കെ മത്സ്യങ്ങള്‍ക്ക് നല്‍കുന്നു.

മത്സ്യങ്ങളുടെ പ്രജനനത്തിനു പ്രത്യേകം ടാങ്കുകളുണ്ട്. മുട്ടകളെയും കുഞ്ഞുങ്ങളെയും ശേഖരിക്കുന്നതിനും പ്രാരംഭ പരിപാലനത്തിനുമൊക്കെ വേണ്ട സംവിധാനങ്ങളുമുണ്ട്.

ഒരേക്കറിലേറെ വിസ്തൃതിയുള്ള ക്വാറിയിലും ബോണി ലാഭകരമായി മത്സ്യം വളര്‍ത്തുന്നുണ്ട്. ജൂണില്‍ തുടങ്ങുന്ന മത്സ്യകൃഷി അടുത്ത മെയ്‌വരെ നീളുന്നു. മെയില്‍ വെള്ളം വറ്റിച്ചു മത്സ്യങ്ങളെ പിടിച്ചുവില്‍ക്കും. ക്വാറിയിലെ വെള്ളത്തെ വീട്ടുവളപ്പിലെ ടാങ്കുകളുമായി ബന്ധിച്ചിട്ടുണ്ട്. വെള്ളം നിറയ്ക്കാനും വറ്റിക്കാനുമൊക്കെ ഇതു സഹായകരമാകുന്നു. ക്വാറിയിലെ വെള്ളത്തിനുമീതെ നെറ്റടിച്ച് നീര്‍കാക്കകളും മറ്റും മത്സ്യങ്ങളെ പിടിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്ന് ബോണി ചൂണ്ടിക്കാട്ടി.

മത്സ്യം വളര്‍ത്തലിനൊപ്പം ജലസസ്യങ്ങളുടെയും അലങ്കാര ആമകളുടെയും വ്യവസായവും പുരോഗമിക്കുന്നു. ജലസസ്യങ്ങള്‍ക്ക് നല്ല പ്രിയമുണ്ട്. വലിയ മണ്‍ചട്ടികളില്‍ വെള്ളം നിറച്ചും തടിക്കഷണങ്ങളിലുമൊക്കെ ഇവയെ വളര്‍ത്തിയെടുക്കുന്നു.

പ്രതിമാസം 30,000 രൂപയില്‍ കുറയാതെ വരുമാനം ലഭിക്കുമെന്ന് ബോണി സാക്ഷ്യപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ്, വൈക്കം. 04829216180.

അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം


അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം
Posted on: 26 Jul 2012


ആലപ്പുഴ:സ്വദേശീയരും വിദേശീയരുമായ അലങ്കാര മത്സ്യങ്ങളുടെ അത്ഭുതലോകം വെറുംവാക്കല്ല. തകഴി പുലിമുഖം സോണല്‍ നൊറോണയുടെ വീട്ടുമുറ്റത്തെത്തിയാല്‍ ഇത് ബോധ്യമാകും. അലങ്കാര മത്സ്യക്കൃഷിയില്‍ വിജയഗാഥ രചിക്കുകയാണ് ഈ 48 കാരന്‍. ലക്ഷങ്ങള്‍ വിലവരുന്ന ജാപ്പനീസ് കോയിസ് മുതല്‍ കുട്ടനാട്ടിലെ മഞ്ഞക്കൂരി വരെ ഇവിടെയുണ്ട്.

രണ്ടു പതിറ്റാണ്ടിലേറെയായി സോണല്‍ മത്സ്യക്കൃഷി തുടങ്ങിയിട്ട്. 1991ല്‍ നാടന്‍ വളര്‍ത്തുമീനുകള്‍ കൃഷി ചെയ്തായിരുന്നു തുടക്കം. 1997ലാണ് അലങ്കാര മത്സ്യക്കൃഷി തുടങ്ങിയത്. തകഴിയില്‍ വീട്ടുപരിസരത്തെ ആറേക്കറില്‍ മത്സ്യക്കൃഷിയുണ്ട്. കൂടാതെ കളമശ്ശേരിയിലും ചടയമംഗലത്തും അത്യാധുനിക ഹാച്ചറികളും.

കര്‍ഷക കുടുംബാംഗമായ സോണല്‍ തികച്ചും യാദൃച്ഛികമായാണ് മത്സ്യക്കൃഷി തുടങ്ങിയത്. മാര്‍ ഇവാനിയോസ്, സെന്റ് അലോഷ്യസ് എന്നീ കോളജുകളിലായി പഠനം പൂര്‍ത്തിയാക്കി ബി.എസ്‌സി. ബിരുദം നേടി. ഭുവനേശ്വറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്വാകള്‍ച്ചറില്‍നിന്ന് (സിഫ) ഡിപ്ലോമയും. അലങ്കാര മത്സ്യക്കൃഷിയില്‍ ലോകപ്രശസ്തനായ ജോസഫ് വിസ്‌കോവിച്ച് ബ്രെല്ലറുമായി അടുത്തതോടെയാണ് മത്സ്യക്കൃഷിക്ക് പുതിയമാനങ്ങള്‍ കൈവന്നത്.

2004ല്‍ എം.പി.ഇ.ഡി.എ.യുടെ പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് ജോസഫ് വിസ്‌കോവിച്ചുമായി അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്. അഞ്ചുകോടിയുടെ ഗപ്പി (കൊതുകുതീനി) ഉത്പാദിപ്പിക്കുന്ന പ്രോജക്ടാണ് നടപ്പാക്കിയത്. ജോസഫ് വിസ്‌കോവിച്ചിന്റെ ശിഷ്യനായി സോണല്‍ മാറി. മൂന്നുമാസക്കാലമാണ് സോണലിന് അലങ്കാര മത്സ്യക്കൃഷിയുടെ ആധികാരിക പാഠങ്ങള്‍ വിസ്‌കോവിച്ച് പകര്‍ന്നു നല്‍കിയത്. ഇന്ന് സംസ്ഥാനത്ത് അലങ്കാര മത്സ്യക്കൃഷി മേഖലയിലുള്ള ഭൂരിഭാഗം പേരും സോണലിന്റെ ശിഷ്യരാണ്. എം.പി.ഇ.ഡി.എ.യുടെ പരിശീലന ക്ലാസ്സുകളില്‍ സോണല്‍ സ്ഥിരം പരിശീലകനും.

തകഴി പമ്പയാറിന്‍കരയിലെ സോണലിന്റെ വീട്ടുപരിസരമാകെ ചെറു ജലാശയങ്ങളാല്‍ സമ്പന്നമാണ്. പമ്പയാറില്‍ തീരത്തോട് ചേര്‍ന്നും വലകെട്ടി മത്സ്യങ്ങളെ വളര്‍ത്തുന്നു. മത്സ്യങ്ങളെ ഉത്പാദിപ്പിക്കാന്‍ പ്രത്യേക ലാബ്മുറിയും സജ്ജമാക്കിയിട്ടുണ്ട്. പമ്പയാറിലെ ജലം ശുദ്ധീകരിച്ചാണ് ഇവിടെ ഉപയോഗിക്കുന്നത്. നൂറിലധികം ടാങ്കുകളിലും ജലാശയങ്ങളിലുമായി അമ്പതിലേറെയിനം വൈവിധ്യങ്ങളായ അലങ്കാര മത്സ്യങ്ങളാണ് വളര്‍ത്തുന്നത്. ജാപ്പനീസ് ഇനമായ കോയിസ്, ഏബല്‍, ഗോള്‍ഡ്ഫിഷ്, ഗപ്പി തുടങ്ങിയവയുടെ നിരവധി ഇനങ്ങളുമുണ്ട്.

സോണല്‍ നൊറോണയുടെ അലങ്കാര മത്സ്യങ്ങള്‍ക്ക് സ്ഥിരം ആവശ്യക്കാരുണ്ട്. കൂടാതെ വിദേശത്തേക്ക് കയറ്റി അയയ്ക്കുകയും ചെയ്യുന്നു. കുടുംബാംഗങ്ങളും തൊഴിലാളികളും സഹായികളായുണ്ട്. എങ്കിലും നൊറോണയുടെ കൈകള്‍ എല്ലായിടത്തും ചെല്ലണം. എങ്കിലേ ഈ കര്‍ഷകന് തൃപ്തിവരൂ.

ചാകര


തൊട്ടിപ്പാള്‍ പാടത്ത് ചാകരക്കാലം
Posted on: 31 Jul 2012

തൃശ്ശൂര്‍:പറപ്പൂക്കര പഞ്ചായത്തിലെ തൊട്ടിപ്പാള്‍ പള്ളം പാടത്ത് രണ്ട് ചെറുപ്പക്കാര്‍ മീന്‍ വളര്‍ത്തുന്നു എന്നു കേട്ടപ്പോള്‍ നാട്ടുകാര്‍ക്ക് അതിലത്ര അദ്ഭുതം തോന്നിയില്ല. നാട്ടില്‍ ദിനംപ്രതി എന്തെല്ലാം സംരംഭങ്ങള്‍ വരുന്നു, അതിലെത്ര നിലനില്‍ക്കുന്നു. എന്നാല്‍ പാഴായി തോപ്പില്‍ രാമചന്ദ്രന്റെ മകന്‍ സുബിന്‍, സുഹൃത്ത് പള്ളം ആറ്റപ്പറമ്പില്‍ ശശിയുടെ മകന്‍ ശരത് എന്നീ 23 വയസ്സുകാര്‍ മത്സ്യകൃഷി എന്ന ഉറച്ച തീരുമാനത്തിലായിരുന്നു.

പാട്ടത്തിനെടുത്ത പാടത്തെ 30 സെന്റ് വരുന്ന കുളത്തില്‍നിന്ന് ചാകരകൊയ്യാമെന്നു തന്നെയായിരുന്നു അവരുടെ വിശ്വാസം. ആ വിശ്വാസം തെറ്റിയില്ല. 8 മാസത്തിനിപ്പുറം തൊട്ടിപ്പാള്‍ പള്ളം പാടത്ത് വിളഞ്ഞത് 4 ടണ്‍ വാളമീന്‍. കിലോയ്ക്ക് 35 രൂപ നിരക്കില്‍ ആലപ്പുഴയില്‍ നിന്നുള്ള വിന്‍കിട കച്ചവടക്കാര്‍ ഇത് മൊത്തമായി വാങ്ങുകയും ചെയ്തു.

ചെറുപ്പം മുതലേ സുഹൃത്തുക്കളായ ശരത്തും സുബിനും ബി.കോം കഴിഞ്ഞശേഷം ഫര്‍ണിച്ചര്‍ നിര്‍മ്മാണത്തിലേക്ക് തിരിഞ്ഞതായിരുന്നു. ഇടയ്ക്ക് ഒരു ഒഴിവുസമയ വിനോദം എന്ന നിലയ്ക്കാണ് വരുമാനം കൂടിയുണ്ടാകുന്ന മത്സ്യം വളര്‍ത്തലിനെക്കുറിച്ച് ഇവര്‍ ചിന്തിച്ചത്. ഏറെ താമസിച്ചില്ല, ഒന്നിന് 5 രൂപ നിരക്കില്‍ തൃശ്ശൂരില്‍ നിന്ന് 4000 മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങി മീന്‍ വളര്‍ത്തല്‍ തുടങ്ങി. അമ്മമാരുടെ വളകള്‍ പണയപ്പെടുത്തിയായിരുന്നു മുടക്കുമുതല്‍ കണ്ടെത്തിയതെന്ന് ഇവര്‍ പറയുന്നു. വേവിച്ച മത്തിയും കേരള ഫീഡ്‌സുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളുടെ ഭക്ഷണം. വളരുംതോറും മത്തിയും കോഴിവേസ്റ്റും ഭക്ഷണരൂപത്തിലാക്കി നല്‍കുമായിരുന്നു.

ആലപ്പുഴയില്‍ മത്സ്യവില്‍പ്പനയുടെ ഇടനിലക്കാരനായ സുഹൃത്ത് വൈശാഖ് കൂടി എത്തിയതോടെയാണ് തൊട്ടിപ്പാള്‍ പാടത്തെ മത്സ്യകൃഷിയുടെ ദിശമാറുന്നത്. 4 ടണ്‍ വാളമീന്‍ ഒന്നിച്ചു വാങ്ങാന്‍ കരാറായത് വൈശാഖിന്റെ സഹായത്തോടെയാണെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്നുള്ള മത്സ്യകൃഷിക്കും എല്ലാവിധ സഹായങ്ങളും വൈശാഖ് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഒന്നിന് 1.90 രൂപ നിരക്കില്‍ ആലപ്പുഴയില്‍ നിന്നുതന്നെ മീന്‍കുഞ്ഞുങ്ങളെയും വൈശാഖ് ഏര്‍പ്പാടാക്കിക്കഴിഞ്ഞു.
മത്സ്യകൃഷിയുടെ ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ഈ രംഗത്ത് പുതിയ വിപണിയും അതിലൂടെ പുതിയ ജീവിതവും സ്വപ്നം കാണുകയാണ് ഈ ചെറുപ്പക്കാര്‍.

പുതിയതായി പാട്ടത്തിനെടുത്ത 70 സെന്റ് പാടത്ത് വാള കൂടാതെ കട്‌ല, രോഹു, കോയ്കാര്‍പ്പ് എന്നിവയും ആറ്റുകൊഞ്ചും വിളവിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവര്‍. വൈറ്റ്‌കോളര്‍ ജോലിമാത്രം സ്വപ്നം കാണുന്ന അഭ്യസ്തവിദ്യര്‍ക്കിടയില്‍ ഇവര്‍ വ്യത്യസ്തരാകുന്നത് ജീവിതത്തില്‍ കഠിനാധ്വാനവും ദൃഢനിശ്ചയവും കൂടി ചേര്‍ന്നതിനാലാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നോ സാമ്പത്തികസഹായം ലഭിച്ചാല്‍ മത്സ്യകൃഷി കൂടുതല്‍ വിപുലീകരിക്കാമെന്നാണ് ഇവരുടെ വിശ്വാസം.

പക്ഷേ എന്തുചെയ്യാം. അതന്വേഷിച്ചു നടക്കാനും കാത്തുകെട്ടിനിന്ന് പാഴാക്കാനും ഇവര്‍ക്ക് സമയമില്ല എന്നതാണ് സത്യം...! ശരത്: 9846315370. സുബിന്‍: 9846242016.

Monday 2 July 2012

ഗാവോ വിശ്വസ്യമാതരം


പശുക്കള്‍ ഇവിടെ അമ്മമാര്‍; മരണംവരെ സംരക്ഷണം
Posted on: 02 Apr 2012
കെ.ആര്‍.പ്രഹ്ലാദന്‍


കോട്ടയം:പാല്‍ തരുവോളം മാത്രം പശുവിനെ സ്‌നേഹിക്കുന്നവര്‍ക്കിടയില്‍നിന്ന് ഇവര്‍ വഴിമാറി നടക്കുകയാണ്. കറവവറ്റിയ പശുവിനും സ്‌നേഹം ചുരത്തി വാഴൂര്‍ തീര്‍ഥപാദാശ്രമം കരുണയുടെ കാവലാളാകുന്നു. പശുക്കള്‍ ഇവിടെ ഗോമാതാക്കളാണ്. പാല്‍വറ്റിയ കാലികള്‍ ഇവിടെ നിന്ന് അറവുശാലയിലേക്ക് പോകുന്നില്ല. പകരം കരുതലിന്റെ വാര്‍ധക്യം അവരെ കാത്തിരിക്കുന്നു.

ചട്ടമ്പി സ്വാമികളുടെ ശിഷ്യപരമ്പരയില്‍പ്പെട്ട സംന്യാസിമാരാണ് വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലുള്ളത്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും വേദങ്ങളിലെ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് ഗോശാലയുടെ പ്രവര്‍ത്തനം. 'ഗാവോ വിശ്വസ്യമാതരം' എന്ന വേദ സങ്കല്‍പ്പപ്രകാരം പശുക്കള്‍ക്ക് അമ്മയുടെ സ്ഥാനമാണുള്ളതെന്ന് ആശ്രമകാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദതീര്‍ഥപാദര്‍ പറയുന്നു. ഗോവധം പാടില്ലന്ന ആശയം ആശ്രമംനടപ്പാക്കിയിരിക്കുന്നു.

1999ല്‍ തുടങ്ങിയ ഗോശാലയില്‍ ഇപ്പോള്‍ 65 പശുക്കളുണ്ട്. കറവവറ്റിയ പത്ത് പശുക്കള്‍ ഇപ്പോള്‍ പ്രത്യേക സംരക്ഷണയിലാണ്. ഇതുവരെയും പശുക്കളെ, കറവതീര്‍ന്നപ്പോള്‍ വിറ്റിട്ടില്ല. ചൊരിഞ്ഞ പാലിനേക്കാളും മൂല്യവത്തായ കരുതല്‍. പാലും തൈരും നെയ്യും വിറ്റാണ് ഗോശാല നടത്താനുള്ള വരുമാനം കണ്ടെത്തുന്നത്. ഗ്യാസ് പ്‌ളാന്റും ചാണകം ഉപയോഗപ്പെടുത്തുന്ന കൃഷിയിടവുമൊക്കെ ഗോശാലയുടെ നന്മകളാണ്. കറവവറ്റിയാലും പശുക്കള്‍ ചാണകത്തിലൂടെ മണ്ണിനെ പോഷിപ്പിക്കുന്നകാര്യം ആശ്രമം എടുത്തുപറയും.

ആശ്രമമഠാധിപതി പ്രജ്ഞാനാനന്ദതീര്‍ഥപാദരുടെ പ്രത്യേക താല്പര്യവും ഗോശാലയുടെ നടത്തിപ്പിന് പിന്നിലുണ്ട്. ഗരുഡധ്വജാനന്ദ സ്വാമിയും ആശ്രമ അന്തേവാസികളും സഹായികളുമൊക്കെ ചേര്‍ന്ന സംഘമാണ് ഗോക്കളെ പരിപാലിക്കുന്നത്.

അലങ്കാരക്കോഴികള്‍


അലങ്കാരക്കോഴികള്‍ ഇനി വീടുകളിലും കൂവും



ചെങ്ങന്നൂര്‍: ഷൂസിട്ട ചൈനീസ് സുന്ദരിയെയും ബ്രിട്ടീഷ് പോരുകാരിയെയുമെല്ലാം ഇനി വീടുകളിലും കോഴിക്കൂട്ടിലും വളര്‍ത്താം. ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയിലെ പ്രദര്‍ശന വിഭാഗത്തിലുണ്ടായിരുന്ന കോഴിയിനങ്ങളുടെ കുഞ്ഞുങ്ങളെ പൊതുജനങ്ങള്‍ക്ക് വിറ്റുതുടങ്ങി. 10 ഓളം ഇനങ്ങളാണ് വില്പനയ്ക്കുള്ളത്. ഇവയ്ക്ക് ആവശ്യക്കാരും ധാരാളം.

അലങ്കാരത്തിനൊപ്പം ആദായവും എന്നതാണ് ഈ കോഴികളുടെ പ്രത്യേകത. നല്ല ചന്തമാണ്. തൊപ്പിക്കോഴികള്‍ കറുപ്പും വെളുപ്പും നിറങ്ങളിലുണ്ട്. കൊച്ചുപൂക്കള്‍ വിരിഞ്ഞുനില്‍ക്കുമ്പോലുള്ള തൂവലുള്ളത് മില്ലി ഫ്ലോര്‍, കുഷിന്‍ ബാന്റമാണ് ഷൂവണിഞ്ഞ സുന്ദരി. കുഷിന്റെ കാലുമൂടിയുള്ള ചെറുതൂവല്‍ കണ്ടാല്‍ ഷൂസിട്ടിരിക്കുകയാണെന്നേ തോന്നു. നടത്തം കാണാനും നല്ലഭംഗി.

ഷൂസിട്ട ജപ്പാന്‍ സുന്ദരിയാണ് ജാപ്പനീസ് ബാന്റം, ഓള്‍ഡ് ഇംഗ്ലീഷ് ഗയിമാണ് ബ്രിട്ടീഷ് പോരുകാരി. ഉയരവും നടപ്പും കണ്ടാലേ അറിയാം പോരുകാരി തന്നെയെന്ന്.

ഭംഗിയുള്ള നാടന്‍കോഴി ഇനങ്ങളും ഹാച്ചറിയില്‍നിന്ന് വാങ്ങാം. കടകനാഥ് എന്ന കരിങ്കോഴി, ഇന്‍ഡ്യന്‍ പോരുകാരി കോഴിയായ അസീല്‍, നിക്കോബാര്‍ ദ്വീപില്‍ നിന്നുള്ള പാത്തക്കോഴിയായ നിക്കോബാരി, കഴുത്തില്‍ പൂട ഇല്ലാത്ത നേക്കഡ് നെക്ക് എന്നിവയൊക്കെ ആരെയും ആകര്‍ഷിക്കും.

നേക്കഡ് നെക്ക് തനി കേരള. ഒരുദിവസം പ്രായമുള്ള കൊഴിക്കുഞ്ഞിന് 70 രൂപയാണ് വില. ഒരു മാസത്തിന് 100 രൂപ, ഒന്ന് മുതല്‍ രണ്ട് മാസം വരെ 150 രൂപ, രണ്ടു മുതല്‍ മൂന്ന് മാസം വരെ 200 രൂപ, മൂന്ന് മുതല്‍ നാലു മാസം വരെ 250 രൂപ, നാലുമുതല്‍ അഞ്ചുമാസം വരെ 300 രൂപ, അഞ്ചു മാസത്തിന് മുകളില്‍ 350 രൂപ എന്നിങ്ങനെയാണ് വില.

ഒരുദിവസം പ്രായമുള്ള കോഴിക്കുഞ്ഞുങ്ങളെ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ലഭിക്കും. അല്ലാത്ത കോഴിക്കുഞ്ഞുങ്ങളെ വ്യാഴാഴ്ചകളിലാണ് കിട്ടുക. വിരിഞ്ഞിറങ്ങുന്ന അന്നുതന്നെ കോഴിക്കുഞ്ഞുങ്ങളെ കിട്ടാന്‍ ഹാച്ചറിയില്‍ നേരിട്ട് ബുക്കുചെയ്യണം.

കാലിവിജയം


കാലിവിജയം-ഒരു ഗ്രാമകഥ
Posted on: 30 Apr 2012

'വിജയാ, നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്?
ദാസാ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്'

നാടോടിക്കാറ്റില്‍ മോഹന്‍ലാലിന്റെയും ശ്രീനിവാസന്റെയും കഥാപാത്രങ്ങള്‍ പശുവളര്‍ത്തി ജീവിക്കാന്‍ ശ്രമിക്കുന്നതിന്റെ അനുഭവം ഇന്നും മലയാളികളെ ചിരിപ്പിക്കുന്നു. എന്നാല്‍ തൃശ്ശൂര്‍ മാടക്കത്രയിലെ മൂന്നു യുവാക്കളുടെ കഥയറിഞ്ഞാല്‍ സത്യന്‍ അന്തിക്കാട് കഥ മാറ്റിയേനെ. ദാസനും വിജയനും തോറ്റുപോയിടത്ത് കന്നുകാലികളെ വളര്‍ത്തി ജീവിതം വന്‍ വിജയമാക്കുകയാണ് വെള്ളാനിക്കരയിലെ ടി.പി. ബിജു, മേപ്പുറത്ത് സുധീഷ്, സുധീഷ് സുരേന്ദ്രന്‍ എന്നിവര്‍.

20ഓളം സങ്കരയിനം പശുക്കളെ വളര്‍ത്തിയും പാല്‍ വില്പന നടത്തിയും ഇവര്‍ സ്വന്തം കുടുംബത്തില്‍ സ്വര്‍ഗം തീര്‍ക്കുകയാണ്. ഒരുമാസം 30000 രൂപവരെ ലാഭം ലഭിക്കുന്ന മറ്റൊരു തൊഴില്‍ എവിടെ കിട്ടുമെന്ന് ഇവര്‍ ചോദിക്കും.പത്താം ക്ലാസും ഐ.ടി.സി.യും ഒക്കെ പഠിച്ച ഇവര്‍ പല തൊഴിലും തേടിയെങ്കിലും ഒന്നിലും ചുവടുറച്ചില്ല. വര്‍ഷങ്ങളുടെ പരിശ്രമവും കുടുംബാംഗങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും വഴി ചെറുപ്പക്കാര്‍ മാടക്കത്രയിലെ ക്ഷീരപ്രതിസന്ധിക്കു പരിഹാരം കണ്ടെത്തി.

പിതാവിന്റെ വഴിയില്‍...
ബിജു പശുക്കള്‍ക്കൊപ്പം

തോന്നൂര്‍ക്കര വീട്ടില്‍ ബിജു പിതാവ് പീതാംബരന്റെ പാത പിന്തുടര്‍ന്നാണ് പശുക്കളെ നോക്കാന്‍ ഇറങ്ങിയത്. 15 വയസ്സില്‍ പശുക്കളുമായി പാടത്തും പറമ്പിലും അലഞ്ഞുനടന്നു. നഗരത്തിലെ 100ഓളം വീടുകള്‍, കന്യാസ്ത്രീമഠങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പ്രഭാതത്തില്‍ പാല്‍ വിപണനം നടത്തുന്നു.

ഇപ്പോള്‍ 160 ലിറ്റര്‍ പാലാണ് ഒരു ദിവസം വിറ്റഴിക്കുന്നത്. അമ്മ സുമതിയും ഭാര്യ സരിതയും ബിജുവിന്റെ സഹയാത്രികരാണ്. പശുക്കളെ പരിപാലിക്കാനും തീറ്റ ശേഖരിക്കാനും ഇവര്‍ സഹായിക്കും. ഇവര്‍ വളര്‍ത്തുന്ന പശു ഒന്നിന് 45000 രൂപവരെയാണ് വില. ജീവിതച്ചെലവു കഴിഞ്ഞ് നല്ലൊരു സംഖ്യ ലാഭം കിട്ടുമെന്നതിനാല്‍ ബിജു ക്ഷീരകര്‍ഷകന്റെ തൊഴില്‍ 100 ശതമാനം ഇഷ്ടപ്പെടുന്നു.

പശുക്കള്‍ പാട്ടുകേള്‍ക്കും
പശുപരിപാലനത്തില്‍ സുധീഷും (മണികണ്ഠന്‍) അച്ഛനും

മേപ്പുറത്ത് സുധീഷ് (മണികണ്ഠന്‍) പത്തുവര്‍ഷം മുമ്പാണ് കന്നുകാലികളെ വളര്‍ത്തുന്ന തൊഴില്‍ ഉപജീവനമാക്കിയത്. ജേഴ്‌സി പശുക്കളും നാടന്‍ സങ്കരയിനങ്ങളും അടക്കം 16 എണ്ണം സുധീഷിന്റെ തൊഴുത്തിലുണ്ട്. തൊഴുത്തിലെ പശുക്കള്‍ വിശ്രമിക്കുമ്പോള്‍ പാട്ടുവെച്ചുകൊടുക്കും സുധീഷ്. കാറ്റും പാട്ടും പശുക്കള്‍ക്കിഷ്ടമെന്ന് മണികണ്ഠന്റെ പക്ഷം. അച്ഛന്‍ ചന്ദ്രനും അമ്മ വാസന്തിയും സഹോദരങ്ങളായ രതീഷ്, പ്രവീണ്‍ എന്നിവരും സുധീഷിനെ പശുക്കളെ വളര്‍ത്താന്‍ സഹായിക്കുന്നു.80 ലിറ്റര്‍ പാല്‍ ദിനംപ്രതി വിപണനം നടത്തുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കാനുള്ള ചാണകവും ഇവര്‍ക്ക് ദിവസം ലഭിക്കും.

കൂട്ടുകാരുടെ വഴിയില്‍ സുധീഷ്
പശുക്കള്‍ക്കൊപ്പം സുധീഷ് സുരേന്ദ്രന്‍

സുഹൃത്തുക്കളായ ബിജുവിന്റെയും മണികണ്ഠന്റെയും പശുവളര്‍ത്തലിലെ വിജയം കണ്ടു മനസ്സിലാക്കിയ സുധീഷ് സുരേന്ദ്രന്‍ മൂന്നുവര്‍ഷം മുമ്പാണ് കന്നുകാലി വളര്‍ത്തല്‍ ആരംഭിച്ചത്.

ജില്ലാ പഞ്ചായത്തംഗമായിരുന്ന സി.പി.എം. നേതാവ് കെ.കെ. സുരേന്ദ്രന്റെ മകനായ സുധീഷിന് അച്ഛന്റെ പ്രോത്സാഹനവും ഭാര്യയുടെ പിന്തുണയും കൂടിയായപ്പോള്‍ പശുവളര്‍ത്തല്‍ 100 ശതമാനം വിജയമായി. 20ഓളം പശുക്കളാണ് സുധീഷിനുള്ളത്. ഒരു ദിവസം 160 ലിറ്റര്‍ പാല്‍ വില്‍ക്കാനും കാല്‍ലക്ഷം രൂപയോളം ഒരുമാസം ലാഭം നേടാനും കഴിഞ്ഞുവെന്ന് സുധീഷ് പറയുന്നു.

ക്ഷീരവികസന വകുപ്പില്‍നിന്ന് രണ്ടരലക്ഷം രൂപ വായ്പയും ഒരു ലക്ഷം സബ്‌സിഡിയും വാങ്ങിയാണ് തൊഴില്‍ തുടങ്ങിയത്. ഇലക്ട്രീഷന്‍ കോഴ്‌സ് കഴിഞ്ഞ് മണ്ണുത്തി സെവന്‍സീസ് ഡിസ്റ്റിലറിയില്‍ ജോലിയുള്ള സുധീഷ് പശുവളര്‍ത്തലിന്റെ മഹത്വം തിരിച്ചറിഞ്ഞാണ് സ്വന്തമായ സ്ഥലത്ത് തൊഴുത്ത് പണിത് ഈ രംഗത്തേക്കു തിരിഞ്ഞത്. ഗ്രാമപ്രദേശങ്ങളില്‍ തൊഴില്‍ കണ്ടെത്താനാകാത്ത യുവാക്കള്‍ക്ക് ഈ മൂന്നംഗസംഘം മാതൃകയാണ്.

ഗിനിക്കോഴികളുടെ പരിപാലനം


ഗിനിക്കോഴികളുടെ പരിപാലനം
Posted on: 05 May 2012

അടുത്ത കാലത്തായി കേരളത്തില്‍ ഗിനിക്കോഴി വളര്‍ത്തല്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്. ഗിനിക്കോഴികളെ ഇറച്ചിക്കും മുട്ടയ്ക്കും അലങ്കാരത്തിനും വേണ്ടി വളര്‍ത്തിവരുന്നു. പടിഞ്ഞാറെ ആഫ്രിക്കയിലെ 'ഗിനിയ' എന്ന രാജ്യമാണ് ഇവയുടെ ഉത്ഭവസ്ഥലം. അതുകൊണ്ടാണ് ഇവയെ ഗിനിക്കോഴികള്‍ എന്നു വിളിക്കുന്നത്. കോഴികളെ അപേക്ഷിച്ച് കൂടുതല്‍ രോഗപ്രതിരോധശക്തിയും ശരീരസൗന്ദര്യവും കാരണം മലയാളികള്‍ക്ക് ഇത് കൂടുതല്‍ ഹിതകരമാകുന്നു.
പട്ടുപോലെ മൃതുവായ ഉടലില്‍ കറുപ്പ് നിറത്തില്‍ വെളുത്ത പുള്ളികള്‍ കാണാം. തലയില്‍ ഉന്തി നില്‍ക്കുന്ന അസ്ഥികൊണ്ടുള്ള തൊപ്പിയും, ചുണ്ടിന്റെ ഇരുവശങ്ങളിലും കാണുന്ന ചുവന്ന താടയും ഇവയുടെ പ്രത്യേകതകളാണ്. തലയിലും കഴുത്തിലും ആദ്യഭാഗത്തും തൂവലുകളില്ല. അപരിചിതരെ കാണുമ്പോഴോ, ഭയപ്പാടുണ്ടാകുമ്പോഴോ ഇവ ഉറക്കെ ശബ്ദം പുറപ്പെടുവിക്കുന്നു. ഈ ശബ്ദം പാമ്പിനും പരുന്തുകള്‍ക്കും ഭയമുളവാക്കുന്നതാണ്.

പരിപാലനം


ഗിനിക്കോഴികള്‍ തുറസ്സായ സ്ഥലത്ത് സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ട് അവയെ തുറന്നുവിട്ട് വളര്‍ത്തുന്നതാണ് നല്ലത്. പക്ഷേ, ചെറു പ്രായത്തില്‍ പറവകള്‍, മറ്റു ക്ഷുദ്രജന്തുക്കള്‍ എന്നിവയില്‍ നിന്നും രക്ഷിക്കണം. അപരിചിതമായ പരിതസ്ഥിതിയുമായി ഇണങ്ങിപ്പോകുവാന്‍ വിഷമമുള്ളതുകൊണ്ട് മുട്ട വാങ്ങി അടവെച്ചു കുഞ്ഞുങ്ങളെ വിരിയിക്കുന്നതാണ് ഉത്തമം. മുട്ട വിരിയിക്കുവാന്‍ പൊരുത്തുള്ള സാധാരണ പിടക്കോഴികളെ ഉപയോഗിക്കാം. വിരിയുവാന്‍ 26 ദിവസം വേണം.

കുഞ്ഞുങ്ങളുടെ കൊക്ക് വളരെ ചെറുതായതുകൊണ്ട് തീറ്റ കൂടെക്കൂടെ അല്പാല്പം കൊടുക്കാം. പുഴുങ്ങിയ കോഴിമുട്ട, റൊട്ടി, പാല്‍, തൈര് എന്നിവ തുടക്കത്തില്‍ കൊടുക്കാവുന്നതാണ്. പിന്നീട് പച്ചിലകള്‍, ഉള്ളി, ധാന്യപ്പൊടി, തവിട് എന്നിവ നല്‍കാം. ഉറുമ്പിന്‍ മുട്ട ഇവയ്ക്ക് ഏറെ ഇഷ്ടപ്പെട്ട ഭക്ഷണമാണ്. പൂവനും പിടയും തമ്മില്‍ കാഴ്ചയില്‍ വലിയ വ്യത്യാസമില്ല. ഓരോന്നും പുറപ്പെടുവിക്കുന്ന ശബ്ദത്തിലെ അന്തരംകൊണ്ടു പൂവനെയും പിടയെയും തിരിച്ചറിയാം. പൂവന്മാര്‍ക്ക് വലിപ്പം കൂടിയതും തിളക്കമേറിയതുമായ താട കാണാം. ഇവ പിടയ്ക്ക് ചുറ്റും നൃത്തം ചെയ്യുന്നു. രാത്രിയില്‍ വായുസഞ്ചാരമുള്ള ഒരു കൂട്ടില്‍ വേണം ഗിനിക്കോഴികളെ അടച്ചിടാന്‍. മുതിര്‍ന്ന ഗിനിക്കോഴികള്‍ക്ക് വളരെ കുറച്ചുതീറ്റ മതി. പൂര്‍ണ വളര്‍ച്ചയെത്തിയ ഒന്നിന് രണ്ട് കിലോഗ്രാം തൂക്കം വരും.

കൂട്ടില്‍ പിടകള്‍ക്ക് മുട്ടയിടുവാന്‍ പ്രത്യേകം സൗകര്യം വേണം. മുട്ട ഇട്ട ഉടനെ എടുത്തു മാറ്റണം. നാടന്‍ ഇനം ഒമ്പത് മാസത്തോളം പ്രായമാവുമ്പോള്‍ മുട്ടയിടുന്നു. ഒരു സീസണില്‍ നൂറ് മുട്ടകള്‍ വരെ ഇടുന്നു. മുട്ടയ്ക്ക് 40 ഗ്രാമോളം ഭാരം കാണും. തൂവെള്ളയില്‍ അല്പം തവിട്ട് നിറത്തിന്റെ പരിവേഷം ഈ മുട്ടകളുടെ പ്രത്യേകതയാണ്. ഗിനിക്കോഴിമുട്ട ആസ്ത്മ രോഗത്തിന് പ്രതിവിധിയായി ചിലര്‍ ഉപയോഗിച്ചുവരുന്നു. ഗിനിക്കോഴി മാംസമാവട്ടെ വളരെ പോഷകസമ്പന്നവും സ്വാദിഷ്ഠവും സുഗന്ധമുള്ളതുമാണ്.