Friday, 15 November 2013

ടെറസ്സിലെ കൃഷി ഒരു സമ്പൂര്‍ണ ലേഖനം

വീട്ടാവശ്യത്തിനുള്ള തക്കാളി, വെണ്ട, വഴുതന, വെള്ളരി, പാവല്‍, പടവലം, മത്തന്‍, പയര്‍, ചീര, മുള്ളങ്കി, മുളക് മുതലായവ എളുപ്പത്തില്‍ ടെറസ്സില്‍ കൃഷി ചെയ്യാം.
തുടര്‍ച്ചയായ മഴയുള്ള സമയം ടെറസ്സ് കൃഷിയ്ക്കു് അനുയോജ്യമല്ല. വെള്ളം നിറഞ്ഞ് വഴുതുന്ന സിമന്റ്‌ മേല്‍ക്കൂര അപകടങ്ങള്‍ക്കു സാദ്ധ്യതയുണ്ടാക്കാം. കൂടാതെ, ശക്തമായ മഴയില്‍ മണ്ണിലെ ലവണാംശങ്ങള്‍ നഷ്ടപ്പെട്ടു് വളക്കൂറ് കുറഞ്ഞുപോകാം. ശക്തമായ മഴക്കാലം അവസാനിച്ച് ടെറസ്സ് മെല്ലെ ഉണങ്ങിവരുന്ന ആഴ്ച്ചകളാണു് കൃഷി തുടങ്ങാന്‍ ഏറ്റവും നല്ലതു്. കേരളത്തിനെ സംബന്ധിച്ച്, ഓണക്കാലം കഴിഞ്ഞ് (സെപ്റ്റംബര്‍ മദ്ധ്യത്തില്‍) കൃഷി തുടങ്ങിയാല്‍ അതിനുശേഷം ഇടക്കിടെ പെയ്യുന്ന മഴയും തുടര്‍ന്നു വരുന്ന തുലാവര്‍ഷവും കൃഷിക്ക് നല്ലതാണ്. മേയ് അവസാനം കാലവര്‍ഷം ആരംഭിക്കുന്നതിന് അല്പദിവസം മുന്‍പ് കൃഷി അവസാനിപ്പിച്ച് ടെറസ്സ് വൃത്തിയാക്കാം. ഉപയോഗിച്ച മണ്ണ് ഒരിടത്ത് കൂട്ടിയിട്ട് പോളിത്തീന്‍ ഷീറ്റ് കൊണ്ട് മഴനനയാതെ മൂടിയാല്‍ അടുത്ത കൃഷിക്ക് അതേമണ്ണ് ഇളക്കിയെടുത്ത് ഉപയോഗിക്കാം.
തീരെ ചെരിവില്ലാതെ പരന്നതോ, അല്പം ചെരിവുള്ളതോ ആയ കോണ്‍ക്രീറ്റ് മേല്‍ക്കൂരകളാണു് ടെറസ്സിലെ കൃഷിക്ക് അനുയോജ്യം. കൃഷി ചെയ്യുന്നവരുടെ ദേഹസുരക്ഷ ഉറപ്പാക്കാന്‍ ടെറസ്സിന്റെ വശങ്ങളില്‍ ഉയര്‍ത്തിക്കെട്ടിയ ഇഷ്ടികമതിലിന് അരമീറ്റര്‍ ഉയരമെങ്കിലും ഉണ്ടാവുന്നതു് നല്ലതാണു്. കൃഷിക്ക് ആവശ്യമായ മണ്ണ്, വെള്ളം, വിത്ത്, വളം, വള്ളികള്‍ പടരാനുള്ള കമ്പുകള്‍ തുടങ്ങിയവ മേല്‍ത്തട്ടില്‍ എത്തിക്കാന്‍ സാമാന്യം ഉറപ്പുള്ള പടികളോ കോണിയോ സജ്ജമായിരിക്കണം. പൈപ്പ് ഉപയോഗിച്ച് ജലസേചനം ചെയ്യാനുദ്ദേശിക്കുമ്പോള്‍ വീട്ടിലെ ജലസംഭരണി ടെറസ്സിന്റെ തലത്തില്‍നിന്നും (സ്ലാബ്) രണ്ടോ മൂന്നോ മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. ടെറസ്സിനെ തൊട്ട് മരക്കൊമ്പുകളോ പോസ്റ്റുകളോ ഇല്ലാതിരിക്കുന്നതു് എലികളുടേയും മറ്റു ക്ഷുദ്രജീവികളുടേയും ശല്യം കുറയ്ക്കും.
നമ്മുടെ ജലസേചനശീലമനുസരിച്ച് നാം സാധാരണ ചെലവാക്കാറുള്ളതില്‍ കുറവു വെള്ളമേ ഇത്തരം കൃഷിയ്ക്കു് ആവശ്യമുള്ളൂ. കഴിയുമെങ്കില്‍ തുള്ളിനന തുടങ്ങിയ രീതികള്‍ ഏര്‍പ്പെടുത്താവുന്നതാണു്. എന്നിരുന്നാലും, ആണ്ടു മുഴുവന്‍ തുടരുന്ന ജലലഭ്യത ഉറപ്പാക്കണം. വേനല്‍ മൂക്കുമ്പോള്‍ കുടിക്കാന്‍ പോലും വെള്ളം തികയാത്ത പ്രദേശങ്ങളില്‍ ഇക്കാര്യം മുമ്പേ പരിഗണിക്കണം. ഇത്തരം സാഹചര്യങ്ങളില്‍ വീട്ടിലെ അടുക്കളയിലും വാഷ് ബേസിനുകളിലും മറ്റും ഉപയോഗിച്ച് പുറത്തൊഴുക്കിക്കളയുന്ന വെള്ളം ലഘുവായ ശുദ്ധീകരനപ്രക്രിയകളിലൂടെ വീണ്ടെടുത്ത് ജലസേചനത്തിനുപയോഗിക്കുന്ന രീതികളും ശ്രമിക്കാവുന്നതാണു്.
കോണ്‍ക്രീറ്റ് മട്ടുപ്പാവില്‍ നേരിട്ട് മണ്ണ് നിരത്തി വളം ചേര്‍ത്ത് വെള്ളമൊഴിച്ച് കൃഷി ചെയ്യുമ്പോള്‍ കാഴ്ചയില്‍ വൃത്തി കുറയും. മേല്‍ക്കൂരയില്‍ വളരുന്ന ചെടിയുടെ വേരുകളും മണ്ണില്‍നിന്നു് ഊര്‍ന്നിറങ്ങുന്ന അമ്ലാംശമുള്ള ധാതുലവണങ്ങളും കോണ്‍ക്രീറ്റിനു് ബലക്ഷയം ഉണ്ടാക്കി സ്ലാബില്‍ ചോര്‍ച്ചവരുത്താന്‍ സാദ്ധ്യതയുണ്ട്. അതുകൊണ്ട് നേരിട്ടുള്ള കൃഷി ഒഴിവാക്കുന്നതാണു നല്ലതു്. മണ്ണ് നിരത്തി കൃഷി ചെയ്യുന്നതും നല്ലതല്ല. നാലുവശത്തും ഇഷ്ടിക ചരിച്ച് വെച്ച് അടിയില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് ഒന്നോ രണ്ടോ അട്ടിയില്‍ വിടവില്ലാതെ വിരിച്ച് അതിനു മുകളില്‍ ഇഷ്ടിക ഉയരത്തില്‍മാത്രം മണ്ണിട്ട് കൃഷി ചെയ്യാം. തൊടിയിലെ മണ്ണിന്റെ കൂടെ ചാണകം ഉണക്കിപ്പൊടിച്ചത്, ചകരിച്ചോറ്, അറക്കപ്പൊടി, ആറ്റുമണല്‍, മണ്ണിരക്കമ്പോസ്റ്റ്, കരിയിലകള്‍ എന്നിവയും ചേര്‍ത്ത് കൃഷി ചെയ്യാനുള്ള അടിത്തട്ട് തയ്യാറാക്കാം. ടെറസ്സിന്റെ വശങ്ങളിലായാല്‍ മൂന്ന് വശങ്ങളില്‍ ഇഷ്ടിക അതിരിട്ട്, പോളിത്തീന്‍ ഷീറ്റ് വിരിച്ച് കൃഷി ചെയ്യാം. എങ്ങനെ കൃഷിചെയ്താലും ടെറസ്സും മണ്ണും നേരിട്ട് സമ്പര്‍ക്കം വരുന്നത് പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
പോളിത്തീന്‍ കവറിലും ചാക്കിലും മണ്ണ് നിറച്ച് കൃഷി ചെയ്യാം. ചാക്ക് പുറത്തോട്ട് മടക്കി ഏതാണ്ട് ഒരടി കനത്തില്‍ മണ്ണ് നിറച്ചാല്‍ മതിയാവും. വെള്ളം പുറത്തേക്ക് ഒഴുകാനായി ഏതാനും സുഷിരങ്ങള്‍ ആവശ്യമാണ്. സുതാര്യമായ പോളിത്തീന്‍ കവറില്‍ കൃഷി ചെയ്യരുത്. വേരുകള്‍ക്ക് സൂര്യപ്രകാശം തട്ടുന്നത് ചെടിയുടെ വളര്‍ച്ചയെ തകരാറിലാക്കും. ചെടിനട്ടതിനു ശേഷം വളര്‍ച്ചക്കനുസരിച്ച് വളവും മണ്ണും പിന്നീട് ചേര്‍ക്കേണ്ടി വരുന്നതിനാല്‍ ആദ്യമേ കൂടുതല്‍ മണ്ണ് നിറക്കേണ്ടതില്ല. ടെറസ്സില്‍ ഇഷ്ടംപോലെ സൂര്യപ്രകാശം ലഭിക്കുന്നതിനാല്‍ വളര്‍ച്ചക്കനുസരിച്ച് ചെടികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കാം.ടെറസ്സില്‍ മൂന്ന് തരത്തില്‍ മണ്ണ് പാകപ്പെടുത്തി കൃഷിക്കുവേണ്ട പ്രതലം തയ്യാറാക്കം,
  • നിലത്ത് പോളിത്തീന്‍ ഷീറ്റ് വിരിച്ച് വശങ്ങളില്‍ ഇഷ്ടിക ചരിച്ച് വെച്ച് അതിരിട്ട്, അതില്‍ ഏതാണ്ട് മുക്കാല്‍ ഇഷ്ടിക ഉയരത്തില്‍ മണ്ണും വളവും ചേര്‍ന്ന മിശ്രിതം നിറക്കുക. ഏറ്റവും അടിയില്‍ ഉണങ്ങിയ ഇലകള്‍ നിരത്തുന്നത് നന്നായിരിക്കും.
  • വലിപ്പം കൂടിയ ചെടിച്ചട്ടിയില്‍ മുക്കാല്‍ഭാഗം മണ്ണ് നിറക്കാം. ഈ ചെടിച്ചട്ടി മുകള്‍ഭാഗം ചെറുതായി ഉരുണ്ട് വക്കിന് ഡിസൈന്‍ ഉള്ളത് ആയാല്‍ വിളവെടുപ്പിനുശേഷം മണ്ണും ചെടിയും മാറ്റാന്‍ പ്രയാസമായിരിക്കും. ചിലപ്പോള്‍ ചട്ടി പൊട്ടിയെന്നും വരാം. അതിനാല്‍ ഡിസൈന്‍ ഇല്ലാത്ത ലളിതമായ ചെടിച്ചട്ടികളില്‍ കൃഷി ചെയ്യുന്നതാവും നല്ലത്.
  • പോളിത്തീന്‍ കവറുകളില്‍ നടുമ്പോള്‍ ഒരു സീസണില്‍ മാത്രമേ ഒരു കവര്‍ ഉപയോഗിക്കാനാവുകയുള്ളു. ചെടികള്‍ നടാനായി കടയില്‍നിന്നും വാങ്ങുന്ന കവര്‍ ചെറുതായതിനാല്‍ കൂടുതല്‍ വിളവ് ലഭിക്കാറില്ല. പകരം സിമന്റ് ചാക്ക്(കടലാസ് അല്ല), കടയില്‍ നിന്ന് അരിയും മറ്റു സാധനങ്ങളും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് ചാക്ക് എന്നിവ ഉപയോഗിക്കുന്നത് നന്നായിരിക്കും. പണം കൊടുത്താല്‍ കാലിയായ സഞ്ചികള്‍ പലചരക്ക് കടയില്‍ നിന്ന് ലഭിക്കും. ഏത് തരം ബാഗ് ആയാലും അവ കഴുകി ഉണക്കിയിട്ട് വേണം കൃഷി ചെയ്യാന്‍. പത്ത് കിലോഗ്രാം അരിയുടെ ബാഗില്‍ ഒരു വെണ്ടയോ, വഴുതനയോ നടാം. ഈ ബാഗുകള്‍ തുറന്ന് പകുതിക്ക് വെച്ച് പുറത്തോട്ട് മടക്കി, അടിവശം പരത്തിയിട്ട് മുക്കാല്‍ ഭാഗം ഉയരത്തില്‍ മണ്ണ് നിറക്കാം.
പച്ചക്കറി നടാനായി മണ്ണ് നിറക്കുമ്പോള്‍ അടിയില്‍ കരിയിലയോ പച്ചക്കറി അവശിഷ്ടങ്ങളോ നിക്ഷേപിക്കാം. പറമ്പിലുള്ള മണ്ണിന്റെ കൂടെ ആറ്റുമണല്‍(പൂഴി), അറക്കപ്പൊടി, ചകരിച്ചോറ്, കാലിവളം ഉണക്കിപ്പൊടിച്ചത് (ചാണകം), കമ്പോസ്റ്റ്, മത്സ്യാവശിഷ്ടങ്ങള്‍ ആദിയായവ ലഭ്യതയനുസരിച്ച് മിക്‌സ് ചെയ്ത മിശൃതം കൃഷി ചെയ്യാനായി നിറക്കണം. ഇതില്‍ ഉണങ്ങിയ ചാണകം കൂടുതല്‍ ചേര്‍ക്കുന്നത് പച്ചക്കറിയുടെ വളര്‍ച്ചക്ക് നല്ലതാണ്. ടെറസ്സില്‍ പരമാവധി സൂര്യപ്രകാശം ലഭ്യമാകുന്ന ഇടങ്ങളിലാണ് കൃഷിവിളകള്‍ നടേണ്ടത്.
നടാനുള്ള പച്ചക്കറി വിത്തുകള്‍ മുന്‍വര്‍ഷങ്ങളിലുള്ള ചെടികളില്‍ നിന്ന് നമ്മള്‍ ശേഖരിച്ചതോ മറ്റുള്ളവരില്‍ നിന്ന് വാങ്ങിയതോ ആവാം. ശേഖരിച്ചവയില്‍ ചിലയിനങ്ങള്‍ ഈര്‍പ്പംതട്ടി കേടുവരികയോ ചില കാലത്ത് മുളക്കാത്തവയോ ആവാതിരിക്കാന്‍ ശ്രദ്ധിക്കണം. വിലകൊടുത്തു വാങ്ങുന്നവ ഗുണമേന്മ ഉറപ്പാക്കിയ ഇടങ്ങളില്‍ നിന്ന് ആവണം. പിന്നെ തക്കാളി, മുളക്, പയര്‍, കയ്പ, മത്തന്‍, വെള്ളരി എന്നിവ കടയില്‍ നിന്ന് കറിവെക്കാന്‍ വാങ്ങിയ പച്ചക്കറികളില്‍ മൂപ്പെത്തിയ നല്ല ഇനങ്ങള്‍ ഉണ്ടെങ്കില്‍ വിത്ത് ശേഖരിക്കാം.
പച്ചക്കറി വിത്തുകള്‍ രണ്ട് രീതിയിലാണ് നടേണ്ടത്. ചിലത് നേരിട്ട് മണ്ണില്‍ നടാം; ഉദാ: ചീര, മുളക്, മുള്ളങ്കി, തക്കാളി, വഴുതന. മറ്റുചില വിത്തുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചശേഷം മണ്ണില്‍ നടാം; ഉദാ: വെണ്ട, പയറ്, വെള്ളരി, പാവല്‍, പടവലം, താലോരി, മത്തന്‍, കുമ്പളം.
നേരിട്ട് മണ്ണില്‍ നടുന്നവ, മണ്ണ് പാകപ്പെടുത്തിയ തടത്തില്‍ വിതറിയാല്‍ മതിയാവും. ചീരവിത്തുകള്‍ പോലുള്ളവ അല്പം ഉണങ്ങിയ മണലുമായി കലര്‍ത്തിയിട്ട് മണ്ണില്‍ വിതറിയാല്‍ മുളച്ചുവരുന്ന തൈകള്‍ തമ്മില്‍ അകലം ഉണ്ടാവും. ഇങ്ങനെ വിത്തിട്ടതിനുശേഷം ഒരു സെന്റീമീറ്റര്‍ കനത്തില്‍ മണ്ണിട്ട് മൂടിയശേഷം നന്നായി ‘സ്‌പ്രേ ചെയ്ത്’ നനക്കണം. ഈ വിത്തുകളെള്ളാം അല്പസമയം കഴിഞ്ഞ് ഉറുമ്പുകള്‍ അടിച്ചുമാറ്റി കടത്തുന്നത് ശ്രദ്ധിച്ച് അവയെ തടയണം. ദിവസേന രാവിലെയും വൈകിട്ടും നനച്ചാല്‍ ഏതാനും ദിവസംകൊണ്ട് തൈകള്‍ മുളക്കും. അവ പിന്നീട് പറിച്ചുമാറ്റി അകലത്തില്‍ നടാം.
മുളപ്പിച്ച് നടേണ്ട വിത്തുകള്‍ ഓരോന്നും പ്രത്യേകമായി 12മണിക്കൂര്‍ സമയം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കണം. പിന്നീട് ദ്വാരമുള്ള ഒരു ചിരട്ടയില്‍ കോട്ടണ്‍തുണി നാലായി മടക്കിയതിനു മുകളില്‍ വിത്തുകള്‍ ഇട്ടതിനുശേഷം തുണിയുടെ അറ്റം വിത്തിനു മുകളിലേക്ക് മടക്കിയിട്ട് വെള്ളം നനച്ച് അവയുടെ മുകളില്‍ ചെറിയ ഒരു കല്ല്‌വെച്ച്, തണലത്ത് വെക്കുക. അധികമുള്ള വെള്ളം ചിരട്ടയുടെ അടിയിലുള്ള ദ്വാരം വഴി പുറത്തുപോകും. ഓരോ ഇനം വിത്തും പ്രത്യേകം ചിരട്ടകളില്‍ വെച്ച് മുളപ്പിക്കണം. ദിവസേന രാവിലെ നനച്ചാല്‍ വെണ്ടയും വെള്ളരിയും പയറും മൂന്നാം ദിവസം മുളച്ചിരിക്കും. വേര് വന്ന വിത്തുകള്‍ പ്രത്യേകം തടങ്ങളിലോ, ചാക്കിലോ, ചെടിച്ചട്ടിയിലോ നടാം. ഇതില്‍ പാവല്‍, പടവലം, താലോരി, മത്തന്‍ തുടങ്ങിയ വള്ളിച്ചെടികളുടെ വിത്തുകള്‍ ദിവസേന നനച്ചാലും, മുളക്കാന്‍ ഒരാഴ്ചയിലധികം ദിവസങ്ങള്‍ വേണ്ടി വരും. അവക്ക് വേഗത്തില്‍ മുള വരാന്‍ നനഞ്ഞ വിത്തിന്റെ മുളവരേണ്ട കൂര്‍ത്ത അറ്റത്ത് നഖംകൊണ്ട് തോടിന്റെ അഗ്രം അടര്‍ത്തിമാറ്റിയാല്‍ മതിയാവും. അങ്ങനെ ചെയ്താല്‍ എളുപ്പത്തില്‍ വേര് വരും.
ഇങ്ങനെ മുളപ്പിച്ച വേര് പിടിച്ച വിത്തുകള്‍ നനഞ്ഞ മണ്ണില്‍ നടണം. അധികം ആഴത്തില്‍ നട്ടാല്‍ അവ മണ്ണിനു മുകളില്‍ വളരാതെ നശിക്കാനിടയാവും. ചെടിച്ചട്ടിയിലും ചാക്കിലും ഓരോ വിത്ത് വീതവും തറയിലെ മണ്ണില്‍ നിശ്ചിത അകലത്തിലും വിത്തുകള്‍ നടാം. വിത്തിട്ടതിനുശേഷം ആ വിത്തിന്റെ കനത്തില്‍ മാത്രം മണ്ണ് വിത്തിനു മുകളില്‍ ഇട്ടാല്‍ മതി. രാവിലെയും വൈകുന്നേരവും നനക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ തൈകള്‍ പറിച്ചുമാറ്റി നടുമ്പോള്‍ മൂന്ന് ദിവസം അവ വെയിലേല്‍ക്കാതെ ശ്രദ്ധിച്ച് ജലസേചനം നടത്തണം.
ടെറസ്സ്‌കൃഷിയില്‍ രാവിലെയും വൈകിട്ടുമുള്ള ജലസേചനം അനിവാര്യമാണ്. രണ്ട് ദിവസം നനക്കുന്നത് നിര്‍ത്തിയാല്‍ എല്ല ചെടികളും ഉണങ്ങി നശിക്കാനിടയാവും. ഒരു നേരം നനക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തൊട്ടടുത്ത് ലഭ്യമായ നേരത്ത് ധാരാളം വെള്ളം ഒഴിച്ച് ചെടി ഉണങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇങ്ങനെ കൃഷി ചെയ്യുന്നവര്‍ വീട് അടച്ചുപൂട്ടി രണ്ട് ദിവസം ടൂര്‍ പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെടി നടുന്നത് ടെറസ്സിലാവുമ്പോള്‍ അവയെ എല്ലാദിവസവും പരിചരിക്കണം. ചുരുങ്ങിയത് രണ്ട്‌ നേരമെങ്കിലും കര്‍ഷകന്‍ ടെറസ്സില്‍ കയറണം. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവയുടെ സമീപത്ത് വന്ന്, വെള്ളമൊഴിച്ച്, വളംചേര്‍ത്ത്, കീടങ്ങളെ നശിപ്പിച്ച്, പാകമായ പച്ചക്കറികള്‍ പറിച്ചെടുത്ത് അങ്ങനെ അവയോടൊപ്പം ഇത്തിരിനേരം ചെലവഴിക്കണം.
രാസവളങ്ങളും വിറക് കത്തിച്ച ചാരവും പച്ചക്കറികൃഷിക്ക് വളരെ കുറച്ച് മാത്രമേ ഉപയോഗിക്കാവൂ. ടെറസ്സിലാവുമ്പോഴും അവയുടെ ഉപയോഗം വളരെ കുറക്കുക. ചെടികള്‍ നടാനായി മണ്ണ് തയ്യാറാക്കുമ്പോള്‍തന്നെ ധാരാളം കാലിവളവും കമ്പോസ്റ്റും ഉപയോഗിക്കണം. അതോടൊപ്പം നിലക്കടലപിണ്ണാക്ക്, മണ്ണിരക്കമ്പോസ്റ്റ്, കോഴിക്കാഷ്ടം, വേപ്പിന്‍പിണ്ണാക്ക്, മത്സ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ ഇടയ്ക്കിടെ ചേര്‍ത്താല്‍ സസ്യങ്ങള്‍ നന്നായി വളരും. ഒടുവില്‍ പറഞ്ഞവ ചെടിയുടെ ചുവട്ടില്‍നിന്നും അഞ്ച് സെന്റീമീറ്റര്‍ അകലെയായി മാത്രം ചേര്‍ക്കുകയും പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരിക്കുകയും വേണം. വേപ്പിന്‍പിണ്ണാക്ക് ചെടി നടുമ്പോള്‍ മണ്ണിനടിയില്‍ വളരെകുറച്ച് മാത്രം ചേര്‍ത്താല്‍ മതി. രണ്ട് ആഴ്ചയില്‍ ഒരു തവണയെങ്കിലും വളം ചേര്‍ക്കണം. ഇങ്ങനെ വളപ്രയോഗം നടത്തുമ്പോള്‍ പുതിയ മണ്ണ് ചെടിയുടെ ചുവട്ടില്‍ ഇടുന്നതാണ് നല്ലത്.
Source: മലയാളം വിക്കിപീഡിയ
കടപ്പാട്: മിനി ടീച്ചർ

Wednesday, 12 June 2013

MILK Product

BtcmKy¯n\pw DuÀPkzeXbv¡pw an¡v th

kvanX sP. eqt¡mkv, A¿t´mÄ, XriqÀ

]m ]pfn¸n¨v X¿mdm¡p¶ ssXcv, tbmKÀ«v, Nokv F¶o DXv]¶§tfmsSm¸w, Dt]mXv]¶ambn e`n¡p¶ Cfw ]¨\ndapÅ {ZmhIamWv th. ]mev, kn{Sn¡v BknUv D]tbmKn¨p]ncn¨v OW, C³Uy³ Nokv F¶dnbs¸Sp¶ ]\oÀ F¶nh X¿mdm¡pt¼mÄ e`n¡p¶ Dt]mXv]¶s¯bpw th F¶p hnfn¡p¶p. {Ko¡v ^nknjy³amÀ Cu {ZmhIs¯ ""kuJyZmbI Pew'' (loenwKv hm«À) F¶p hnfn¡p¶p.

thbpsS LS\ AXn\mbn XncsªSp¯ ]mensâ KpW\nehmca\pkcn¨pw X¿mdm¡m³ kzoIcn¨ coXn A\pkcn¨pw hyXymks¸«ncn¡pw. s]mXpsh ]dªm thbn emIvtSmkv, an\dÂkv, sshäan³kv, th t{]m«o³kv F¶nh A[nIambn AS§nbncn¡p¶p. AXmbXv ]men AenªpInS¡p¶ FÃm LSI§fpw thbn AS§nbncn¡p¶p. CXn Gähpw {][m\s¸«Xv th t{]m«o\mWv. thbnepÅ t{]m«o³, "^mÌv t{]m«o³' F¶mWdnbs¸Sp¶Xv. th t{]m«o\n \mev {][m\ t{]m«o\pIÄ AS§nbncn¡p¶p. 65 iXam\w _nämemIvtSmt¥m_pen³, 25 iXam\w BÂ^m emIvSmÂ_pan³, F«p iXam\w kodw BÂ_pan³, cWvSp iXam\¯n Xmsg CayqtWm t¥m_pen³ (1) thsb AXnsâ A¾Xbv¡\pkcn¨v cWvSmbn Xncn¨ncn¡p¶p. BknUv th (<5.1 ]n F¨v)bpw kzoäv th (>5.6 ]n F¨v)bpw CXv s]mSncq]¯nemWv kq£n¡p¶Xv.

km[mcWbmbn BknUv th, tImt«Pv, Nokn \n¶pw kzoäv th sd\äv D]tbmKn¨v ]ncn¨ ]men \n¶pw Nokv \nÀ½n¡pt¼mgpw (kznkv, sNÍmÀ) Dt]mXv]¶ambn e`n¡p¶p. thbn ImWs¸Sp¶ an\dÂkv tkmUnbw, s]m«mkyw, t¢mdn³, ImÂkyw, aáojyw, t^mkv^dkv F¶nhbmWv. thbpsS ]¨\nd¯n\p ImcWw AXneS§nbncn¡p¶ ssdt¼m^vtfhn³ (Vit B2) F¶ sshäan\mWv (1.7 mg/A). (2) kzoäv thsb At]£n¨v BknUv thbn an\dÂkv ([mXp¡Ä) A[nIambn AS§nbncn¡p¶p. CXn\pImcWw A¾m´co£¯n sImtfmbnU cq]¯nepÅ ImÂkyw tIknt\äv hnLSn¨v ImÂkyw thbn Aenªp InS¡p¶Xn\memWv.

thbn taÂ]dª LSI§Ä AS§nbn«psWvS¦nepw t{]m«o\nsâ D¯a t{kmXkmbmWv thIW¡m¡s¸Sp¶Xv. ImcWw thbn Ahiy Aaot\m BknUpw {_m©vUv sNbn³ Aant\m BknUpw (BCAA) A[nIambn ImWs¸Sp¶p. AXn\m lrt{ZmK¯n\pw Im³kdn\pw DÅ km[yXIÄ Ipdbv¡m³ th D]Icn¡p¶p. (3) thbnse {][m\ {_m©vUv sNbn³ Aaot\m BknUmb eyqkn³ t{]m«o³ kwivtfj\w XpS§nhbv¡p¶Xn {][m\ ]¦p hln¡p¶p. AXpt]mse Xs¶ thbnse knÌo³ F¶ Aaot\m BknUv Im³kdn \n¶pw icocs¯ kwc£n¡p¶ Bân HmIvknUâmb ¥q«mXtbmWnsâ kwtÇ jWw hÀ²n¸n¡p¶p. (4) CXpt]mse Xs¶ tht{]m«o³ t]inIfpsS hnIk\¯n\pw hfÀ ¨bv¡pw AXyp¯aamsW¶v ]T\§Ä sXfnbn¡p¶p. (5) Im³kdns\Xncmbn am{Xaà IpSÂ, IcÄ, InUv\n F¶o B´cmhbh§fpsS {]hÀ¯\s¯ kpKaam¡m³ th klmbn¡p¶p. thbnse emIvSn¡v BknUv (Nokv th) IpSense s]cnÌmenknkns\ Dt¯Pn¸n¡p¶p. am{Xaà Cu A¾m´co£w tcmKapWvSm¡p¶ A\mhiy_mIväocnbbpsS km¶n²ys¯ XSbpIbpw, BhiyapÅ _mIväocnbsb hfcm³ klmbn¡pIbpw sN¿p¶p. A§s\ IpSense kzm`mhnI _mIväocnbsb ]p\ÀPohn¸n¡p¶XneqsS Zl\w sa¨s¸«Xm¡p¶p. Zl\hyhØbpambn _Ôs¸«v ]e tcmK§Ä¡pw ImcWw Cu kzm`mhnI _mIväocnbbpsS A`mhamWv. IcÄ kw_Ôamb XIcmdpIsf \o¡m\pw hnjmwiw \nÀ½mÀP\w sN¿p¶Xn\pw th ^e{]ZamWv. ImcWw hnjmwiw Ipdbv¡m³ klmbn¡p¶ ¥q«mXtbmWnsâ Afhns\ th hÀ²n¸n¡p¶p.

th km[mcWbmbn Pemwiw Ipd¨v (sat{¼³ ^nÂt{Sj³ hgn) kvt{] ss{U sNbvXm s]mSn cq]¯n kq£n¡mw. thbn \n¶pw thÀXncns¨Spt¡WvS LSI§Ä¡\pkcn¨v dnthgvkv Hmkvtamkokv, AÂ{Sm^nÂt{Sj³, \mt\m^nÂt{Sj³, ssat{Im^nÂt{Sj³ F¶nhbn GsX¦nepw XncsªSp¡mw. km[mcWbmbn aq¶p Xc¯nemWv th s]mSncq]¯n e`yambn«pÅXv. th t{]m«o³ tIm¬k³t{Säv, tht{]m«o³ sFtkmteäv, tht{]m«o³ sslt{Smfntkäv. th t{]m«o³ tIm¬k³t{Sän 75 iXam\w t{]m«o³ AS§nbncn¡p¶p. th t{]m«o³ sFskteän 90 iXam\w t{]m«o\mWpÅXv. th t{]m«o³ sslt{Smfntkäv `mKnIambn Zln¸n¨Xpw AeÀPn km[yX IpdhpÅXpambXn\m hne IqSpXepamWv.

thbpsS KpW§Ä

* Im³kdn\pw \oÀho¡¯n\pw D¯aw.

* t]inhnIk\¯n\pw hfÀ¨bv¡pw aknÂ_n tUgvkv th Blmc{Ia¯n ]Xnhmbn DÄs¸Sp¯nbncn¡p¶p.

* ZpÀtaZkv Ipdbv¡p¶Xn\pw ZpÀtaZkv aqeapÅ tcmK§Ä NnInÕn¡m\pw D¯aw.

* _n. Fw. BÀ Iq«m³ klmbn¡p¶p.

* t]inIÄ¡pÅ £Xw \nI¯m³ klmbn¡p¶p.

* ]mepXv]¶§Ä, t]mjI]m\ob§Ä, Im^v an¡v dns¹bvkÀ, C³Ìâv ^pUv F¶nhbn hym]Iambn D]tbmKn¡p¶p.

* ]g§Ä, ]¨¡dnIÄ, ]m\ob§Ä F¶nhsb emIvtSms^Àsaâv sN¿m³ th D]tbmKn¡mw.

th t{]m«o³ BÀ¡mWv D¯aw?

* sIm¨pIq«nIÄ {]tXyIn¨v ]mense tIkn F¶ t{]m«ot\mSv AeÀPnbpÅhÀ¡v.

* icoc `mcw Ipdbv¡m³ {ian¡pIbpw AXn\mbn NnInÕn¡pIbpw sN¿p¶hÀ

* kkymlmcw Ign¡p¶hÀ.

* t]inhnIk\¯n\mbn hymbmaw sN¿p¶hÀ, t_mUn _nÂtUgvkv.

* 50 hbkv Ignªpw tPmenbn XpScpIbpw hn{iaw IpdhpÅhcpw.

* AXveänIv aÕc§Ä amc¯¬ Hm«aÕcw F¶nhbv¡v ]cnioe\w t\Sp¶hÀ.

BZyIme§fn Hcp ]mgvhkvXphmbn IW¡m¡nbncp¶ th C¶v Hcp t]mjIambn F®s¸«ncn¡p¶p. thbpsS t]mjI§sf Ipdn¨pÅ ]T\¯nsâ shfn¨¯n hntZicmPy§fn th DXv]¶w hym]Iambn It¼mf¯n e`yamWv. aknÂsS¡v, akn t»kv, ssUsaXäkv, sa{SnIvkv ss\t{Sm F¶nh th s]mSncq]¯n It¼mfw sN¿p¶ Nne hntZi I¼\nIfmWv. C³UybnÂ, UÂlnbnse alm³ t{]m«o³kv th s]mSncq]¯n \nÀ½n¨v hn¡p¶pWvSv. thbnse t]mjIKpWs¯¡pdn¨pÅ Xncn¨dnhv IqSpX ]T\§Ä¡pw km[mcW¡mÀ¡v e`yamb hn[¯n DXv]¶§Ä e`yam¡p¶Xn\pw `mhnbn hgnsXfn¡pw. 

നാടന്‍പൈക്കിടാങ്ങള്‍

aebmfnbv¡p kp]cnNnXamb sh¨qÀ apXÂ sNdphÅn, ImkÀtKmUv, ae\mSv KnU, KnÀ, IrjvWhmen, Im¦bw, c¯n, Pmhcn , Jnemcn F¶o C\§fnembn BsI 40 C´y³ ]ip¡Ä ChnsSbpWvSv.

sslsSIv Ubdn^mapIfpsS Cu bpK¯n tImgnt¡mSn\Sp¯v DtÅycnbn CXm Hcp X\n \mS³Ubdn. ]¯pw Ccp]Xpw enäÀ ]m Xcp¶ hntZiP\pÊpIÄ¡p ]Icw ChnsSbpÅXv ]camh[n 2þ3 enäÀ In«p¶ \mS³ P\pÊpIÄ. ^m\pw ayqkn¡psams¡bpÅ sXmgp¯pIÄ¡p ]Icw ChnSps¯ ]ip¡Ä ac¯Wen hn{in¡p¶p. b{´¡dhbv¡p ]Icw ChnsS \S¡p¶Xv ]c¼cmKX ssI¡dh. Nm¡n\p Bbncw cq]bntesd hnebpÅ Xoäbv¡p ]Icw Chbv¡p \ÂIp¶Xv sXmSnbnse ]pÃpw ssht¡mepw. CsXms¡bmsW¦nepw ChnsS \n¶p In«p¶Xv PeXpeyamb ]meÃ; sImgpt¸dnb,cpNntbdnb, Huj[KpWtadnb £ocamWXv. AXpsImWvSpXs¶ \Kc¯nse D¶XPohnXt{iWnbn s]«hÀ enädn\v 130 cq] \nc¡n CXp hm§p¶p. cWvSp enäÀ \mS³ ]menÂ\n¶pw ]¯p enäÀ k¦cC\w ]mensâ BZmbamWv In«p¶sX¶p Npcp¡w. am{Xaà ]men\p In«p¶ hne Xo䡼\n¡mÀ Ihcp¶panÃ.

enädn\p 130 cq]sb¶Xv AXncpIS¶ AhImihmZambn IcpXp¶hÀ AdnbpIþ tImgnt¡ms« Fesaâkv ssPthmXv]¶ imebnse Hcp enäÀ ]mensâ hnebmWnXv. C{Xbpw hnebpWvSmbn«pw Bhiy¡mtcdnhcp¶ ssPh]m ChnsS F¯n¡p¶Xv Imat[\p ^man \n¶mWv. \mS³ C\§sf am{Xw hfÀ¯n, Ir{XnaImen¯oä \ÂImsX DXv]mZn¸n¡p¶XpsImWvSmWv ssPh]men\v C{Xtbsd hne CuSm¡p¶sX¶v DSabmb _meIrjvW³ ]dbp¶p. \mS³ ]ip¡fpsS ]menÂ\n¶pÅ Hcp enäÀ sh® 1600 cq]bv¡pw s\¿v 2000 cq]bv¡pamWv ChnsS hn]W\w sN¿s¸Sp¶Xv. IdhbpÅ Ggp ]ip¡fn \n¶mbn cmhnse ]¯p enäÀ ]memWv hn]W\¯n\p In«p¶sX¶p _meIrjv¬ NqWvSn¡m«n. _nkn\kn \n¶p Irjnbntebv¡p h¶ _meIrjvW³ \mS³ C\§fpsS km[yX {]tbmP\s¸Sp¯p¶Xn aäp IÀjIÀ¡v amXrIbmWv. C´ybnse hyXykvX C\w ImenhÀK§sf ImWm\m{Kln¡p¶hÀ Cu ho«ntebv¡p hcnI. Hcp ]t£ tIcf¯n asämcnS¯pw ImWm\mhm¯ C\§Ä DÄs¸sS ]t¯mfw P\pÊpIsfbmWv cmPy¯nsâ hnhn[ `mK§fn \n¶vmbn Ct±l¯nsâ tiJc¯nse¯nbn«pÅXv. aebmfnbv¡p kp]cnNnXamb sh¨qÀ apX sNdphÅn, ImkÀtKmUv, ae\mSv KnU, KnÀ, IrjvWhmen, Im¦bw, c¯n, Pmhcn , Jnemcn F¶o C\§fnembn BsI 40 C´y³ ]ip¡Ä ChnsSbpWvSv. \mS³ ]ip¡fnse dmWnbmb I]nebmWv C¡q«¯n Xmcw. I]nealÀjn hfÀ¯nbncp¶sX¶p IcpXs¸Sp¶ Cu ]iphnsâ ]men\v Huj[KpWw XmcXtay\ IqSpXemWt{X. cmPy¯nsâ ]e `mK§fn \n¶p sImWvSphcp¶hbn Gähpw \ÃXns\ am{Xw \ne\ndp¯p¶ coXnbmWv Ct±lw kzoIcn¨ncn¡p¶Xv. {]IrXntbmSv CW§n Pohn¡p¶ Cu \mS³ C\§sf cm{Xnbpw ]Iepw ]pcbnS¯n Xs¶ sI«nbnSpIbmWv ]Xnhv. IdhbpÅhtbbpw {]khaSp¯htbbpw am{Xta cm{Xnbn sXmgp¯nsâ kwc£W¯nem¡mdpÅq. aäpÅhsbÃmw agbpw shbneptaämWv ChnsS hfcp¶Xv. \qdphÀj¯ntesd ]g¡w AhImis¸Sp¶ sXmgp¯mWv {]uUKw`ocamb Cu XdhmSnsâ ap¼nepÅXv. XeapdIfmbn Cu hoSnsâ sFizcyambncp¶ ]iphfÀ¯Â AXnâ X\nabn XpScm\pÅ {ia¯nemWv _meIrjv³. AXpsImWvSpXs¶ ]mc¼cy ssienbnepÅ C\§fpw ]cn]me\coXnIfpamWv Ct±lw ChnsS kzoIcn¨ncn¡¶Xv. Xsâ ]¡epff Hmtcm ]iphnsâbpw khntijXIÄ hnhcn¡p¶Xn\v _meIrjvW\pw aI³ A£bpw Gsd XmXv]cyw ImWn¡p¶p. ae\mSv KnUbpw ImkÀtKmUpw cWvSn\amsW¶p ]dbp¶ ChÀ sh¨qÀ C\t¯¡mÄ Dbcw Ipdª ImkÀtKmUv ]ip¡fpsWvS¶pw AhImis¸Sp¶p.

CXn\Iw kwØm\¯v Gsd {]ikvXn t\Snb sh¨qÀ, sNdphÅn, ImkÀtKmUv C\§fpsS tPmSnIfmWv ChcpsS Hcp k¼mZyw. F¶m Imat[\p ^mwkns\ hyXykvXam¡p¶Xv tIcf¯n Hcp ]t£ aämÀ¡pw ImWm¯ IrjvWhmen t]mepÅ C\§fpsS km¶n[yambncn¡pw. IÀWmSIbnse IrjvWm\ZnbpsS hrãn{]tZi§fn ImWs¸Sp¶ A]qÀh C\amWnsX¶v _meIrjvW³ AhImis¸Sp¶p. C´ybnse AwKoIcn¡s¸« Bdp X\Xp P\pÊpIfn H¶mWnXv. XqshÅ \ndapÅ ChbpsS N´w H¶p thsd Xs¶. Imat[\p ^mwknse IrjvWhmen tPmSnbpsS t]cv {it²bamWvþ cma\pw koXbpw. IÀWmSI¯nse Xs¶ lq»n , _nPm¸qÀ {]tZi§fn ImWs¸Sp¶ Pmhmcn, _oPm¸qÀþ tkmfm¸qÀ PnÃIfn ImWs¸Sp¶ Jnemcn, cmPØmsâ ]Snªmd³ taJebn ImWs¸Sp¶ cm¯n , KpPdm¯n \n¶pÅ {]ikvX C\amb KnÀ F¶nhbpw _meIrjvWsâ k¼mZys¯ Aaqeyam¡p¶p. hfsctbsd ]Whpw DuÀPhpw sNehgn¨mWv Cubn\§sf IsWvS¯n \m«nse¯n¨sX¶p Ct±lw ]dªp. \mS³ C\§tfmSpÅ XmXv]cyw aqew hnhn[ kwØm\§fnse GPâpamcpsS klmbt¯msS ]pXnb C\§Ä¡mbpÅ At\zjWw XpScpIbmWv Ct±lw. IÀWmSI¯nse awKem]pcw, jntamK,IpwX PnÃIfn ImWs¸Sp¶ ae\mSv KnU tIcf¯ntebv¡v [mcmfambn F¯p¶psWvS¶v At±lw A`n{]mbs¸«p. ae\mSv KnUbpw Xangv \m«n \n¶pÅ Im¦bw ImenIfpw Ct±l¯n\p kz´ambpWvSv. hWvSn hen¡m\pw Dghn\psams¡ Im¦bw ImfIÄ {]ikvXamWtÃm. CutdmUv, Un³Un¡Â, tImb¼¯qÀ PnÃIfn Im¦bw ImenIÄ e`yamWv. 

amWnIyw F¶ t]cn«p Xm³ hfÀ¯p¶ sh¨qÀ C\w ]iphmWv temI¯nse Gähpw Dbcw Ipdª ]ipsh¶p (63 sk.an) Ct±lw AhImis¸Sp¶p. Kn¶kv _p¡n Øm\w t\Snb Ubm\ F¶ sh¨qÀ ]iphn\v 76 sk.an DbcapWvSmbncps¶¶v _meIrjvW³ NqWvSn¡m«n. temI¯nse Gähpw Dbcw Ipdª aqcn Xsâ sXmSnbn \n¡p¶ F¬]Xp skânaoäÀ am{Xw DbcapÅ ]{IphmsW¶pw Ct±lw ]dªp. ]t¯mfw P\pÊpIsf hm§n¡q«nb Ct±lw Gähpw IqSpX hne \ÂtIWvSnh¶Xv sh¨qcn\mbncp¶p. F¶m CXv sh¨qcn\v In«nb {_m³Uv CtaPv aqew am{XamsW¶mWv _meIrjvWsâ A`n{]mbw. \mS³ ]ip¡sf hfÀ¯m³ Ht«sd t]À Xbmdmhpt¼mgpw ChbpsS ImfIsf AhKWn¡p¶hÀ¡nSbn _meIrjvW³ hyXykvX\mWv. Xm³ kwc£n¡p¶ C\§fpsSsbÃmw ImfIsf hfÀ¯n IeÀ¸nÃm¯ hwihÀ[\ Dd¸m¡m\pw At±lw ]cn{ian¡p¶p. BsI Ggp ImfIfmWv Ct¸mÄ ChnSpÅXv. Ir{Xna _oPm[m\¯n\p ]Icw kzm`mhnI CWtNcen\p {]m[m\yw \ÂIp¶Xpw Imat[\p ^mansâ khntijXbmWv.

hnimeamb sXmSnbn hfcp¶ \mS³ ]ip¡fpsS NmWIhpw aq{Xhpw D]tbmKs¸Sp¯n kotdm _Päv Irjnbpw _meIrjvW³ \S¯nhcp¶p. Imt_Pv, tImfn^vfhÀ, Imcäv, {_t¡mfn, kv]n\m¨v, _o³kv, shWvS XpS§n kztZinbpw ]ctZinbpamb Ht«sd ]¨¡dnIÄ ChnsS kotdm _Päv k{¼Zmb¯n hfcp¶pWvSv. Btd¡À ]pcbnS¯n\p ssPhkÀ«n^nt¡j³ DÅXn\m ChnsS\n¶pÅ hmg¡pebpw Cf\ocpw ]¨¡dnbpsams¡ ssPhDXv]¶§fmbn hn¡m\mhp¶p.

IqSpX hnhc§Ä¡v: 9633228088. 

Wednesday, 13 March 2013

കാളവണ്ടി


കാഴ്ചയായി കാളവണ്ടി; കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്
Posted on: 19 Mar 2012


ഓമല്ലൂര്‍(പത്തനംതിട്ട): ഓമല്ലൂരിലെ വയലുകള്‍ ആയിരക്കണക്കിന് കാളകളെയും പോത്തുകളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം വിസ്മൃതിയിലേക്ക്.10 ദിവസത്തോളം രാവും പകലുമില്ലാതെ കന്നുകാലിക്കച്ചവടം നടന്നിരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലെ കന്നുകാലിച്ചന്ത ശുഷ്‌കമായിക്കഴിഞ്ഞു. ബുധനാഴ്ച വയല്‍വാണിഭം ആരംഭിച്ചപ്പോള്‍ കിഴക്കേ മുണ്ടകന്‍ ഏലായില്‍ എത്തിയത് പത്തില്‍ താഴെ ഉരുക്കള്‍ മാത്രം. ഉച്ചയ്ക്കുമുമ്പ് കച്ചവടം കഴിഞ്ഞു.

ഏതാണ്ട് 35 വര്‍ഷം മുമ്പുവരെ കന്നുകാലിച്ചന്ത വളരെ സജീവമായിരുന്നുവെന്ന് പഴയകാല കര്‍ഷകരായ വി. കോട്ടയം കുഴിവേലി വിളയില്‍ രാമചന്ദ്രന്‍നായര്‍ (70), പത്തനംതിട്ട മാക്കാംകുന്ന് ബുധനിക്കുന്നില്‍ ബേബി (80) എന്നിവര്‍ പറഞ്ഞു. അന്ന് ഓമല്ലൂരിലെ വിസ്തൃതമായ വയലുകള്‍ മുഴുവന്‍ കന്നുകാലികളെക്കൊണ്ട് നിറയും. തൊടുപുഴ, മീനച്ചില്‍, പാലാ, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് കന്നുകാലികളാണ് വയല്‍ വാണിഭത്തിലെ കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതെന്ന് അവര്‍ ഓര്‍മിക്കുന്നു. നെല്‍കൃഷി കുറഞ്ഞതോടെ കാളയെയും പോത്തിനെയും വളര്‍ത്തുന്നതും നിന്നുവെന്ന് 10 ഏക്കറിലധികം നെല്‍കൃഷി ഉണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അക്കാലത്ത് 11 ദിവസത്തോളം നീളുന്ന കന്നുകാലിച്ചന്തയില്‍ എത്തുന്ന ഉരുക്കളുടെ ചാണകം ശേഖരിച്ച് കാളവണ്ടിയില്‍ കൃഷിആവശ്യത്തിന് കൊണ്ടുപോയിരുന്നതായി ബേബി പറഞ്ഞു.

എന്നാല്‍ ഈ പ്രതാപകാലം കഴിഞ്ഞു. ഇത്തവണ എത്തിയത് വിരലില്‍ എണ്ണാവുന്ന ഉരുക്കള്‍മാത്രം. വരും വര്‍ഷങ്ങളില്‍ ഇതും അസ്തമിക്കുമെന്ന സങ്കടത്തിലാണ് ഈ കര്‍ഷകര്‍. വര്‍ഷങ്ങളായി കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതിനാല്‍ കൃഷിയും കാളയുമില്ലെങ്കിലും ഇത്തവണയും വയല്‍വാണിഭത്തിന് എത്താതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

കാളവണ്ടിയുഗം കഴിഞ്ഞെങ്കിലും ഇന്നും കാളവണ്ടി കൈവിടാത്ത തിരുവല്ലയിലെ കുടുംബം വെളുത്ത കാളക്കുട്ടന്മാര്‍ വലിച്ച മനോഹരമായ കാളവണ്ടിയുമായി വയല്‍വാണിഭത്തിന് എത്തിയത് കൗതുക കാഴ്ചയായി. തിരുവല്ല തിരുമൂലപുരം കുന്നത്തറ വീട്ടില്‍ കൊച്ചുകുഞ്ഞ്, അനുജന്‍ കുഞ്ഞുമോന്‍, കൊച്ചുകുഞ്ഞിന്റെ മകന്‍ ജേക്കബ് മാമ്മന്‍ മകന്‍ ലിബു എന്നിവരാണ് കാളവണ്ടിയില്‍ എത്തിയത്.

80കാരനായ കൊച്ചുകുഞ്ഞ് ചെറുപ്പത്തിലേ കാളവണ്ടി ഉടമയായിരുന്നു. 15 വര്‍ഷം മുമ്പുവരെ പതിവായി കന്നുകാലിച്ചന്തയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കാളവണ്ടി അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. മൂന്നുമാസം മുമ്പ് കല്ലമ്പലത്തില്‍ നിന്ന് രണ്ട് വെള്ളക്കാളകളെയും വാങ്ങിച്ചു. കാളകളെ വളര്‍ത്തുന്നു എന്നല്ലാതെ പണിക്ക് ഉപയോഗിക്കുന്നില്ല. കാളവണ്ടിയും വീട്ടില്‍തന്നെ സൂക്ഷിക്കുകയാണ്. പതിവായി ചെയ്തിരുന്ന ജോലിയുടെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ദിവസം 400 രൂപയില്‍ ഏറെ ചെലവഴിച്ചാണ് കാളകളെ പോറ്റുന്നത്.

മുയല്‍ വളര്‍ത്തല്‍


മുയല്‍ വളര്‍ത്തല്‍

ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം.

ഈ വസ്തുത മനസ്സിലാക്കി മുയല്‍ ഫാം തുടങ്ങാന്‍ സാധ്യത ഇന്നുണ്ട്. കൂടിയ വളര്‍ച്ചാ നിരക്ക്, പ്രജനനക്ഷമത, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയലുകളുടെ മേന്മയാണ്. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളെ ഇളം പ്രായത്തില്‍ തന്നെ അറവ് പ്രക്രിയയ്ക്ക് വിധേയമാക്കാം.

അടുക്കള അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പച്ചില മുതലായവ നല്‍കി കുറഞ്ഞ അളവില്‍ ധാന്യങ്ങള്‍ മാത്രം ഉപയോഗിച്ചും ഇവയെ വളര്‍ത്താം. ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും മുയലുകളെ വളര്‍ത്താവുന്നതാണ്. കൊളസ്റ്ററോളിന്റെ അളവ് കുറഞ്ഞ, എളുപ്പത്തില്‍ ദഹിക്കാവുന്ന, സ്വാദിഷ്ടമായ മുയലിറച്ചിയില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലാണ്.

സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ് എന്നീ വിദേശ ഇനങ്ങളെയും സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ചില സന്നദ്ധ സംഘടനകള്‍ മുയലുകള്‍, മുയല്‍ക്കൂട്, വിപണന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊണ്ടുള്ള (Integrated rabbit rearing scheme) സംയോജിത മുയല്‍ വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മുയലിറച്ചിക്ക് കയറ്റുമതി സാധ്യതയുണ്ട്. ആഭ്യന്തര ഉത്പാദനം കുറവും വര്‍ദ്ധിച്ച ആവശ്യക്കാരുമുള്ള മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹനമര്‍ഹിക്കുന്ന മേഖലയാണ്. ആലുവ, മുണ്ടയാട്, കുടപ്പനക്കുന്ന് എന്നീ മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മുയല്‍ വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് പരിശീലനം ലഭിക്കും.

മുയലിന്റെ തുകല്‍ സംസ്‌കരിച്ച് വിലയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം. തുടര്‍ച്ചയായി പ്രജനനത്തിന് വിധേയമാക്കാവുന്ന മുയലിന്റെ ഗര്‍ഭകാലം 30-32 ദിവസ്സം മാത്രമാണ്.

അന്താരാഷ്ട്രതലത്തില്‍ ഇറച്ചിയ്ക്കും തുകലിനും വേണ്ടി 35-ഓളം ഇനം മുയലുകളെ വളര്‍ത്തി വരുന്നു. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ 35-40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷതാപനില താങ്ങാന്‍ കെല്പുള്ളവയാണ്.മുയലുകളെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച കേജുകളിലോ, പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ സിസ്റ്റത്തിലോ വളര്‍ത്താവുന്നതാണ്.

ആടുവളര്‍ത്തലും ഫാമിങ്ങ് രീതികളും



Posted on: 04 Apr 2012


'പാവപ്പെട്ടവന്റെ കറവപ്പശു'വായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന് അനന്തസാധ്യതകളാണിന്നുള്ളത്. ആടുകളെ വ്യാവസായികാടിസ്ഥാനത്തിലും വളര്‍ ത്താന്‍ തുടങ്ങിയിട്ടുണ്ട്. ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍, ആട്ടിന്‍പാലിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുണ്ട്. ജനിതക എന്‍ജിനീയറിങ്ങ് വഴി ഉരുത്തിരിച്ചെടുത്ത ട്രാന്‍സ്ജനിക് ആടുകളില്‍ നിന്നുള്ള പാല്‍ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്.

ആടുവളര്‍ത്തലിന്റെ ചെലവില്‍ 75%-ത്തിലധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ആടു ഫാം തുടങ്ങുന്നത് ലാഭകരമായിരിക്കും. സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലയായും ആടുകളെ വളര്‍ത്താവുന്നതാണ്.ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

കേരളത്തിന്റെ തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം. ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആട് ഫാം തുടങ്ങുമ്പോള്‍ 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന തോതില്‍ മതിയാകും. ഒരിക്കലും ഫാം തുടങ്ങുമ്പോള്‍ കൂടുതല്‍ എണ്ണം ആടുകളെ ഒരുമിച്ച് വളര്‍ത്തരുത്. തുടക്കത്തില്‍ 50-100 ആടുകളില്‍ തുടങ്ങാം. ഉദാഹരണമായി 50 ആടുകളുള്ള ഫാം തുടങ്ങുമ്പോള്‍ 25 പ്രസവിച്ച ആടുകളെയും, കുട്ടികളെയും ഉള്‍പ്പെടുത്താം.. വിവധ പ്രായത്തിലുള്ള ആടുകളെ വാങ്ങാന്‍ ശ്രദ്ധിക്കണം. 3 വയസ്സില്‍ താഴെ പ്രായമുള്ള ആടുകളെ വാങ്ങണം. കൂടാതെ ഒരു വര്‍ഷം പ്രായത്തിലുള്ള 21 പെണ്ണാടുകളെയും 4 മുട്ടനാടുകളെയും വളര്‍ത്താം. ആട്ടിന്‍ കുട്ടികളുടെ എണ്ണം 50-ല്‍പ്പെടുത്തുകയില്ല.

യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് അത്യാവശ്യമാണ്. തീറ്റപ്പുല്ല് നല്‍കാതെ സമീകൃത തീറ്റ മാത്രം നല്‍കി ആടുകളെ വളര്‍ത്തുന്നത് ലാഭം കുറയാന്‍ ഇടവരുത്തും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകള്‍ക്ക് കുറഞ്ഞ ചിലവില്‍ തീറ്റ നിര്‍മ്മിക്കാം.

കൂടു നിര്‍മ്മാണം

കേരളത്തില്‍ ആടുകളെ വളര്‍ത്തുന്നത് പ്രധാനമായും സെമി ഇന്റന്‍സീവ് സിസ്റ്റത്തിലാണ്. പകല്‍ സമയം നിശ്ചിത സമയങ്ങളില്‍ ആടുകളെ മേയാന്‍ വിടുകയും രാത്രികാലങ്ങളില്‍ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ആടുകളെ കൂടുകളില്‍ മാത്രം വളര്‍ത്തിയുള്ള ഇന്റന്‍സീവ് സിസ്റ്റം, പകല്‍ സമയം തെങ്ങിന്‍ തോപ്പുകളിലും, റബ്ബര്‍ തോട്ടങ്ങിലും ഇടവിളയായി തോട്ടപ്പുല്ല് കൃഷി ചെയ്ത സ്ഥലത്ത് മേയാന്‍ വിടുന്ന സംയോജിത കൃഷിരീതി എന്നിവയും ആടുവളര്‍ത്തലില്‍ അനുവര്‍ത്തിക്കാവുന്നതാണ്.

വെള്ളം കെട്ടി നില്‍ക്കാത്തതും തറനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ആട്ടിന്‍കൂട് നിര്‍മ്മിക്കണം. തണുത്ത കാറ്റടിക്കുന്ന സ്ഥലം ആടുവളര്‍ത്തലിന് യോജിച്ചതല്ല. തറയ്ക്ക് ഭൂനിരപ്പില്‍ നിന്നും ഒരടി ഉയരം വേണം. ആടുകള്‍ക്കു വേണ്ടി തടി, ഈറ്റ, കവുങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാം. കൂട്ടില്‍ ആടൊന്നിന് 1.8 ചതുരശ്രമീറ്റര്‍ എന്ന തോതിലും മുട്ടനാടിന് 2.5 ചതുരശ്രമീറ്റര്‍ എന്ന തോതിലും സ്ഥലമുണ്ടായിരിക്കണം. മുട്ടനാടുകള്‍, ആട്ടിന്‍കുട്ടികള്‍, ചെനയുള്ള ആടുകള്‍ മുതലായവയ്ക്ക് വെവ്വേറെ കൂടുകള്‍ വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടിയെങ്കിലും താഴ്ന്നിരിക്കണം. മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കുട്ടിക്ക് യഥേഷ്ടം വായുസഞ്ചാരം വേണം. വശങ്ങളില്‍ കമ്പിവല ഘടിപ്പിക്കാം. ആടുകള്‍ക്ക് യഥേഷ്ടം പച്ചിലകള്‍, വെള്ളം എന്നിവ നല്‍കാനുള്ള സൗകര്യം കൂട്ടില്‍ ഒരുക്കിയിരി ക്കണം.

ആട് ഫാം തുടങ്ങുമ്പോള്‍ ആടുകളെ 8 മാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി വില്‍പന നടത്തുന്ന രീതിയിലാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രസവത്തില്‍ 1-3 കുട്ടികള്‍ വരെ ഉണ്ടാകുമെങ്കിലും ശരാശരി 1.5 കുട്ടികള്‍ എന്നതാണ് കണക്ക്. ആടുകളെ കിലോയ്ക്ക് 150 രൂപയ്ക്ക് വില്‍പന നടത്താം. ആട്ടിന്‍ കാഷ്ഠം, കാലിച്ചാക്ക് എന്നിവ വില്‍പന നടത്തിയും വരുമാനം നേടാം.

ആട്ടിന്‍ കാഷ്ഠം ഉണക്കി 1-2 കി.ഗ്രാം പാക്കറ്റിലാക്കി പച്ചക്കറിയ്ക്കും പൂന്തോട്ടത്തിനുമുള്ള സമ്മിശ്ര വളമായി (Vegetable/garden manure) വില്പന നടത്താം. ഉത്പന്ന വൈവിധ്യകരണത്തിലൂടെ ആടുവളര്‍ത്തലില്‍ നിന്നും മികച്ച ആദായം നേടാം.
ആട് ജനുസ്സുകള്‍ഇന്ത്യയില്‍ വളര്‍ത്തി വരുന്ന 20-ഓളം ഇനം ആടുകളില്‍ 40 ശതമാനത്തോളം രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്. ജമുനാപാരി, ബീറ്റാല്‍, ബാര്‍ബാറി, ഘരാന, പാഷ്മിന, മലബാറി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

മലബാറി ആടുകള്‍

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, തലശ്ശേരി, വടകര പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ് മലബാറി ആടുകള്‍. ഇവ തലശ്ശേരി ആടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. കച്ചവടത്തിനെത്തിയ അറബികളുടെ വിദേശയിനം ആടുകള്‍ നാടന്‍ ഇനവുമായി ചേര്‍ന്നാണ് 'മലബാറി' രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ഇവ പ്രജനനക്ഷമത, പാലുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂവെള്ള മുതല്‍ എണ്ണക്കറുപ്പുവരെ പല നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇടത്തരം ആകൃതിയിലുള്ള തല, നീളമുള്ള ചെവി, താടിക്കു ചുറ്റും തൂങ്ങി നില്‍ക്കുന്ന ലോലാക്കുകള്‍ (tussels) എന്നിവ പ്രത്യേകതകളാണ്.

അട്ടപ്പാടി ബ്ലാക്ക്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ ഇനമാണ് അട്ടപ്പാടി ബ്ലാക്ക്. ഇവ കുറിയ ഇനവും കറുപ്പുനിറത്തിലുള്ളവയുമാണ്. മലബാറിയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുതലാണ്. പാലുല്പാദനത്തില്‍ പിറകിലാണ്. മലബാറി, അട്ടപ്പാടിബ്ലാക്ക് ആടിനങ്ങളെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാലയും, മൃഗസംരംക്ഷണവകുപ്പും നടപ്പിലാക്കി വരുന്നു.നാടന്‍ ഇനം ആടുകള്‍, നാടന്‍ വിദേശ ഇനങ്ങളുമായി ചേര്‍ന്നുള്ള സങ്കരയിനങ്ങള്‍, ജമുനാപാരി എന്നിവയെയും കേരളത്തില്‍ വളര്‍ത്തി വരുന്നു.ഇറച്ചിയ്ക്കു വേണ്ടിയാണ് ആടുകളെ കൂടുതലായും വളര്‍ത്തി വരുന്നത്.

ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍

6 മാസത്തിനുമേല്‍ പ്രായമുള്ള മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയ്ക്ക് ശരാശരി 10 കിലോ ശരീരതൂക്കമുണ്ടായിരിക്കണം. ഒരു വയസ്സുള്ള ആട്ടിന്‍കുട്ടിക്ക് 20 കിലോ തൂക്കം വേണം. തള്ളയാടിന്റെ ഉത്പാദനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കണം. ആദ്യ പ്രസവം രണ്ടുവര്‍ഷത്തിനുള്ളിലായിരിക്കണം.

പ്രായത്തിനൊത്ത ശരീരതൂക്കവും, മിനുസ്സമുള്ള രോമങ്ങളും തൊലിയുമുള്ള ആരോഗ്യമുള്ള ആടുകളെ വാങ്ങണം.കറവയാടുകളുടെ അകിട് മൃദുവായിരിക്കണം. വയറിന്റെ അടിവശത്ത് പ്രകടമായ പാല്‍ഞരമ്പുമുണ്ടായിരിക്കണം. നീളമുള്ള ഉടല്‍, വലിയ ഉദരം, ബലിഷ്ഠമായ കാലുകള്‍, തൂങ്ങിനില്‍ക്കുന്ന വാരിയെല്ലുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ മുതലായവ ഉണ്ടായിരിക്കണം.
മുട്ടനാടുകള്‍ കൂടുതല്‍ ശരീരതൂക്കമുള്ളവയും ബലിഷ്ഠമായ കാലുകളുള്ളവയും, പൂര്‍ണ്ണആരോഗ്യത്തിലുള്ളവയുമായിരിക്കണം. പ്രായക്കൂടുതലുള്ള മുട്ടനാടുകളെ വാങ്ങരുത്.

പരിചരണവും തീറ്റക്രമവും

ജനിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളുടെ മൂക്ക് തുടച്ച് വൃത്തിയാക്കണം. പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുറച്ചു സമയം ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ സഹായിക്കും. അഴുക്കില്ലാത്ത പരുത്തിത്തുണികൊണ്ട് കുട്ടിയുടെ ദേഹം തുടച്ചു വൃത്തിയാക്കി തള്ളയാടിന്റെ മുന്നിലാക്കണം. പ്രസവിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളെ കൊളസ്ട്രം (കന്നിപ്പാല്‍) കുടിപ്പിക്കണം. ആവശ്യത്തിലധികം വരുന്ന കന്നിപ്പാല്‍ കറന്നെടുത്ത് സൂക്ഷിച്ച് പുളിപ്പിച്ച കന്നിപ്പാലായി (Soured colostrum) നല്‍കാവുന്നതാണ്. ജനിച്ച് അരമണിക്കൂറിനകം തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്ന ആട്ടിന്‍കുട്ടികള്‍ തള്ളയാടിന്റെ മുലക്കാമ്പ് വായ്ക്കകത്താക്കിയാല്‍ തനിയെ പാല്‍ കുടിക്കുവാനുള്ള ശേഷി കൈവരിക്കും.

കേരളത്തില്‍ ആടുവളര്‍ത്തുന്നവരില്‍ പാല്‍ കറന്നെടുക്കുന്നവരും അല്ലാത്തവരുമുണ്ട്. അത്യുത്പാദനശേഷിയുള്ള ആടുകളില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ആവശ്യം കഴിച്ച് ബാക്കിയുള്ള പാല്‍ കറന്നെടുക്കാം. ആട്ടിന്‍പാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/6 ഭാഗവും 2-ാം മാസം 1/8 ഭാഗവും 3-ാം മാസം 1/10 ഭാഗവും പാല്‍ 2-3 തവണകളായി കുടിക്കാന്‍ കൊടുക്കണം.

രണ്ടാഴ്ച പ്രായത്തില്‍ തന്നെ ആട്ടിന്‍കുട്ടികള്‍ ചെറുതായി പച്ചപ്പുല്ല്, പച്ചിലകള്‍ എന്നിവ തിന്നാന്‍ തുടങ്ങും. ഈ പ്രായത്തില്‍ തന്നെ കുറഞ്ഞ അളവില്‍ സമീകൃത ആട്ടിന്‍തീറ്റ, പിണ്ണാക്ക്, തവിട് മുതലായവ ചെറുതായി വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കിത്തുടങ്ങാം. 20 ശതമാനം ആകെ ദഹ്യമാംസ്യവും 70 ശതമാനം ആകെ ദഹ്യ പോഷകങ്ങളുമടങ്ങിയ തീറ്റയും പച്ചപ്പുല്ലും ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ആട്ടിന്‍കുട്ടികള്‍ക്കുള്ള സമീകൃത തീറ്റ നിര്‍മ്മിക്കാം.

1. നിലക്കടല പിണ്ണാക്ക് 12%
2. മുതിര 30%
3. ഗോതമ്പ്/ചോളം/ ഉണക്ക കപ്പ 30%
4. ഉപ്പിടാത്ത ഉണക്ക മത്സ്യം 10%
5. അരിത്തവിട്/ഗോതമ്പു തവിട് 15%
6. ധാതുലവണ മിശ്രിതം 1.5%
7. കറിയുപ്പ് 1.5%
വിറ്റാമിന്‍ മിശ്രിതം അആ2ഉ3 - 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം. എന്ന തോതില്‍ ചേര്‍ക്കാം.

ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമെത്തുംവരെ നിര്‍ബന്ധമായും പാല്‍ നല്‍കേണ്ടതാണ്. 2-3 മാസം പ്രായത്തില്‍ ദിവസേന 100-150 ഗ്രാം തീറ്റ, 250 ഗ്രാം പച്ചപ്പുല്ല് എന്നിവ നല്‍കേണ്ടതാണ്. 3-4 മാസത്തില്‍ ഇത് യഥാക്രമം 200-250-ഉം, 500 ഗ്രാമുമാക്കണം. 5-6 മാസത്തില്‍ ദിവസേന 250-300 ഗ്രാം. തീറ്റയും 150 ഗ്രാം പച്ചിലകളും, പച്ചപ്പുല്ലും നല്‍കേണ്ടതാണ്.

കറവയാടുകള്‍ക്ക് ദിവസേന 300 ഗ്രാം. തീറ്റയും 750-1500 ഗ്രാം പച്ചിലകളും നല്‍കണം. ആട് മൂന്ന് മാസത്തിനുമേല്‍ ചെനയുള്ളതാണെങ്കില്‍ 100-200 ഗ്രാം തീറ്റ കൂടുതലായി നല്‍കണം. മുട്ടനാടുകള്‍ക്ക് ദിവസേന 300-500 ഗ്രാം. സമീകൃത ആട്ടിന്‍തീറ്റയും 3-5 കി.ഗ്രാം പച്ചപ്പുല്ലും നല്‍കണം. ആടുകള്‍ക്ക് തീറ്റയില്‍ കടലപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ് തവിട് മുതലായവയും മുരിക്കില, വാഴയില, പ്ലാവില, പച്ചപ്പുല്ല് തീറ്റപ്പുല്ല് എന്നിവയും നല്‍കാം. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം.

ആട്ടിന്‍തീറ്റ നിര്‍മ്മാണരംഗത്ത് നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആടുകള്‍ക്ക് ഗുളിക, പെല്ലറ്റ്, പൊടിരൂപത്തിലുള്ള തീറ്റ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചിലകള്‍/പച്ചപ്പുല്ല് എന്നിവയ്ക്ക് പകരം പരുഷാഹാരങ്ങള്‍ ഗുളിക രൂപത്തില്‍ രൂപപ്പെടുത്തിയെടുത്ത് പച്ചിലകളും പച്ചപ്പുല്ലും നല്‍കാതെ ആടുകള്‍ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളുമടങ്ങിയ പ്രത്യേക ആട്ടിന്‍തീറ്റയും വിപണിയില്‍ ലഭ്യമാണ്. പോഷക മേന്മ കൂടുതലുള്ള ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയും വിപണിയിലുണ്ട്.

രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം.

6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം. ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. മോര്‍ബില്ലി ഇനം വൈറസ്സുകളാണ് ആടുവസന്തരോഗമുണ്ടാക്കുന്നത്. ഈ രോഗം Peste de pestis Ruminants (PPR) എന്ന പേരിലും അറിയപ്പെടുന്നു. കാലിവസന്ത വൈറസുമായി സാമ്യമുള്ളവയാണ് ഈ വൈറസുകള്‍. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിന്‍ മൃഗസംരക്ഷമവകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന കഅഒ & ഢആ -യില്‍ നിര്‍മ്മിച്ച് മൃഗാശുപത്രികളില്‍ എത്തിച്ചു വരുന്നു. 6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.

ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം. മുട്ടനാടുകളെ 3 മാസം പ്രായത്തില്‍ വന്ധ്യംകരണത്തിന് (കാസ്‌ട്രേഷന്) വിധേയമാക്കുന്നത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായിക്കും.

ശാസ്ത്രീയ പരിചരണം

ആടുവളര്‍ത്തലില്‍ ശാസ്‌ക്രീയ പരിചരണം അത്യന്താപേക്ഷിതമാണ്. ആട്ടിന്‍കുട്ടികള്‍ക്ക്, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ പാര്‍പ്പിക്കരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. തീറ്റ തണുത്ത കാറ്റടിക്കാതെ അടച്ച മുറിയില്‍ മരപ്പലകയ്ക്കു മുകളില്‍ വയ്ക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളാണ് പൂപ്പല്‍ വിഷബാധയുണ്ടാക്കുന്നത്.

തണുപ്പുകാലത്ത് ഉപാപചയ നിരക്ക് കൂടുതലായതിനാല്‍ തീറ്റ കൂടിയ അളവില്‍ (20%) നല്‍കണം. വേനല്‍ക്കാലത്ത് ഉത്പാദക്ഷമത നിലനിര്‍ത്താനും സ്‌ട്രെസ് ഒഴിവാക്കാനും പ്രത്യേക പരിചരണമുറകള്‍ അവലംബിക്കണം. വിറ്റാമിന്‍ അ -യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്‍കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മീനെണ്ണ ദിവസേന നല്‍കണം. പോഷക ന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍-ധാതുലവണ മിശ്രിതം തീറ്റയില്‍ ചേര്‍ത്തു നല്‍കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. ആടുഫാമില്‍ ഗര്‍ഭമലസല്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ബാങ്യപരാദബാധ നിയന്ത്രിക്കാന്‍ പ്രത്യേകം പരിഗണന നല്‍കണം.

പ്രസവിച്ച് രണ്ട് മാസത്തിനകം തന്നെ വീണ്ടും പ്രജനന പ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരിക്കലും ഒരേ തലമുറയില്‍പ്പെട്ട ആടുകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ പ്രകടമായിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.

ചക്കമാഹാത്മ്യം


ശ്രീലങ്കയിലെ ചക്കമാഹാത്മ്യം

വിട്ടുതൊടിയില്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ടെങ്കിലും ചക്കയെ തെല്ലും വിലയില്ലാത്ത കേരളീയര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. പ്രകൃതിയില്‍നിന്നു കിട്ടുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവമെന്ന നിലയില്‍ അവര്‍ ചക്കയെ പലതരത്തില്‍ ഉപയോഗിക്കുന്നു. കറിയായും ചിപ്‌സായും അച്ചാറായും മറ്റും മറ്റും.....

ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ലങ്കയില്‍പോയ രുചി കര്‍ഷകസംഘം വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായാണ് മടങ്ങിയത്. അക്കാര്യങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയന്വേഷിക്കുകയാണ് അടുത്തപടി. വയനാട്ടിലെ രുചി കര്‍ഷകക്കൂട്ടായ്മയുടെ പ്രതിനിധി സി.ഡി. സുനീഷ്, അഡിഗെപത്രിക പത്രാധിപര്‍ ശ്രീപഡ്രെ, കര്‍ണാടകത്തിലെ കര്‍ഷകനായ ബാലചന്ദ്രഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 22 മുതല്‍ 30 വരെ ശ്രീലങ്കയിലുണ്ടായിരുന്ന ഇവര്‍ കര്‍ഷകരുമായും സാങ്കേതികവിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

മൂന്നുതരത്തിലാണ് ലങ്കയില്‍ ചക്ക വരുംനാളുകളിലേക്കുവേണ്ടി കരുതിവെക്കുന്നത്. ഉപ്പിലിടുകയാണ് ഒരു രീതി. ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നവിധത്തില്‍ ഉണക്കിയെടുക്കുകയാണ് മറ്റൊരുവഴി. മൂന്നു നാലുദിവസത്തേക്ക് ചക്കവിഭവങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ സംസ്‌കരിച്ചെടുക്കുന്ന രീതിയുമുണ്ട്.

ദീര്‍ഘകാലം സൂക്ഷിച്ചാലും കേടുവരാത്ത രീതിയില്‍ ടിന്നിലടച്ച കറിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നതാണ് പോളോസ് കറി.
ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഈ കറി കയറ്റിയയക്കുന്നുമുണ്ട്. സംസ്‌കരണത്തിനുവേണ്ടി ശരീരത്തിന് ഹാനികരമായ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് പോളോ കറിയെ വ്യത്യസ്തമാക്കുന്നതത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞവരാണ് ശ്രീലങ്കക്കാര്‍. ലങ്കയുടെ ദേശീയനായകനായി വിശേഷിപ്പിക്കപ്പെടുന്ന കോസ്മാമ ചക്കയുടെ പ്രചാരണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

അന്നംതരുന്ന മരം എന്ന അര്‍ഥത്തില്‍ പ്ലാവിനെ അദ്ദേഹം 'റൈസ് ട്രീ' എന്നാണ് വിശേഷിപ്പിച്ചത്. വെട്ടാന്‍ പാടില്ലാത്ത മരങ്ങളുടെ പട്ടികയിലാണ് പ്ലാവിന്റെ സ്ഥാനമെന്നു പറയുമ്പോള്‍ത്തന്നെ ശ്രീലങ്കയില്‍ ചക്കയ്ക്കുള്ള പ്രാധാന്യം വ്യക്തമാണല്ലോ.

ചക്കയില്‍നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളുണ്ടാക്കുന്ന 12 ഫാക്ടറികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്ക സംസ്‌കരണത്തില്‍ സാങ്കേതികപരിശീലനം നല്‍കുന്ന 14 സ്ഥാപനങ്ങളുമുണ്ട്. ചക്കയുടെ പ്രചാരണത്തിനുവേണ്ടി 'ജാക്ക് ഫൗണ്ടേഷന്‍' എന്ന സര്‍ക്കാറിതര സംഘടനയും സ്ത്രീകൂട്ടായ്മയായ 'സവിസ്ത്രീ'യും റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ്‌വര്‍ക് എന്ന കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നു.

ചക്കയും അതിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ കേരളീയരും ലങ്കയുടെ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. സംസ്ഥാന ആസൂത്രണസമിതിയുമായി കൂടിയാലോചന നടത്തി അതിനുവേണ്ടി പദ്ധതിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ ഉറവിന്റെ പ്രവര്‍ത്തകര്‍.