Wednesday 13 March 2013

കാളവണ്ടി


കാഴ്ചയായി കാളവണ്ടി; കന്നുകാലിച്ചന്ത വിസ്മൃതിയിലേക്ക്
Posted on: 19 Mar 2012


ഓമല്ലൂര്‍(പത്തനംതിട്ട): ഓമല്ലൂരിലെ വയലുകള്‍ ആയിരക്കണക്കിന് കാളകളെയും പോത്തുകളെയും കൊണ്ട് നിറഞ്ഞിരുന്ന കാലം വിസ്മൃതിയിലേക്ക്.10 ദിവസത്തോളം രാവും പകലുമില്ലാതെ കന്നുകാലിക്കച്ചവടം നടന്നിരുന്ന ഓമല്ലൂര്‍ വയല്‍വാണിഭത്തിലെ കന്നുകാലിച്ചന്ത ശുഷ്‌കമായിക്കഴിഞ്ഞു. ബുധനാഴ്ച വയല്‍വാണിഭം ആരംഭിച്ചപ്പോള്‍ കിഴക്കേ മുണ്ടകന്‍ ഏലായില്‍ എത്തിയത് പത്തില്‍ താഴെ ഉരുക്കള്‍ മാത്രം. ഉച്ചയ്ക്കുമുമ്പ് കച്ചവടം കഴിഞ്ഞു.

ഏതാണ്ട് 35 വര്‍ഷം മുമ്പുവരെ കന്നുകാലിച്ചന്ത വളരെ സജീവമായിരുന്നുവെന്ന് പഴയകാല കര്‍ഷകരായ വി. കോട്ടയം കുഴിവേലി വിളയില്‍ രാമചന്ദ്രന്‍നായര്‍ (70), പത്തനംതിട്ട മാക്കാംകുന്ന് ബുധനിക്കുന്നില്‍ ബേബി (80) എന്നിവര്‍ പറഞ്ഞു. അന്ന് ഓമല്ലൂരിലെ വിസ്തൃതമായ വയലുകള്‍ മുഴുവന്‍ കന്നുകാലികളെക്കൊണ്ട് നിറയും. തൊടുപുഴ, മീനച്ചില്‍, പാലാ, മലബാര്‍ എന്നിവിടങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നുമെല്ലാം ആയിരക്കണക്കിന് കന്നുകാലികളാണ് വയല്‍ വാണിഭത്തിലെ കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതെന്ന് അവര്‍ ഓര്‍മിക്കുന്നു. നെല്‍കൃഷി കുറഞ്ഞതോടെ കാളയെയും പോത്തിനെയും വളര്‍ത്തുന്നതും നിന്നുവെന്ന് 10 ഏക്കറിലധികം നെല്‍കൃഷി ഉണ്ടായിരുന്ന രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അക്കാലത്ത് 11 ദിവസത്തോളം നീളുന്ന കന്നുകാലിച്ചന്തയില്‍ എത്തുന്ന ഉരുക്കളുടെ ചാണകം ശേഖരിച്ച് കാളവണ്ടിയില്‍ കൃഷിആവശ്യത്തിന് കൊണ്ടുപോയിരുന്നതായി ബേബി പറഞ്ഞു.

എന്നാല്‍ ഈ പ്രതാപകാലം കഴിഞ്ഞു. ഇത്തവണ എത്തിയത് വിരലില്‍ എണ്ണാവുന്ന ഉരുക്കള്‍മാത്രം. വരും വര്‍ഷങ്ങളില്‍ ഇതും അസ്തമിക്കുമെന്ന സങ്കടത്തിലാണ് ഈ കര്‍ഷകര്‍. വര്‍ഷങ്ങളായി കന്നുകാലിച്ചന്തയില്‍ എത്തിയിരുന്നതിനാല്‍ കൃഷിയും കാളയുമില്ലെങ്കിലും ഇത്തവണയും വയല്‍വാണിഭത്തിന് എത്താതിരിക്കാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല.

കാളവണ്ടിയുഗം കഴിഞ്ഞെങ്കിലും ഇന്നും കാളവണ്ടി കൈവിടാത്ത തിരുവല്ലയിലെ കുടുംബം വെളുത്ത കാളക്കുട്ടന്മാര്‍ വലിച്ച മനോഹരമായ കാളവണ്ടിയുമായി വയല്‍വാണിഭത്തിന് എത്തിയത് കൗതുക കാഴ്ചയായി. തിരുവല്ല തിരുമൂലപുരം കുന്നത്തറ വീട്ടില്‍ കൊച്ചുകുഞ്ഞ്, അനുജന്‍ കുഞ്ഞുമോന്‍, കൊച്ചുകുഞ്ഞിന്റെ മകന്‍ ജേക്കബ് മാമ്മന്‍ മകന്‍ ലിബു എന്നിവരാണ് കാളവണ്ടിയില്‍ എത്തിയത്.

80കാരനായ കൊച്ചുകുഞ്ഞ് ചെറുപ്പത്തിലേ കാളവണ്ടി ഉടമയായിരുന്നു. 15 വര്‍ഷം മുമ്പുവരെ പതിവായി കന്നുകാലിച്ചന്തയ്ക്ക് എത്തുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ കാളവണ്ടി അഞ്ച് വര്‍ഷം മുമ്പ് നിര്‍മിച്ചതാണ്. മൂന്നുമാസം മുമ്പ് കല്ലമ്പലത്തില്‍ നിന്ന് രണ്ട് വെള്ളക്കാളകളെയും വാങ്ങിച്ചു. കാളകളെ വളര്‍ത്തുന്നു എന്നല്ലാതെ പണിക്ക് ഉപയോഗിക്കുന്നില്ല. കാളവണ്ടിയും വീട്ടില്‍തന്നെ സൂക്ഷിക്കുകയാണ്. പതിവായി ചെയ്തിരുന്ന ജോലിയുടെ ഓര്‍മ നിലനിര്‍ത്താന്‍ വേണ്ടിയാണിത്. ദിവസം 400 രൂപയില്‍ ഏറെ ചെലവഴിച്ചാണ് കാളകളെ പോറ്റുന്നത്.

മുയല്‍ വളര്‍ത്തല്‍


മുയല്‍ വളര്‍ത്തല്‍

ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം.

ഈ വസ്തുത മനസ്സിലാക്കി മുയല്‍ ഫാം തുടങ്ങാന്‍ സാധ്യത ഇന്നുണ്ട്. കൂടിയ വളര്‍ച്ചാ നിരക്ക്, പ്രജനനക്ഷമത, ഉയര്‍ന്ന തീറ്റ പരിവര്‍ത്തനശേഷി എന്നിവ മുയലുകളുടെ മേന്മയാണ്. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന മുയലുകളെ ഇളം പ്രായത്തില്‍ തന്നെ അറവ് പ്രക്രിയയ്ക്ക് വിധേയമാക്കാം.

അടുക്കള അവശിഷ്ടങ്ങള്‍, പച്ചക്കറി അവശിഷ്ടങ്ങള്‍, പച്ചില മുതലായവ നല്‍കി കുറഞ്ഞ അളവില്‍ ധാന്യങ്ങള്‍ മാത്രം ഉപയോഗിച്ചും ഇവയെ വളര്‍ത്താം. ഗ്രാമങ്ങളിലും പട്ടണപ്രദേശങ്ങളിലും മുയലുകളെ വളര്‍ത്താവുന്നതാണ്. കൊളസ്റ്ററോളിന്റെ അളവ് കുറഞ്ഞ, എളുപ്പത്തില്‍ ദഹിക്കാവുന്ന, സ്വാദിഷ്ടമായ മുയലിറച്ചിയില്‍ പ്രോട്ടീനിന്റെ അളവ് കൂടുതലാണ്.

സോവിയറ്റ് ചിഞ്ചില, ഗ്രേ ജയന്റ്, ന്യൂസിലാന്റ് വൈറ്റ് എന്നീ വിദേശ ഇനങ്ങളെയും സങ്കരയിനങ്ങളെയും വളര്‍ത്തി വരുന്നു. മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാനായി ചില സന്നദ്ധ സംഘടനകള്‍ മുയലുകള്‍, മുയല്‍ക്കൂട്, വിപണന സൗകര്യങ്ങള്‍ എന്നിവ ഒരുക്കിക്കൊണ്ടുള്ള (Integrated rabbit rearing scheme) സംയോജിത മുയല്‍ വളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കി വരുന്നു. മുയലിറച്ചിക്ക് കയറ്റുമതി സാധ്യതയുണ്ട്. ആഭ്യന്തര ഉത്പാദനം കുറവും വര്‍ദ്ധിച്ച ആവശ്യക്കാരുമുള്ള മുയല്‍ വളര്‍ത്തല്‍ പ്രോത്സാഹനമര്‍ഹിക്കുന്ന മേഖലയാണ്. ആലുവ, മുണ്ടയാട്, കുടപ്പനക്കുന്ന് എന്നീ മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങളില്‍ നിന്നും മുയല്‍ വളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് പരിശീലനം ലഭിക്കും.

മുയലിന്റെ തുകല്‍ സംസ്‌കരിച്ച് വിലയേറിയ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം. തുടര്‍ച്ചയായി പ്രജനനത്തിന് വിധേയമാക്കാവുന്ന മുയലിന്റെ ഗര്‍ഭകാലം 30-32 ദിവസ്സം മാത്രമാണ്.

അന്താരാഷ്ട്രതലത്തില്‍ ഇറച്ചിയ്ക്കും തുകലിനും വേണ്ടി 35-ഓളം ഇനം മുയലുകളെ വളര്‍ത്തി വരുന്നു. ഇറച്ചിയ്ക്കുവേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ 35-40 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള അന്തരീക്ഷതാപനില താങ്ങാന്‍ കെല്പുള്ളവയാണ്.മുയലുകളെ കുറഞ്ഞ ചിലവില്‍ നിര്‍മ്മിച്ച കേജുകളിലോ, പ്രത്യേകം മുറികളില്‍ ലിറ്ററില്‍ ഡീപ് ലിറ്റര്‍ സിസ്റ്റത്തിലോ വളര്‍ത്താവുന്നതാണ്.

ആടുവളര്‍ത്തലും ഫാമിങ്ങ് രീതികളും



Posted on: 04 Apr 2012


'പാവപ്പെട്ടവന്റെ കറവപ്പശു'വായി അറിയപ്പെടുന്ന ആടുകളെ വളര്‍ത്തുന്നതിന് അനന്തസാധ്യതകളാണിന്നുള്ളത്. ആടുകളെ വ്യാവസായികാടിസ്ഥാനത്തിലും വളര്‍ ത്താന്‍ തുടങ്ങിയിട്ടുണ്ട്. ആടുവളര്‍ത്തലിന് നിരവധി മേന്മകളുണ്ട്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്, തീറ്റ പരിവര്‍ത്തനശേഷി, വര്‍ദ്ധിച്ച പ്രജനനക്ഷമത, പോഷകമൂല്യമേറിയ ഇറച്ചി, പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ സവിശേഷതകളാണ്.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കാലയളവില്‍ രാജ്യത്ത് ആടുവളര്‍ത്തലില്‍ 140 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിപണന ഭീഷണി നേരിടാത്തതും ആട്ടിറച്ചിയുടെ വര്‍ദ്ധിച്ച ആവശ്യകതയും ആടുവളര്‍ത്തല്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മുന്‍കാലങ്ങളില്‍ ആടുകളെ പാലിനും, ഇറച്ചിയ്ക്കും വേണ്ടി വളര്‍ത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ ഇറച്ചിയ്ക്കു വേണ്ടിയാണ് കൂടുതലായും വളര്‍ത്തുന്നത്. എന്നാല്‍, ആട്ടിന്‍പാലിന്റെ സവിശേഷതകള്‍ മനസ്സിലാക്കി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുണ്ട്. ജനിതക എന്‍ജിനീയറിങ്ങ് വഴി ഉരുത്തിരിച്ചെടുത്ത ട്രാന്‍സ്ജനിക് ആടുകളില്‍ നിന്നുള്ള പാല്‍ ഔഷധ നിര്‍മ്മാണത്തിന് ഉപയോഗിച്ചു വരുന്നു. കൊഴുപ്പു കണികകളുടെ വലിപ്പം കുറവായതിനാലും, രോഗ പ്രതിരോധ പ്രേരകങ്ങളും അമിനോ അമ്ലങ്ങളും കൂടിയ അളവിലുള്ളതിനാലും ആട്ടിന്‍കുട്ടികള്‍ക്കും പ്രായമായവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ യോജിച്ചതാണ്.പോഷകമൂല്യത്തില്‍ ആട്ടിറച്ചി മുന്നിട്ടു നില്‍ക്കുന്നു. വന്‍ കയറ്റുമതി സാധ്യതയും ആട്ടിറച്ചിക്കുണ്ട്.

ആടുവളര്‍ത്തലിന്റെ ചെലവില്‍ 75%-ത്തിലധികവും തീറ്റയ്ക്കു വേണ്ടി വരുന്നതിനാല്‍ കൂടുതല്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ ആടു ഫാം തുടങ്ങുന്നത് ലാഭകരമായിരിക്കും. സ്വയം തൊഴില്‍, ഉപതൊഴില്‍ മേഖലയായും ആടുകളെ വളര്‍ത്താവുന്നതാണ്.ആടു ഫാം തുടങ്ങാന്‍ ഇന്ന് നിരവധി പേര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. മുടക്കു മുതലില്‍ നിന്നുള്ള ലാഭം തന്നെയാണ് ഏറെപ്പേരെയും ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

കേരളത്തിന്റെ തനത് ആടു ജനുസ്സുകളായ മലബാറി, ആട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആടുകളെ വളര്‍ത്താം. ഉത്തരേന്ത്യന്‍ ആടുകളായി ജമുനാപാരിയെയും, മറ്റ് ഇന്ത്യന്‍ ജനുസ്സുകളെയും വളര്‍ത്തുന്നവരുണ്ട്. വിദേശജനുസ്സുകളായ ബോയര്‍, ആല്‍പ്പൈന്‍, സാനന്‍ എന്നിവയെ വളര്‍ത്താന്‍ ചിലര്‍ താല്‍പര്യം പ്രകടിപ്പിച്ചു വരുന്നു. എന്നാല്‍ വിദേശ ഇനങ്ങളെക്കാള്‍ നല്ലത് സങ്കരയിനം ആടുകളാണെന്ന് ഗവേഷണപഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ആട് ഫാം തുടങ്ങുമ്പോള്‍ 10 പെണ്ണാടിന് ഒരു മുട്ടനാട് എന്ന തോതില്‍ മതിയാകും. ഒരിക്കലും ഫാം തുടങ്ങുമ്പോള്‍ കൂടുതല്‍ എണ്ണം ആടുകളെ ഒരുമിച്ച് വളര്‍ത്തരുത്. തുടക്കത്തില്‍ 50-100 ആടുകളില്‍ തുടങ്ങാം. ഉദാഹരണമായി 50 ആടുകളുള്ള ഫാം തുടങ്ങുമ്പോള്‍ 25 പ്രസവിച്ച ആടുകളെയും, കുട്ടികളെയും ഉള്‍പ്പെടുത്താം.. വിവധ പ്രായത്തിലുള്ള ആടുകളെ വാങ്ങാന്‍ ശ്രദ്ധിക്കണം. 3 വയസ്സില്‍ താഴെ പ്രായമുള്ള ആടുകളെ വാങ്ങണം. കൂടാതെ ഒരു വര്‍ഷം പ്രായത്തിലുള്ള 21 പെണ്ണാടുകളെയും 4 മുട്ടനാടുകളെയും വളര്‍ത്താം. ആട്ടിന്‍ കുട്ടികളുടെ എണ്ണം 50-ല്‍പ്പെടുത്തുകയില്ല.

യഥേഷ്ടം വെള്ളം, വൈദ്യുതി, വാഹനസൗകര്യം, തീറ്റപ്പുല്‍ കൃഷി ചെയ്യാനുള്ള സ്ഥലം എന്നിവ ഫാമുകള്‍ക്ക് അത്യാവശ്യമാണ്. തീറ്റപ്പുല്ല് നല്‍കാതെ സമീകൃത തീറ്റ മാത്രം നല്‍കി ആടുകളെ വളര്‍ത്തുന്നത് ലാഭം കുറയാന്‍ ഇടവരുത്തും. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ആടുകള്‍ക്ക് കുറഞ്ഞ ചിലവില്‍ തീറ്റ നിര്‍മ്മിക്കാം.

കൂടു നിര്‍മ്മാണം

കേരളത്തില്‍ ആടുകളെ വളര്‍ത്തുന്നത് പ്രധാനമായും സെമി ഇന്റന്‍സീവ് സിസ്റ്റത്തിലാണ്. പകല്‍ സമയം നിശ്ചിത സമയങ്ങളില്‍ ആടുകളെ മേയാന്‍ വിടുകയും രാത്രികാലങ്ങളില്‍ കൂടുകളില്‍ പാര്‍പ്പിക്കുകയും ചെയ്യുന്ന രീതിയാണിത്. ആടുകളെ കൂടുകളില്‍ മാത്രം വളര്‍ത്തിയുള്ള ഇന്റന്‍സീവ് സിസ്റ്റം, പകല്‍ സമയം തെങ്ങിന്‍ തോപ്പുകളിലും, റബ്ബര്‍ തോട്ടങ്ങിലും ഇടവിളയായി തോട്ടപ്പുല്ല് കൃഷി ചെയ്ത സ്ഥലത്ത് മേയാന്‍ വിടുന്ന സംയോജിത കൃഷിരീതി എന്നിവയും ആടുവളര്‍ത്തലില്‍ അനുവര്‍ത്തിക്കാവുന്നതാണ്.

വെള്ളം കെട്ടി നില്‍ക്കാത്തതും തറനിരപ്പില്‍ നിന്നും ഉയര്‍ന്നതുമായ സ്ഥലത്ത് പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് കിഴക്ക് പടിഞ്ഞാറ് ദിശയില്‍ ആട്ടിന്‍കൂട് നിര്‍മ്മിക്കണം. തണുത്ത കാറ്റടിക്കുന്ന സ്ഥലം ആടുവളര്‍ത്തലിന് യോജിച്ചതല്ല. തറയ്ക്ക് ഭൂനിരപ്പില്‍ നിന്നും ഒരടി ഉയരം വേണം. ആടുകള്‍ക്കു വേണ്ടി തടി, ഈറ്റ, കവുങ്ങ് എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് മുക്കാല്‍ മീറ്റര്‍ ഉയരത്തില്‍ പ്ലാറ്റ് ഫോം നിര്‍മ്മിക്കാം. കൂട്ടില്‍ ആടൊന്നിന് 1.8 ചതുരശ്രമീറ്റര്‍ എന്ന തോതിലും മുട്ടനാടിന് 2.5 ചതുരശ്രമീറ്റര്‍ എന്ന തോതിലും സ്ഥലമുണ്ടായിരിക്കണം. മുട്ടനാടുകള്‍, ആട്ടിന്‍കുട്ടികള്‍, ചെനയുള്ള ആടുകള്‍ മുതലായവയ്ക്ക് വെവ്വേറെ കൂടുകള്‍ വേണം. മേല്‍ക്കൂര ഭിത്തിയില്‍ നിന്നും മൂന്നടിയെങ്കിലും താഴ്ന്നിരിക്കണം. മേല്‍ക്കൂര നിര്‍മ്മിക്കുന്നതിന് ഓട്, ഓല, ലൈറ്റ് റൂഫിങ്ങ് എന്നിവയിലേതെങ്കിലും ഒന്ന് ഉപയോഗിക്കാം. കുട്ടിക്ക് യഥേഷ്ടം വായുസഞ്ചാരം വേണം. വശങ്ങളില്‍ കമ്പിവല ഘടിപ്പിക്കാം. ആടുകള്‍ക്ക് യഥേഷ്ടം പച്ചിലകള്‍, വെള്ളം എന്നിവ നല്‍കാനുള്ള സൗകര്യം കൂട്ടില്‍ ഒരുക്കിയിരി ക്കണം.

ആട് ഫാം തുടങ്ങുമ്പോള്‍ ആടുകളെ 8 മാസം പ്രായത്തില്‍ ഇറച്ചിക്കുവേണ്ടി വില്‍പന നടത്തുന്ന രീതിയിലാണ് സംവിധാനം ചെയ്യുന്നത്. ഒരു പ്രസവത്തില്‍ 1-3 കുട്ടികള്‍ വരെ ഉണ്ടാകുമെങ്കിലും ശരാശരി 1.5 കുട്ടികള്‍ എന്നതാണ് കണക്ക്. ആടുകളെ കിലോയ്ക്ക് 150 രൂപയ്ക്ക് വില്‍പന നടത്താം. ആട്ടിന്‍ കാഷ്ഠം, കാലിച്ചാക്ക് എന്നിവ വില്‍പന നടത്തിയും വരുമാനം നേടാം.

ആട്ടിന്‍ കാഷ്ഠം ഉണക്കി 1-2 കി.ഗ്രാം പാക്കറ്റിലാക്കി പച്ചക്കറിയ്ക്കും പൂന്തോട്ടത്തിനുമുള്ള സമ്മിശ്ര വളമായി (Vegetable/garden manure) വില്പന നടത്താം. ഉത്പന്ന വൈവിധ്യകരണത്തിലൂടെ ആടുവളര്‍ത്തലില്‍ നിന്നും മികച്ച ആദായം നേടാം.
ആട് ജനുസ്സുകള്‍ഇന്ത്യയില്‍ വളര്‍ത്തി വരുന്ന 20-ഓളം ഇനം ആടുകളില്‍ 40 ശതമാനത്തോളം രാജസ്ഥാന്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണുള്ളത്. ജമുനാപാരി, ബീറ്റാല്‍, ബാര്‍ബാറി, ഘരാന, പാഷ്മിന, മലബാറി എന്നിവ ഇവയില്‍ പ്രധാനപ്പെട്ടവയാണ്.

മലബാറി ആടുകള്‍

വടക്കന്‍ കേരളത്തിലെ കണ്ണൂര്‍, തലശ്ശേരി, വടകര പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞവയാണ് മലബാറി ആടുകള്‍. ഇവ തലശ്ശേരി ആടുകള്‍ എന്ന പേരിലും അറിയപ്പെടുന്നു. കച്ചവടത്തിനെത്തിയ അറബികളുടെ വിദേശയിനം ആടുകള്‍ നാടന്‍ ഇനവുമായി ചേര്‍ന്നാണ് 'മലബാറി' രൂപം കൊണ്ടതെന്ന് പറയപ്പെടുന്നു. ഇവ പ്രജനനക്ഷമത, പാലുത്പാദനശേഷി, രോഗപ്രതിരോധശേഷി എന്നിവയില്‍ മുന്നിട്ടു നില്‍ക്കുന്നു. തൂവെള്ള മുതല്‍ എണ്ണക്കറുപ്പുവരെ പല നിറങ്ങളിലും ഇവയെ കണ്ടുവരുന്നു. ഇടത്തരം ആകൃതിയിലുള്ള തല, നീളമുള്ള ചെവി, താടിക്കു ചുറ്റും തൂങ്ങി നില്‍ക്കുന്ന ലോലാക്കുകള്‍ (tussels) എന്നിവ പ്രത്യേകതകളാണ്.

അട്ടപ്പാടി ബ്ലാക്ക്

പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഉരുത്തിരിഞ്ഞ ഇനമാണ് അട്ടപ്പാടി ബ്ലാക്ക്. ഇവ കുറിയ ഇനവും കറുപ്പുനിറത്തിലുള്ളവയുമാണ്. മലബാറിയെ അപേക്ഷിച്ച് രോഗപ്രതിരോധശേഷി കൂടുതലാണ്. പാലുല്പാദനത്തില്‍ പിറകിലാണ്. മലബാറി, അട്ടപ്പാടിബ്ലാക്ക് ആടിനങ്ങളെ സംരക്ഷിക്കുവാനുള്ള പദ്ധതി കേരള കാര്‍ഷിക സര്‍വ്വകലാശാലയും, മൃഗസംരംക്ഷണവകുപ്പും നടപ്പിലാക്കി വരുന്നു.നാടന്‍ ഇനം ആടുകള്‍, നാടന്‍ വിദേശ ഇനങ്ങളുമായി ചേര്‍ന്നുള്ള സങ്കരയിനങ്ങള്‍, ജമുനാപാരി എന്നിവയെയും കേരളത്തില്‍ വളര്‍ത്തി വരുന്നു.ഇറച്ചിയ്ക്കു വേണ്ടിയാണ് ആടുകളെ കൂടുതലായും വളര്‍ത്തി വരുന്നത്.

ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍

6 മാസത്തിനുമേല്‍ പ്രായമുള്ള മലബാറി, അട്ടപ്പാടി ബ്ലാക്ക്, സങ്കരയിനം ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുക്കാം. ഇവയ്ക്ക് ശരാശരി 10 കിലോ ശരീരതൂക്കമുണ്ടായിരിക്കണം. ഒരു വയസ്സുള്ള ആട്ടിന്‍കുട്ടിക്ക് 20 കിലോ തൂക്കം വേണം. തള്ളയാടിന്റെ ഉത്പാദനക്ഷമതയ്ക്ക് മുന്‍തൂക്കം നല്‍കണം. ആദ്യ പ്രസവം രണ്ടുവര്‍ഷത്തിനുള്ളിലായിരിക്കണം.

പ്രായത്തിനൊത്ത ശരീരതൂക്കവും, മിനുസ്സമുള്ള രോമങ്ങളും തൊലിയുമുള്ള ആരോഗ്യമുള്ള ആടുകളെ വാങ്ങണം.കറവയാടുകളുടെ അകിട് മൃദുവായിരിക്കണം. വയറിന്റെ അടിവശത്ത് പ്രകടമായ പാല്‍ഞരമ്പുമുണ്ടായിരിക്കണം. നീളമുള്ള ഉടല്‍, വലിയ ഉദരം, ബലിഷ്ഠമായ കാലുകള്‍, തൂങ്ങിനില്‍ക്കുന്ന വാരിയെല്ലുകള്‍, കറവയ്ക്കുശേഷം ചുരുങ്ങുന്ന മുലക്കാമ്പുകള്‍ മുതലായവ ഉണ്ടായിരിക്കണം.
മുട്ടനാടുകള്‍ കൂടുതല്‍ ശരീരതൂക്കമുള്ളവയും ബലിഷ്ഠമായ കാലുകളുള്ളവയും, പൂര്‍ണ്ണആരോഗ്യത്തിലുള്ളവയുമായിരിക്കണം. പ്രായക്കൂടുതലുള്ള മുട്ടനാടുകളെ വാങ്ങരുത്.

പരിചരണവും തീറ്റക്രമവും

ജനിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളുടെ മൂക്ക് തുടച്ച് വൃത്തിയാക്കണം. പിന്‍കാലുകള്‍ ഉയര്‍ത്തിപ്പിടിച്ച് കുറച്ചു സമയം ആട്ടുന്നത് ശ്വാസോച്ഛ്വാസം ക്രമീകരിക്കാന്‍ സഹായിക്കും. അഴുക്കില്ലാത്ത പരുത്തിത്തുണികൊണ്ട് കുട്ടിയുടെ ദേഹം തുടച്ചു വൃത്തിയാക്കി തള്ളയാടിന്റെ മുന്നിലാക്കണം. പ്രസവിച്ച് അരമണിക്കൂറിനകം തന്നെ ആട്ടിന്‍കുട്ടികളെ കൊളസ്ട്രം (കന്നിപ്പാല്‍) കുടിപ്പിക്കണം. ആവശ്യത്തിലധികം വരുന്ന കന്നിപ്പാല്‍ കറന്നെടുത്ത് സൂക്ഷിച്ച് പുളിപ്പിച്ച കന്നിപ്പാലായി (Soured colostrum) നല്‍കാവുന്നതാണ്. ജനിച്ച് അരമണിക്കൂറിനകം തന്നെ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങുന്ന ആട്ടിന്‍കുട്ടികള്‍ തള്ളയാടിന്റെ മുലക്കാമ്പ് വായ്ക്കകത്താക്കിയാല്‍ തനിയെ പാല്‍ കുടിക്കുവാനുള്ള ശേഷി കൈവരിക്കും.

കേരളത്തില്‍ ആടുവളര്‍ത്തുന്നവരില്‍ പാല്‍ കറന്നെടുക്കുന്നവരും അല്ലാത്തവരുമുണ്ട്. അത്യുത്പാദനശേഷിയുള്ള ആടുകളില്‍ നിന്നും ആട്ടിന്‍കുട്ടിയുടെ ആവശ്യം കഴിച്ച് ബാക്കിയുള്ള പാല്‍ കറന്നെടുക്കാം. ആട്ടിന്‍പാല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തു വരുന്നുമുണ്ട്. ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യത്തെ മാസം ശരീരതൂക്കത്തിന്റെ 1/6 ഭാഗവും 2-ാം മാസം 1/8 ഭാഗവും 3-ാം മാസം 1/10 ഭാഗവും പാല്‍ 2-3 തവണകളായി കുടിക്കാന്‍ കൊടുക്കണം.

രണ്ടാഴ്ച പ്രായത്തില്‍ തന്നെ ആട്ടിന്‍കുട്ടികള്‍ ചെറുതായി പച്ചപ്പുല്ല്, പച്ചിലകള്‍ എന്നിവ തിന്നാന്‍ തുടങ്ങും. ഈ പ്രായത്തില്‍ തന്നെ കുറഞ്ഞ അളവില്‍ സമീകൃത ആട്ടിന്‍തീറ്റ, പിണ്ണാക്ക്, തവിട് മുതലായവ ചെറുതായി വെള്ളത്തില്‍ കുതിര്‍ത്ത് നല്‍കിത്തുടങ്ങാം. 20 ശതമാനം ആകെ ദഹ്യമാംസ്യവും 70 ശതമാനം ആകെ ദഹ്യ പോഷകങ്ങളുമടങ്ങിയ തീറ്റയും പച്ചപ്പുല്ലും ആട്ടിന്‍കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.
താഴെ കൊടുത്തിരിക്കുന്ന ചേരുവകള്‍ നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് ആട്ടിന്‍കുട്ടികള്‍ക്കുള്ള സമീകൃത തീറ്റ നിര്‍മ്മിക്കാം.

1. നിലക്കടല പിണ്ണാക്ക് 12%
2. മുതിര 30%
3. ഗോതമ്പ്/ചോളം/ ഉണക്ക കപ്പ 30%
4. ഉപ്പിടാത്ത ഉണക്ക മത്സ്യം 10%
5. അരിത്തവിട്/ഗോതമ്പു തവിട് 15%
6. ധാതുലവണ മിശ്രിതം 1.5%
7. കറിയുപ്പ് 1.5%
വിറ്റാമിന്‍ മിശ്രിതം അആ2ഉ3 - 100 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം. എന്ന തോതില്‍ ചേര്‍ക്കാം.

ആട്ടിന്‍കുട്ടികള്‍ക്ക് 3 മാസം പ്രായമെത്തുംവരെ നിര്‍ബന്ധമായും പാല്‍ നല്‍കേണ്ടതാണ്. 2-3 മാസം പ്രായത്തില്‍ ദിവസേന 100-150 ഗ്രാം തീറ്റ, 250 ഗ്രാം പച്ചപ്പുല്ല് എന്നിവ നല്‍കേണ്ടതാണ്. 3-4 മാസത്തില്‍ ഇത് യഥാക്രമം 200-250-ഉം, 500 ഗ്രാമുമാക്കണം. 5-6 മാസത്തില്‍ ദിവസേന 250-300 ഗ്രാം. തീറ്റയും 150 ഗ്രാം പച്ചിലകളും, പച്ചപ്പുല്ലും നല്‍കേണ്ടതാണ്.

കറവയാടുകള്‍ക്ക് ദിവസേന 300 ഗ്രാം. തീറ്റയും 750-1500 ഗ്രാം പച്ചിലകളും നല്‍കണം. ആട് മൂന്ന് മാസത്തിനുമേല്‍ ചെനയുള്ളതാണെങ്കില്‍ 100-200 ഗ്രാം തീറ്റ കൂടുതലായി നല്‍കണം. മുട്ടനാടുകള്‍ക്ക് ദിവസേന 300-500 ഗ്രാം. സമീകൃത ആട്ടിന്‍തീറ്റയും 3-5 കി.ഗ്രാം പച്ചപ്പുല്ലും നല്‍കണം. ആടുകള്‍ക്ക് തീറ്റയില്‍ കടലപ്പിണ്ണാക്ക്, തേങ്ങപ്പിണ്ണാക്ക്, അരിത്തവിട്, ഗോതമ്പ് തവിട് മുതലായവയും മുരിക്കില, വാഴയില, പ്ലാവില, പച്ചപ്പുല്ല് തീറ്റപ്പുല്ല് എന്നിവയും നല്‍കാം. ശുദ്ധജലം യഥേഷ്ടം കുടിക്കാന്‍ നല്‍കണം.

ആട്ടിന്‍തീറ്റ നിര്‍മ്മാണരംഗത്ത് നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആടുകള്‍ക്ക് ഗുളിക, പെല്ലറ്റ്, പൊടിരൂപത്തിലുള്ള തീറ്റ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പച്ചിലകള്‍/പച്ചപ്പുല്ല് എന്നിവയ്ക്ക് പകരം പരുഷാഹാരങ്ങള്‍ ഗുളിക രൂപത്തില്‍ രൂപപ്പെടുത്തിയെടുത്ത് പച്ചിലകളും പച്ചപ്പുല്ലും നല്‍കാതെ ആടുകള്‍ക്കാവശ്യമായ എല്ലാ പോഷകഘടകങ്ങളുമടങ്ങിയ പ്രത്യേക ആട്ടിന്‍തീറ്റയും വിപണിയില്‍ ലഭ്യമാണ്. പോഷക മേന്മ കൂടുതലുള്ള ബൈപ്പാസ് പ്രോട്ടീന്‍ തീറ്റയും വിപണിയിലുണ്ട്.

രോഗനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍

ആട്ടിന്‍കുട്ടികള്‍ക്ക് മൂന്നാഴ്ച പ്രായത്തില്‍ ആദ്യ വിരമരുന്ന് നല്‍കണം. മാസം തോറും തുടര്‍ച്ചയായി 6 മാസം വരെ വിരമരുന്ന് നല്‍കണം. തുടര്‍ന്ന് ആവശ്യമെങ്കില്‍ വെറ്ററിനറി സര്‍ജ്ജന്റെ ഉപദേശപ്രകാരം 3 മാസത്തിലൊരിക്കല്‍ ബ്രോഡ് സ്‌പെക്ട്രം വിരമരുന്ന് നല്‍കാം.

6 മാസം പ്രായത്തില്‍ ആടുകള്‍ക്ക് കുളമ്പുരോഗം, കുരലടപ്പന്‍, ആന്ത്രാക്‌സ് രോഗത്തിനെതിരായുള്ള പ്രതിരോധകുത്തിവെയ്പ് നല്‍കാം. ടെറ്റ്‌നസ്, ടോക്‌സോയിട് കുത്തിവെയ്പ് 6 മാസത്തിലൊരിക്കല്‍ നല്‍കണം.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആടുകളുടെ വരവ് കേരളത്തില്‍ ആടുവസന്തരോഗം കാണപ്പെടാന്‍ ഇടവരുത്തിയിട്ടുണ്ട്. മോര്‍ബില്ലി ഇനം വൈറസ്സുകളാണ് ആടുവസന്തരോഗമുണ്ടാക്കുന്നത്. ഈ രോഗം Peste de pestis Ruminants (PPR) എന്ന പേരിലും അറിയപ്പെടുന്നു. കാലിവസന്ത വൈറസുമായി സാമ്യമുള്ളവയാണ് ഈ വൈറസുകള്‍. ശക്തിയായ പനി, തീറ്റ തിന്നാതിരിക്കള്‍, വായ്ക്കകത്തും, മോണകളിലും വൃണങ്ങള്‍, ശ്വാസ തടസ്സം, ന്യുമോണിയ, വയറിളക്കം, ശരീരം ക്ഷയിക്കല്‍ എന്നിവ പൊതുരോഗലക്ഷണങ്ങളാണ്. രോഗംമൂലം മരണനിരക്ക് വളരെ കൂടുതലാണ്. രോഗനിയന്ത്രണത്തിനായി ഫലപ്രദമായ വാക്‌സിന്‍ മൃഗസംരക്ഷമവകുപ്പിന്റെ കീഴില്‍ പാലോട് പ്രവര്‍ത്തിക്കുന്ന കഅഒ & ഢആ -യില്‍ നിര്‍മ്മിച്ച് മൃഗാശുപത്രികളില്‍ എത്തിച്ചു വരുന്നു. 6 മാസത്തിനുമേല്‍ പ്രായമുള്ള ആടുകള്‍ക്ക് മൃഗാശുപത്രികള്‍ വഴി സൗജന്യ പ്രതിരോധ കുത്തിവെയ്പ് നല്‍കിവരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ആടുകളെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കുന്നതും രോഗം ബാധിച്ചവയെ മാറ്റ് പാര്‍പ്പിക്കുന്നതും രോഗനിയന്ത്രണത്തിനുപകരിക്കും. രോഗം മൂലം ചത്ത ആടുകളെ ആഴത്തില്‍ കുഴിച്ചു മൂടി കുമ്മായം വിതരണം. ആട്ടിന്‍ കൂടും പരിസരവും രോഗാണു വിമുക്തമാക്കാന്‍ അണുനാശക ലായനി തളിച്ച് വൃത്തിയാക്കുകയും വേണം.

ആട്ടിന്‍കുട്ടികളില്‍ വളര്‍ച്ചാ നിരക്ക് കൂടുതലായതിനാല്‍ കാത്സ്യം, ഫോസ്ഫറസ്, വിറ്റാമിന്‍ ഉ3 എന്നിവ അടങ്ങിയ ടോണിക്കുകള്‍ നല്‍കണം. മുട്ടനാടുകളെ 3 മാസം പ്രായത്തില്‍ വന്ധ്യംകരണത്തിന് (കാസ്‌ട്രേഷന്) വിധേയമാക്കുന്നത് വളര്‍ച്ചാനിരക്ക് കൂടാന്‍ സഹായിക്കും.

ശാസ്ത്രീയ പരിചരണം

ആടുവളര്‍ത്തലില്‍ ശാസ്‌ക്രീയ പരിചരണം അത്യന്താപേക്ഷിതമാണ്. ആട്ടിന്‍കുട്ടികള്‍ക്ക്, വളര്‍ച്ചയുടെ വിവിധഘട്ടങ്ങളില്‍ ആവശ്യമായ പരിചരണമുറകള്‍ അനുവര്‍ത്തിക്കണം. തണുപ്പുകാലങ്ങളിലും മഴക്കാലത്തും ആടുകളെ വെളിയില്‍ പാര്‍പ്പിക്കരുത്. ആടുകള്‍ എന്നും ഉയര്‍ന്ന സ്ഥലങ്ങളാണ് ഇഷ്ടപ്പെടുന്നത്. പൂപ്പലുള്ളതോ പഴകിയതോ ആയ തീറ്റ ആടുകള്‍ക്ക് നല്‍കരുത്. തീറ്റ 6-8 മണിക്കൂര്‍ നേരം വെയിലത്ത് ഉണക്കി നല്‍കണം. തീറ്റ തണുത്ത കാറ്റടിക്കാതെ അടച്ച മുറിയില്‍ മരപ്പലകയ്ക്കു മുകളില്‍ വയ്ക്കണം. ഇത് ഭിത്തിയോട് ചേരാന്‍ പാടില്ല. നനഞ്ഞ പാത്രങ്ങളുപയോഗിച്ച് തീറ്റയെടുക്കരുത്. തണുത്ത കാലാവസ്ഥയില്‍ തീറ്റയില്‍ വളരുന്ന അസ്പര്‍ജില്ലസ് ഇനം പൂപ്പലുകളാണ് പൂപ്പല്‍ വിഷബാധയുണ്ടാക്കുന്നത്.

തണുപ്പുകാലത്ത് ഉപാപചയ നിരക്ക് കൂടുതലായതിനാല്‍ തീറ്റ കൂടിയ അളവില്‍ (20%) നല്‍കണം. വേനല്‍ക്കാലത്ത് ഉത്പാദക്ഷമത നിലനിര്‍ത്താനും സ്‌ട്രെസ് ഒഴിവാക്കാനും പ്രത്യേക പരിചരണമുറകള്‍ അവലംബിക്കണം. വിറ്റാമിന്‍ അ -യുടെ ന്യൂനത പരിഹരിക്കാന്‍ തീറ്റപ്പുല്ല്, അസോള എന്നിവ നല്‍കാം. ഇവ ലഭിക്കുന്നില്ലെങ്കില്‍ ഒരു ടീസ്പൂണ്‍ മീനെണ്ണ ദിവസേന നല്‍കണം. പോഷക ന്യൂനത പരിഹരിക്കാന്‍ വിറ്റാമിന്‍-ധാതുലവണ മിശ്രിതം തീറ്റയില്‍ ചേര്‍ത്തു നല്‍കണം. ധാരാളം ശുദ്ധജലം കുടിക്കാന്‍ നല്‍കണം.

ഗര്‍ഭിണികളായ ആടുകളെ മുട്ടനാടുകളുടെ കൂടെ വിടരുത്. ആടുഫാമില്‍ ഗര്‍ഭമലസല്‍ കൂടുതലായി കാണപ്പെടുന്നുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ ശ്രദ്ധയില്‍ പെടുത്തണം. ബാങ്യപരാദബാധ നിയന്ത്രിക്കാന്‍ പ്രത്യേകം പരിഗണന നല്‍കണം.

പ്രസവിച്ച് രണ്ട് മാസത്തിനകം തന്നെ വീണ്ടും പ്രജനന പ്രക്രിയയ്ക്ക് വിധേയമാക്കണം. ഒരിക്കലും ഒരേ തലമുറയില്‍പ്പെട്ട ആടുകളെ തമ്മില്‍ ഇണ ചേര്‍ക്കരുത്. പ്രസവലക്ഷണങ്ങള്‍ പ്രകടമായിട്ടും പ്രസവിക്കാത്ത ആടുകള്‍ക്ക് വെറ്ററിനറി സര്‍ജന്റെ സേവനം ലഭ്യമാക്കണം.

ചക്കമാഹാത്മ്യം


ശ്രീലങ്കയിലെ ചക്കമാഹാത്മ്യം

വിട്ടുതൊടിയില്‍ ഇഷ്ടംപോലെ കിട്ടുന്നുണ്ടെങ്കിലും ചക്കയെ തെല്ലും വിലയില്ലാത്ത കേരളീയര്‍ക്ക് ശ്രീലങ്കയില്‍ നിന്ന് ചിലതു പഠിക്കാനുണ്ട്. പ്രകൃതിയില്‍നിന്നു കിട്ടുന്ന കലര്‍പ്പില്ലാത്ത ഭക്ഷ്യവിഭവമെന്ന നിലയില്‍ അവര്‍ ചക്കയെ പലതരത്തില്‍ ഉപയോഗിക്കുന്നു. കറിയായും ചിപ്‌സായും അച്ചാറായും മറ്റും മറ്റും.....

ഇതിനെക്കുറിച്ച് മനസ്സിലാക്കാന്‍ ലങ്കയില്‍പോയ രുചി കര്‍ഷകസംഘം വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായാണ് മടങ്ങിയത്. അക്കാര്യങ്ങള്‍ കേരളത്തിലും പ്രാവര്‍ത്തികമാക്കുന്നതിന്റെ സാധ്യതയന്വേഷിക്കുകയാണ് അടുത്തപടി. വയനാട്ടിലെ രുചി കര്‍ഷകക്കൂട്ടായ്മയുടെ പ്രതിനിധി സി.ഡി. സുനീഷ്, അഡിഗെപത്രിക പത്രാധിപര്‍ ശ്രീപഡ്രെ, കര്‍ണാടകത്തിലെ കര്‍ഷകനായ ബാലചന്ദ്രഹെഗ്‌ഡെ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏപ്രില്‍ 22 മുതല്‍ 30 വരെ ശ്രീലങ്കയിലുണ്ടായിരുന്ന ഇവര്‍ കര്‍ഷകരുമായും സാങ്കേതികവിദഗ്ധരുമായും ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി.

മൂന്നുതരത്തിലാണ് ലങ്കയില്‍ ചക്ക വരുംനാളുകളിലേക്കുവേണ്ടി കരുതിവെക്കുന്നത്. ഉപ്പിലിടുകയാണ് ഒരു രീതി. ജലാംശം പൂര്‍ണമായും ഒഴിവാക്കുന്നവിധത്തില്‍ ഉണക്കിയെടുക്കുകയാണ് മറ്റൊരുവഴി. മൂന്നു നാലുദിവസത്തേക്ക് ചക്കവിഭവങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നവിധത്തില്‍ സംസ്‌കരിച്ചെടുക്കുന്ന രീതിയുമുണ്ട്.

ദീര്‍ഘകാലം സൂക്ഷിച്ചാലും കേടുവരാത്ത രീതിയില്‍ ടിന്നിലടച്ച കറിയായി സൂപ്പര്‍മാര്‍ക്കറ്റില്‍ കിട്ടുന്നതാണ് പോളോസ് കറി.
ഓസ്‌ട്രേലിയ, കാനഡ, ജര്‍മനി എന്നിവിടങ്ങളിലേക്ക് ഈ കറി കയറ്റിയയക്കുന്നുമുണ്ട്. സംസ്‌കരണത്തിനുവേണ്ടി ശരീരത്തിന് ഹാനികരമായ വസ്തുക്കളൊന്നും ഉപയോഗിക്കുന്നില്ലെന്നതാണ് പോളോ കറിയെ വ്യത്യസ്തമാക്കുന്നതത്രേ. പതിനെട്ടാം നൂറ്റാണ്ടില്‍തന്നെ ഭക്ഷ്യവിഭവമെന്ന നിലയില്‍ ചക്കയുടെ സാധ്യത തിരിച്ചറിഞ്ഞവരാണ് ശ്രീലങ്കക്കാര്‍. ലങ്കയുടെ ദേശീയനായകനായി വിശേഷിപ്പിക്കപ്പെടുന്ന കോസ്മാമ ചക്കയുടെ പ്രചാരണത്തില്‍ മുഖ്യപങ്ക് വഹിച്ചിരുന്നു.

അന്നംതരുന്ന മരം എന്ന അര്‍ഥത്തില്‍ പ്ലാവിനെ അദ്ദേഹം 'റൈസ് ട്രീ' എന്നാണ് വിശേഷിപ്പിച്ചത്. വെട്ടാന്‍ പാടില്ലാത്ത മരങ്ങളുടെ പട്ടികയിലാണ് പ്ലാവിന്റെ സ്ഥാനമെന്നു പറയുമ്പോള്‍ത്തന്നെ ശ്രീലങ്കയില്‍ ചക്കയ്ക്കുള്ള പ്രാധാന്യം വ്യക്തമാണല്ലോ.

ചക്കയില്‍നിന്ന് വ്യത്യസ്തമായ ഉത്പന്നങ്ങളുണ്ടാക്കുന്ന 12 ഫാക്ടറികള്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചക്ക സംസ്‌കരണത്തില്‍ സാങ്കേതികപരിശീലനം നല്‍കുന്ന 14 സ്ഥാപനങ്ങളുമുണ്ട്. ചക്കയുടെ പ്രചാരണത്തിനുവേണ്ടി 'ജാക്ക് ഫൗണ്ടേഷന്‍' എന്ന സര്‍ക്കാറിതര സംഘടനയും സ്ത്രീകൂട്ടായ്മയായ 'സവിസ്ത്രീ'യും റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ്‌വര്‍ക് എന്ന കൂട്ടായ്മയും പ്രവര്‍ത്തിക്കുന്നു.

ചക്കയും അതിന്റെ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതില്‍ കേരളീയരും ലങ്കയുടെ മാതൃക പിന്തുടര്‍ന്നെങ്കില്‍ എന്ന് ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആഗ്രഹിച്ചുപോവുക സ്വാഭാവികം. സംസ്ഥാന ആസൂത്രണസമിതിയുമായി കൂടിയാലോചന നടത്തി അതിനുവേണ്ടി പദ്ധതിയുണ്ടാക്കാനുള്ള ശ്രമത്തിലാണ് വയനാട്ടിലെ ഉറവിന്റെ പ്രവര്‍ത്തകര്‍. 

കുഞ്ഞന്‍ചേന


കുഞ്ഞന്‍ചേനയ്ക്ക് വമ്പന്‍ ഡിമാന്‍ഡ്‌

നാടന്‍ ചന്തകള്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റ് വരെയുള്ള വിപണിയില്‍ കുഞ്ഞന്‍ചേനയ്ക്കാണ് ഡിമാന്‍ഡ്. അണുകുടുംബങ്ങളുടെ നാട്ടില്‍ ആനച്ചേനയ്ക്ക് ആവശ്യക്കാര്‍ ഇല്ലെന്നുതന്നെ പറയാം. കുഞ്ഞന്‍ച്ചേന ഉത്പാദിപ്പിക്കുന്നതിനുള്ള എളുപ്പവിദ്യയാണ് മിനിസെറ്റ്. ചേനയുടെ വിളവ് കന്നു പാകുന്നതിനനുസരിച്ച് മാറും.

നടുന്ന ചേനക്കഷ്ണങ്ങളുടെ വലിപ്പവും നടീല്‍ അകലവും കുറച്ച് കുഞ്ഞന്‍ച്ചേന വിജയകരമായി കൃഷിചെയ്യാം. മുള ഇളക്കിമാറ്റി മുകുളഭാഗം ഓരോ കഷ്ണത്തിലും വരുന്നവിധം 100 ഗ്രാം തൂക്കമുള്ള ചേന മുറിച്ചെടുക്കണം. കുമിള്‍ബാധ പ്രതിരോധിക്കാന്‍ ചേനക്കഷ്ണങ്ങള്‍ ട്രൈക്കോഡര്‍മ വളര്‍ത്തിയ ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി നടുന്നതാണ് നല്ലത്. ഇതിനുപകരം ചാണകവും സ്യൂഡോമോണസും ചേര്‍ത്ത കുഴമ്പില്‍ അര മണിക്കൂര്‍ മുക്കിവെച്ച് തണലത്തുണക്കി നടാം. നിലം നന്നായി കിളച്ച് കട്ടയുടച്ച് ഒരടി നീളവും വീതിയും താഴ്ചയുമുള്ള കുഴി തയ്യാറാക്കണം. വരികള്‍തമ്മില്‍ രണ്ടടി അകലവും കുഴികള്‍ തമ്മില്‍ ഒന്നരയടി അകലവും നല്‍കി കുഴികളെടുക്കാം. ഇങ്ങനെ നടീല്‍ അകലം കുറയ്ക്കുന്നതിനാല്‍ കുറച്ച് സ്ഥലത്തുനിന്നും കൂടുതല്‍ കുഞ്ഞന്‍ ചേനകള്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുവെന്നതാണ് മിനി സെറ്റിന്റെ അധിക മേന്മ.

ജൈവരീതിയില്‍ ചേന കൃഷി ചെയ്യുമ്പോള്‍ കുഴിയില്‍ഏറ്റവും അടിയിലായി ചകിരി മലര്‍ത്തി രണ്ടടുക്ക് നിരത്തി മേല്‍മണ്ണിടണം. ഇതിനുമുകളിലായി ട്രൈക്കോഡര്‍മ (50 ഗ്രാം) വളര്‍ത്തിയ ചാണകപ്പൊടി (2.5 കിലോഗ്രാം), വേപ്പിന്‍പിണ്ണാക്ക് (200 ഗ്രാം) മിശ്രിതവും ചേര്‍ത്ത് ചേന കഷ്ണം നടാം. കുറഞ്ഞ പരിചരണത്തോടുപോലും ഏറ്റവുമധികം പ്രതികരിക്കുന്ന കിഴങ്ങുവര്‍ഗ വിളയായ ചേന തെങ്ങിനിടയില്‍ വാണിജ്യാടിസ്ഥാനത്തില്‍ മിനി സെറ്റ് രീതിയില്‍ ഇടവിളയായി കൃഷിചെയ്യുകയാണെങ്കില്‍ 10 സെന്റില്‍നിന്ന് രണ്ട് ടണ്ണിലധികം കുഞ്ഞന്‍ചേന ഉത്പാദിപ്പിക്കാം.

നാടന്‍ വരിക്ക


അതിമധുരവുമായി നാടന്‍ വരിക്ക


മലയാളികളുടെ പ്രിയപ്പെട്ട വൃക്ഷങ്ങളിലൊന്നാണ് പ്ലാവ്. ഒരു പ്ലാവെങ്കിലുമില്ലാത്ത തൊടി അപൂര്‍വമായിരുന്നു. കാലത്തിന്റെ മാറ്റത്തില്‍ ഒട്ടേറെ നല്ലയിനം പ്ലാവുകളും നഷ്ടമായിക്കഴിഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ കണ്ടിരുന്ന ചുവന്ന ചുളയും ചകിണിയുമുള്ള തേന്‍മധുരം നിറഞ്ഞ നാടന്‍ വരിക്കകള്‍ ഇന്നു കാണാനേയില്ല. ചുവന്ന വരിക്കയുടെ പഴങ്ങള്‍ മുറിക്കുമ്പോള്‍ ആസ്വാദ്യമായ സുഗന്ധവുമുണ്ട്. മറഞ്ഞുപോയ നാടന്‍ പ്ലാവിനങ്ങള്‍ ബഡ്ഡിങ്ങിലൂടെ പുനര്‍ജീവനം നല്കി തൊടികളില്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ ശ്രമം ആരംഭിച്ചുകഴിഞ്ഞു. അപൂര്‍വമായ ചുവന്ന അതിമധുരം വരിക്കപ്ലാവുകള്‍ കണ്ടെത്തി മുകളിലേക്ക് വളരുന്ന ചെറുശാഖകള്‍ മുറിച്ചെടുത്ത്, കൂടകളില്‍ വളരുന്ന ചെറുതൈകളില്‍ മുകുളത്തോടുകൂടിയ തൊലി ഇളക്കി ഒട്ടിച്ച് വളര്‍ത്തിയാണ് തൈകള്‍ തയ്യാറാക്കുന്നത്. സൂര്യപ്രകാശവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ ഈ ഒട്ടുതൈകള്‍ കൃഷിചെയ്ത് പരിചരണം നല്കിയാല്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ഫലം നല്കിത്തുടങ്ങും. പ്ലാവുകളുടെ മുകള്‍തലപ്പ് മുറിച്ച് പരമാവധി ശാഖകള്‍ വളരാന്‍ അനുവദിച്ചാല്‍ ചക്കകള്‍ നിലത്തുനിന്നുതന്നെ ശേഖരിക്കാനും കഴിയും. ചുവന്ന വരിക്കയുടെ രുചികരമായ ചുളകള്‍ ആസ്വാദ്യമായ ഭക്ഷണത്തിനുപുറമെ ഒട്ടേറെ ഉത്പന്നങ്ങളുടെ നിര്‍മാണത്തിനും ഉപയോഗിക്കാം. അറ്റുപോയ ജൈവവൈവിധ്യത്തിലെ കണ്ണികളായ നാടന്‍വൃക്ഷങ്ങള്‍ തൊടിയില്‍ കൃഷി ചെയ്ത് സംരക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.

ജൈവകൃഷിക്കൊരു പാഠശാല





വര്‍ക്‌ഷോപ്പ് നിര്‍ത്തി കൃഷിയിലേക്ക് തിരിഞ്ഞ രവീന്ദ്രന്റെ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍ കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോയായിരുന്നു വിളവ്


കാര്‍ഷികമേഖലയില്‍ പരീക്ഷണങ്ങളും സൂക്ഷ്മമായ ആസൂത്രണവുംകൊണ്ട് ഹരിതസമൃദ്ധി ഒരുക്കുകയാണ് തിരുവനന്തപുരം പോങ്ങുമ്മൂട് റെജിഭവനില്‍ രവീന്ദ്രന്‍.

വിവിധയിനം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളുമാണ് പ്രധാന കൃഷി. പച്ചക്കറികളെല്ലാം വീടിന്റെ ടെറസ്സിലും കിഴങ്ങുവര്‍ഗങ്ങള്‍ സ്വന്തമായുള്ള 60 സെന്റ് പുരയിടത്തിലും.

പത്തുവര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തി വര്‍ക്ക്‌ഷോപ്പ് ആരംഭിച്ചെങ്കിലും രവീന്ദ്രന്റെ ശ്രദ്ധ കാച്ചില്‍ കൃഷിയിലേക്ക് തിരിയുന്നത് തികച്ചും യാദൃച്ഛികമായാണ്. ഒരു ബന്ധുനല്‍കിയ ഒരു മുറി കാച്ചില്‍ കൃഷിചെയ്തായിരുന്നു തുടക്കം.

ആദ്യ വിളവെടുപ്പില്‍ ലഭിച്ചത് 50 കിലോ. പിന്നീട് ഓരോ വര്‍ഷവും തൂക്കക്കൂടുതലുള്ള കാച്ചില്‍ വിളയിക്കാനായി പരിശ്രമം. പ്രത്യേക പരിചരണം നല്‍കിയപ്പോള്‍ പ്രിയപ്പെട്ട വിളയായ ആഫ്രിക്കന്‍കാച്ചില്‍ 2011-ല്‍ ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിക്കൊടുത്തു. 275 കിലോഗ്രാമായിരുന്നു വിളവ്. വിവിധ കാര്‍ഷിക പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ കൃഷി കാണാന്‍ വീട്ടിലേക്ക് സന്ദര്‍ശകരും എത്തിത്തുടങ്ങി.

നിറയെ കായ്ച്ചുനില്‍ക്കുന്ന മുളകും വഴുതനയും പലനിറത്തിലുള്ള വെണ്ടയും കടുംചുവപ്പിലച്ചാര്‍ത്തോടെ ചീരയും തുടങ്ങി പയറും പുതിനയും ഇഞ്ചിയും നെല്ലും വരെ വീടിന്റെ ടെറസ്സില്‍ തഴച്ചുവളര്‍ന്നു നില്‍ക്കുന്നു. ഒരുചുവടില്‍നിന്ന് 15 കിലോ ഇഞ്ചിയാണ് വിളവെടുത്തത്.

ഗ്രോബാഗുകളിലും ചെടിച്ചട്ടികളിലും ചാക്കിലുമാണ് കൃഷി. പ്ലാസ്റ്റിക് ബക്കറ്റും കുപ്പിയും കവറുമെല്ലാം നടീല്‍ മിശ്രിതം നിറച്ച് ഇവിടെ പച്ചക്കറി വളര്‍ത്താന്‍ ഉപയോഗിക്കുന്നു. ഇത്തരത്തില്‍ മുന്നൂറിലധികം ചെടികളാണ് ടെറസ്സില്‍ വളര്‍ത്തിയിരിക്കുന്നത്.

പൂര്‍ണമായും ജൈവകൃഷിയാണ് നടത്തുന്നത്. മണ്ണിരക്കമ്പോസ്റ്റ്, വെര്‍മി വാഷ്, ശര്‍ക്കരയും മത്സ്യവും ചേര്‍ത്ത് തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, നാട്ടുഗവ്യം എന്നിവയൊക്കെ സ്വന്തമായി തയ്യാറാക്കി ചെടികള്‍ക്ക് വളമായി നല്‍കുന്നു. വേപ്പെണ്ണ എമള്‍ഷനും സ്യൂഡോമോണാസുമൊക്കെ ഉപയോഗിച്ചാണ് രോഗകീടനിയന്ത്രണം.

കോഴിമുട്ടയും നാരങ്ങാനീരും ഉപയോഗിച്ച് ഉണ്ടാക്കുന്ന മുട്ടമിശ്രിതം ചെടികളുടെ പൂകൊഴിച്ചില്‍ തടയുകയും കായ്പിടിത്തം വര്‍ധിപ്പിക്കുകയും ചെയ്യുന്നു എന്നാണ് ഇദ്ദേഹത്തിന്റെ അനുഭവം. വീട്ടാവശ്യത്തിന് കഴിഞ്ഞുള്ള പച്ചക്കറികള്‍ പുറത്ത് വില്‍ക്കുന്നു. ജൈവകൃഷിയായതിനാല്‍ നല്ല ഡിമാന്‍ഡാണ്. മണ്ണിരകളെ ഉപയോഗിച്ച് വീട്ടുമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ചെറിയ മണ്ണിരക്കമ്പോസ്റ്റ് യൂണിറ്റുകള്‍ തയ്യാറാക്കി ആവശ്യക്കാര്‍ക്ക് നല്‍കുന്നുമുണ്ട്.

കൃഷിയറിയാന്‍ വീട് സന്ദര്‍ശിക്കുന്നവര്‍ക്ക് കൃഷി പരിചയപ്പെടുത്തിക്കൊടുക്കുന്നതിനുപുറമേ ആവശ്യമായ വിത്തും തൈകളും നല്‍കാറുണ്ട്. ടെറസ്സിന്റെ ഒരുഭാഗത്ത് പടര്‍ന്നുവളരുന്ന നിറയെ കായ്കളുള്ള പര്‍പ്പിള്‍ പാഷന്‍ഫ്രൂട്ടാണ് സന്ദര്‍ശകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം. അത്ര സാധാരണമല്ലാത്ത ഈയിനത്തിന്റെ കായ്കളെല്ലാം വിത്തിനായാണ് എടുക്കുന്നത്. ആവശ്യക്കാര്‍ക്ക് തൈകള്‍ വളര്‍ത്തിയും നല്‍കുന്നു.

കാച്ചില്‍ കൃഷിചെയ്യുന്നതിലുമുണ്ട് തനതുരീതി. കുംഭം, മീനം മാസങ്ങളിലാണ് വിത്ത് നടുന്നത്. ഒരു മീറ്റര്‍ ആഴവും ചുറ്റളവുമുള്ള കുഴിയെടുത്ത് ചപ്പുചവറിട്ട് കത്തിക്കുന്നു. അല്പം കുമ്മായം ചേര്‍ത്തശേഷം വശങ്ങളിലുള്ള മണ്ണ് മണ്ണിരക്കമ്പോസ്റ്റ് ചേര്‍ത്ത് ഇളക്കിയിടുന്നു. കുഴി അരമീറ്റര്‍ നിറഞ്ഞുവരുമ്പോള്‍ ചാണകപ്പൊടി, ചാരം, വേപ്പിന്‍ പിണ്ണാക്ക്, ചകിരിച്ചോറ് എന്നിവ മണ്ണുമായി ചേര്‍ത്ത് ഒരടിയോളം ഉയരത്തില്‍ കൂനകൂട്ടുന്നു. ഇതിന്റെ നടുക്കാണ് കാച്ചില്‍ വിത്ത് നടുന്നത്. തണല്‍ കിട്ടുന്നതിന് കരിയിലകൊണ്ട് മൂടുന്നു. കൂനയ്ക്കുതാഴെ ചെറിയ തടമെടുത്ത് ചീരയും നടുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ജൈവവളം ചേര്‍ത്തുകൊടുക്കും. മഴയില്ലെങ്കില്‍ നനയ്ക്കുകയും ചെയ്യും. 10 മാസമാണ് ആഫ്രിക്കന്‍കാച്ചിലിന്റെ കാലാവധിയെങ്കിലും 11 മാസത്തെ വളര്‍ച്ച നല്ലതാണെന്നാണ് രവീന്ദ്രന്റെ പക്ഷം.

ഒട്ടേറെ അംഗീകാരങ്ങള്‍ രവീന്ദ്രനെത്തേടി എത്തിയിട്ടുണ്ട്. ലിംകാ റെക്കോഡ്‌സിന് പുറമേ 2011-ല്‍ തിരുവനന്തപുരം ജില്ലയിലെ മികച്ച ജൈവകര്‍ഷകനുള്ള അവാര്‍ഡും മികച്ച കിഴങ്ങുവര്‍ഗകര്‍ഷകനുള്ള അവാര്‍ഡും ലഭിച്ചു.

കാര്‍ഷികമേളകളില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ച് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ആഫ്രിക്കന്‍ കാച്ചില്‍ ഇനമായ ശ്രീശുഭ്രയുടെയും പര്‍പ്പിള്‍ പാഷന്‍ ഫ്രൂട്ടിന്റെയും കൃഷി എല്ലായിടത്തും പ്രചരിപ്പിക്കുക എന്നതാണ് ഈ അമ്പത്തിയേഴുകാരന്റെ ലക്ഷ്യം. ഭാര്യ സിന്ധുവും മക്കളായ രജിയും രവിയും കൃഷിയില്‍ നിഴല്‍പോലെ ഒപ്പമുണ്ട്. രവീന്ദ്രന്റെ ഫോണ്‍: 9048282885.

വര്‍ണവരിക്ക


തേനല്ല; ഇത് വര്‍ണവരിക്ക

കൊട്ടാരക്കര: തേന്‍വരിക്ക എന്ന് കേട്ടാലേ നാവില്‍ തേനൂറും. മധുരം കിനിയുന്ന വരിക്കച്ചക്കയ്ക്ക് അസ്തമയ സൂര്യന്റെ നിറംകൂടി ആയാലോ...കാണുന്ന മാത്രയില്‍ തിന്നാന്‍ തോന്നും. കൊട്ടാരക്കര സദാനന്ദപുരത്തുള്ള കാര്‍ഷിക സര്‍വകലാശാലയിലെ കൃഷി ഗവേഷണകേന്ദ്രത്തിലാണ് (എഫ്.എസ്.ആര്‍.എസ്.) നിറവും രുചിയും കലര്‍ന്ന വരിക്കച്ചക്ക വിളയുന്ന പ്ലാവുള്ളത്.

അപൂര്‍വമായ ചെമ്പരത്തി വരിക്ക എന്ന നാടന്‍ പ്ലാവിനത്തില്‍നിന്ന് ഗ്രാഫ്റ്റ് ചെയ്‌തെടുത്ത പുതിയ പ്ലാവിന് 'സിന്ധൂര്‍' എന്നാണ് പേരിട്ടിരിക്കുന്നത്. ഓറഞ്ച് നിറത്തില്‍ മാംസളമായ ചുളകളുള്ള ഈ വരിക്കച്ചക്ക തീന്‍മേശയിലെ ആകര്‍ഷകമായ ഇനമാവുകയാണ്.

തീന്‍മേശയെ അലംകൃതമാക്കുന്ന മധുരമൂറുന്ന വ്യത്യസ്തമായ ചക്കപ്പഴം തേടിയുളള ഗവേഷണം തുടങ്ങിയത് 1994 95 കാലത്താണ്. കൊല്ലം ജില്ല ഒട്ടാകെ നടത്തിയ സര്‍വേയില്‍ ചിറ്റുമലയിലെ പേരയം പഞ്ചായത്തില്‍നിന്നാണ് നല്ലയിനം ചെമ്പരത്തി വരിക്ക കണ്ടെത്തിയത്. ഇതില്‍നിന്നുള്ള മുകുളങ്ങള്‍ ശേഖരിച്ച് ഗവേഷണകേന്ദ്രത്തിലെ മാതൃസസ്യത്തില്‍ ഗ്രാഫ്റ്റ് ചെയ്തായിരുന്നു പരീക്ഷണം.

അസ്തമയസൂര്യന്റെ നിറവും തേന്‍വരിക്ക തോല്‍ക്കുന്ന രൂചിയുമുള്ള ചുളകളോടു കൂടിയ ചക്കകള്‍ വിളയുന്ന പ്ലാവുകള്‍ ഇവിടെ വളരാന്‍ തുടങ്ങി. ഗ്രാഫ്റ്റിങ് വിജയകരമായതോടെ ഇവിടെനിന്നുളള സിന്ധൂര്‍ തൈകള്‍ തേടി വിദേശികള്‍വരെ എത്താന്‍ തുടങ്ങി. പ്രതിവര്‍ഷം 7,500 തൈകള്‍വരെ ഇവിടെ വിറ്റുപോകുന്നു. ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള തൈകളില്ലെന്നതാണ് വസ്തുത.

നാലുവര്‍ഷത്തിനുള്ളില്‍ കായ്ക്കും. വര്‍ഷം മുഴുവനും ചക്കകള്‍ ലഭിക്കും. അധികം ഉയരത്തില്‍ പോകാതെ പടര്‍ന്ന് വളരുന്നതിനാല്‍ വീട്ടുമുറ്റത്തും വളര്‍ത്താമെന്ന് ഗവേഷണവിഭാഗം മേധാവി ബിനി സാം പറയുന്നു. 20കിലോയിലധികം ഭാരമുളള ചക്കകള്‍ ഉണ്ടാകും. സദാനന്ദപുരത്തെ ഗവേഷണകേന്ദ്രത്തില്‍ മാത്രമാണ് ഇതിന്റെ ഗ്രാഫ്റ്റ് തൈകളുള്ളത്.

കേരളത്തിലാണ് ചക്കപ്പഴം ധാരാളമായി ഉണ്ടാകുന്നതെങ്കിലും തമിഴ്‌നാട്ടിലും മുംബൈയിലുമാണ് ചക്കപ്പഴത്തിന് ഏറെ പ്രിയം. മുംബൈയില്‍ വരിക്കച്ചച്ചയുടെ ഒരു ചുളയ്ക്ക് 20രൂപവരെ വിലയുണ്ട്. വാണിജ്യാടിസ്ഥാനത്തി ല്‍ സിന്ധൂര്‍ പ്ലാവുകള്‍ കൃഷി ചെയ്താല്‍ വലിയ വാണിജ്യസാധ്യതയാണുള്ളതെന്നും ഹോട്ടലുകളിലും വീടുകളിലും തീന്‍മേശയിലെ രുചിയൂറും പഴമായി ഇത് മാറുമെന്നും ഗവേഷകര്‍ പറയുന്നു.

വീട്ടിലെ മഴവില്ല്





വീട്ടിലെ സ്വീകരണമുറിയില്‍ മഴവില്ല് വിരിയുന്നു. വീട്ടുകാര്‍ക്കും അതിഥികള്‍ക്കും ആഹ്ലാദം. അലങ്കാരമത്സ്യ കൃഷി ഇപ്പോള്‍ സ്വീകരണമുറിയില്‍ നിന്ന് ഓഫീസ് മുറികളിലേക്കും ചെറുകിട-പഞ്ചനക്ഷത്ര ഹോട്ടലുകളിലേക്കും കുടിയേറി. കണ്ണാടിക്കൂടിനെ മുത്തംവച്ച്, വര്‍ണച്ചിറക് വീശി, ജലകണികകളെ വകഞ്ഞുമാറ്റി പായുന്ന അലങ്കാര മത്സ്യങ്ങള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വിസ്മയമാണ്... അലങ്കാരച്ചെടികള്‍ക്കുള്ളില്‍ മുഖം മറച്ച് ജലനിരപ്പിന് മുകളില്‍ വന്നൊന്ന് എത്തിനോക്കി നീന്തിത്തുടിക്കുന്ന ഈ വര്‍ണമത്സ്യങ്ങള്‍ മനസ്സില്‍ സമ്മാനിക്കുന്നത് ഒരു കുളിര്‍മഴയും...

അതിഥികളെ ആകര്‍ഷിക്കാനും വീടുകള്‍ക്ക് മനോഹാരിത നല്‍കാനുമായിരുന്നു അലങ്കാരമത്സ്യങ്ങളെ വളര്‍ത്തിയിരുന്നതെങ്കില്‍ ഇന്നതൊരു വിനോദമായി മാറിയിരിക്കുകയാണ്. ഇത് കേരളത്തില്‍ അലങ്കാരമത്സ്യ വളര്‍ത്തല്‍ കൂടുതല്‍ പ്രചാരം നേടുന്നതിന് വഴിയൊരുക്കി.

അലങ്കാര മത്സ്യങ്ങള്‍ക്കായി ആദ്യ കാലഘട്ടത്തില്‍ അന്യസംസ്ഥാനങ്ങളെയായിരുന്നു കേരളം ആശ്രയിച്ചിരുന്നതെങ്കില്‍ ഇന്ന് ഇവിടെതന്നെ പലയിടത്തും അലങ്കാരമത്സ്യങ്ങളെ വളര്‍ത്തുന്ന ചെറുതും വലുതുമായ കേന്ദ്രങ്ങള്‍ ഉണ്ട്. ഇതുവഴി കൂടുതല്‍ കര്‍ഷകര്‍ക്ക് ഈ രംഗത്തേക്ക് കടന്നുവരുന്നതിനും കൂടുതല്‍ വരുമാനം നേടുന്നതിനും സഹായകമായിട്ടുണ്ട്.

അധികം പണം മുടക്കില്ലാതെ ഒഴിവുസമയങ്ങള്‍ ഉപയോഗപ്പെടുത്തി വരുമാനം നേടാന്‍ കഴിയുന്ന ഒന്നായി മാറായിരിക്കുകയാണ് അലങ്കാരമത്സ്യ കൃഷി. നിരവധി വനിതകള്‍ വീടുകളിലെ അലങ്കാരമത്സ്യ കൃഷിയില്‍ ഇപ്പോള്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നടന്നിട്ടുള്ള അക്വാ ഷോകളിലൂടെ ശ്രീലങ്ക, മാലിദ്വീപ് മത്സ്യങ്ങള്‍ കാണികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടി.

സമുദ്രമത്സ്യ കൃഷിയുമായി'കുഫോസ് '

അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല ഒരുകോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തീരദേശ മത്സ്യത്തൊഴിലാളികളുടെ സാമ്പത്തികവും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

സര്‍വകലാശാലയുടെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്റ്റേഷനില്‍ ആരംഭിക്കുന്ന പദ്ധതിക്കായി ഭൗമശാസ്ത്ര മന്ത്രാലയം ഒരുകോടി രൂപ അനുവദിച്ചുകഴിഞ്ഞു. തീരദേശത്തെ വനിതകള്‍ക്ക് ജോലി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വച്ചിരിക്കുന്നതെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. മധുസൂദന കുറുപ്പ് പറഞ്ഞു.കൃഷിക്കാവശ്യമായ പരിശീലനവും സാങ്കേതിക സഹായവും 'കുഫോസ്' നല്‍കും. ശുദ്ധജല മത്സ്യങ്ങളെക്കാള്‍ സമുദ്രജല മത്സ്യങ്ങള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ സാദ്ധ്യത. അതിനാല്‍, ഈ മേഖലയെ മെച്ചപ്പെടുത്തുകയാണ് കുഫോസ്.

'കാവില്‍' - പുതിയ സംരംഭം

അലങ്കാരമത്സ്യ കയറ്റുമതി രംഗത്ത് ആലുവ കടുങ്ങല്ലൂരില്‍ ആരംഭിച്ച പൊതു-സ്വകാര്യ സംരംഭമാണ് 'കേരള അക്വാ വെഞ്ചേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (കാവില്‍)'. അലങ്കാരമത്സ്യ ഉത്പാദനവും കയറ്റുമതിയും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'കാവില്‍' പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിലും കണ്ണൂര്‍ ഇരിട്ടിയിലുള്ള ഫാമുകളില്‍ നിന്നുമാണ് കാവിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ എത്തിക്കുന്നത്. ഈ കുഞ്ഞുങ്ങളെ കാവില്‍ നേതൃത്വം നല്‍കുന്ന ഹോം സ്റ്റഡുകളില്‍ വളര്‍ത്താന്‍ നല്‍കുകയാണ് ചെയ്യുന്നത്.

വീടുകളില്‍ ഇത്തരത്തില്‍ അലങ്കാരമത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുകയാണ് കാവില്‍. അഞ്ഞൂറിലധികം യൂണിറ്റുകള്‍ കാവിലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിത്ത് ഉത്പാദിപ്പിക്കുകയും വിത്ത് വാങ്ങി വളര്‍ത്തി നല്‍കുകയും ചെയ്യുന്ന യൂണിറ്റുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. മത്സ്യങ്ങളുടെ ഗുണമേന്മയും പരിശോധനാ കേന്ദ്രവും ആറ് എക്‌സ്‌പോര്‍ട്ട് ഹബ്ബുകളുമാണ് കാവില്‍ ഉള്ളത്.

കയറ്റുമതിക്ക് ആവശ്യമായ അലങ്കാര മത്സ്യങ്ങളെ സംഭരിച്ച്, കണ്ടീഷന്‍ ചെയ്ത് പായ്ക്ക് ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യവും യൂണിറ്റിലുണ്ട്. കാവില്‍, മത്സ്യകൃഷി ഉത്പാദകര്‍ക്ക് സാങ്കേതികവും സാമ്പത്തികവുമായ സഹകരണങ്ങള്‍ നല്‍കി അവരെ ഈരംഗത്ത് പ്രോത്സാഹിപ്പിക്കുകയാണ്.

വിനോദത്തോടൊപ്പം വരുമാനം

പ്രത്യേക സമയം കണ്ടെത്താതെ തന്നെ ചെയ്യാവുന്ന, വീട്ടിലെ അലങ്കാരമത്സ്യ കൃഷി വിനോദത്തോടൊപ്പം നല്ലൊരു വരുമാനവും കൂടിയാണ്. കാഞ്ഞിരമറ്റം സ്വദേശിനി മേരി തോമസ് അലങ്കാരമത്സ്യ കൃഷി ആരംഭിച്ചിട്ട് അഞ്ച് വര്‍ഷത്തോളമായി. ഇപ്പോള്‍ മാസം പതിനയ്യായിരം രൂപയ്ക്കുമേല്‍ മേരി തോമസ് വരുമാനം നേടുന്നുണ്ട്. വീട്ടു ജോലികള്‍ കഴിഞ്ഞുള്ള സമയം അലങ്കാരമത്സ്യങ്ങളുടെ പരിചരണത്തിനായി നീക്കിവെയ്ക്കുന്നു. ഫൈബര്‍ ടാങ്കിലും ഒമ്പത് കോണ്‍ക്രീറ്റ് ടാങ്കിലുമായാണ് മേരി തോമസ് അലങ്കാരമത്സ്യങ്ങള്‍ കൃഷി ചെയ്യുന്നത്.

വൈക്കത്ത് നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടായിരുന്നു ഇവര്‍ മത്സ്യ കൃഷി ആരംഭിച്ചത്. പിന്നീട്, ആലുവ കടുങ്ങല്ലൂരിലുള്ള കാവിലിന്റെ സഹകരണത്തോടെ അലങ്കാരമത്സ്യ കൃഷി വിപുലപ്പെടുത്തിയിരിക്കുകയാണ്. ഗൗരാമി, റെഡ് സ്വോര്‍ട്ട് എന്നിവയാണ് മേരി തോമസ് പ്രധാനമായും വളര്‍ത്തുന്നത്. കാവില്‍ നിന്ന് മത്സ്യക്കുഞ്ഞുങ്ങളുടെ ഉത്പാദനരീതിയില്‍ പരിശീലനം നേടി. ഇപ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച്, ആവശ്യക്കാര്‍ക്ക് വളര്‍ത്തി നല്‍കുകയും ചെയ്യുന്നു. കാവിലിന്റെ എട്ട് യൂണിറ്റാണ് മേരി തോമസ് എടുത്തിരിക്കുന്നത്.

അലങ്കാര മത്സ്യങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ് എടവനക്കാട് സ്വദേശിനി ലീന ജോഷി തന്റെ വീട്ടുമുറ്റം. സിമന്റ് ടാങ്കുകളിലും അക്വേറിയങ്ങളിലുമായി വിപുലമായ രീതിയിലാണ് ലീന മത്സ്യകൃഷി നടത്തുന്നത്. ഗപ്പി, ഗോള്‍ഡ് ഫിഷ്, ഫൈറ്റര്‍, റെഡ് സ്വോര്‍ട്ട്, സക്കര്‍ എന്നിങ്ങനെ വിവിധ ഇനങ്ങളിലുള്ള അലങ്കാര മത്സ്യങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നുണ്ട് ഇവിടെ.

ഇത്തരത്തില്‍ വളര്‍ത്തിയെടുക്കുന്ന മത്സ്യക്കുഞ്ഞുങ്ങളെ കാവിലും പുറത്ത് മൊത്തവ്യാപാര യൂണിറ്റുകളിലുമായാണ് നല്‍കുന്നതെന്ന് ലീനയുടെ മകന്‍ ജ്യോതിഷ് പറഞ്ഞു. ഫൈറ്ററുകളില്‍ വെള്ള നിറത്തിലുള്ള മില്‍ക്കി ഫൈറ്റര്‍ അലങ്കാരമത്സ്യക്കൂട്ടങ്ങളില്‍ വ്യത്യസ്തനാവുകയാണ്. കാവില്‍ നല്‍കുന്ന സാമ്പത്തിക സഹായവും ലീനയ്ക്ക് ലഭിച്ചിരുന്നു.

ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ജ്യോതിഷ് അലങ്കാരമത്സ്യ കൃഷിയില്‍ പ്രയോജനപ്പെടുത്തുകയാണ്. ഫൈറ്റര്‍ വിഭാഗത്തില്‍ പെട്ട മത്സ്യങ്ങള്‍ അക്രമകാരികളായതിനാല്‍ ഓരോ മത്സ്യത്തെയും മാറ്റി പാര്‍പ്പിക്കേണ്ടതുണ്ട്. ഇവയെ പ്ലാസ്റ്റിക് കുപ്പികളുടെ മുകള്‍ഭാഗം വെട്ടിമാറ്റി തയ്യാറാക്കുന്ന കുപ്പികളിലാണ് ജ്യോതിഷ് വളര്‍ത്തുന്നത്. ഇതിനുവേണ്ടി ചെറായി ബീച്ചില്‍ നിന്നും മറ്റും ജ്യോതിഷ് ഉപയോഗശൂന്യമായ കുപ്പികള്‍ ശേഖരിച്ചെടുത്ത് ഉപയോഗപ്പെടുത്തുകയാണ്.

കരിമീന്‍ വസന്തം



കരിമീന്‍ ഗ്രാമം

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സംസ്ഥാന മത്സ്യമായ കരിമീനുകള്‍ക്ക് ഇനി നല്ല നാളുകളാണ്. കരിമീന്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് അനുകൂലമായ ആവാസവ്യവസ്ഥയൊരുക്കി ഒരു 'കരിമീന്‍ഗ്രാമം'തന്നെ ഒരുക്കുവാനുള്ള ശ്രമത്തിലാണ് ഫിഷറീസ് സര്‍വകലാശാല. ഇതിനായി കുമ്പളത്ത് രണ്ട് ഗ്രാമങ്ങള്‍ ഏറ്റെടുത്തുകൊണ്ട് കരിമീന്‍കൃഷി വിപുലപ്പെടുത്താനാണ് യൂണിവേഴ്‌സിറ്റി പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും ജലമലിനീകരണവും മൂലം കരിമീനുകള്‍ വംശനാശഭീഷണി നേരിടുന്നു. പത്തുവര്‍ഷം മുന്‍പ് 1500 ടണ്‍ കരിമീന്‍ ലഭിച്ചിടത്ത് ഇപ്പോള്‍ 250 ടണ്ണായി കുറഞ്ഞു. ഉത്പാദനശേഷിക്കൂടുതലുള്ള കരിമീനുകളുടെ കുഞ്ഞുങ്ങളെ ലഭിക്കാനില്ല എന്നതും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു കാരണമാണ്. കൂടാതെ ജലാശയങ്ങളില്‍ മാലിന്യം നിറഞ്ഞിരിക്കുന്നതിനാല്‍, ആഴത്തില്‍ കുഴികുത്തി മുട്ടയിടുന്ന കരിമീനുകള്‍ക്ക് അതിനുള്ള സാഹചര്യം ലഭിക്കാതെ വരുന്നു.

വിത്തുകള്‍ക്കായി വീടുകളില്‍ തന്നെ കുറഞ്ഞ മുതല്‍മുടക്കില്‍ ഹാച്ചറികള്‍ നിര്‍മ്മിക്കുവാനും കൂടാതെ പുതുവൈപ്പിനിലുള്ള ഫിഷറീസ് സ്‌റ്റേഷനില്‍ നിന്നും കരിമീന്‍കുഞ്ഞുങ്ങളെ നേരിട്ട് ശേഖരിച്ച് കര്‍ഷകര്‍ക്ക് സബ്‌സിഡി നിരക്കില്‍ നല്‍കുവാനും പദ്ധതിയുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനക്കുറുപ്പ് പറഞ്ഞു. പദ്ധതി നടത്തിപ്പിനായി അധ്യാപകരും കുട്ടികളും ഒരു പോലെ പങ്കാളികളാണ്. വിദ്യാര്‍ഥികളാണ് കരിമീനുകള്‍ക്ക് വളരുവന്‍ അനുയോജ്യമായ കുളം, ജലം, മണ്ണ് എന്നിവ കണ്ടെത്തുകയും കുളം വൃത്തിയാക്കുകയും ചെയ്യുന്നത്. കുമ്പളം ഗ്രാമത്തെ കരിമീന്‍ സമ്പന്നതയില്‍ എത്തിച്ചുകഴിഞ്ഞാല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇത്തരത്തില്‍ ലോകത്തിലെ ആദ്യത്തെ കരിമീനുകളുടെ സംരക്ഷണത്തിനായുള്ള ജനകീയപദ്ധതിയ്ക്കാണ് സര്‍വകലാശാല ചുക്കാന്‍ പിടിക്കുവാന്‍ പോകുന്നത്.

കരിമീന്‍ കഴിഞ്ഞാല്‍ തിരുതയ്ക്കും പൂമീനും(കാളാഞ്ചി)കൂട് കൃഷിയിലൂടെ നിലനിര്‍ത്തുവാനുള്ള ശ്രമമാണ്. നബാര്‍ഡിന്റെ സഹായത്തോടെതന്നെയാണ് ഇവ നടപ്പാക്കുന്നത്. കൂട് കൃഷിയിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുകയും അതുവഴി ഗ്രാമീണ വികസനം നടപ്പാക്കുകയുമാണ് ചെയ്യുന്നത്.

ഗവേഷണമേഖലയിലെ വിജയത്തിളക്കം
സര്‍വകലാശാലയില്‍ തുടക്കമിട്ടിരിക്കുന്ന പുത്തന്‍ ഗവേഷണങ്ങളെല്ലാം കര്‍ഷകരെ സഹായിക്കുന്ന തരത്തിലുള്ളതാണ്. മത്സ്യങ്ങളെ ബാധിക്കുന്ന രോഗത്തിനും മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം ഒരുക്കുന്നതുമുള്‍പ്പെടെയുള്ള ഗവേഷണപദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്നത്.

മത്സ്യത്തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് സര്‍വകലാശാല ഓരോ ഗവേഷണപ്രവര്‍ത്തനവും നടത്തുന്നത്. കര്‍ഷകരിലെ നാട്ടറിവും പരമ്പാരാഗത വിജ്ഞാനവുമെല്ലാം മത്സ്യമേഖലയില്‍ പ്രയോജനപ്പെടുത്തുകയെന്നതാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി അധ്യാപകരും പ്രൊഫസര്‍മാരും പരമ്പരാഗത മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് ഒരു ഫോറം രൂപവത്കരിച്ചുകഴിഞ്ഞു. സമൂഹിക പ്രതിബദ്ധത മുന്നില്‍ കണ്ടുകൊണ്ടാണ് ഫോറം രൂപവത്കരിച്ചിരിക്കുന്നത്.

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ചാകര എന്ന പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിന്റെയും ഗവേഷണത്തിലാണ് ഓഷന്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി.

അന്തരാഷ്ട്രബന്ധം സേവനത്തിന് കരുത്ത്

അന്താരാഷ്ട്ര രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തന്റെ സേവനരംഗത്ത് എന്നും കരുത്തേകുന്നുവെന്ന് വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുമായി 22 സര്‍വകലാശാലകളുമായി നല്ല ബന്ധമാണ് ഉള്ളത്. അതില്‍ എടുത്ത് പറയേണ്ട സര്‍വകലാശാലകളില്‍ ഒന്നാണ് നെതര്‍ലന്‍ഡിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി.

വിദേശ സര്‍കലാശാലകളുമായുള്ള ബന്ധത്തില്‍ എടുത്ത് പറയേണ്ടതില്‍ മറ്റൊന്ന് യൂറോപ്യന്‍ കമ്മീഷന്‍ പദ്ധതിയില്‍ അംഗമാകുവാന്‍ കഴിഞ്ഞുവെന്നതാണ്. മത്സ്യവും മത്സ്യകര്‍ഷകരുമായി ബന്ധപ്പെട്ട യൂറോപ്പിലെ 27 സ്ഥാപനങ്ങള്‍ അടങ്ങിയതായിരുന്നു പദ്ധതി. അവിടുള്ള പദ്ധതികള്‍ കണ്ടറിയുന്നതിനും അവസരം ലഭിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു. സര്‍വകലാശാലയുമായുള്ള ഒരന്താരാഷ്ട്രബന്ധം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് കാനഡയിലെ മെമോയിര്‍ സര്‍വകലാശാലയില്‍ നിന്നും ആറംഗസംഘം എത്തിയത്. സംഘവുമായി മൂന്ന് മണിക്കൂര്‍ നീളുന്ന ഒരു സംവാദമായിരുന്നു നടന്നിരുന്നത്. ഫിഷറീസ് സര്‍വകലാശാലയിലെയും മെമോയിര്‍ സര്‍വകലാശാലയിലെയും പ്രവര്‍ത്തനങ്ങള്‍ ഏകദേശം ഒരുപോലെയാണ്. ഇരുസര്‍വകലാശാലകളിലെയും ഫാക്കല്‍റ്റിയും ഗവേഷണവും കൈമാറ്റം ചെയ്യുന്നതിനും വഴിയൊരുക്കിയതായി ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.അന്താരാഷ്ട്രതലത്തില്‍ അംഗീകാരവും, ഗവേഷണവും നേടുവാന്‍ ഇതിലൂടെ സര്‍വകലാശാലയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്നപദ്ധതി: 2020 @ 10 സ്‌കൂള്‍


2020-ല്‍ പുതിയതായി പത്ത് സ്‌കൂളുകള്‍ ആരംഭിക്കുന്ന ഒരു മാസ്റ്റര്‍ പ്ലാനിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. സ്‌കളുകള്‍ക്ക് കീഴില്‍ 30 വിഭാഗവും ഓരോ വിഭാഗത്തിന് കീഴില്‍ നാലോ അഞ്ചോ കോഴ്‌സും ആരംഭിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ഡോ. മധുസൂദനകുറുപ്പ് പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലായി റിസര്‍ച്ച് സെന്ററുകള്‍ ആരംഭിക്കുന്നതിനും സര്‍വകലാശാല പദ്ധതിയിട്ടിരിക്കുകയാണ്. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും മത്സ്യകൃഷിയെക്കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് ഗവേഷണകേന്ദ്രങ്ങളിലൂടെ സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്നത്. ഒരുകോടി രൂപയുടെ ഒരു പ്രജനനകേന്ദ്രത്തിനാണ് സര്‍വകലാശാല പദ്ധതിയിട്ടിരിക്കുന്നത്. മത്സ്യങ്ങളുടെ വളര്‍ച്ചക്കാവശ്യമായ ആവാസവ്യവസ്ഥ അതേപടി നിലനിര്‍ത്തിക്കൊണ്ടായിരിക്കും പ്രജനനകേന്ദ്രം തയ്യാറാക്കുന്നത്. വാണിജ്യാവശ്യത്തിന് ഉപയോഗിക്കാതെ ഇവിടം പൂര്‍ണമായും കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കും. നബാര്‍ഡിന്റെ സഹായത്താലായിരിക്കും പദ്ധതി മുന്നോട്ട് കൊണ്ടുപോവുക. ഇതോടെ കേരളത്തിന്റെ നഷ്ടപ്പെട്ട മത്സ്യസമ്പത്ത് വീണ്ടെടുക്കുവാനുള്ള ശ്രമത്തിലാണ് സര്‍വകലാശാല.

ചെമ്മീനിന്റെ രക്ഷയ്ക്ക്

ചെമ്മീനുകളില്‍ കണ്ടുവരുന്ന വൈറ്റ് സ്‌പോട്ട് അഥവാ വെള്ളപ്പാണ്ട് രോഗം നിര്‍ണയിക്കുന്നതിനും രോഗം നിയന്ത്രിക്കുന്നതിനുമായ കണ്ടെത്തലുകള്‍ സര്‍വകലാശാലയിലെ ഗവേഷണകേന്ദ്രത്തില്‍ ആരംഭിച്ചുകഴിഞ്ഞു. മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങള്‍ പലപ്പോഴും കര്‍ഷകര്‍ക്ക് വെല്ലുവിളിനേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു ഗവേഷണപദ്ധതിയുമായി മുന്നോട്ട് പോകുന്നത്. രോഗത്തിനുള്ള പ്രതിവിധിയും സര്‍വകലാശാല കണ്ടെത്തുന്നതിനുള്ള ഒരുക്കത്തിലാണ്.

ശാസ്ത്രീയമായി ചെലവുകുറഞ്ഞ രീതിയില്‍ മത്സ്യങ്ങള്‍ക്കുള്ള ഭക്ഷണം നിര്‍മ്മിക്കുക എന്നതാണ് സര്‍വകലാശാല ലക്ഷ്യമിട്ടിരിക്കുന്ന മറ്റൊരു പദ്ധതി. ഇത്തരത്തില്‍ ഭക്ഷണം നിര്‍മ്മിച്ച് കര്‍ഷകരില്‍ എത്തിക്കുകയാണ് സര്‍വകലാശാല. സമുദ്രത്തില്‍ കാണപ്പെടുന്ന ജീവജാലങ്ങളെ ഉപയോഗിച്ച് അര്‍ബുദം, എച്ച്.ഐ.വി തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പ്രതിരോധമരുന്നുകളുടെ നിര്‍മ്മാണവും സര്‍വകലാശാലയുടെ ഗവേഷണസംഘം നടത്തിവരികയാണ്. ഇതിനുവേണ്ടിയുള്ള ചെറുജീവജാലങ്ങളെ കണ്ടെത്തി മരുന്നിനുവേണ്ടിയുള്ള വസ്തുക്കള്‍ വേര്‍തിരിച്ചെടുത്തുകൊണ്ടുള്ള ഗവേഷണമാണ് നടന്നുവരുന്നത്.

തടാകത്തില്‍ മിഴികള്‍ തുറക്കുന്ന താമരമൊട്ടുകളുണ്ടെങ്കില്‍ വൈസ് ചാന്‍സലറുടെ മുറിയിലെ ഭിത്തി അലങ്കരിക്കാന്‍ കരിമീന്റെ ചിത്രമുണ്ട്.കരിമീന്‍ സംസ്ഥാന മത്സ്യമാണ്. കൊയ്ത്തുപാട്ടിന്റെ ആരവം ഉണര്‍ത്തി കരിമീനിനു ജനഹൃദയങ്ങളില്‍ പ്രതിഷ്ഠ നല്‍കാനുള്ള പ്രതീക്ഷാ നിര്‍ഭരമായ ദൗത്യത്തിലാണ് കൊച്ചി ആസ്ഥാനമായ കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി. മത്സ്യകൃഷിയില്‍ ഇന്ത്യയ്ക്കാകെ മാതൃകയാകുന്ന മുന്നേറ്റത്തിന് ക്ലാസ് മുറിക്കുള്ളിലും പുറത്തുമുള്ള സംരംഭങ്ങളെ കൂട്ടിയിണക്കുകയാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബി. മധുസൂദനകുറുപ്പ്. ഒരു ജനകീയ പ്രസ്ഥാനമാണ് അദ്ദേഹത്തിന്റെ ചലനാത്മകമായ കാഴ്ചപ്പാട്. കൊയ്ത്തുപാട്ടും തിരമാലകളുടെ സംഗീതവും നാട്ടറിവും പരീക്ഷണശാലയിലെ സംരംഭങ്ങളും സമന്വയിപ്പിക്കുന്നു.

കേരളത്തിന്റെ മത്സ്യ പഠന-ഗവേഷണ മേഖലകളില്‍ മൗലികമായ പരിവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ടാണ് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) കൊച്ചി നഗരത്തില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ പനങ്ങാട്ട് സ്ഥാപിച്ചത്. ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ അഞ്ചാമത്തെയും യൂണിവേഴ്‌സിറ്റിയാണ്. 2011 ഏപ്രില്‍ ഒന്നിനാണ് പ്രവര്‍ത്തനം തുടങ്ങിയത്. മത്സ്യകൃഷിയിലൂടെ സാമൂഹികമാറ്റങ്ങള്‍ കൂടി സൃഷ്ടിക്കാനാണ് യൂണിവേഴ്‌സിറ്റിയുടെ മഹത്തായ ശ്രമങ്ങള്‍ നടക്കുന്നത്. വംശനാശഭീഷണി നേരിടുന്ന മത്സ്യങ്ങളെ കരകയറ്റാനും പദ്ധതിയുണ്ട്. പല ഭൂഖണ്ഡങ്ങളിലെയും മത്സ്യബന്ധന-മത്സ്യകൃഷിയെക്കുറിച്ച് നേരിട്ട് ആഭിമുഖ്യമുള്ള വൈസ് ചാന്‍സലര്‍ മധുസൂദനകുറുപ്പ് ലോകപ്രശസ്തരായ പല ശാസ്ത്രജ്ഞരുടെയും പ്രിയപ്പെട്ട ശിഷ്യനാണ്.

'നെതര്‍ലന്റിലെ വാഗനിംഗന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ ഓരോ മണ്‍തരികളും തനിക്കെന്നും പ്രചോദനമാണ്. പോസ്റ്റ് ഡോക്ടറേറ്റ് അവിടെ നിന്നായിരുന്നു. അധ്യാപകനായ ഡോ. മാക് വെര്‍ദവുമായി അത്യപൂര്‍വമായ ആത്മബന്ധമാണ്'-അഭിമാനത്തിന്റെ വാക്കുകളില്‍ വൈസ് ചാന്‍സലര്‍ പറഞ്ഞു.

ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ആരെയും ആകര്‍ഷിക്കുന്ന സ്വതന്ത്രമായ അന്തരീക്ഷം ദൃശ്യമാണ്. പുറത്ത് പൊള്ളുന്ന വെയിലില്‍ ആശ്വാസം പകരുന്ന ഹരിതഭംഗി. റോഡ് മുറിച്ചുകടന്നാല്‍ മത്സ്യം വളര്‍ത്തുന്ന തടാകങ്ങള്‍ അതാണ് വിദ്യാര്‍ഥികളുടെ പരീക്ഷണശാല. പുല്ലിന്റെ നടപ്പാതകള്‍ പിന്നിട്ട് തടാകക്കരയില്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരില്‍ ഒരാള്‍ വലവീശുന്നത് നേരില്‍ കാണാന്‍ വൈസ് ചാന്‍സലര്‍ എത്തുക പതിവാണ്. ചുറ്റും കൂടിയ ജീവനക്കാരുമായി അദ്ദേഹം സൗഹൃദം പങ്കിട്ടു. വിദ്യാര്‍ഥികളായ അഷ്‌ലിയും (മണിപ്പൂര്‍) ബ്രിട്ടയും(ദേവികുളം) വൈസ് ചാന്‍സലറെ വെയിലത്ത് അനുഗമിച്ചു.പരിശീലനത്തിനിടയില്‍ ആറ് മാസം വിദ്യാര്‍ഥികള്‍ക്ക് 8000 രൂപ വീതം സ്‌കോളര്‍ഷിപ്പ് നല്‍കാറുണ്ട്.

ഫിഷറീസ് ഫാക്കല്‍റ്റിയുടെ കീഴില്‍ അക്വാകള്‍ച്ചര്‍ ആന്‍ഡ് ബയോടെക്‌നോളജി, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ് ആന്‍ഡ് ഹാര്‍വെസ്റ്റ് ടെക്‌നോളജി, അക്വാട്ടിക് ഫുഡ് പ്രൊഡക്ട്‌സ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ സ്റ്റഡീസ് ആന്‍ഡ് ടെക്‌നോളജി, ഓഷ്യന്‍ എന്‍ജിനിയറിംഗ് ആന്‍ഡ് അണ്ടര്‍ വാട്ടര്‍ ടെക്‌നോളജി , സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ് എന്നിവയാണ് സര്‍വകലാശാലയിലെ സ്‌കൂളുകള്‍.

കൂടാതെ അഞ്ച് പുതിയകോഴ്‌സുകള്‍ നവംബര്‍ 30ന് തുടങ്ങി. ജൈവവൈവിധ്യത്തെ കൂടുതല്‍ അടുത്തറിയുന്നതിനും പരിപോഷിപ്പിക്കുന്നതിനും, പ്രകൃതിക്ഷോഭങ്ങളെ മുന്‍കൂട്ടി അറിഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നതിനും ഉതകുന്ന തരത്തിലുള്ള കോഴ്‌സുകളാണ് അവ.

ഫിസിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ഓഷ്യന്‍ മോഡലിംഗിലും ബയോളജിക്കല്‍ ഓഷ്യനോഗ്രഫി ആന്‍ഡ് ബയോ ഡൈവേഴിസിറ്റിയിലും എം.എസ്‌സി. കോഴ്‌സുകള്‍, ഫിഷറീസ് മാനേജ്‌മെന്റിലും ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യുമന്‍ റിസോര്‍ഴ്‌സ്, റൂറല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലുമൊന്നിലും ഒരുമിച്ച് സ്‌പെഷ്യലൈസേഷന്‍ നല്‍കുന്ന എം.ബി.എ കോഴ്‌സ്, ഫിഷറീസ് ഇക്കണോമിക്‌സിലും ഫിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്‌നോളജിയിലും എം.എഫ്.എസ്സ്‌സി. കോഴ്‌സുകളുമാണ് പുതുതായി സര്‍വകലാശാലയില്‍ ആരംഭിച്ചിരിക്കുന്നതെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു.

ക്ഷീരസന്നി രോഗം പശുക്കളില്‍

സ്ഥിരമായി കാത്സ്യം ടോണിക്കുകള്‍ നല്‍കിയിട്ടും പശുക്കളില്‍ പ്രസവാനന്തരം ക്ഷീരസന്നി രോഗം കണ്ടുവരാന്‍ കാരണമെന്ത്?
പശുക്കളിലെ കാത്സ്യത്തിന്റെയും, ഫോസ്ഫറസിന്റെയും വിറ്റാമിന്‍ ഡി-3യുടെയും വര്‍ധിച്ച ആവശ്യകത നികത്താനാണ് ഇവ അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ തീറ്റയില്‍ ചേര്‍ത്തു നല്‍കാന്‍ ശുപാര്‍ശ ചെയ്യുന്നത്. വിവിധയിനം കാലിത്തീറ്റകള്‍ ഗുണമേന്മയുടെ കാര്യത്തില്‍ വ്യത്യസ്ത നിലവാരം പുലര്‍ത്തുന്നതും ഇതിന്റെ ആവശ്യകത വര്‍ധിപ്പിക്കുന്നു.

പതിവായി കാത്സ്യം, ഫോസ്ഫറസ് അടങ്ങിയ ധാതുലവണ മിശ്രിതങ്ങള്‍ നല്‍കുന്ന ക്ഷീര കര്‍ഷകര്‍ പ്രസവത്തിന് മൂന്നാഴ്ച മുമ്പ് ഇവ നല്‍കുന്നത് നിര്‍ത്തണം. ഈ കാലയളവില്‍ 500 ഗ്രാം വീതം കാലിത്തീറ്റയും ആവശ്യത്തിന് പച്ചപ്പുല്ലും അധികമായി നല്‍കണം. (അഞ്ച് കി.ഗ്രാം പച്ചപ്പുല്ല്). 

ഇന്ന് വിപണിയില്‍ ദ്രവരൂപത്തിലുള്ള കാത്സ്യം ടോണിക്കുകള്‍ ജെല്‍ രൂപത്തിലും ചിലേറ്റഡ് സാങ്കേതിക വിദ്യയിലും ലഭ്യമാണ്. ഇവ പ്രസവത്തിന് മൂന്നാഴ്ച മുമ്പുവരെ കുറഞ്ഞ അളവില്‍ നല്‍കിയാല്‍ മതിയാകും. ഇവയില്‍ സാന്ദ്രത കൂടുതലുള്ളതിനാല്‍ കുറഞ്ഞ അളവില്‍ നല്‍കിയാല്‍ മതി.

അല്‌പം ചേനക്കാര്യം





കുംഭമാസമായി ചേന നടാം. കുംഭ ചേന കുടത്തോളം എന്നാണ് പ്രമാണം. കേരളത്തിലെ വീട്ടുവളപ്പുകള്‍ക്ക് സുപരിചിതമായ വിളയാണ് ചേന.

ഫിബ്രവരിയില്‍ പുതുമഴ കിട്ടിക്കഴിഞ്ഞാല്‍ ചേനനടാം. ചെടികള്‍ തമ്മിലും വരികള്‍ തമ്മിലും 90 സെ.മീറ്റര്‍ അകലത്തില്‍ 60 സെ.മീ. സമചതുരാകൃതിയില്‍ 45 സെ.മീറ്റര്‍ താഴ്ത്തി കുഴികളെടുക്കണം. കുഴിയില്‍ മേല്‍മണ്ണും കുഴിയൊന്നിന് രണ്ട് കി.ഗ്രാം ചാണകവും നല്ലപോലെ ചേര്‍ത്ത് കുഴിയില്‍ നിറച്ചശേഷം ചേന നടാം.

വിത്തുചേന ചാണകപ്പാലില്‍ മുക്കി തണലത്തുണക്കി വേണം നടാന്‍. ഓരോ വിത്തുചേനക്കഷണത്തിനും 75 ഗ്രാം-100ഗ്രാം തൂക്കം വേണം. ഓരോ വിത്തിനും ഒരു മുകുളമെങ്കിലും ഉണ്ടാകണം. ഒരു ഹെക്ടറില്‍ ഇത്തരത്തിലുള്ള 12000 വിത്തുചേനക്കഷണങ്ങള്‍ വേണം. വേനല്‍ച്ചൂടിന്റെ കാഠിന്യം ഏല്‍ക്കാതിരിക്കാന്‍ ചേന നട്ടാല്‍ ഉടന്‍ തടം നിറയെ കരിയിലയും പച്ചിലകളും ഇട്ട് മണ്ണിട്ടുമൂടണം. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനും ചൂടുനിയന്ത്രിക്കാനും കളവളര്‍ച്ച തടയാനും ഇത് ഉപകരിക്കും. വേനലില്‍ തടം എടുത്ത് അതില്‍ കരിയിലയും ചവറും കൊണ്ട് നിറയ്ക്കണം. ഇവ നന്നായി പൊടിഞ്ഞ് സ്‌പോഞ്ചിന്റെരീതിയില്‍ പ്രവര്‍ത്തിച്ച് മഴവെള്ളത്തെ ആഗിരണം ചെയ്ത് ഭൂമിയിലേക്ക് ഇറക്കും. നല്ലൊരു ജലസംരക്ഷണ പ്രവര്‍ത്തനം കൂടിയാണ് ചേനക്കൃഷി.

പോഷകമൂല്യത്തിന്റെ കാര്യത്തിലും വളരെ മുന്നിലാണ് ചേന. പല ആയുര്‍വേദ യുനാനി മരുന്നുകളിലും ചേന ഒരു അവശ്യഘടകമാണ്. ഉദരരോഗങ്ങള്‍ക്കും പ്രസവശേഷം ഉദരം ശുദ്ധിയാക്കാനും ആസ്തമയ്ക്കും അര്‍ശസിനും ഒക്കെ കണ്‍കണ്ട ഔഷധംകൂടിയാണ് ചേന.

വിളവെടുത്തു കഴിഞ്ഞ് രണ്ടുമാസക്കാലം നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിച്ച ശേഷമാണ് ചേന നടേണ്ടത്. ചേന നട്ടുകഴിഞ്ഞ് ഒന്നരമാസമാകുമ്പോള്‍ ഹെക്ടറിന് 110 കി.ഗ്രാം യൂറിയ 250 കി.ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് 125 കി.ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നീ രാസവളങ്ങള്‍ നല്‍കാവുന്നതാണ്. ആദ്യ വളപ്രയോഗം കഴിഞ്ഞ് ഒരുമാസത്തിനുശേഷം 50 കി.ഗ്രാം യൂറിയ 75 കി.ഗ്രാം പൊട്ടാഷും ചേര്‍ത്താല്‍ മികച്ച വിളവ് ലഭിക്കും. ഹെക്ടറിന് 40, 50 ടണ്‍ വിളവ് പ്രതീക്ഷിക്കാം. കുറഞ്ഞ ചെലവില്‍ തരക്കേടില്ലാത്ത ആദായം തരുന്ന വിള എന്ന പ്രത്യേകതയും ചേനയ്ക്കാണ്. സാധാരണയായി ചേനയുടെ മൂപ്പ് 10 മാസമാണ്. കുംഭത്തില്‍ നട്ട് വൃശ്ചികത്തില്‍ കിളച്ചെടുക്കാം. തുലാമാസം പകുതി കഴിയുമ്പോള്‍ തണ്ട് പഴുത്തു തുടങ്ങും. എന്നാല്‍ ശ്രീപത്മ എന്ന അത്യുത്പാദനശേഷിയുള്ള ഇനത്തിന്റെ മൂപ്പ് 8-9 മാസമാണ്. ഹെക്ടറിന് ശരാശരി 42 ടണ്‍ വിളവും തരും.

നമ്മുടെ കാലാവസ്ഥയോട് വളരെ ഇണങ്ങിയതും താരതമ്യേന രോഗകീടബാധ കുറവുള്ളതും പ്രകൃതി സൗഹൃദ കൃഷിയെന്ന നിലയിലും ചേന നമുക്ക് കൂടുതലായി കൃഷി ചെയ്യാം.

കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും



തൃശ്ശൂര്‍:കുരുവില്ലാത്ത ചുവന്ന തണ്ണിമത്തനും കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചതായി ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.ടി.ആര്‍. ഗോപാലകൃഷ്ണന്‍ അറിയിച്ചു. വിത്തുല്പാദനം സംബന്ധിച്ച് ഫാം ജീവനക്കാര്‍ക്കായി വെള്ളാനിക്കരയില്‍ സംഘടിപ്പിച്ച പരിശീലനപരിപാടിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ആദ്യം വിളവെടുത്ത തണ്ണിമത്തനുകള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു.

നേരത്തെ കുരുവില്ലാത്ത മഞ്ഞക്കാമ്പുള്ള തണ്ണിമത്തന്‍ സര്‍വ്വകലാശാല വികസിപ്പിച്ചിരുന്നു. അതിനു നേതൃത്വം നല്‍കിയ ഒളരികള്‍ച്ചര്‍ വകുപ്പിലെ ഡോ. ടി. പ്രദീപ്കുമാര്‍ തന്നെയാണ് ചുവന്ന ഇനവും വികസിപ്പിച്ചത്. രണ്ടിനത്തിന്റെയും വിത്തുകള്‍ വ്യാപകമായി ഉത്പാദിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി ഗവേഷണ ഡയറക്ടര്‍ പറഞ്ഞു.

ഗുണമേന്മയുള്ള വിത്തുനടീല്‍വസ്തുക്കളുടെ ക്ഷാമം കേരളത്തിലെ പച്ചക്കറികൃഷിയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 57 ഇനം പച്ചക്കറികളുടെ ജനിതകശുദ്ധി വരുത്തിയ വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ ആര്‍.കെ.വി.വൈ. പദ്ധതിയില്‍ ശ്രമം നടക്കുകയാണ്. വിത്തുല്പാദനത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിനായി പച്ചക്കറികൃഷിയില്‍ കഴിവ് തെളിയിച്ച കര്‍ഷകരെക്കൂടി ഈ പദ്ധതിയില്‍ പങ്കാളികളാക്കും. സര്‍വ്വകലാശാലയുടെ വിവിധ സ്റ്റേഷനുകളിലെ ഫാം ജീവനക്കാര്‍ക്ക് വിത്തുത്പാദനത്തിന്റെ ആധുനിക സങ്കേതങ്ങളില്‍ പരിശീലനം നല്‍കുകയാണ് അടുത്തഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്-അദ്ദേഹം പറഞ്ഞു.

കേരളത്തിലെ കര്‍ഷകരുടെ കണ്ടെത്തലുകള്‍ കാര്‍ഷികവളര്‍ച്ചയ്ക്ക് ഉപയോഗപ്രദമാക്കാനുള്ള പദ്ധതിക്ക് തുടക്കംകുറിച്ചതായി വിജ്ഞാനവ്യാപനവിഭാഗം ഡയറക്ടര്‍ ഡോ.പി.വി. ബാലചന്ദ്രന്‍ അറിയിച്ചു.

നവജാത നായ്ക്കുട്ടികളുടെ സംരക്ഷണവും പരിപാലനവും




ജനിക്കാന്‍ പോകുന്ന നായ്ക്കുട്ടികളെകുറിച്ച് വളരെ വലിയ പ്രതീക്ഷകളായിരിക്കും ഒരു ഗര്‍ഭിണി നായയെ പരിചരിച്ചു വളര്‍ത്തുന്ന ഉടമസ്ഥന്റെ മനസ്സില്‍. എന്നാല്‍ പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായി ജനനസമയത്തോ, അതിനുശേഷമോ നായ്ക്കുട്ടികള്‍ ചത്തു പോകാറുണ്ട്. ഇതൊഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പ്രസവമടുത്ത നായ്ക്കള്‍ക്ക് ശാന്തവും സ്വസ്ഥവുമായ ഒരു പ്രസവസ്ഥലം (Whelping box) ഒരുക്കേണ്ടത് അത്യാവശ്യമാണ്. നവജാതശിശുക്കളെ പാലൂട്ടാനും ജനിച്ചുവീണ കുഞ്ഞുങ്ങള്‍ക്ക് ശരീരത്തിന്റെ താപനില നിലനിര്‍ത്താനും ആവശ്യമായ സ്ഥലവും സൗകര്യങ്ങളും അവിടെ ഉണ്ടായിരിക്കണം. പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ കണ്ടാല്‍ ചരിചയമില്ലാത്തവര്‍, അശ്രദ്ധമായും അമിതബലം പ്രയോഗിച്ചും കുഞ്ഞുങ്ങളെ വലിച്ചെടുക്കാന്‍ ശ്രമിക്കരുത്.

പിറന്നുവീണ കുഞ്ഞുങ്ങള്‍ ശ്വാസോച്ഛോസത്തില്‍ എന്തെങ്കിലും ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നുണ്ടോയെന്ന് നോക്കുക. അവയുടെ മൂക്ക്, ശ്വാസനാളം ഇവ എന്തെങ്കിലും ദ്രാവകമോ മറ്റോ മൂലം അടഞ്ഞിട്ടുണ്ടെങ്കില്‍ മൂക്ക് പിഴിഞ്ഞ് ാൗരീൗ െനീക്കം ചെയ്യേണ്ടതാണ്. ഗുരുതരമായ ശ്വാസതടസമോ, ശബ്ദത്തോടുകൂടി ശ്വസനമോ കണ്ടാല്‍ ശ്വാസനാളത്തില്‍ തടസമുള്ളതുകൊണ്ടാവാം. അതുനീക്കം ചെയ്യാന്‍, തലകീഴായി, മുതുകിനു സപ്പോര്‍ട്ട് കൊടുത്തുകൊണ്ട് രണ്ടു-മൂന്നു തവണ ശ്രദ്ധാപൂര്‍വ്വം കുടഞ്ഞാല്‍ മതിയാകും.

സാധാരണഗതിയില്‍ ജനിച്ച് അധികസമയം കഴിയുന്നതിനു മുമ്പ് തന്നെ അമ്മപട്ടി കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടി കടിച്ചു മുറിക്കാറുണ്ട്. അങ്ങനെ മുറിച്ചില്ലെങ്കില്‍ 1 1/2-2 ഇന്‍ഞ്ച് നീളം വരെ അവശേഷിപ്പിച്ചിട്ട് ബാക്കിയുള്ള പൊക്കിള്‍കൊടിയുടെ ഭാഗം വൃത്തിയുള്ള ഒരു കത്രിക ഉപയോഗിച്ച് മുറിച്ച് മാറ്റേണ്ടതാണ്. ചിലപ്പോള്‍ ഇങ്ങനെ ചെയ്യുമ്പോള്‍ കുറച്ചു രക്തം പൊടിഞ്ഞെന്നും വരാം. അത് കാര്യമാക്കേണ്ടതില്ല. പൊക്കിള്‍കൊടിയുടെ ചുവട്ടിലായി, ശരീരത്തോട് ചേര്‍ന്ന് ഒരു വൃത്തിയുള്ള ചരടുകൊണ്ട് മുറുക്കി കെട്ടേണ്ടതാണ്. ബിറ്റാഡിന്‍/ടിഞ്ചര്‍ അയഡിന്‍ ഇതിലേതെങ്കിലും പൊക്കിള്‍ക്കൊടിയിലും ചുറ്റിലും രണ്ട് മൂന്ന് ദിവസത്തേക്ക് പുരട്ടേണ്ടതുമാണ്. പൊക്കിള്‍കൊടിവഴി പകരുന്ന അണുബാധ തടയുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇത്.

ഒരു നായ്കുട്ടിയുടെ ജീവിതകാലം മുഴുവനുമുള്ള ആരോഗ്യാവസ്ഥ നിര്‍ണ്ണയിക്കുന്ന ഒരു ഘടകമാണ് കന്നിപ്പാല്‍ കുടിക്കുക എന്നത്. പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ തന്നെ കന്നിപ്പാല്‍ എല്ലാ നായ്ക്കുട്ടികളെയും നിര്‍ബന്ധമായും കുടിപ്പിച്ചിരിക്കണം. രോഗപ്രതിരോധശക്തിക്കാവശ്യമായ ഘടകങ്ങളും വളര്‍ച്ചക്കാവശ്യമായ ഘടകങ്ങളും കൊണ്ട് സമ്പന്നമാണ് കന്നിപ്പാല്‍.

കൂട്ടത്തിലെ ചെറിയ പട്ടിക്കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതാണ്. അവര്‍ പാല്‍ കുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ച് പാലു കുടിപ്പിക്കണം. പലതവണ നിര്‍ബന്ധിച്ചിട്ടും ഒരു പട്ടിക്കുട്ടി സ്വയം പാലുകുടിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ അതിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉണ്ട്. അതിനെ വിശദമായി പരിശോധിക്കേണ്ടതാണ്.

ജനിച്ച് ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ നായ്ക്കുട്ടികള്‍ മലവിസര്‍ജ്ജനം (Meconium) നടത്തിയിരിക്കണം. കട്ടിയുള്ള, പശപശപ്പുള്ള ഇരുണ്ട നിറത്തിലുള്ള മലം ആണ് ആദ്യമായി പുറന്തള്ളുക.

ജനിച്ച് ആദ്യ 4 ആഴ്ചത്തേക്ക് മുലപ്പാല്‍ തന്നെയാണ് പ്രധാന ആഹാരം. അനാഥരായതോ, തള്ളയില്‍ നിന്നു വേര്‍പെട്ടതോ ആയ കുഞ്ഞുങ്ങള്‍ക്ക് മില്‍ക് റിപ്ലെയ്‌സര്‍ നല്‍കേണ്ടതാണ്. 4 ആഴ്ചക്ക് ശേഷം ഖരരൂപത്തിലുള്ള ആഹാരം കൊടുത്തു തുടങ്ങാവുന്നതാണ്. അത് ധാരാളം വെള്ളവും പാലും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കി കൊടുക്കേണ്ടതാണ്. ദിവസം 5-6 തവണയെങ്കിലും ഭക്ഷണം കൊടുക്കേണ്ടതാണ്. അമിതമായി വയറു നിറയാന്‍ പാടില്ല. 7-8 ആഴ്ചകള്‍ക്കു ശേഷം എല്ലാവിധ ഭക്ഷണ സാധനങ്ങളും കൊടുത്തു ശീലിപ്പിക്കാവുന്നതാണ്.

ആദ്യ രണ്ടാഴ്ചയില്‍ പട്ടിക്കുട്ടികളെ തള്ളയുടെ സമീപത്തുനിന്ന് എടുത്തുമാറ്റുന്നതും അധികമായി ഓമനിക്കുന്നതും നല്ലതല്ല. അതിന്റെ ശരീരതാപനിലയില്‍ വ്യത്യാസം വരാതിരിക്കാനാണ് ഇത്.

ഏകദേശം ഒരു മാസം പ്രായമാകുമ്പോഴേക്കും ഒരു ഡോക്ടറുടെ സഹായത്തോടെ General Check up നടത്തി, വിര മരുന്നുകള്‍ നല്‍കേണ്ടതാണ്. 6 ആഴ്ച പ്രായമായാല്‍ ആദ്യത്തെ പ്രതിരോധകുത്തിവയ്പ് നല്‍കാവുന്നതാണ്. പിന്നീട് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നതനുസരിച്ച് ബൂസ്റ്റര്‍ കുത്തിവയ്പുകളും എടുത്താല്‍ മാത്രമേ രോഗപ്രതിരോധം പൂര്‍ണ്ണമാവൂ.

ജനനസമയത്ത് കുഞ്ഞുങ്ങളുടെ തൂക്കം രേഖപ്പെടുത്തിയാല്‍ വളര്‍ച്ചാനിരക്ക് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. ദിനംപ്രതിയെന്നോണം, ആരോഗ്യമുള്ള കുഞ്ഞുങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുന്നതാണ്. വളര്‍ച്ചാനിരക്കു കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നതിനും ഇതു സഹായിക്കും.

ജനനസമയത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ് ജന്മവൈകല്യങ്ങള്‍ ഉണ്ടോയെന്നത്. ചിലര്‍ക്ക് കൈകാലുകള്‍, വാല്‍, തല എന്നിവിടങ്ങളിലൊക്കെ ചില വൈകല്യങ്ങള്‍ കാണാറുണ്ട്. 'കുറുനാക്ക്' ചില നായ്ക്കുട്ടികളില്‍ കാണാറുണ്ട്. ചില നായ്ക്കുട്ടികള്‍ക്ക് ജന്മനാ മലദ്വാരം ഉണ്ടാവില്ല. അങ്ങനെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒരു ഡോക്ടറെ കാണുന്നതും ഗുരുതരവും പരിഹരിക്കാനാവാത്തതുമായ വൈകല്യങ്ങളുള്ളവയെ തുടക്കത്തിലെ ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലത്.

രണ്ടു ദിവസം കൊണ്ടുതന്നെ പൊക്കിള്‍കൊടി ഉണങ്ങാന്‍ തുടങ്ങും. അങ്ങനെയല്ലാതെ അവിടെ നീരോ, ചുവപ്പു നിറമോ, വേദനയോ ശ്രദ്ധയില്‍ പെട്ടാല്‍ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. ആഹാരക്കുറവുമൂലമോ, വയറിളക്കം, ശര്‍ദ്ദില്‍ മുതലായവമൂലമോ, ഉയര്‍ന്ന ചൂടുമൂലമോ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിച്ചാല്‍ അത് അത്യന്തം ഗുരുതരമാണ്. വെള്ളമോ, പാലോ കുടിക്കാന്‍ നായ്ക്കുട്ടി കൂട്ടാക്കുന്നില്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഗ്ലൂക്കോസും മറ്റ് ഇലക്‌ട്രോലൈറ്റും കുത്തിവയ്‌ക്കേണ്ടതാണ്.

അസുഖലക്ഷണങ്ങള്‍ കാണിക്കുന്നതിനെ നേരത്തേ തന്നെ തിരിച്ചറിയുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.

ആരോഗ്യമുള്ള നായ്കുട്ടികള്‍


Ø ഊര്‍ജ്ജസ്വലരായിരിക്കും.
Ø ഉറക്കത്തില്‍ പോലും ഊര്‍ജ്ജസ്വലത കാണാം. പെട്ടെന്ന് ഉണരുകയും ചെയ്യും.
Ø വര്‍ദ്ധിച്ച താല്‍പര്യത്തോടെ തള്ളയുടെ പാല്‍ കുടിക്കും.
Ø നാവ് ഇളം ചുവപ്പുനിറത്തോടും ചെറുചൂടോടെയുമായിരിക്കും.
Ø തൊലിയില്‍ പിടിച്ചു വലിച്ചു വിട്ടാല്‍ ഉടനടി പഴയതുപോലയാകും.
Ø വയര്‍ നിറഞ്ഞിരിക്കും എന്നാല്‍ വായു നിറഞ്ഞതുപൊലെ ആയിരിക്കുകയുമില്ല.

രോഗ ബാധിതരായ നായ്ക്കുട്ടികള്‍

Ø കാഴ്ചയില്‍ ക്ഷീണിതരായിരിക്കും.
Ø തളര്‍ന്നുറങ്ങുന്നവരായിരിക്കും.
Ø പാലുകുടിക്കാന്‍ മടി ഉണ്ടാകും. നിരബന്ധിച്ചാല്‍ മാത്രം അല്‍പം പാലു കുടിക്കും.
Ø നാവിന്റെ ഇളം ചുവപ്പു നിറവും, തിളക്കവും, നഷ്ടപ്പെട്ട് തണുത്തിരിക്കും.
Ø മിക്കസമയവും കരയുകയോ, മൂളുകയോ ചെയ്യും.
Ø തൊലി വലിച്ചുവിട്ടാല്‍ പഴയ സ്ഥിതിയിലാവാന്‍ താമസ്സമെടുക്കും.
Ø വയറിളക്കമോ, ശര്‍ദ്ദിലോ ഉണ്ടാകും.
Ø ശ്വാസം മുട്ടല്‍ ഉള്ളതുപോലെയോ, കുറുകലോ, മൂക്കൊലിപ്പോ ഉണ്ടാവും.
Ø കണ്ണില്‍ നിന്നും മഞ്ഞനിറത്തിലുള്ള സ്രവമോ, വെള്ളമൊലിപ്പോ ഉണ്ടാവും.
Ø ശരീരഭാരം ക്രമമായി വര്‍ദ്ധിക്കുകയുമില്ല.

പശുക്കളെ എങ്ങനെ വളര്‍ത്താം?



പണ്ടൊക്കെ ഒരു രാജ്യത്തിന്റെ സമ്പല്‍സമൃദ്ധി ആ രാജ്യത്തെ ഗോസമൃദ്ധിയെ ആശ്രയിച്ചായിരുന്നു. ഏക്കറുകളുടെ വിസ്തൃതി അവകാശപ്പെടാനുണ്ടായിരുന്ന നമ്മുടെയൊക്കെ തറവാടുകളില്‍ ഇവ സുലഭമായിരുന്നുതാനും. ആ വിസ്തൃതിയില്‍ നെറ്റിയില്‍ വെളുത്ത പൊട്ടുമായി പൈക്കിടാങ്ങള്‍ കുസൃതികള്‍ കാട്ടി ഓടിനടന്നു. അവയുടെ 'ഇമ്പാ....' വിളികള്‍ അമ്മമാര്‍ക്കു മാത്രമല്ല, കുഞ്ഞുങ്ങള്‍ക്കും കാതുകളില്‍ സംഗീതവിരുന്നായി.

ആ കുസൃതിക്കുരുന്നുകളെ കാട്ടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് അമ്മമാര്‍ 'പാപ്പം' വാരിക്കൊടുത്തു. കാലത്തിന്റെ കുത്തൊഴുക്കില്‍ നമുക്ക് തൊടികളുടെ വിസ്തൃതി അന്യമായി. നമ്മള്‍ അഞ്ചുസെന്റുകാരും പത്തുസെന്റുകാരുമായി മാറി. അതോടൊപ്പം നമുക്കന്യമായത് നമ്മുടെ പച്ചപ്പും പൈക്കിടാങ്ങളും! ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാല്യമാകട്ടെ, 'ടെഡ്ഡി ബിയറു'കളിലൂടെയും 'മിക്കി മൗസ്' ചാനലുകളിലൂടെയും ആഹാരം കഴിക്കുന്നു. ഇന്നിപ്പോള്‍ കേരളം കണികണ്ടുണരുന്ന നന്മ അങ്ങു ദൂരെ മോഡിയുടെ നാട്ടില്‍ നിന്നുവരുന്ന പാല്‍പ്പൊടി കലക്കിയ നന്മ മാത്രം.

ക്ഷീരകര്‍ഷകരെ കാണാന്‍ നാം ചുരം കയറേണ്ടിവരുന്നു. സുഭാഷ് പലേക്കറിന്റെ 'കൃഷിരീതി'കള്‍ അനുകരിക്കണമെങ്കില്‍ നമുക്ക് പശുവിനെ വളര്‍ത്തിയേ പറ്റൂ. പക്ഷേ, ഈ നഗരത്തില്‍ നമ്മുടെ പത്തുസെന്റില്‍ എങ്ങനെയാണ് നാം പശുവിനെ വളര്‍ത്തുക? അയല്‍പക്കക്കാരന്റെ ശാപങ്ങളേറ്റുവാങ്ങാന്‍വേണ്ടി മാത്രം നാം ഇതിന് തുനിയുമോ? പച്ചക്കറി കൃഷി ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുന്ന വാക്കുകള്‍കൊണ്ട് അമ്മാനമാടുന്ന ഭരണവര്‍ഗംപോലും ഇതിനൊരുത്തരം തരുവാന്‍ ശ്രമിക്കുന്നില്ലെന്നതാണ് ഖേദകരമായ വസ്തുത. പശുവളര്‍ത്തലിനെക്കുറിച്ച് വാചാലനാകുവാനൊരു കാരണമുണ്ട്. എന്റെ മുന്നിലിരിക്കുന്നത് 1872-ല്‍ മലബാറിലെ ജനതയ്ക്കുവേണ്ടി പശുവളര്‍ത്തലിനെക്കുറിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഒരു പരസ്യമാണ്. പരസ്യങ്ങളിലെ ഭാഷാപ്രയോഗമാണ് കൂടുതല്‍ രസകരം. അതിങ്ങനെ:

പശുക്കളെ തീറ്റുന്നതിനെക്കുറിച്ച്

''ഇന്ത്യയിലുള്ള പശുക്കുട്ടികള്‍, അവരുടെ തള്ളകളുടെ പാല്‍ നെയ്യുണ്ടാക്കുവാന്‍വേണ്ടി എടുത്തുപോകുന്നതുകൊണ്ട് എപ്പോഴും മെലിഞ്ഞ സ്ഥിതിയിലാകുന്നു. പശു പാല്‍ കൊടുക്കാത്തതുകൊണ്ട് ഒരു പശുക്കുട്ടിയെ തടിപ്പിക്കാന്‍ കഴിയുന്നില്ലെന്ന് സാധാരണയായി വിചാരിച്ചിരിക്കുന്നു.

എന്തുകൊണ്ടെന്നാല്‍ പശുക്കുട്ടി പുഷ്ടിവെക്കുവാന്‍വേണ്ടി പാല്‍ എത്രയും വിശേഷമായിട്ടുള്ള ഒരു ഭക്ഷണമാണ്. ഒരു പശുക്കുട്ടിയെ വളര്‍ത്തേണ്ടതിനുവേണ്ടി ചില സമയം പുല്ല് പുഴുങ്ങി അതിന്റെ വെള്ളം കൊടുത്തുവരാറുണ്ട്.

പാല്‍ കൂടാതെ പശുക്കുട്ടികളെ തടിപ്പിക്കാന്‍ താഴെ പറഞ്ഞിട്ടുള്ളത് സമ്മതിക്കപ്പെട്ട ഒരമേരിക്കന്‍ ചട്ടമാകുന്നു. ആദ്യം രണ്ടാഴ്ച വരേക്കും പുഴുങ്ങിയ പിണ്ണാക്ക്, വെല്ലം, പാല്‍പ്പാട ഇതാണ് കൊടുക്കേണ്ടതും. അതിന് ശേഷംപൊടിയരി അല്ലെങ്കില്‍ പരിപ്പുകൂടി കൊടുക്കാം. പാല്‍പ്പാട ഒന്നിച്ച് കൂട്ടുന്നതിനു മുമ്പായിട്ട് പിണ്ണാക്ക് പുഴുങ്ങേണ്ടതാകുന്നു. വെല്ലം അപ്പോള്‍ത്തന്നെ പാലോടുകൂടി ചേര്‍ക്കയും ഇതെല്ലാം ചൂടോടുകൂടി കൊടുക്കേണ്ടതുമാകുന്നു.

ഒരു പശുക്കുട്ടിക്ക് ഒരു മേശക്കുഴിയില്‍ (ഇത് പണ്ടുകാലത്തെ ഒരളവാണ്) പുഴുങ്ങിയ പിണ്ണാക്ക് അത്രതന്നെ വെല്ലവും പാല്‍പ്പാടയോടെ ചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി മൂന്നുനേരമായിട്ട് ഒരു ദിവസത്തില്‍ കൊടുക്കേണ്ടതാകുന്നു.

ഒന്നാമത്തെ ആഴ്ച കഴിഞ്ഞതിന്റെശേഷം മേല്പറഞ്ഞ ഓരോ സാധനം കുറേശ്ശെ അധികമായി ചേര്‍ക്കുകയും പത്തുദിവസം കഴിഞ്ഞേപ്പിന്നെ ഓരോരോ ദിവസം കൊടുക്കുന്ന തീറ്റിക്ക് ഓരോ കുഴിയില്‍ വെല്ലവും അത്രത്തോളം പിണ്ണാക്കും കൊടുക്കുകയും ചെയ്യാം. മൂന്നാമത്തെ ആഴ്ചയുടെ ആരംഭത്തില്‍ ഒരു കുഴിയില്‍ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും ഓരോരോ സമയത്തെ തീറ്റയില്‍ ചേര്‍ക്കയും വേണം.

എന്നാല്‍ ഇങ്ങനെയുള്ള പൊടിയും പുഴുങ്ങി ചേര്‍ക്കേണ്ടതാകുന്നു. ഇതില്‍ പാല്‍പ്പാട ചേര്‍ത്തിട്ട് കൊടുക്കുന്നതായാല്‍ അഞ്ച് ആഴ്ചയുടെ ഇടയില്‍ വിശേഷമായിട്ടുള്ള പുഷ്ടിയോടുകൂടി പശുക്കുട്ടി ഇരിക്കയും ചെയ്യും. ഇതിലേക്കുണ്ടായിവരുന്ന ചെലവ് കിട്ടിയിട്ടുള്ള പാലുകൊണ്ടും ഉണ്ടാക്കിയ നെയ്യുടെ വിലയ്ക്കും എത്രയും ചുരുക്കമായിട്ടുള്ളത് ആയിരിക്കും.

ഇതിലേക്ക് വെല്ലം ഒരു പുതുതായിട്ടുള്ള തീനാണെന്നു വിചാരിക്കാം. എന്നാല്‍ ആയതിന്റെ താത്പര്യം മനസ്സിലാക്കിയാല്‍ മുഖ്യമായിട്ടുള്ളൊരു തീനാണെന്നു കാണുകയും ചെയ്യാം. ആയതെത്രയും അലിക്കാകുന്നതും പശുക്കുട്ടികള്‍ക്ക് അനുരൂപമായി വരുന്നതുമാകുന്നു.

കഞ്ഞിപ്പശയുള്ള ഭക്ഷണം പശുക്കുട്ടികള്‍ക്ക് അനുരൂപമായിരിക്കുന്നതിന് മുമ്പേ പഞ്ചസാരയായി വരുന്നതാണെന്ന് ലഭിശ്ശ എന്നാളുടെ അഭിപ്രായം. പഞ്ചസാര രക്തത്തോടെ ഉടനെ ചേരുന്നതും തണുപ്പുള്ള പ്രദേശങ്ങളില്‍ ശരീരത്തിന് ചൂട് കൊടുക്കുവാന്‍ വിശേഷമായിട്ടുള്ളതുമാണ്. ആയത് വെണ്ണയുണ്ടാക്കുവാന്‍ പ്രയോജനപ്പെടുത്തുന്ന പാലിന്റെ ഗുണത്തിന് തുല്യമായിരിക്കുന്നതാകുന്നു. പിണ്ണാക്ക് ശരീരത്തിന് ബലത്തെ കൊടുക്കുന്ന ഒരു ഭക്ഷണവും. അതില്‍പ്പെട്ടിട്ടുള്ളത് എളുപ്പത്തില്‍ അഴഞ്ഞുപോകുന്നതും ഭക്ഷണത്തിനു തുല്യമായിട്ടുള്ളതുമാണ്. സ്വര്‍ഗ എന്ന കൃഷിയുണ്ടാക്കുന്ന സ്ഥലത്തെ അതുകൊണ്ട് വിശേഷമായ വെല്ലമുണ്ടാക്കുകയും ചെയ്യാം.
മേല്പറഞ്ഞതിന്റെ സാരം

''ഒന്നാമത്തെയാഴ്ച ഒരു മേശക്കുഴിയില്‍ പിണ്ണാക്കും അത്രതന്നെ വെല്ലവും പാല്‍പാടയോടുചേര്‍ത്തിട്ട് മൂന്ന് ഓഹരിയാക്കി ഒരു ദിവസം മൂന്നുനേരമായിട്ട് കൊടുക്കണം. രണ്ടാമത്തെ ആഴ്ച പത്തുദിവസം പിണ്ണാക്കും വെല്ലവും കുറേശ്ശെ അധികമായി ചേര്‍ത്ത് പിന്നെ പിണ്ണാക്കും വെല്ലവും പാല്‍പ്പാടയോടുകൂടി ഓരോ തീറ്റയും ഓരോ കുഴിയില്‍ കൊടുക്കണം. മൂന്നാമത്തെ ആഴ്ച ഒരു കുഴിയില്‍ പുഴുങ്ങിയ മുത്താറിപ്പൊടി അല്ലെങ്കില്‍ വേറെ വല്ല ധാന്യങ്ങളുടെ പൊടിയും പിണ്ണാക്കും വെല്ലവും ചേര്‍ത്ത് പാല്‍പ്പാടയോട് ചേര്‍ത്തിത്തന്നെ കൊടുക്കണം.''

പശുക്കള്‍ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇത്തരമൊരു പരസ്യത്തിന് വലിയ അര്‍ഥമൊന്നുമില്ലായിരിക്കാം.

എന്നാല്‍ പാലങ്ങളും റോഡുകളും നിര്‍മിക്കാന്‍ കാണിച്ച അതേ വ്യഗ്രതതന്നെ ഇത്തരം നിസ്സാരമെന്ന് തോന്നിപ്പിക്കാവുന്ന ചെറിയ ചെറിയ കാര്യങ്ങളിലും ബ്രിട്ടീഷുകാര്‍ ശ്രദ്ധിച്ചിരുന്നു എന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്.

നാടന്‍ വിത്തിന്റെ കാവലാള്‍





നാടന്‍ നെല്ലിനങ്ങളുടെ കലവറയായിരുന്നു വയനാട്. ചോറിനും പലഹാരത്തിനും ഔഷധത്തിനുമൊക്കെ യോജിച്ച 120-ഓളം നെല്ലിനങ്ങളാണ് ഇവിടെ കൃഷിചെയ്തിരുന്നത്. ഇവയില്‍ കുറേയെങ്കിലും ഇന്നും നിലനില്‍ക്കുന്നതിനു കാരണം പരമ്പരാഗതമായി നെല്ല് കൃഷിചെയ്യുന്ന ആദിവാസി ജനസമൂഹങ്ങളാണ്. കുറിച്യസമുദായത്തില്‍പ്പെട്ട ചെറുവയല്‍ രാമന്‍ 35 ഇനം നെല്ല് കൃഷിചെയ്ത് സംരക്ഷിക്കുന്നു.

നെല്ല്, റാഗി, കന്നുകാലികള്‍ എന്നിവ കുറിച്യരുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. ഭക്ഷണത്തിനും ആചാരത്തിനും നെല്ല് കൂടിയേ തീരൂ. ചെറുവയല്‍ രാമന്‍ മാനന്തവാടി ചെറുവയല്‍ സ്വദേശിയാണ്. തലയ്ക്കല്‍ ചന്തുവിന്റെ പിന്‍ഗാമികളായി കരുതപ്പെടുന്ന കുലങ്ങളില്‍പ്പെട്ട തലക്കര കുലത്തിന്റെ അംഗം. പത്താംവയസ്സില്‍ തുടങ്ങിയ കൃഷി, രാമന്‍ ഇന്നും തുടരുന്നു. കൃഷിപ്പണികള്‍ എല്ലാം ഇപ്പോഴും സ്വന്തമായിത്തന്നെയാണ് ചെയ്യുക.

ആദ്യകാലത്ത് ചോറിനുള്ള നെല്ല് വിളയിക്കുകയായിരുന്നു കൃഷിയുടെ ലക്ഷ്യം. അതിനപ്പുറം, നാടന്‍ നെല്‍വിത്തുകള്‍ വിലപ്പെട്ടതാണെന്നും അവ പരിരക്ഷിക്കപ്പെടണമെന്നുമുള്ള ചിന്തയുണ്ടായത് യാദൃച്ഛികമായാണ്. അമ്പതു വര്‍ഷം മുമ്പ് പഴയ രേഖകളും വസ്തുക്കളുമൊക്കെ അന്വേഷിച്ച് അപരിചിതനായ ഒരാള്‍ രാമനെ കാണാനെത്തി. അദ്ദേഹമാണ് നാടന്‍ വിത്തുകളുടെ മഹത്ത്വം പറഞ്ഞ് ബോധ്യപ്പെടുത്തുന്നത്. വിലപ്പെട്ട പാരമ്പര്യഗുണങ്ങളുടെ കലവറകളാണ് നാടന്‍ ഇനങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അങ്ങനെ ചെറുവയല്‍ രാമന്‍ നാടന്‍ നെല്‍വിത്തുകളുടെ കാവലാളായി.

ഇന്ന് ഒന്നരയേക്കര്‍ വയലില്‍ 35 നാടന്‍ ഇനം നെല്ലുകള്‍ രാമന്‍ കൃഷിചെയ്ത് സംരക്ഷിക്കുന്നു. പരമ്പരാഗതമായി നാലിനമാണ് രാമന്‍ കൃഷിചെയ്തിരുന്നത്. കുറേയെണ്ണം ഊരിലെ പ്രായമായവരുടെ പക്കല്‍നിന്ന് ശേഖരിച്ചു. ക്ഷേത്രാചാരത്തിന് പലയിനം നെല്ലുകള്‍ കുറിച്യര്‍ ഉപയോഗിക്കുന്നുണ്ട്. ആ വഴിക്കും കുറേ ഇനങ്ങള്‍ കിട്ടി. സമാന മനസ്‌കരായ ചിലര്‍ രാമന് നാടന്‍ നെല്ലിനങ്ങള്‍ സമ്മാനിക്കുകയും ചെയ്തു. വീട്ടിലെ ഭക്ഷണാവശ്യത്തിനു തൊണ്ടി എന്ന ഇനമാണ് കൃഷിചെയ്യുന്നത്. മറ്റുള്ളവ വിത്താവശ്യത്തിനായി കൃഷിചെയ്യുന്നു. മുണ്ടകന്‍, ചെന്താടി, ചെന്നെല്ല്, ചേറ്റുവെള്ളിയന്‍, വെളിയന്‍, ഓണമൊട്ടന്‍, ജീരകശാല, ഗന്ധകശാല, തൊണ്ണൂറാം പുഞ്ച, നവര, കയമ, കുറുമ്പാളി, കറുത്തന്‍ തുടങ്ങി വിശിഷ്ടമായ ഒട്ടേറെ ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്.

സമ്പൂര്‍ണ ജൈവകൃഷിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. മൂന്നു പശുക്കളുള്ളതിനാല്‍ ആവശ്യത്തിന് ചാണകം കിട്ടും. കൂടാതെ ചാരവും ചവറും ലോഭമില്ലാതെ നെല്ലിനു നല്‍കുന്നു. രാസകൃഷിയല്ലാത്തതിനാല്‍ തവള, തുമ്പി, ചിലന്തി തുടങ്ങിയ മിത്രജീവികള്‍ കൃഷിയിടത്തിലെ കീടങ്ങളെ തിന്നൊടുക്കും. കര്‍പ്പൂരച്ചെടിപോലുള്ള രൂക്ഷഗന്ധം വമിക്കുന്ന ചെടികള്‍ നാട്ടിവെക്കുന്നതും കൃഷിയിടത്തിലെ വെള്ളം വറ്റിക്കുന്നതുമാണ് കീടങ്ങളെ തുരത്താനുള്ള മറ്റു മാര്‍ഗങ്ങള്‍. ജൈവവളങ്ങള്‍ കരുത്തുനല്‍കുന്നതിനാലും പ്രതിരോധശേഷി കൂടിയതിനാലും നാടനിനങ്ങള്‍ക്ക് രോഗകീടബാധ കുറവാണെന്നാണ് രാമന്റെ അനുഭവം.

നെല്‍വിത്തിന്റെ സംഭരണത്തില്‍ പരമ്പരാഗതരീതിയാണ് രാമന്‍ അനുവര്‍ത്തിക്കുന്നത്. വിളവെടുത്ത നെല്ലിനെ ഒരാഴ്ച വെയിലും മഞ്ഞും കൊള്ളിക്കുന്നു. തുടര്‍ന്ന് മുളങ്കുട്ട ചൂടാക്കി വെയിലിന്റെ ചൂടോടെ നെല്ലിനെ അതില്‍ സംഭരിക്കും. വൈക്കോല്‍, കൂടാരംപോലെ കെട്ടിയുണ്ടാക്കുന്ന വിത്തുകൂടയും നെല്‍സംഭരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുഴുങ്ങിക്കുത്തിയ അരിയും ഈവിധം സംഭരിക്കാം. വിത്താകട്ടെ, രണ്ടു വര്‍ഷംവരെ മുളയ്ക്കല്‍ശേഷി നഷ്ടപ്പെടാതെ പരമ്പരാഗതരീതിയില്‍ സൂക്ഷിക്കാനാവും.

വിത്തിനായുള്ള കൃഷിയാണ് ഏറെയെന്നതിനാല്‍ പ്രതിവര്‍ഷം 15,000 രൂപയോളം ഈയിനത്തില്‍ രാമന് ചെലവാകുന്നു. ഭക്ഷണാവശ്യത്തിനു വിളയിക്കുന്ന നെല്ല് വീട്ടുകാരെയും അതിഥികളെയും ഊട്ടാനേ തികയുകയുള്ളൂ. ഒരു കൃഷി മാത്രമാണ് വര്‍ഷത്തില്‍ ചെയ്യുക. നെല്‍കൃഷി പോയിട്ടുള്ള മൂന്നേക്കര്‍ ഭൂമിയില്‍ കാപ്പി, കുരുമുളക്, ചേന, ചേമ്പ്, വാഴ എന്നിവ കൃഷിചെയ്ത് രാമന്‍ ഈ നഷ്ടം നികത്താന്‍ ശ്രമിക്കുന്നു. ജൈവ അരിക്കും ജൈവ ഭക്ഷ്യഉത്പന്നങ്ങള്‍ക്കും മെച്ചപ്പെട്ട വില ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ നെല്‍കൃഷി നിലനില്‍ക്കുമെന്നാണ് രാമന്റെ പ്രതീക്ഷ.

തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍





എന്താണ് 'തിരുതാളി' ഏലത്തിന്റെ പ്രത്യേകതകള്‍?

നട്ട് പത്താംമാസം പൂക്കും. ഒന്നാംവര്‍ഷം ഒരു ചെടിക്കുചുറ്റും നാല്‍പ്പതോളം ചിമ്പുകള്‍ ഉണ്ടാകും. ഓരോ ചിമ്പിലും നാലു ശരം വീതം. ഓരോ ശരത്തിനും ആറടിനീളവും നിവരധി ഒട്ടുശരങ്ങളും നാല്‍പ്പതോളം കൊത്തും അറനൂറിലധികം ഏലക്കായ്കളും. ഇതൊക്കെയാണ് 'തിരുതാളി' ഏലച്ചെടിയുടെ സവിശേഷതകള്‍. ഇത് കണ്ടെത്തിയത് ഇടുക്കി ശാന്തമ്പാറ പേത്തൊട്ടി തിരുതാളിയില്‍ ടി.പി. ജോസഫ് എന്ന കര്‍ഷകനാണ്. സ്വാഭാവിക പരാഗണം വഴി ഉത്പാദിപ്പിച്ച ഈ മികച്ച ഇനത്തിന്റെ കൃഷിച്ചെലവും താരതമ്യേന കുറവാണ്. ഒന്നര വര്‍ഷം മതി ആദ്യ വിളവെടുപ്പിന്.

ഒരു ചെടിയില്‍ നിന്ന് രണ്ട് കിലോ ഉണക്കക്കായ് (10കിലോ പച്ചക്കായ്) ആദ്യവര്‍ഷം കിട്ടും. ഒന്നരമാസം കഴിഞ്ഞ് വീണ്ടും വിളവെടുക്കാം. രോഗശല്യവും താരതമ്യേന കുറവ്. വിശദവിവരങ്ങള്‍ക്ക് 04868 247161, 9946566820, 9605273151 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍ മതി.

കാന്താരി വില മുന്നൂറ്..


കാന്താരി വില മുന്നൂറ്...!!!



വീട്ടുവളപ്പില്‍ വെള്ളവും വളവും നല്‍കാതെവളരുന്ന കാന്താരിമുളകിനെ അവഗണിച്ചവര്‍ അറിയാന്‍. കാന്താരി മുളകിന് കിലോയ്ക്ക് ഇപ്പോള്‍ മുന്നൂറ് രൂപ വിലയായി. വലിയ മുളക് വിറ്റാല്‍ കര്‍ഷകന് കിട്ടുക നാല്‍പ്പതോ അമ്പതോ രൂപയാണ്. എന്നാല്‍ നിറയെ കാന്താരി വെച്ചാല്‍ കര്‍ഷകന് ഏഴിരട്ടിയലധികം രൂപയാണ് ഇപ്പോള്‍ കിട്ടുന്നത്. വിപണിസാധ്യത മുന്നില്‍ക്കണ്ട് വയനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ കൃഷിയിപ്പോള്‍ വ്യാപകമാവുകയാണ്.

നെന്മേനി പഞ്ചായത്തിലെ താളൂര്‍ പ്രദേശത്തെ ജിതേഷ് ബാബു എന്ന കര്‍ഷകന്‍ ഇപ്പോള്‍ ഇടവിളയായി പ്രധാനമായി കൃഷിചെയ്യുന്നത് കാന്താരിയാണ്. ഇദ്ദേഹത്തിന്റെ നാലേക്കര്‍ പാടത്ത് പകുതിയിലധികവും കാന്താരി നട്ടിരിക്കുകയാണ്. ചെലവ് കുറവും വിപണിസാധ്യത കൂടുതലുമാണ് ഇത്തരത്തില്‍ പുതിയ കൃഷിരീതിയിലേക്ക് തിരിയാന്‍ കാരണമെന്ന് ജിതേഷ് ബാബു പറയുന്നു. വയനാട്ടിലെ പലചരക്ക് കടകളില്‍ നല്ല ഡിമാന്റാണ് കാന്താരിക്കിപ്പോള്‍. വേണ്ടത്ര കിട്ടാത്തതിന്റെ പരിഭവം മാത്രമെ പലചരക്ക് കടക്കാര്‍ക്കുള്ളൂ. കൊച്ചിയിലാണ് കാന്താരിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില ലഭിക്കുന്നത്. അഞ്ഞൂറ് രൂപയാണ് കൊച്ചിയിലെ വില. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് വിപണിസാധ്യത ഇത്ര കൂടിയതെന്നാണ് കര്‍ഷകരുടെ വിശ്വാസം.

ഗള്‍ഫ്‌രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പ്രധാന പച്ചക്കറി ഇനങ്ങളില്‍ ഒന്ന് ഇതാണെന്നും പലചരക്ക് കടക്കാര്‍ പറയുന്നു. മറ്റ് കൃഷികളെപ്പോലെ സ്ഥിരമായ പരിചരണമോ, വളപ്രയോഗമോ ഒന്നും കാന്താരികൃഷിക്ക് വേണ്ട. സ്വന്തം വീട്ടുവളപ്പില്‍ പോലും നട്ട്‌വളര്‍ത്താമെന്നതാണ് ഈ കൃഷിയുടെ മറ്റൊരു മെച്ചം. അതുകൊണ്ടുതന്നെയാണ് കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിയുന്നതും.

ഇടവിളയായി കൃഷി ചെയ്യാമെന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്. വേനല്‍ക്കാലത്താണ് വിപണി വില പ്രധാനമായും ഉയരുന്നത്. പതിനഞ്ച്ദിവസത്തില്‍ ഒരു തവണ വിളവെടുക്കാന്‍ സാധിക്കും. അതായത് കാന്താരികൃഷി ചെയ്താല്‍ ഒരു വര്‍ഷം ഇരുപതിലധികം തവണ വിളവെടുത്ത് വില്പന നടത്താന്‍ കഴിയും.

മുന്‍വര്‍ഷങ്ങളിലും വില നാനൂറ് വരെ എത്തിയിരുന്നു. ഇത്തവണയും വില കൂടുകയാണ്. വിപണി സാധ്യതയറിഞ്ഞതോടെ കൂടുതല്‍ കര്‍ഷകര്‍ കാന്താരി കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്.

കറവപ്പശുക്കളുടെ പരിചരണം


I¶pImenIÄ¡v th\¡me kwc£Ww

tUm. Fw. KwKm[c³\mbÀ

dn«. sU]yq«n UbdIvSÀ, arKkwc£WhIp¸v


th\¨qSv a\pjysc am{Xaà arK§tfbpw kmcambn _m[n¡p¶p. NqSnsâ B[nIyw ImcWw I¶pImenIfn Dev]mZ\£aX IpdbpIbpw ]mÂ, amwkw F¶nhbv¡p ZuÀe`yw t\cnSpIbpw sN¿pw. F¶p am{Xaà ITn\ NqSn\m ChbpsS acWhpw kw`hn¡mdpWvSv. £ocIÀjIÀ¡v Ch Xm§m\mhp¶XÃ.

A´co£ Dujvamhv IqSpt¼mÄ icocXm]\ne DbcpIbpw tImi§fnse Pew D]tbmKs¸Sp¯n icocw Poh³ \ne\nÀ¯pIbpw sN¿pt¼mÄ icoc¯n \nÀÖeoIcWw (Dehytration) kw`hn¡pIbpw tcmKmhØbnte¡v F¯pIbpw sN¿p¶p. hcWvS sXmen, Ipgnª I®pIÄ, aq¡v, tamW, I¬t]mf F¶nh hcfpI, NpWvSv \¡pI, aäpÅhsb Nhn«pIbpw Ip¯pIbpw sN¿pI, `mc¡pdhv, Xoä IpdbpI, timjn¨icocw, aq{X¯nsâ Afhv IpdbpI, Ne\aäpInS¡pI F¶nhbmWv {]ISamb e£W§Ä.
icoc¯n \n¶v \jvSs¸« Pew DS³Xs¶ \nÝnX Afhn XncnsI \ÂIpI F¶XmWv {]mYanI NnInÕ. CXn\v \nÀÖeoIcW iXam\w AdnbWw. cWvSp iXam\w km[mcWhpw ]Xn\mep iXam\hpw apIfnepw amcIhpamWv. F«p iXam\w apX kncIfn¡qSn CSIvt{Smsseäv emb\nIÄ XoÀ¨bmbpw Ip¯nhbv¡Ww. sXmen ({]tXyIn¨v Igp¯nteXv) cWvSphncepsImWvSv \pÅn hen¨p]nSn¡pI. Aev]kabw Ignªv ]nSn kmh[m\w hnSpI. sXmenbpsS aS¡v (NpcpÄ) \nhÀ¶p Ignbp¶ kabw sk¡³Un tcJs¸Sp¯Ww.

* 8 sk¡³Uv þ 10þ14 iXam\w Uo sslt{Uj³
* 6 sk¡³Uv þ 8þ10 iXam\w Uo sslt{Uj³
* 4 sk¡³Uv 6þ8 iXam\w Uo sslt{Uj³
* 2 sk¡³Uv 4þ6 iXam\w Uo sslt{Uj³

icoc`mcs¯ iXam\w sImWvSp KpWn¨v 100 sImWvSv lcn¨m F{X enäÀ shÅw ASnb´cambn sImSpt¡WvSsX¶dnbmw. DZmlcW¯n\v 100 In. {Kmw Xq¡apÅ Hcp arK¯n\v F«p iXam\w dehyration DsWvS¦n AXn\v DS³ 8 enäÀ shÅw sImSp¡Ww. (100 x 8 / 100 = 8 enäÀ) Poh³ \ne\nÀ¯phm\pÅ shÅhpw (Maintancence Water) CXpIqSmsX \ÂIWw. cWvSp sImWvSv In«nb D¯cs¯ hoWvSpw lcn¨m Cu Afhp IqSnIn«pw (AXmbXv 8 enäÀ / 2 = 4 enäÀ) sam¯w 12 enäÀ shÅw HcpZnhkw. CXv 4þ5 XhWIfmbn\ÂImw. CXv {i²m]qÀhw hmbn IqSntbm sÌmaIv Syq_v(Stomack Tube hbänte¡v t\cn«v emb\n F¯n¡p¶ Syq_v) hgn Hcp shädn\dn tUmIvSdpsS klmbt¯msStbm \ÂImw. 50 In. {Kmw `mcapÅ Hcp I¶pIp«nbpsS hbän Hcp kabw 8 enäÀ shÅw sImÅpw.
Hcp Znhkw thWvSp¶ shůnsâ AfhvþtlmÂÌn³{^oj³ (HF) 

* 5 amkw {]mbw þ 12 enäÀ
* 11/2 hbkv {]mbw þ 24 enäÀ
* 2 hbkv {]mbw þ 32 enäÀ
* Znhkw 15 enäÀ ]m Dev]mZn¸n¡p¶ ]ipþ60 enäÀ
* Znhkw 25 enäÀ ]m Dev]mZn¸n¡p¶ ]ipþ100 enäÀ
* Idh hänbh (KÀ`nWnIfpw)þ40 enäÀ
* Htcm enäÀ ]m DXv]mZ\¯n\v 4 enäÀ shÅw \ÂIWw.

Dehydration (\nÀÖeoIcWw) XSbp¶Xn\pÅ ehW an{inXhpw emb\nIfpw C¶v acp¶ptjm¸pIfn e`yamWv. Ch Xoäbntem shůntem IeÀ¯n sImSp¡mw. (Electrolytes)

* 2 {Kmw / 1 enäÀ shůn / 7þ14 Znhkw (Dev]mZ\£aXIq«phm³)
* 2 Sokv]q¬ / 5 In. {Kmw Xoä bn (7þ14 Znhkw (Dev]mZ\£aX Iq«phm³)
* 6 {Kmw/ 1 enäÀ shůn (2 aWn¡qÀ CShn«v ]I kab¯v)
* 6 Sokv]q¬ / 5 In. {Kmw Xoäbn (NqSns\ AXoPohn¡m³)

Dt±iw 250 In. {Kmw `mcapÅ Hcp ]iphn\v Npcp§nbXv 1 1/4In. {Kmw Xoäbpw 5 In. {Kmw hoXw ]¨¸pÃpw ssht¡mepw \ÂIWw. Hmtcm enäÀ ]men\pw 1 In. {Kmw hoXw Xoä A[nIw \ÂIWw. 6 amkw KÀ`nWnbmbm Hcp Intem{Kmw Xoä thtdbpw sImSp¡Ww. ]¨¸pÃv e`yX IpdhmsW¦n aos\® \ÂIp¶Xv \ÃXmWv.

sXmgp¯n\v thWvSpthmfw Imäpw shfn¨hpw e`yam¡pI. Npäpw XW ac§Ä \«p hfÀ¯pI, ta¡qcbv¡v Npcp§nbXv 10 ASnsb¦nepw Xdbn \n¶v s]m¡w DWvSmbncn¡pI. Hcp ]iphn\v 1.7 aoäÀ \ofhpw 1.2 aoäÀ hoXnbpw A\phZn¡pI. ip²amb shÅw thWvSpthmfw \ÂIpI, NmWIw, aq{Xw F¶o hnkÀPy§Ä bYmkabw amän IgpIn AWp\min\n IeÀ¯nb temj³ Xfn¡pI. ta¡pcbnepw Npänepw shÅw kvt{] sN¿pI, Chsb Znhkw ctWvSm aqt¶m XhW Ipfn¸n¡pI F¶nh AXymhiyambn sNt¿WvSp¶ Imcy§fmWv.

ssht¡m kzmZnjvShpw t]mjIKpWw Iq«phm\pw Ffp¸w Zln¡phm\pambn \nÝnX tXmXn bqdnb tNÀ¡p¶Xv \ÃXmWv. 100 enäÀ shůn 4 In. {Kmw bqdnb Aenbn¨v 100 In. {Kmw ssht¡men tNÀ¡mw. HmÀ¡pIþth\¡mekwc£Ww `£ykpc£ bv¡pw klmbIambncn¡pw. IqSpX hnhc§Ä¡v : 9947452708.

Camel in Kerala

H«IhfÀ¯Â: ]men\pw Sqdnk¯n\pw

tUm. tPm¬ Ipcphnf, XncphÃ

hntZinIfmb ImStbbpw Faphns\bpw hfÀ¯n hnPbn¨ tIcf¯n H«IhfÀ¯en\pw km²yXbntÃ? tNmZyw h¶Xv ImkÀtKm«p\n¶mWv. "DWvSv' F¶p Xs¶bmbncp¶p Fsâ adp]Sn. acp`qanbpsS ]p{X\msW¦nepw tIcf¯nepw H«I§Ä¡v AXnPoh\apsWvS¶mWv ]co£W§Ä sXfnbn¡p¶Xv.

Nne ^mapIfn SqdnÌpIÄ¡pthWvSn IpXncIsf hfÀ¯p¶Xpt]mse, I®qcnepw H«I§Ä hfÀ¯s¸Sp¶pWvSv. AhnSs¯ kÀ¡kv H«I§fpw {]ikvXamWtÃm. H«I¸m Hcp A£b\n[nbpw saUn¡Â and¡nfpamWv. H«I¸mensâbpw Cd¨nbpsSbpw khntijXIsf¸änbdnªm tIcf¯n IqSpX IÀjIÀ H«I§sf hfÀ¯m³ X¿mdmtb¡mw. hfÀ¶phcp¶ Sqdnk¯n\pw H«I§sf {]tbmP\s¸Sp¯mw.

a\pjycnse A½amcpsS ]mepambn Gähpw kmayapÅ ]memWv H«I¸mÂ. AXn\m a\pjycn Zl\¯n\v Gähpw tbmPn¨XmWnXv. sImgp¸nsâ A\p]mXhpw a[pchpw Ipdhpw. ]iphn³]menepÅXnt\¡mÄ aq¶p aS§v _n hnäan\pIfpw 10 aS§v Ccp¼pw IqSpXepÅXn\mepw CXv ]iphn³]men\\ptbmPyamb Hcp ]Ic¡mc\mWv. Aev]w tX\pw IqsS tNÀ¯v Ign¨m H«I¸m AXyp¯aamb BtcmKytSmWn¡mhpw. ]iphn³ ]men 4.5 iXam\w sImgp¸pÅt¸mÄ H«I¸men AXv shdpw cWvSpiXam\w am{Xw. A]qcnXsImgp¸mb ent\mse\nIv BknUmWXv; sImgp¸pIW§Ä sNdpXpamWv.

]iphn³]m 12 aWn¡qÀam{Xsa ]pd¯v ]ncnbmXncn¡bpÅp. F¶m H«I¸m 48 aWn¡qtdmfw tISmImsX km[mcW Xm]\nebn kq£n¡mw. ]iphn³]mens\¡mÄ ]¯paS§v iànbmWv _mIvSocnbsbbpw sshdkns\bpw sNdp¯p\nev¡m³ H«I¸men\pÅXv. shÅw kpe`ambnIn«pt¼mÄ ImÕyhpw aáojyhpw hÀ²n¨\nebn AXnepWvSmhpw. ]iphn³]men\v AeÀPnbpÅhÀ¡pw H«I¸m Bi¦bnÃmsX IpSn¡mw.

H«I¸m sFkv{Ioapw aäv Dev]¶§fpw

H«I¸m D]tbmKn¨v \mjW Iyma dnkÀ¨v skâÀ (_n¡m\nÀ) \S¯p¶ KthjW§Ä AXns\ Hcp A£b\n[nbm¡n¯oÀ¯ncn¡pIbmWv. H«I¸m sFkv{Ioapw Nokpw ^vtfthÀUp]mepw {]tXyI H«I¸m Im¸nbpw Nmbbpw AhÀ DWvSm¡n hn]Wnbnend¡n¡gnªp.

kuµcyhÀ²I hkvXp¡Ä

H«I¸men hnhn[Xcw kpKÔ{Zhy§Ä tNÀ¯v kuµcyhÀ²IhkvXp¡Ä \nÀ½n¡phm\pÅ KthjW§Ä NRCC bn \S¶psImWvSncn¡bmWv. sXmenbn NpfnhpIÄ hogmXncn¡m\pw Xz¡n\v Xnf¡w \ÂIm\papÅ Nne {IoapIÄ H«I¸m D]tbmKn¨v AhÀ \nÀ½n¨pIgnªp. ]mense et\menIv BknUmWv {]Xntcm[iàn \ÂIp¶Xv.

H«I¸m tNmt¢äv

H«I¸men \n¶v AXoh kzmZnjvSamb anÂIv tNmt¢äv \nÀ½n¡mw. A_pZm_nbnse "A¡bn³ IymaÂ^mw' \S¯p¶ "tNmt¢änb³ slms¢bnäWÀ' F¶ I¼\n H«I¸m tNmt¢äv \nÀ½n¨v amÀ¡änend¡n¡gnªp.

H«I¸mÂHcp "saUn¡Â and¡nÄ'

H«I¸m khntij tSmWn¡pXs¶bÃ, NnInÕmcwKs¯ AÛpXw IqSnbmsW¶mWv C³Uybnepw hntZi§fnepw \S¡p¶ ]T\§Ä sXfnbn¡p¶Xv.

{]tals¯ XSp¡p¶Xn\pw CÃmXm¡p¶Xn\papÅ H«I¸mensâ Ignhv _n¡m\ndnse Fkv. ]n. saUn¡Â tImfPnse Iyma sIbÀ B³Uv dnkÀ¨v skâÀ \S¯nb KthjW¯n sXfnbn¡s¸«p. C³kpen³t]msebpÅ Hcp t{]m«o³ LSIw (Hcpenädn 52 C³kpen³ bqWnäv) H«I¸menepsWvS¶v ]co£W§Ä sXfnbn¨p. Znhkhpw H«I¸m IpSn¡p¶ ssS¸v þ1 tcmKnIfpsS cà¯n 60 apX 70 iXam\w hsc C³kpen³ DWvSmIs¸Sp¶p.

H«I¸mepw aq{Xhpw AÛpX hntijkn²nIfpÅhbmsW¶ [mcW ]pcmX\Imew apXÂt¡ H«IwhfÀ¯pImcpsSbnSbnepw Ad_v P\kaql¯nepapWvSmbncp¶p. aq{XXSÊw amäm\pw apSnsImgn¨n XSbm\pw AhÀ¡v AXv Huj[ambncp¶p. at\mtcmK¯n\v H«I¸mepw Dephbpw. ImgvNiànbpw H«I¸m hÀ²n¸n¡pw. sswKnItijn Iq«m\pw H«I¸m acp¶v. AXv enhÀ tSmWn¡mWv. C©nbpw tX\pw Xmdmhnd¨nbpw Iq«n¡gn¨m hr¡IfpsS {]hÀ¯\w sa¨s¸Spw. AÀikn\v H«I¸mepw tamcpw AXyp¯aw. hbänse \ocn\v s]¬ H«I¯nsâ aq{Xhpw ]mepw Huj[w.

H«Ihpw Sqdnkhpw

s]¬ H«I§Ä Ip«nIsf ]pd¯phln¨mWv km[mcW \S¡mdpÅXv. H«I A½amcpsS ]pd¯v ImgvNIÄ IWvSncn¡p¶ H«I¡p«nIsf ImWp¶Xv SqdnÌpIÄ¡v ckIcambncn¡pw. H«I¡p«nIÄ A©mw hbkn {]mb]qÀ¯nbmIp¶p. 6þ7 hÀjw sImWvSv Ahbv¡v 500þ600 Intem{Kmw `mcw hbv¡p¶p. IÅnapÅns¨SnIÄ, th¸ne, Imc¡¡pcp, D¸v F¶nh `£Wambn\ÂIWw.

H«Ikhmcnbpw H«It¸mcpw H«IHm«{]ZÀi\§fpw sImWvSmWv H«I§sf Sqdnk¯n\v {]tbmP\s¸Sp¯p¶Xv. B¬ H«I§sfbmWv H«It¸mcn\pw H«IHm«¯n\pw KÄ^v \mSpIfn D]tbmKn¡p¶Xv. Hcp hbkmIpt¼mÄ B¬ H«I§Ä¡v aÕc§fn ]s¦Sp¡m\pÅ {]mbamIpw. IpXnchWvSnIÄ t]mse H«IhWvSnbm{Xbv¡pw Unam³ UpWvSmIpw. B\tbm«w amXncn H«IHm«hpw \S¯mw. t]mcm«hocyhpambn XesbSpt¸msS H«I§Ä hcnhcnbmbn \n¡p¶Xv SqdnÌpIÄ¡v ImgvNhncp¶mWv. Ad_v cmPy§fnset¸mse tIcf¯nepw H«IHm«aÕcw Hcp ImbnIhnt\mZambn amänsbSp¡mw. aÕc§Ä¡p ]pdsa skan\mdpIfpw H«I Ae¦mc {]ZÀi\hpw (B\¨ab{]ZÀi\w t]mse) CtXmsSm¸w \S¯mw. CXn\pthWvSn Iyma tdkv ¢ºpIÄ DWvSm¡Ww. H«Itcmaw X\ntbbpw B«n³tcmat¯mSptNÀ¯pw ImÀ]äv, k©nIÄ, Ae¦mchkvXp¡Ä F¶nh \nÀ½n¨mÂAXpw SqdnÌv BIÀjWamIpw.

H«I tdmÌpIÄ

H«Iamwk¯n sImgp¸nsâ Awiw IpdhmbXn\m H«I Cd¨n¡v, BtcmKyt_m[apÅ tIcf¯nse amwkmlmc{]nbcpsSbnSbn Unam³Up WvSmIpw. {]mbamb H«I§fpsS amwk¯n\v ISp¸w IqSpsa¦nepw sNdp H«I§fpsS Cd¨n t]m¯nd¨nt]msebmWv. KÄ^nepw kuZnbnepw CuPn]vXnepw kpUm\nepw {]nbapÅ H«Iamwk¯n\v s]cp¶mÄ kab¯v tIcf¯nepw hn]WnbpWvSv. 2005  FdWmIpf¯v Hcp Adhpimebn Iim¸n\p sImWvSph¶ H«I§sf HSphn Iim¸psN¿m³ km[n¡mª IY A¶p henb hmÀ¯bmbncp¶p. t¥m_ssetkjsâ Cu ]pXnb Ime¯v C\n H«I Cd¨n Bhiy¡mÀ¡pw SqdnÌpIÄ¡pw F¯n¨psImSp¡phm³ H«IhfÀ¯epImÀ¡v \nbaXSkapWvSmInsöp hnizkn¡mw.

^pÄH«I tdmÌv `mhnbn Atd_y³ \mSpIfnse¶t]mse tIcf¯nepw "^pUv ^mj³' Btb¡mw! ]¯phbkne[nIw {]mbanÃm¯ H«I¯nsâ hbän\pÅn BSpw, BSnsâ hbän tImgnbpw, tImgn¡pÅn ao\pw akmeIÄ ]pc«n XÅn¡bänbtijw Dcpfnbnen«v s]mcns¨Sp¡p¶XmWv "^pÄ H«ItdmÌv'. Bªqdp t]Às¡¦nepw H¶n¨ncp¶p Ign¡mhp¶ FIvtkm«nIv ^pUmWXv.

Hcp tImSn hÀjw ap¼mWv `qanbn H«I§fpsS DÛhw. A¶ps]m¡anÃmXncp¶ H«I§Ä ]ns¶ ]Xn\©Sntbmfw s]m¡¯n hfÀ¶p. \½psS Iev]hr£amb sX§pt]mse, H«I§sfbpw \ap¡v Iev]arKambn D]tbmKs¸Sp¯mw. At¸mÄ H«I§Ä¡v tIcf¯nepw IqSpX s]m¡¯n XebpbÀ¯n \S¡mw.!!

H«Itafbpw H«I¸pd 'Unssk³" aÕchpw

cmPØm\nse_n¡m\ndn FÃmhÀjhpw \S¡p¶ H«Itafbnse hntijs¸« Hcp sFäamWv H«Itcmaw I{Xn¡epw Unssk\nwKpw. cWvSpapX aq¶p hÀjw hsc CXn\p thWvSn H«I¸pds¯ tcmaw apdn¡msX kq£n¡pw. AXn\ptijw H«Itafbn h¨v Iem]camb Unssk\pIfn (DZym\kky§Ä apdn¨p\ndp¯p¶t]mse) I{Xn¨v ssUsN¿pw.

Bbnc¡W¡n\v hnt\mZk©mcnIsf¯p¶ _n¡m\nÀ H«Itafbn Gähpw \à H«I Ae¦mc¯n\pw Gähpw \à H«I¸m Idh¡mc\pw H«I Hm«¯n\pw thWvSn \S¡p¶ aÕc§fn hnPbn¡v k½m\apWvSv. Ae¦cn¡s¸« \qdpIW¡n\v H«I§fpsS \oWvS tLmjbm{X kµÀiIsc ]pfIw sImÅn¡pw.

IqSpX hnhc§Ä¡v : 9947940124

Hybrid seeds


hchmbn ssl{_nUv hn¯n\§Ä

tPmk^v tPm¬ tXdm«nÂ

Irjn Hm^okÀ, s]cpam«n

tIcf¯nse ]¨¡dn Irjn¡mcn hfsc Ipd¨p iXam\w am{XamWv ssl{_nUv hn¯n\§Ä D]tbmKn¡p¶Xv. IÀjIcpsS kz´w hn¯pItfm IrjnhIp¸v, ImÀjnI kÀÆIemime, hn.F^v.]n.kn.sI, tÌäv koUv AtYmdnän F¶o Øm]\§Ä DXv]mZn¸n¡p¶ hn¯pItfm BWv \nehn AhÀ D]tbmKn¨phcp¶Xv. F¶m {]nknj³ ^manwKv, t]mfnlukv Irjn F¶o \qX\ IrjncoXnIfpsS IS¶phcthmsS IqSpX DXv]mZ\£aXbpÅ k¦cbn\w ]¨¡dnhn¯pIÄ Hcp Bhiyambncn¡pIbmWv. C¯cw hn¯pIÄ `qcn`mKhpw DXv]mZn¸n¡p¶Xv hnhn[ kzImcy hn¯pXv]mZI I¼\nIfmWv. IqSnb hnebpw hn¯pIÄ e`yamIm\pÅ _p²nap«pw Cu cwKs¯ {][m\ {]iv\§fmWv. ssl{_nUv hn¯n\§Ä D]tbmKn¡p¶Xn\v km[yXbpÅ Øe§fn Ah D]tbmKn¡p¶Xn\v C¯cw C\§sf¡pdn¨v IqSpX AdntbWvSXpWvSv. \½psS ]¨¡dnIrjn taJebv¡v A\ptbmPyamb Nne ssl{_nUv hn¯pIsf ChnsS ]cnNbs¸Sp¯pIbmWv.

X¡mfn

ssl{_nUv hn¯n\§Ä Gähpa[nIw D]tbmKn¡s¸Sp¶Xv X¡mfnbnemWv. anI¨ hnfhv, ]SÀ¶p Ibdn hfcm\pÅ Ignhv, tcmK§sf sNdp¯p\nev¡p¶Xn\pÅ {]Xntcm[tijn, anI¨ sjÂ^v sse^v F¶nhbmWv Cubn\§fpsS {]tXyIX. kn³sPâm, alntIm, cmin, CuÌvshÌv, \p¬slwkv, C³Ukv XpS§n 15 e[nIw I¼\nIÄ ssl{_nUv X¡mfnhn¯pIÄ DXv]mZn¸n¡p¶pWvSv. Chbn NneXv tIcf¯n hfÀ¯p¶Xn\v anI¨XmWv. GXn\ambmepw 10 {Kmw hn¯n\v icmicn 470 apX 500 cq] hsc hnebmIpw.

sdUvdq_n

CuÌvþshÌv F¶ I¼\nbpsS X¡mfnhn¯mWv sdUvdq_n. CXnsâ ImbvIÄ ]gp¯v ]mIamIpt¼mÄ Hmbn t]mfnjv sNbvX coXnbn Xnf¡apÅhbmbncn¡pw. ]SÀ¶pIbdp¶ C\amWnXv. HmKÌvþUnkw_À BWv \Sp¶Xn\v ]änb Imew. anI¨ hnfhpw DXv]mZ\£aXbpw sdUvdq_nbpsS {]tXyIXIfmWv.

c£nX

C³tUm Atacn¡³ ssl{_nUv koUv (IAHS) F¶ I¼\nbpsS DXv]¶amWv c£nX. ^yqtkdnbw, _mIvSocnb hm«¯ns\Xntc anI¨ {]Xntcm[tijn, anI¨ hnfhv, ]SÀ¶pIbdp¶ C\w F¶o {]tXyIXIÄ c£nXbv¡pWvSv. t]mfnlukv Irjn¡v A\ptbmPyamb C\amWv.

e£van, aoc

Ch cWvSpw \p¬slwkv F¶ I¼\nbpsS DXv]¶§fmWv. e£van F¶ C\s¯ 5005 F¶ t]cnepw Adnbs¸Sp¶p. I«nbpÅ amwkf`mKamWv Cu C\¯nsâ {]tXyIX. DÅn s]mÅbmb `mKw ImWmdnÃ. aoc F¶ C\w t]mfnlukv Irjnbv¡p tbmPn¨XmWv. hm«¯ns\Xntc {]Xntcm[tijnbpWvSv.

low tkmW

kn³sPâ I¼\nbpsS F1 ssl{_nUv X¡mfnbmWv low tkmW. \à ISp¯ Nph¸p\ndw, AXypXv]mZ\tijn, t]mfn lukn\v tbmPn¨ C\w F¶o {]tXyIXIÄ Cu C\¯n\pWvSv. Hcp kvIzbÀ aoädn \n¶pw 30þ40 Intem{Kmw hnfhv low tkmW \ÂIp¶p.

apfIv

apfIv Irjnbnepw [mcmfw ssl{_nUpIfpw, AXypXv]mZ\tijnbpÅ C\§fpw D]tbmKn¨phcp¶p. anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn F¶nhbmWv ssl{_nUv apfIn\§fnse {]tXyIXIÄ.

knbd

alntIm F¶ I¼\nbpsS AXypXv]mZ\tijnbpÅ apfIv hn¯mWv knbd. anI¨ hnfhmWv Cubn\¯nsâ apJy BIÀjWw. IqSpX \ofapÅ apfIpIfmWv CXn\pÅXv. ]¯v apX 15 skâoaoäÀ \ofw knbd C\¯n\v ImWmdpWvSv. Hm¸¬ {]nknj³ Irjnbv¡v Gähpw tbmPn¨ C\amWnXv. 4þ5 amk¡mew hnfssZÀLyapWvSv. Hcp apfIv sNSnbn \n¶v \mev Intem{Kmw ]¨apfIv e`n¡pw.

_pÅäv

t]cv tIÄ¡pt¼mÄ IuXpIw tXm¶psa¦nepw \ofw Ipdªv Ipdnb apfIv hn¯n\amWnXv. kn³sPâ I¼\nbpsS Dev]¶amWv. sNdpXmsW¦nepw \Ãhnfhpw tcmK{]Xntcm[tijnbpw CXn\pWvSv. Hm¸¬ {]nknj³ ^manwKn\v tbmPn¨XmWv. sImWvSm«w DWvSmp¶Xn\v anI¨XmWv.

hgpXn\

anI¨ hnfhv, hm«tcmK¯ns\Xntc {]Xntcm[tijn, hnhn[ \nd¯nepÅ ImbvIÄ F¶nhbmWv hgpXn\bnse ssl{_nUv C\§fpsS {][m\{]tXyIXIÄ.

MEBH9, MHB11

ChcWvSpw alntIm I¼\nbpsS Dev]¶§fmWv. MEBH9 \à \ofapÅ Cfw ]¨\ndapÅ ImbvItfmSpIqSnbXmWv. ]me¡mSv PnÃbpsS Ing¡³ taJebn Ch [mcmfw IrjnsNbvXphcp¶p. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\amWv. anI¨ hnfhpw ChbpsS {]tXyIXbmWv. MHB11 _pÄtUmkÀ F¶ t]cnepw Adnbs¸Sp¶p. hm«tcmK¯ns\Xntc anI¨ {]Xntcm[tijn, \Ãhnfhv F¶o {]tXyIXIfpw Cu C\¯n\pWvSv.

ImbvIÄ ]À¸nÄ \nd¯n hbeäv hcItfmSp IqSnbhbmWv. Xangv\mSpambn _Ôs¸«p InS¡p¶ tIcf¯nse PnÃIfn Chbv¡v Bhiy¡mcpsWvS¦nepw aäp PnÃIfn ]¨ C\¯n\mWv Unam³Uv.

]bÀ

Ipcpt¯me ]bÀ Asæn ]´Â ]bdn\§fnemWv AXypXv]mZ\tijnbpÅ C\§Ä A[nIhpw DÅXv.

F³. Fkv þ 620, 621, 624

\mw[mcn F¶ hn¯pI¼\nbpsS C\§fmWv Ch. F³. Fkv 620, 621 F¶nh shÅ IeÀ¶ ]¨\ndw DÅhbpw, F³. Fkv 624 ISpw ]¨\ndapÅXpw BWv. tIcf¯nse {][m\ ]bÀ DXv]mZ\ taJeIfn IÀjIÀ CXv D]tbmKn¨phcp¶p. \à Xq¡apÅ Cu ]bdn\§Ä 55 skâoaoäÀ \ofapÅhbmWv.

kq¸À{Ko³

Sm\n³tUm F¶ hn¯pI¼\nbpsS C\amWv kq¸À {Ko³. 60 skâoaoädne[nIw \ofw, anI¨ hnfhv F¶nh CXnsâ {]tXyIXIfmWv. 18 þ20 ]bÀ FSp¯m Hcp Intem{Kmw BIpw. t]mfnlukv Irjnbv¡v tbmPn¨ C\amWv. t]mfn lukn\v shfnbn \«m I«nbpÅ ]¨\ndamsW¦nepw t]mfnlukn\pÅn t\cnb ]¨\ndamWpÅXv.

CXn\p ]dpsa kn³sPâbpsS ssh._nþ7, CuÌvþshÌnsâ do\p, t^mf F¶o ]bdn\§fpw hn]WnbnepWvSv.

]mh amb

tIcf¯n am{XamWv shÅ\nd¯nepÅ ]mhbv¡ Bhiy¡mcpÅXv. aänS§fn ]¨\ndapÅ C\§fmWv {][m\ambpÅXv. F¶m tIcf¯nte¡mbn \ofw IqSnb shfp¯v, IqÀ¯ apÅpItfmSpIqSnb C\w CuÌvþshÌv I¼\n ]pd¯nd¡n¡gnªp. amb F¶mWnXnsâ t]cv. 35þ40 sk.aoäÀ \ofhpw 200 {Kmane[nIw Xq¡hpw amb ]mh C\¯n\pWvSv. Hm¸¬ {]nknj³ ^manwKn\v A\ptbmPyamb C\w. cmin koUv I¼\nbpsS _näÀt_mbv F¶ F1 ssl{_nUv hn]WnbnepWvSv ImbvIÄ¡p \à ISp¯ ]¨ \ndamWv.

Ip¼fw

\mw Ip¼fw a®neqsS ]SÀ¯n hfÀ¯p¶ ioe¡mcmWv. F¶m sNdnb Ip¼fw ]´en ]SÀ¯n hfÀ¯p¶XmWv ]pXnb coXn. AXn\p tbmPn¨ C\§Ä Ct¸mÄ [mcmfambn e`yamWv. C³Un¡ F¶ I¼\nbpsS knen³{U, CuÌv þshÌnsâ tKmÄUv, k¬t{Km I¼\nbpsS \¼À 700 F¶nh CXn\p tbmPn¨ C\§fmWv. tKmÄUpw, \¼À 700 Dw ssl{_nUpIfmWv. Chbv¡v 1 þ1.5 Intem{Kmw Xq¡w am{XamWpÅXv. Cfh³ Bhiy¯n\v hfsc A\ptbmPyamWv. anI¨ hnfhpw CXnsâ {]tXyIXbmWv.

kmeUv Ip¡pw_À ln«¬

kmeUv shÅcnbnse anI¨bn\amWv ln«¬. t]mfnlukn\pÅn am{XamWv Ch hfÀ¯p¶Xv. hnfhn sIt¦a\mWv. Hcp kvIzbÀ aoädn \n¶pw 30 Intem{Kmw hnfhv e`n¡pw. ]¨\ndw, IpcphnÃm¯ amwkf`mKw, \à Xnf¡apÅ ImbvIÄ F¶nh ^n«Wnsâ {]tXyIXIfmWv.

Cu sNSnbn s]¬]q¡Ä am{Xsa DWvSmIpIbpÅq F¶ {]tXyIXbpWvSv. AXn\m hncnª ]q¡sfÃmw ImbvIfmIpw. C¯cw KpW§Ä FÃmapsWvS¦nepw Hcp hn¯n\v A©pcq] hnebmIpw. AXn\m t]mfnlukn\pÅn anI¨ ]cnNcWw \evIn hfÀ¯p¶XmWv D¯aw. hn]Wnbnepw ln«¬ an¶pwXmcamWv.

taÂ{]kvXmhn¨ C\§Ä ]co£n¡p¶Xn\pap¼v hn]W\kuIcyw, {]mtZinIamb kzoImcyX F¶nh hnebncp¯p¶Xv KpWIcambncn¡pw.

t^m¬: 9447529904