Monday 12 July 2021

വിരബാധ പക്ഷികളിൽ

 ചത്ത പക്ഷിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തപ്പോള്‍ കുടല്‍ നിറയെ വിര; ശ്രദ്ധയില്ലെങ്കില്‍ ആപത്ത്


ഡോ. ജിനു ജോണ്‍


അരുമപ്പക്ഷികളെ വളര്‍ത്തുന്ന ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ഉണക്ക് രോഗം (പക്ഷിയുടെ നെഞ്ചിലെ എല്ല് ഉന്തി പുറത്തേക്കു നില്‍ക്കുന്നത്). ഉണക്ക് ഒരു രോഗത്തേക്കാള്‍ ഉപരി ഒരു രോഗലക്ഷണമാണ്. വിരശല്യമാണ് ഉണക്കിനുള്ള ഒരു കാരണം. വിരശല്യമുള്ള പക്ഷികളില്‍ പൊതുവേ കാണുന്ന മറ്റു രോഗലക്ഷണങ്ങളാണ് തൂക്കക്കുറവ്, എത്ര ആഹാരം കഴിച്ചാലും തൂക്കം വയ്ക്കാത്ത അവസ്ഥ, ഉഷാറില്ലാതെ തൂങ്ങി നില്‍പ്പ് തുടങ്ങിയവ. പൊതുവെ പറഞ്ഞാല്‍ ശാസ്ത്രീയമായ വിരയിളക്കല്‍ രീതിയും, വൃത്തിയുള്ള സാഹചര്യവും, സമീകൃതാഹാര ക്രമങ്ങളും പാലിച്ചാല്‍ നമ്മുടെ അരുമപ്പക്ഷികളിലെ 80-90% വരെയുമുള്ള അസുഖങ്ങള്‍ ഇല്ലാതാക്കാം..

കഴിഞ്ഞദിവസം അതിതീവ്ര വിരബാധയേറ്റു ചത്ത സണ്‍ കോന്യൂര്‍ ഇനത്തില്‍പ്പെട്ട പക്ഷിയുടെ പോസ്റ്റുമോര്‍ട്ടമാണ് ഇങ്ങനെയൊരു ലേഖനത്തിനു കാരണം. പലരും കൃത്യമായി വിരമരുന്നു കൊടുക്കുന്നുണ്ടെങ്കിലും ശരിയായ ഡോസും ശരിയായ വിരമരുന്നിന്റെയും അഭാവമാണ് ഇത്തരത്തിലുള്ള വന്‍ വിപത്തിലേക്കു കൊണ്ടുചെന്ന് എത്തിക്കുന്നത്.

വിവിധതരം വിരകള്‍ നമ്മുടെ അരുമപ്പക്ഷികളില്‍ ഉണ്ടാകാം. അടച്ചുറപ്പുള്ള കൂട്ടില്‍ (Cage System) വളര്‍ത്തുന്ന പക്ഷികളെ അപേക്ഷിച്ച്, തുറന്ന വലിയ ഏവിയറികളില്‍ വളര്‍ത്തുന്ന പക്ഷികള്‍ക്കാണ് വിരബാധ ശല്യം കൂടുതലായി കണ്ടുവരുന്നത്.



വിവിധതരം വിരകള്‍


രോമവിരകള്‍ / മുടി വിരകള്‍ HAIR WORM (Cappillaria)


ലക്ഷണങ്ങള്‍: വയറിളക്കം, ആഹാരത്തിനുള്ള മടുപ്പ്, വിളര്‍ച്ച, തൂക്കക്കുറവ്

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍: ബഡ്‌ജെറിഗറുകള്‍ (Australian love birds), ആഫ്രിക്കന്‍ ലവ് ബേര്‍ഡ്‌സ്, കാനറി, ഫെസന്റുകള്‍.

ഈ വിരകള്‍ കൂടുതലായും കാണുന്നത് പക്ഷികളുടെ കുടല്‍, തീറ്റ സഞ്ചി (crop), തീറ്റക്കുഴല്‍ (oesophagus ) എന്നിവിടങ്ങളിലാണ്. 


ആമാശയ വിരകള്‍ GIZZARD WORM ( Aquaria ) 


ലക്ഷണങ്ങള്‍: പെട്ടെന്നുള്ള മരണം, തൂക്കക്കുറവ്, കഫം കലര്‍ന്നുള്ള കാഷ്ഠം.

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍: ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന (Insectivorous ) ഫിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള പക്ഷികളിലാണ് ഇത്തരത്തിലുള്ള വിരബാധ കൂടുതലായി കാണുന്നത്.


നാടവിര TAPE WORM 


വളര്‍ത്തു പക്ഷികളില്‍ 2-3മില്ലീ മീറ്റര്‍ മുതല്‍ 50-60 മില്ലിമീറ്റര്‍ നീളത്തില്‍ നാട പോലെ ഇവയെ കാണാനാകും.

ലക്ഷണങ്ങള്‍: ആമാശയ വിരബാധ പോലെ

കൂടുതലായി കാണുന്ന പക്ഷി ഇനങ്ങള്‍ : ബഡ്‌ജെറിഗറുകള്‍ മുതല്‍ കൊക്കറ്റൂ വരെയുള്ള വര്‍ഗ്ഗങ്ങളില്‍.


ഉരുണ്ട വിര (ROUND WORM - Ascaridia)


ലക്ഷണങ്ങള്‍: തളര്‍ച്ച, തൂക്കക്കുറവ് - നെഞ്ചെല്ല് ഉന്തി നിലയില്‍ കാണുന്നത് (ഉണക്ക്), വയറിളക്കം, ബ്രീഡിങ് പ്രശ്‌നങ്ങള്‍.

അനുകൂല സാഹചര്യങ്ങള്‍: ചെറുപ്രായത്തിലുള്ള പക്ഷികളില്‍, സമ്മര്‍ദ്ദത്തിലുള്ള പക്ഷികളില്‍ - യാത്ര, കാലാവസ്ഥ വ്യതിയാനം, ഭക്ഷണരീതിയിലുള്ള മാറ്റങ്ങള്‍, ഏവിയറിയില്‍ വളരുന്ന പക്ഷികളില്‍, ദേശാടന പക്ഷികളുമായി സഹവാസം ഉള്ളവയില്‍, ഏവിയറികളിലെ വൃത്തിഹീനമായ തറ.

വിരമരുന്ന് കൊടുക്കുന്ന വിധം:


1 മാസം മുതല്‍ 6 മാസം പ്രായം - മാസത്തില്‍ ഒരിക്കല്‍


6 മാസം മുതല്‍ 1 വയസ്സുവരെ - മൂന്നു മാസത്തിലൊരിക്കല്‍ (പ്രജനനത്തിനു തൊട്ടുമുന്‍പ് അഭികാമ്യം )


1 വയസ്സിനു മുകളില്‍ - കൂട്ടില്‍ വളര്‍ത്തുന്ന പക്ഷികളില്‍ 5-6 മാസത്തില്‍ ഒരിക്കല്‍ / കാഷ്ഠം പരിശോധിച്ച് വിര ഉണ്ടെങ്കില്‍. ഏവിയറിയില്‍ വളര്‍ത്തുന്നവയില്‍ വര്‍ഷത്തില്‍ 4 തവണ (ഇതേസമയം എവിയറികളിലെ ഉപരിതല മണ്ണ് നിര്‍ബന്ധമായും നീക്കം ചെയ്യണം).


അതിതീവ്ര വിരബാധയ്ക്കുള്ള ചികിത്സയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


വിരബാധയേറ്റു തൂങ്ങിനില്‍ക്കുന്ന പക്ഷികള്‍ക്ക്  40 - 100 വാട്ട് ഫിലമെന്റ് ബള്‍ബ് ഒന്ന് ഒന്നര അടി ഉയരത്തില്‍ തൂക്കിയിട്ട് ചൂടു നല്‍കണം.


തനിയെ ഭക്ഷണം കഴിക്കാതെയുള്ള പക്ഷികള്‍ക്ക് ഹാന്‍ഡ് ഫീഡിങ് ഫോര്‍മുല / കരിക്കിന്‍ വെള്ളം/ ഇലക്ട്രോളൈറ്റ് ലായനി നല്‍കാം.


അതിതീവ്ര വിരബാധയേറ്റാല്‍ വിരമരുന്ന് ഉടനെ കൊടുക്കുന്നത് വിരകള്‍ ഒന്നാകെ ചത്ത് കുടലില്‍ അടിഞ്ഞ് പക്ഷി ചത്തുപോകാന്‍ സാധ്യതയുണ്ട്. വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം.


പ്രോബയോട്ടിക്കുകള്‍ വിര ഇളക്കുന്നതിനു മുന്‍പും പിന്‍പും നല്‍കണം 


വിരബാധയില്‍ നിര്‍ത്താതെയുള്ള വയറിളക്കമുള്ള പക്ഷികള്‍ക്ക് വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ആന്റിബയോട്ടിക് ചികിത്സ നല്‍കണം.


വിവിധത്തരം വിരമരുന്നുകള്‍ മാര്‍ക്കറ്റില്‍ കിട്ടും. ഒരോ മരുന്നിനും അതിന്റേതായ ധര്‍മമുണ്ട്. അതുകൊണ്ട് തന്നെ അനുയോജ്യമല്ലാത്ത മരുന്നുകള്‍ വാങ്ങി നല്‍കാന്‍ മുതിരരുത്. അരുമപ്പക്ഷികള്‍ക്ക് ഏതു മരുന്ന് നല്‍കുമ്പോളും പക്ഷിമേഖലയില്‍ വിദഗ്ധനായ വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം മരുന്നുകള്‍ കൊടുക്കാന്‍ ശ്രദ്ധിക്കുക.

Sunday 13 June 2021

ആടുകളെ തിരഞ്ഞെടുക്കുമ്പോൾ

പെണ്ണാടുകളെ തെരഞ്ഞെടുക്കുമ്പോള്‍

അവയുടെ പാലിന്റെ അളവ്‌, പ്രസവത്തിലുണ്ടാകുന്ന കുട്ടികളുടെ എണ്ണം എന്നിവയാണ്‌ മുഖ്യ ഘടകങ്ങളായി എടുക്കേണ്ടത്‌. ശരീരം നീണ്ടതും (long & deep). ആപ്പിന്റെ ആകൃതിയുള്ളതുമായിരിക്കണം (wedge shaped) നട്ടെല്ലില്‍ നിന്നും അടിവയര്‍വരെ കൂടുതല്‍ നീളമുള്ളതാണ്‌ നല്ലത്‌. ആരോഗ്യവും ഊര്‍ജ്ജസ്വലതയുള്ള ആടുകളെ വേണം തെരഞ്ഞെടുക്കാന്‍. കണ്ണുകള്‍ വലുതും തിളക്കമുള്ളതുമായിരിക്കണം. കഴുത്ത്‌ നീളമുള്ളതും മെലിഞ്ഞതുമാവണം. വാരിയെല്ലുകള്‍ വികസിച്ചിരിക്കുന്ന ആടുകളെ വേണം തെരഞ്ഞെടുക്കാന്‍ കാലുകള്‍ വളവില്ലാത്തതും കരുത്തുള്ളതുമായിരിക്കണം. ചര്‍മം മൃദുവായതും രോമാവരണം തിളക്കമുള്ളതുമായിരിക്കണം.

അകിട്‌ നീളമുള്ളതും പിന്‍കാലുകള്‍ക്കിടയില്‍ നിന്നും താഴെനിന്നും മുമ്പോട്ടു ചരിഞ്ഞ്‌ നില്‍ക്കുന്ന രീതിയിലുമായിരിക്കണം. രണ്ട്‌ പകുതികളായാണ്‌ അകിടിന്റെ ഘടന. ഇവ സ്‌പോഞ്ചുപോലെ മൃദുത്വമുള്ളവയായിരിക്കണം. കറവക്കു ശേഷം അകിട്‌ നന്നായി ചുരുങ്ങിവരുന്നത്‌ നല്ല ലക്ഷണമാണ്‌ മുലക്കാമ്പുകള്‍ ഒരേ വലുപ്പമുള്ളവയും, മുന്നോട്ടു ചരിഞ്ഞ്‌ ഇരിക്കുന്നവയുമായിരിക്കണം. എന്നാല്‍ പുറത്തേക്ക്‌ നീണ്ടു നില്‍ക്കുന്ന മുലക്കാമ്പുകള്‍ നല്ല ലക്ഷണമല്ല. പാല്‍ ഞരമ്പുകള്‍ വലുതും തെളിഞ്ഞു നില്‍ക്കുന്നവയുമായിരിക്കണം.

കൂടിന്റെ നിര്‍മ്മാണം.

വളരെ ചെലവ്‌ കുറഞ്ഞരീതിയില്‍ ആടിന്റെ കൂട്‌ നിര്‍മ്മിക്കാവുന്നതാണ്‌. പ്രതികൂലമായ കാലാവസ്ഥയില്‍ നിന്നും, ഉപദ്രവകാരികളായ ജീവികളില്‍നിന്നും സംരക്ഷിക്കുന്ന തരത്തിലുള്ളതായിരിക്കണം. നല്ല വായൂസഞ്ചാരം ഉണ്ടായിരിക്കേണ്ടതാണ്‌. കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ അധ്വാനം ലഘൂകരിക്കത്തക്കരീതിയിലുള്ള നിര്‍മ്മാണമായിരിക്കണം കൂടിന്റേത്‌. തറനിരപ്പില്‍ നിന്നും തൂണുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്ന കൂടുകളില്‍ വേണം. ആടുകളെ വളര്‍ത്തുവാന്‍. മൂത്രത്തില്‍ നിന്നും മറ്റുമുണ്ടാകുന്ന ഈര്‍പ്പം ആടുകള്‍ക്ക്‌ ശ്വസനസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതിനാലാണിത്‌. തൂണുകളുടെ ഉയരം ആറ്‌ അടിയോളം നല്‌കിയാല്‍ കൂടിന്റെ അടിയില്‍ ശേഖരിക്കപ്പെടുന്ന കാഷ്‌ഠവും ഭക്ഷണാവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നതിന്‌ സഹായകമാകും. ഒരു പെണ്ണാടിന്‌ ശരാശരി 1.5 ച.മീ വിസ്‌തീര്‍ണ്ണം നല്‌കേണ്ടതാണ്‌. ഇത്‌ കൂടാതെ വേണ്ടുവോളം വ്യായാമം നല്‌കുന്നതിന്‌ സൗകര്യമുണ്ടായിരിക്കണം. അഴിച്ചുവിട്ടു വളര്‍ത്തുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ 2.2 ച.മീ വിസ്‌തീര്‍ണ്ണം ഉണ്ടാവണം. ആട്ടിന്‍ കുട്ടികളേയും മുട്ടനാടുകളേയും പ്രത്യേകം പാര്‍പ്പിക്കേണ്ടതാണ്‌.

കൂടിന്റെ തറയില്‍ കാഷ്‌ഠവും മറ്റും പുറത്തേക്ക്‌ പോകുന്നതിനായി വിടവുകള്‍ ഉണ്ടായിരിക്കേണ്ടതാണ്‌. പന, വേങ്ങ തുടങ്ങിയ തടികള്‍ തറയുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌.

ഭക്ഷണ സാധനങ്ങള്‍ നന്നായി പാഴാക്കുന്ന സ്വഭാവക്കാരാണ്‌ ആടുകള്‍. നിലത്തുവീണും ആടുകള്‍ ചവിട്ടിയും മറ്റും മലിനമായ ഭക്ഷ്യവസ്‌തുക്കള്‍ ആടുകള്‍ കഴിക്കുകയില്ല. അതിനാല്‍ അത്തരത്തില്‍ ഭക്ഷണ സാധനങ്ങള്‍ പാഴാകാത്ത തരത്തിലായിരിക്കണം പുല്‍ത്തൊട്ടി നിര്‍മ്മിക്കേണ്ടത്‌.

ആടുകളുടെ ഗര്‍ഭകാലം ശരാശരി 5 മാസമാണ്‌. പിറന്ന കുഞ്ഞുങ്ങള്‍ക്ക്‌ ഉണങ്ങിയതും വൃത്തിയുള്ളതുമായ സ്ഥലത്ത്‌ കിടക്കുന്നതിനു സൗകര്യമുണ്ടായിരിക്കേണ്ടതാണ്‌. കുഞ്ഞുങ്ങളുടെ പൊക്കിള്‍ക്കൊടിയില്‍ അണുനാശിനി പുരട്ടേണ്ടതാണ്‌. ജനിച്ച്‌ അധികം താമസിക്കാതെ തന്നെ കുഞ്ഞുങ്ങള്‍ക്ക്‌ കന്നിപ്പാല്‍ കൊടുക്കേണ്ടതാണ്‌.

ചക്ക.... പനസം, പളാപളം, ഹാലാസു

 പറങ്കിയുടെ ജാക്ക, തെലുങ്കന്റെ പനസ, കന്നടയിൻ  ഹാലാസു, തമിഴന്റെ പളാപ്പളം, എന്റെ പ്രിയ ചക്ക -ചരിത

വിശക്കുന്ന വയറുകൾക്കു പശ്ചിമ ഘട്ട മലനിരകളുടെ വരദാനം, ക്ഷാമകാലത്ത് ജഠരാഗ്നിയെ പിടിച്ചു നിർത്തിയ സ്വർഗീയ വരം, ഇന്ന് കേരളത്തിന്റെ ഔദ്യോഗിക ഫലം. അതത്രേ ചക്ക. ഏത് ധൂസര സങ്കൽപ്പത്തിൽ വളർന്നാലും ഏത് യന്ത്ര വത്കൃത ലോകത്തിൽ പുലർന്നാലും പഴുത്ത വരിക്കച്ചക്കയുടെ മണവും ചക്ക എരിശ്ശേരിയുടെ ഗുണവും മലയാളി മറക്കില്ല. മറക്കാൻ കഴിയില്ല. 

ചക്ക ഇന്ന് പഴയ ചക്കയല്ല. കർണാടകത്തിലെ തുംകൂറിൽ ഹിരേഹള്ളി ഗ്രാമത്തിലെ പരമേശ്വരയ്ക്ക് അച്ഛൻ നട്ട ഒരു പ്ലാവിൽ നിന്നും ഉള്ള തൈകൾ വിൽക്കാൻ ഇതുവരെ കിട്ടിയ ഓർഡർ ഒരു ലക്ഷം. ഒരു തൈയ്യുടെ വില ഇരുനൂറ്.  വിറ്റ തൈകൾ ഇത് തന്ന മധുരം കോടികൾ, വിൽക്കാൻ ഉള്ളവ തരാൻ പോകുന്നത്  മധുരം ദശ കോടികൾ.

 ഒരു പ്ലാവ്.. ഒരു പ്ലാവ് മതി ജീവിതം മാറ്റി മറിക്കാൻ. 

ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച്  ന്റെ സഹായത്തോടെ 'ശങ്കര'യും 'സിദ്ദു'വും വിറ്റു പോകുന്നത് ചൂടപ്പം പോലെ. രണ്ടര മൂന്ന് കിലോ വരുന്ന ചക്കകൾ. ശരാശരി 25-30ചുളകൾ. ചെന്തീക്കനലിനെ വെല്ലുന്ന ദശക്കട്ടിയുള്ള നാവിൽ തരിപ്പിക്കുന്ന മധുരം പകരുന്ന ശരാശരി 25ഗ്രാമോളം വരുന്ന ചുളകൾ. ആനന്ദ ലബ്ധിക്കിനിയെന്തു വേണം... 

ചക്ക മുറിച്ചാൽ എന്താണ് ബാക്കി?. ഒന്നൂല്ല്യ.. ചക്ക അരക്കു വരെ ഒരു കാലത്ത് പാത്രങ്ങളുടെ ദ്വാരങ്ങൾ അടയ്ക്കാൻ ഉപയോഗിച്ചിരുന്നു. 

ചക്ക മുള്ളു ഉണക്കിയത് നല്ല ദാഹശമനി. 

പിഞ്ചു ഇടിച്ചക്ക മുതൽ പഴുത്ത തേൻ വരിക്ക വരെ ഇത്രമേൽ മനുഷ്യനെ ഊട്ടിയ മറ്റൊരു ജൈവ ഫലം  ഉണ്ടോ? 

ആരാണ് പ്ലാവിൽ കീടനാശിനികൾ അടിക്കാറുള്ളത്? 

അധികമായാൽ ചക്കയും വിഷം, മാങ്ങയും വിഷം. പേടിക്കേണ്ട മരുന്ന് ഉണ്ട്. ചക്കയ്ക്ക് ചുക്ക്, മാങ്ങയ്ക്കു തേങ്ങ. ഈ ലോകത്ത് ഏത് പൂട്ടിനും ഉള്ള താക്കോലും അവിടെ തന്നെ ഉണ്ടാകും. 

മുള്ളുണ്ട്, മുരിയ്ക്കല്ല

പാലുണ്ട്, പശുവല്ല

വാലുണ്ട്, വാനരനല്ല

നൂലുണ്ട്, പട്ടമല്ല 

   അതാണ് ചക്ക.

ഒരു ചക്ക എന്നാൽ ഒരു പഴമല്ല. ഒരു നൂറു പഴമാണ്. 

Multiple fruit എന്ന് പറയും. ഓരോ ചക്ക ചുളയും ഓരോ  പൂവാണ്. അത് ഞെങ്ങി ഞെരുങ്ങി ഇരിക്കുന്നു എന്ന് മാത്രം. അവയിൽ ശരിയാം വണ്ണം പരാഗണം നടന്നില്ല എങ്കിൽ ചുളകളുടെ എണ്ണം  കുറയും, ചകിണി കൂടും, ചക്കയ്ക്ക് നല്ല ആകൃതിയും ഉണ്ടാകില്ല. മൾബെറി പഴത്തിന്റെ കുടുംബക്കാരൻ ആണ് ചക്കയും. 

വൃശ്ചിക മാസത്തിൽ  കള യിടും. ചിലയിടങ്ങളിൽ പോളയിടുക എന്നും പറയും. പ്ലാവ് പൂത്തു എന്ന് ആരും പറയാറില്ല. പറഞ്ഞാൽ കിളി പോയ ടീമാണോ എന്ന് ആരും ഒന്നു നോക്കും. 

പണ്ട് വീടുകളിലെ ഡിസ്പോസബിൾ സ്പൂൺ ആയിരുന്നു, പ്ലാവില കോട്ടിയത്. അതിലൂടെ ചൂട് കഞ്ഞിക്കൊപ്പം കുറെ ഹരിതകവും ഫ്ളാവാനോയിഡ് കളും കിട്ടുമ്പോൾ വായു കോപം ഉണ്ടാകുമായിരുന്നില്ല. ഇളം പ്ലാവില കൊണ്ട് നല്ല തോരനും ഉണ്ടാക്കാം. 

പ്രമേഹികൾക്കു പച്ച ചക്ക പോലെ പിന്നെ വേറെ എന്തുള്ളൂ.. ഇൻസുലിൻ ഉൽപ്പാദനം മെച്ചപ്പെടുമെന്ന് പുതുഗവേഷക മൊഴികൾ , അതോടെ ചക്ക സൂപ്പർ താരമായി.Jackfruit 365ആയി, Artocarpus ആയി, start up ആയി.  ലോകത്തെ പ്രമേഹ തലസ്ഥാനക്കാരാണല്ലോ നമ്മൾ. 

ചക്ക തിന്നുന്തോറും പ്ലാവ് വയ്ക്കാൻ തോന്നും. നല്ല പ്ലാവിൻ തടിയുടെ കാതൽ ആണ് മുൻ തലമുറയെ മോഹിപ്പിച്ചിരുന്നത്.കിഴക്കിന്റെ ഓക്ക് എന്നും പ്ലാവിൻ തടി അറിയപ്പെടുന്നു. സായിപ്പിന്റെ ഫർണിച്ചർ ഓക്ക് മരം കൊണ്ടാണല്ലോ.  നല്ല തണൽ വൃക്ഷം. കുരു മുളക് പടർത്താം. ആടിന് ഏറെ പ്രിയമുള്ള തോൽ ആണ്. ഉണങ്ങിയ ഇലകൾ പോലും പെറുക്കി കൊടുത്താൽ ആടിന് അത് ഷവർമ. 

വന വാസ കാലത്ത് പാണ്ഡവർ നില നിന്നത് ചക്ക കഴിച്ചെന്നു കുഞ്ചൻ. ഭീമനൊക്കെ ചില്ലറ അല്ലല്ലോ തീറ്റ. 

ചക്ക ചോറും കാളൻ കറിയും ചക്ക ചകിണിയും

അല്ലാതി

ക്കുഞ്ഞുങ്ങൾക്കേതു

സുഖ ഭോജനമികാലങ്ങളിലിതല്ലാതെ (ഹിഡിംബ വധം ).

ഇന്നലെ യല്ലേ ഇവൻ നമ്മുടെ ഔദ്യോഗിക ഫലം ആയത്. പക്ഷെ എന്നേ ഇയാൾ തമിഴന്റെ ഔദ്യോഗിക ഫലമാണ്. ബംഗ്ലാ ദേശിന്റെ ദേശീയ ഫലമാണ്. 

കായേം ചേനേം മുമ്മാസം

ചക്കേം മാങ്ങേമ് മുമ്മാസം

താളും തകരേം മുമ്മാസ്സം

അങ്ങനേം ഇങ്ങനേം മുമ്മാസ്സം ഇതായിരുന്നു ഒരു കാലത്ത് മലയാളിയുടെ അതിജീവന തന്ത്രം. ആ നമ്മൾ, അല്പം വൈകിയാണ് ചക്കയോട് നീതി കാണിച്ചത്. 

പ്ലാവ് നിറയെ ചക്ക 

വീട് നിറയെ കുട്ടികൾ. ചക്ക കഴിച്ചാൽ സന്താന ഉൽപ്പാദന ശേഷി  കൂടും  എന്നും ചിലർ.  

ഇടിച്ചക്ക, കൊത്തൻ ചക്ക, പച്ചച്ചക്ക, ചക്കപ്പഴം  ഇതാണ് ചക്കയുടെ ടൈം ലൈൻ. പിന്നെ ചക്ക മടലും ചകിണിയും പശുവിന്. പൂഞ്ഞു അഥവാ കൂഞ്ഞുമസാലക്കറിയോട് ഇറച്ചി പോലും തോൽക്കും. വിയറ്റ്നാമിൽ ചക്ക 'Tree Mutton 'എന്നർഥമുള്ള Gaach Patha ആണ്. ചക്ക തിന്ന ചൊരുക്ക് തീർക്കാൻ ചക്കക്കുരു എന്നാണല്ലോ. 

 ചക്കക്കുരു ചുട്ടതും മെഴുക്കു പുരട്ടിയതും മഴക്കാലത്ത് ഊർജ്ജദായകമായ സ്നാക്സ്. ചിലർ മുറിയാത്ത ചക്കക്കുരു മൺ കുടത്തിലിട്ടു പഞ്ഞക്കർക്കിടക കാലത്തേക്ക് കരുതി വയ്ക്കും. 

ചക്കക്കുരു അരച്ച് പാലിൽ ചേർത്ത് മുഖത്ത് പുട്ടിയിട്ടാൽ സൗന്ദര്യം വര്ധിക്കുമെന്നറിയാമോ? 

ചക്കേ നീ തങ്കപ്പൻ അല്ല, പൊന്നപ്പനാ....

വർഷം രണ്ടായിരം കോടിയുടെ ചക്ക പാഴാക്കുന്ന സാക്ഷര വിഡ്ഢിയാണ് മലയാളി. ഒരു വർഷം 50000ടൺ ചക്ക വാളയാർ ചുരം കടന്നു പോകുന്നു. അതും പൂർണമായും ജൈവ രീതിയിൽ ഉൽപ്പാദിപ്പച്ചത്.പകരം വിഷത്തിൽ ആറാടിയ പച്ചക്കറി പകരം വാങ്ങുന്നു. ബുദ്ധിമാൻ ആണത്രേ.  ചക്ക ഒന്നിന് മലയാളിക്ക് കിട്ടുന്നത് പത്തോ പതിനഞ്ചോ രൂപ മാത്രം. 

ചക്കയുടെ കാര്യത്തിൽ വയ്ക്കാൻ വേറെ,വറക്കാൻ വേറെ എന്നാണ്. 

വളരെ അധികം ഇന വൈവിധ്യം ഉള്ള വിളയാണ് ചക്ക. 

വരിക്ക തന്നെ എത്ര തരം. കൂഴയിലും ഉണ്ട് ഇനസമൃദ്ധി. 

വലിപ്പത്തിലും ചുളയുടെ നിറത്തിലും, കട്ടിയിലും മണത്തിലും ഒക്കെ ഉള്ള വൈജാത്യങ്ങൾ. ചെറിയ രുദ്രാക്ഷ വരിക്ക, തേൻ വരിക്ക, മുട്ടം വരിക്ക, സിലോൺ വരിക്ക, ചെമ്പരത്തി വരിക്ക, പാലൂർ, പേച്ചിപ്പാറ അങ്ങനെ നാടൻ മാരും വിയറ്റ്നാം സൂപ്പർ ഏര്ളി, ഡാങ് സൂര്യ, അരക്കില്ലാത്ത ഗം ലെസ്സ്, സിന്ദൂർ, സിദ്ദു, ശങ്കര, അങ്ങനെ രുചി രാജാക്കന്മാരും. 

എല്ലാ ചക്കയും ചിപ്സിനു കൊള്ളില്ല. ഇടത്തരം കട്ടിയുള്ള നീണ്ട ചുളകൾ ഉള്ള സവിശേഷ ഇനങ്ങൾ പല വീടുകളിലും ഉണ്ട്. അതിനായി പ്രത്യേകം ഇനങ്ങൾ ഉരുത്തിരിച്ചു എടുക്കണം. 

ചക്ക മാത്രമല്ല തടിയിലും കൂടി ആണ് കണ്ണു എങ്കിൽ കുരുവിട്ടു തന്നെ കിളിപ്പിച്ചു നടണം. ആദി, പാതി, ഞാലി, പീറ്റ എന്ന് പഴമൊഴി. 

പ്ലാവിൽ ആദ്യ ചക്കയിൽ നിന്നും തെങ്ങിൽ മധ്യ മൂപ്പു ഉള്ള മാതൃ വൃക്ഷത്തിൽ നിന്നും വെറ്റില കൃഷിയിൽ ഞാലി വള്ളികളും കവുങ്ങിൽ പ്രായം ചെന്ന മരത്തിൽ നിന്നും വേണം വിത്ത് ശേഖരിക്കാൻ എന്നത്രേ. ഇനി  ചക്കക്കുരു കുഴിച്ചിടുന്ന ആൾ അത് എങ്ങനെ ചെയ്യണം എന്നും പറയുന്നുണ്ട്. 

എണ്ണ തേച്ച്

കുളിച്ച്

വയർ നിറച്ചുണ്ട്

മുറുക്കാൻ ചോപ്പിച്ചു 

കൊമ്പത്തെ ചക്കയുടെ കടയ്ക്കലെ കുരു നടണം എന്ന്.

 മധുരം... ദീപ്തം.. ആഹാ.... 

ഇടുക്കി, വയനാട് പോലെ ഉള്ള ഉയർന്ന പ്രദേശങ്ങളിൽ വർഷത്തിൽ ഏതാണ്ട് ഒൻപതു മാസത്തോളം ചക്ക ലഭ്യമാകും. സമതലങ്ങളിൽ ജനുവരി മുതൽ ജൂലൈ വരെ ഒക്കെ കിട്ടും. പക്ഷെ മഴ തുടങ്ങിയാൽ ചക്കയുടെ രുചിയും മധുരവും കുറയും. മഴയ്ക്ക് മുൻപേ ചക്ക പാകമായാൽ രക്ഷപ്പെട്ടു. 

ഇനി കൃഷി രീതികളിലേക്ക് വരാം. 

പ്ലാവ് ഒരു ട്രോപ്പിക്കൽ എവർഗ്രീൻ വൃക്ഷമാണ്.ആയതിനാൽ തന്നെ ഇന്ത്യ, ശ്രീ ലങ്ക, ബംഗ്ലാദേശ്‌, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, കംബോഡിയ എന്നിവിടങ്ങളിൽ വ്യാപകമായി കൃഷി ചെയ്യുന്നു. 

 നല്ല വെയിൽ, നല്ല മഴ. ശറപറാ ചക്ക പിടിക്കും. ജൈവ കൃഷിയ്ക്ക് ഏറ്റവും അനുയോജ്യം. 

തുറസ്സായ സമൃദ്ധമായ സൂര്യ പ്രകാശം കിട്ടുന്ന സ്ഥലം തന്നെ വേണം. അത് ഉറപ്പ് വരുത്താതെ തൈകളെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. പുതിയ ഇനങ്ങൾ ആണ് നടുന്നത് എങ്കിൽ 4mx4m

 അകലത്തിൽ 1മീറ്റർ നീളം, വീതി, ആഴം ഉള്ള കുഴികൾ എടുത്തു, മേൽമണ്ണ് തിരികേ കുഴികളിൽ നിക്ഷേപിച്ചു അതിൽ ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ചകിരി ചോറ് കമ്പോസ്റ്റ്, മണ്ണ് എന്നിവ മിക്സ്‌ ചെയ്തു നിറച്ചു കുഴി മൂടി അതിൽ ഒരു പിള്ള ക്കുഴി എടുത്തു തന്നെ വേണം തൈകൾ നടാൻ. 

വെള്ളം കെട്ടി നിൽക്കരുത് ചുവട്ടിൽ. 

മഴക്കാലം കഴിഞ്ഞാൽ തടം വിസ്താരത്തിൽ തുറന്ന് നല്ല വണ്ണം കരിയിലകൾ കൊണ്ട് പുതയിടണം.

 ആവശ്യത്തിന് നനയ്ക്കണം . 

വിയറ്റ്നാം ഏര്ളി പോലെ ഉള്ള ഇനങ്ങൾ ഒന്നര കൊല്ലം കൊണ്ട് തന്നെ കായ്ച്ചു തുടങ്ങും.

 സിലോൺ വരിക്കയും നേരത്തെ കായ്ക്കുന്ന ഇനമാണ്. 

എങ്കിലും ചെടിയുടെ ആരോഗ്യം പ്രമാണിച്ചു മൂന്നു കൊല്ലത്തിനു ശേഷം കായ്ക്കാൻ വിടുന്നതാണ് ഉത്തമം. 

വലിയ കീട രോഗങ്ങൾ ഇപ്പോൾ ഇല്ല. കൃഷി വ്യാപകമായി ആകുന്നതോടെ പുതിയ അവതാരങ്ങൾ വരും. തണ്ട് തുരക്കുന്ന വണ്ടുകളെ ശ്രദ്ധിക്കണം. കായ്കൾക്ക് ഫംഗസ്  മൂലമുള്ള അഴുകലും കണ്ടു തുടങ്ങിയിട്ടുണ്ട്. 

7-15 കൊല്ലം പ്രായമുള്ള പ്ലാവുകൾ 50ചക്കയോളം തരും, കൃത്യമായ പരിചരണം ഉണ്ടെങ്കിൽ.

 ഒരു ഞെടുപ്പിൽ രണ്ടിലധികം ചക്കകൾ ഉണ്ടെങ്കിൽ വലിപ്പം കുറഞ്ഞവ നീക്കം ചെയ്യുന്നത് മറ്റുള്ളവയുടെ വളർച്ചയ്ക്ക് നല്ലതാണ്.

 ശിഖരങ്ങൾ മുറിച്ചു നിർത്തുന്നത് പ്ലാവിൽ വ്യാപകമല്ല. എങ്കിലും തടികളിൽ സൂര്യ പ്രകാശം പതിയത്തക്ക രീതിയിൽ ശിഖരങ്ങൾ ക്രമീകരിക്കുന്നത് കൂടുതൽ വിളവ് കിട്ടാൻ സഹായകം. 

നട്ട് ഓരോകൊല്ലവും 75ഗ്രാം വീതം നൈട്രജൻ, 60ഗ്രാം ഫോസ്ഫറസ്, 50ഗ്രാം പൊട്ടാസിയം എന്നിവ കിട്ടത്തക്ക രീതിയിൽ വർഷത്തിൽ ഒന്നോ രണ്ടോ തവണകളായി വളം കൊടുക്കാം

 അങ്ങനെ 8 കൊല്ലം കഴിഞ്ഞാൽ 600ഗ്രാം നൈട്രജൻ, 480ഗ്രാം ഫോസ്ഫറസ്, 400ഗ്രാം പൊട്ടാസ്യം എന്നിവ കിട്ടത്തക്ക രീതിയിൽ തുടർന്നങ്ങോട്ട് എല്ലാ കൊല്ലവും വളം നൽകാം. കായ്കൾ വെടിച്ചു കീറുന്നു  എങ്കിൽ വർഷത്തിൽ ഒരിക്കൽ 50-100ഗ്രാം ബോറാക്സും നൽകാം. വെടി ക്കുന്നെങ്കിൽ മാത്രം. ഒപ്പം 50 കിലോ അഴുകി പൊടിഞ്ഞ ചാണക പൊടിയും അതിന്റെ തന്നെ കരിയിലകളും പുതയായി നൽകാം. 

 പ്ലാവിൻ തോട്ടങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന തമിഴ് നാട്ടിലെ സ്ഥലമാണ് പൺറുട്ടി. പളാപ്പള ഗ്രാമം. കടലൂരിനും നെയ്‌വേലിക്കും ഇടയിലാണ് പൺറുട്ടി. ഇവിടെ കേരളത്തിന്റെ മൂന്നിൽ ഒന്ന് മഴയെ ഉളളൂ അതും പല മാസങ്ങളിലായി പെയ്യുന്നതിനാൽ ചക്കയിൽ വെള്ളം കയറി മധുരം കുറയുമെന്ന പേടി വേണ്ട. വർഷം മുഴുവൻ ഇവിടെ ചക്ക ലഭിക്കും. കാലാവസ്ഥ യുടെയും ഇനങ്ങളുടെയും സുകൃതം. അതിനടുത്തു തന്നെ പാലൂർ ഗവേഷണ കേന്ദ്രവുമുണ്ട്. നാലുമണിക്ക് സജീവമാകുന്ന രത്തിനം പിള്ള മാർക്കറ്റിൽ നിന്നും ദിനവും 5-6ലോഡ് ചക്ക ചെന്നൈയിലേക്കും ബോംബയിലേക്കും പോകുന്നു. ഏതാണ്ട് 2000 ഏക്കർ സ്ഥലത്തു വെള്ളവും വളവും നൽകി തമിഴൻ പ്ലാന്തോട്ടങ്ങൾ പരിപാലിക്കുന്നു. 

എന്നാൽ പിന്നെ...


Saturday 13 March 2021

കോഴികളിലെ വിരയിളക്കൽ

കോഴികളുടെ ആരോഗ്യത്തിനും ഉല്‍പ്പാദനത്തിനും വിരയിളക്കല്‍ അത്യാവശ്യമാണ്. തുറന്നുവിട്ടു വളര്‍ത്തുന്ന കോഴികളില്‍ മറ്റു കോഴികളേക്കാള്‍ വിരശല്യം കൂടുതലായിരിക്കും.

 വിരശല്യം ഉണ്ടാകാനുള്ള പ്രധാന കാരണം വിരകളുടെ മുട്ട, ലാര്‍വ എന്നിവ കോഴികള്‍ ഭക്ഷിക്കുന്നതിലൂടെയാണ്. മണ്ണിര, ഒച്ച് എന്നിവയെ ഭക്ഷിക്കുന്നതിലൂടെയും കോഴികളില്‍ വിരബാധയ്ക്ക് സാധ്യതയുണ്ട്.

 മുട്ടക്കോഴികള്‍ക്ക് ഏഴാമത്തെയും പതിനഞ്ചാമത്തെയും ആഴ്ചയിലാണ് വിരമരുന്ന് നല്‍കേണ്ടത്. ചിക് സ്റ്റേജ്, ഗ്രോവര്‍ സ്‌റ്റേജ് എന്നിവ തീരും മുമ്പേ എന്നതാണ് ഈ ആഴ്ചകളില്‍ വിരമരുന്ന് നല്‍കുന്നതിന്റെ ഉദ്ദേശം. തുറന്നുവിട്ടു വളര്‍ത്തുന്ന മുട്ടക്കോഴികളില്‍ മൂന്ന് മാസത്തിലൊരിക്കലും മുഴുവന്‍ സമയവും കൂടുകളില്‍ കഴിയുന്ന മുട്ടക്കോഴികള്‍ക്ക് ആറ് മാസത്തിലൊരിക്കലും വിരമരുന്നു നല്‍കുക.

 വിരയിളക്കി കഴിഞ്ഞാല്‍ ഒരാഴ്ചയ്ക്ക് ശേഷം കോഴികളെ പുതിയ കൂട്ടിലേക്ക് മാറ്റാം.

 ഇറച്ചിക്കോഴികളെ സംബന്ധിച്ചിടത്തോളം അവയെ കൂടിന് പുറത്തേക്ക് വിടാത്തതു കൊണ്ടും വെറും ആറാഴ്ച കൊണ്ട് വിപണിയിലെത്തിക്കുമെന്നതിനാലും വിരമരുന്ന് നല്‍കേണ്ടതില്ല. അതേസമയം വിരബാധയുണ്ടെന്ന് തോന്നുകയാണെങ്കില്‍ മരുന്ന് നല്‍കി ഒരാഴ്ച കഴിഞ്ഞാല്‍ ഇറച്ചിക്കായി വില്‍ക്കാം.

 വിരബാധ എങ്ങനെ മനസിലാക്കാം?

 അടിക്കടിയുള്ള വയറിളക്കം, മുട്ട കുറയുക, മുട്ടയുടെ വലിപ്പക്കുറവ്, വിശപ്പില്ലായ്മ, തൂക്കക്കുറവ്, പൂവിനും ആടയ്ക്കും നീല നിറം തുടങ്ങിയവയാണ് കോഴികളിലെ വിരബാധയുടെ ലക്ഷണങ്ങള്‍. വിരകള്‍ക്കെല്ലാം പൊതുവായി നല്‍കാവുന്ന മരുന്നാണ് ആല്‍ബന്റസോള്‍.

 വൈകുന്നേരം സമയങ്ങളിലാണ് വിരമരുന്ന് നല്‍കാന്‍ ഉചിതം. മരുന്ന് നല്‍കുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് കുടിവെള്ളം മാറ്റി വെക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ കോഴികളും ഒരേ സമയം മരുന്ന് കുടിച്ചു തീര്‍ക്കാന്‍ സഹായകമാകും. കൃത്യമായ ഡോസില്‍ തന്നെ മരുന്ന് നല്‍കാന്‍ ശ്രദ്ധിക്കണം.വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശത്തോടെ ആല്‍ബന്റസോള്‍, ഫെന്‍ബന്‍ഡസോള്‍, ലിവമിസോള്‍, പൈപ്പരാസിന്‍, പ്രാസിക്വിന്റല്‍ എന്നീ മരുന്നുകളാണ് നല്‍കാവുന്നത്.

കോഴിക്കാഷ്ഠം ജൈവവളമാക്കാം

 കോഴിക്കാഷ്ഠം നേരിട്ട് ഉപയോഗിക്കുന്നത് അപകടം


ഒരു ഉത്തമ ജൈവ വളം ആണ് കോഴി കാഷ്ഠം. എല്ലാവരും സാദാരണയായി ഇത് ഉപയോഗിക്കാറുണ്ട്. ഏറ്റവും കൂടിയ അളവില്‍ NPK അടങ്ങിയിട്ടുള്ളതാണ് ഇത്.

കോഴി കാഷ്ഠം നേരിട്ട് ചെടികളിൽ ഉപയോഗിക്കുന്ന രീതി അശാസ്ത്രീയമായി ആണ് . കോഴിഫാമിൽ നിന്നും അത് പോലെ മറ്റു സ്ഥലങ്ങളില്‍ നിന്നും നാം സംഭരിക്കുന്നത് നേരിട്ടണ് നാം ഉപയോഗിക്കുന്നത് .


ഇത് ഫലത്തെക്കാള്‍ ഏറെ ദോഷം ചെയ്യും. അത് മാത്രമല്ല ധാരാളം നനയും ആവശ്യമായിരിക്കും. അല്ലെങ്കില്‍ ചെടികൾക്ക് അത് ദോഷം ചെയ്യുകയും , ചെടികള്‍ ഉണങ്ങി പോവുകയും ചെയ്യും. അതിനു കാരണം, സംസ്കരിക്കാത്ത കോഴിക്കാഷ്ടം ചെടിക്കിട്ടു വെള്ളം ഒഴിച്ചാല്‍ അവിടെ മുതല്‍ ജൈവ പക്രിയ ആരംഭിക്കുകയാണ്. അപ്പോള്‍ ധാരാളം ചൂടു പുറത്തേക്കു വരും. കാരണം അതിന്റെ ജൈവ പ്രക്രിയ അപ്പോള്‍ മുതല്‍ തുടങ്ങുന്നു. ഈ സമയത്ത് ധാരാളം ബാക്ടീരിയകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും . ആദ്യം ആദ്യം ചൂടു കുറവായിരിക്കും, പിന്നെ ചൂടു വര്‍ധിക്കുന്നു. രണ്ടു തരം ബാക്ടീരിയകള്‍ ആണ് അതിനു കാരണം. അങ്ങിനെ 45 - 90 ദിവസം കൊണ്ടാണ് ജൈവ പ്രക്രിയ പൂര്‍ത്തിയായി കോഴിക്കാഷ്ഠം ശരിയായ ജൈവ വളം ആകുന്നതു.


കോഴി കാഷ്ഠം ആദ്യം ജൈവ വളം ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക എന്നതാണ്. അപ്പോള്‍ ചെടിയുടെ വളര്‍ച്ചാ ഘട്ടത്തില്‍ തന്നെ അതിനു ആവശ്യമായ ഭക്ഷണം ലഭിക്കുന്നതാണ്.

കോട്ടയം ജില്ലയിലെ കുറിച്ചിത്താനത്ത് പ്രദീപിൻ്റെ ഫാമിൽ ജൈവവളം ആക്കിയാണ് ഉപയോഗിക്കുന്നത്.


ജൈവവളം ആക്കുന്നതിന്....


കോഴിക്കാഷ്ടം ഒരു വൃത്തിയുള്ള പ്രതലത്തില്‍ ഒരടി ഉയരത്തില്‍ ഒരു ബെഡ് ആയി വിതറുക . അതില്‍ വെള്ളം ഒഴിക്കുക . 10 കിലോ കോഴിക്കാഷ്ടത്തി നു 3 ലിറ്റര്‍ വെള്ളം എന്നാ തോതില്‍ ചേര്‍ക്കുക . എന്നിട്ട് നന്നായി ഇളക്കുക . അതിനു ശേഷം ഒരു കൂനയായി മൂടിയിടുക. മൂന്നാം ദിവസം നന്നായി ഇളക്കി വീണ്ടും കൂനയായി ഇടുക . ഇങ്ങിനെ 45 ദിവസം മുതല്‍ 90 ദിവസം വരെ തുടരുക. ഇതിനിടയില്‍ അതില്‍ നിന്നും പുക ഉയരുന്നത് കാണാം. നന്നായി പുക ഉയരുന്നു എങ്കില്‍ വീണ്ടും ഇളക്കി കൂനയായി ഇടുക. ഈ സമയത്ത് കൈകൊണ്ടു തൊട്ടു നോക്കിയാല്‍ കൈ പൊള്ളുന്ന ചൂടു അനുഭവപെടും. 90 ദിവസം ആവുമ്പോഴേക്കും നല്ല കറുത്ത ജൈവ വളം ആയി മാറിയിട്ടുണ്ടാവും.

ഉപയോഗ ക്രമം:


തയ്യാറായ ജൈവ വളം ചെടിയുടെ ചുവട്ടിൽ നിന്നും തണ്ടിൽ മുട്ടാതെ അകലത്തില്‍ മാത്രമേ ഇടാവൂ അതിനു ശേഷം നന്നായി നനക്കുക. നമ്മൾ നേരിട്ട് ഉപയോഗിച്ചിരുന്നപ്പോള്‍ ചേര്‍ത്തതിന്റെ 25 % മാത്രം മതി ജൈവ വളം ആക്കി ഉപയോഗിക്കുമ്പോള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


1, കൂട്ടിയിട്ടിരിക്കുന്ന കോഴിക്കാഷ്ഠം ഇളക്കുംപോള്‍ വായയും, മൂക്കും ഒരു നനഞ്ഞ തോർത്ത്‌ കൊണ്ട് മൂടി കെട്ടുക.

2, ചെടിയുടെ നേരെ ചുവട്ടില്‍ വളം പ്രയോഗിക്കരുത് .

3, ധാരാളം വെള്ളം ഒഴിക്കുക.

മൊബൈൽ: 9446197280

Wednesday 16 September 2020

ചരിത്രമറിഞ്ഞ് കഴിക്കണം ബ്രോയിലർ കോഴി -Dr.AbduRaoof


ബ്രോയ്‌ലർ കോഴി കഴിക്കാത്തവരായി മാംസാഹാരപ്രിയർ ആരും തന്നെ ഉണ്ടാവില്ല. ഒരുപാട് കുറ്റം പറച്ചിലുകളും ആരോപണങ്ങൾക്കും ദുഷ്പ്രചാരണങ്ങൾക്കും ഇടയിൽ ബ്രോയ്‌ലർ ഫാമിങ് മേഖല വളർന്നു കൊണ്ടേയിരിക്കുകയാണ്, ഇന്ത്യയിൽ മുഴുവനും... കൂടെ കേരളത്തിലും...   40 ദിവസം കൊണ്ട്  2.250 കിലോ തൂക്കം വയ്ക്കുന്ന രീതിയിൽ തീറ്റപരിവർത്തനശേഷിയുള്ള കോഴികളാണ് ബ്രോയ്‌ലർ കോഴികൾ. 3.6 കിലോ തീറ്റ നൽകിയാൽ 40 ദിവസം കൊണ്ട് 2.250 കിലോ ഭാരഭാരം വരുന്നു. ഒരു കിലോ തൂക്കം ലഭിക്കാൻ കോഴിക്ക് 1.6–1.7 കിലോ തീറ്റ നൽകിയാൽ മതി.ബ്രോയ്‌ലർ കോഴിയുടെ ജനിതകപരമായുള്ള തീറ്റപരിവർത്തനശേഷിയും നൽകുന്ന തീറ്റയുടെ ഗുണമേന്മയുമാണ് ഇത്തരത്തിലുള്ള മാംസോൽപാദനം സാധ്യമാക്കുന്നത്

    20–ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ വൈറ്റ് പ്ലൈമൊത് റോക്ക്, വൈറ്റ് കോർനിഷ് എന്നീ രണ്ടുത്തരം ജനുസുകൾ തതമ്മിൽ ഇണചേർത്ത് സങ്കര ഇനം കുഞ്ഞുങ്ങൾ ഉൽപാദിപ്പിക്കുന്നു. മുട്ട  ഉൽപാദനത്തിനു പുറമേ മാംസോൽപാദത്തിലും ഈ ജനുസുകൾ കഴിവു തെളിയിച്ചവയായിരുന്നു. ഇവയിൽനിന്നും വിരിഞ്ഞ  സങ്കരയിനം കോഴിക്കുഞ്ഞുങ്ങളിൽനിന്നുമാംസോൽപാദനശേഷിയും തീറ്റ പരിവർത്തന ശേഷിയും കൂടുതലുള്ളവരെ മാത്രം തിരഞ്ഞെടുത്ത് പ്രത്യേകം ഫാമുകളിൽ വളർത്തുന്നു. ഇവയിൽനിന്നും വിരിയുന്ന  കുഞ്ഞുങ്ങളിൽ മാംസോൽപാദനവും തീറ്റ പരിവർത്തന ശേഷിയും കൂടുതൽ  ഉള്ളവയും അവയുടെ  തള്ളക്കോഴിയെയും പൂവനെയും മാത്രം നിലനിർത്തുന്നു. ഈ പ്രക്രിയ പതിറ്റാണ്ടുകൾ  ആവർത്തിച്ചതിന്റെ ഫലമായാണ് ഇന്നു കാണുന്ന ബ്രോയ്‌ലർ കോഴികൾ രൂപംകൊണ്ടത്. 10 വർഷം മുമ്പ്  8 ആഴ്ചകൊണ്ട് 2 കിലോ തൂക്കം ലഭിച്ചിരുന്ന ബ്രോയ്‌ലർ കോഴികൾ ഇന്ന് 6 ആഴ്ചകൊണ്ട്  2.250 കിലോ  തൂക്കം  വയ്ക്കുന്നു.

 ഇത്തരത്തിൽ  മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തന ശേഷിയും  വർധിപ്പിച്ച ബ്രോയ്‌ലർ  കോഴിയിലെ തള്ളക്കോഴിയും അതിന്റെ പൂവനും ‘പ്യുർ ലൈൻ’ എന്ന  പേരിൽ  അറിയപെടുന്നു. ഇവയെ ബയോസെക്യൂരിറ്റി (അണുബാധ വരാതെ ) സംവിധാനങ്ങളോടു കൂടി പ്രത്യേകം  സജ്ജമാക്കിയ എയർകണ്ടീഷനുള്ള ഷെഡുകളിൽ സംരക്ഷിച്ചു പോരുന്നു. അവയുടെ  ജനിതക സ്വഭാവത്തിന് ഇത്രയും വിലയുള്ളതുകൊണ്ടാണ് അത്രയും നിക്ഷേപം നടത്തുന്നത്...

 ഇന്ത്യയിൽ സുഗുണ, വെങ്കടേശ്വര (VHL) എന്നീ രണ്ടു  കമ്പനികളിൽ  മാത്രമാണ് പ്യുവർലൈൻ ഉള്ളത്. ഇന്ത്യൻ പൗൾട്രിയുടെ പിതാവ് എന്നറിയപ്പെടുന്ന ഡോ. ബി.വി. റാവുവിന്റെ കമ്പനിയാണ് വെങ്കടേശ്വര. സുഗുണയുടേത് സൺബറോ എന്ന  ജനുസും വെങ്കടേശ്വരയുടേത് വെൻകോബ്ബ് എന്ന ജനുസ്സുമാണ്. ...

കോബ് എന്ന അമേരിക്കൻ കമ്പനിയുടെ പ്യുവർലൈൻ ഇനത്തെ ഇന്ത്യൻ കോഴികളുമായി സങ്കരണം ന‌ടത്തിയാണ് വെൻകോബ് എന്ന ഇനത്തെ വെങ്കടേശ്വര ഉൽപാദിപ്പിച്ചെടുത്തത്. വെൻകോബ്ബ്-400, Vencobn-100, Vencobb-430,  വെൻകോബ്ബ്-430y എന്നിങ്ങനെ വെൻകോബ്ബിന്റെ പല വകഭേദങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. ഇവക്കെല്ലാം തന്നെവിവിധ  തീറ്റപരിവർത്തനശേഷിയും  വ്യത്യസ്ത മാംസോൽപാദന ശേഷിയുമാണുള്ളത്.സുഗുണയുടെ സ്വന്തം ജനുസാ സൺബറോ കൂടാതെ  ഇറക്കുമതി  ചെയ്ത  F15, AP 95 തുടങ്ങിയ ബ്രീഡുകളും തമിഴ്നാട്ടിലും  കേരളത്തിലും ലഭ്യമാണ്. ഇവയ്ക്കു  പുറമെ Ross308, ഹാർട്ബ്രേക്കർ, ഹബ്ബർഡ് തുടങ്ങിജനുസുകൾ അമേരിക്കൻ കമ്പനിയായ ഏവിയാജൻ വിപണിയിലെത്തിക്കുന്നു. എല്ലാ  ജനുസുകളുടെയും  മാംസോൽപാദനശേഷിയും തീറ്റ പരിവർത്തനശേഷിയും രോഗപ്രതിരോധ  ശേഷിയും വ്യത്യസ്‌തമാണ്..

Pureline കോഴിയുടെ കുഞ്ഞുങ്ങൾ ഗ്രേറ്റ്‌ ഗ്രാന്റ് പേരെന്റ്സ് (GGP) എന്ന  പേരിൽ വളർത്തുന്നു.  ഇതു കൊത്തുമുട്ട വിരിഞ്ഞ കുഞ്ഞുങ്ങൾ ഗ്രാൻഡ് പേരെന്റ്സ് (GP) എന്ന  പേരിൽ വീണ്ടും  കൊത്തുമുട്ടകൾക്കായി വളർത്തുന്നു. ഇവയിൽനിന്നു  വിരിയുന്നവ പേരെന്റ്സ് (ബ്രീഡർ ) എന്ന   പേരിൽ അറിയപ്പെടുന്നു. പേരന്റ്സ് ഫാമുകൾ തമിഴ്നാട്ടിലും  കർണാടകയിലും ധാരാളമായുണ്ട്. പേരന്റ്സ് ഫാമിലെ കോഴികളുടെ കൊത്തുമുട്ട വിരിയിച്ചെടുത്ത  കുഞ്ഞുങ്ങളാണ് കൊമേഴ്‌ഷ്യൽ  ബ്രോയ്‌ലർ എന്ന പേരിൽ കേരളത്തിലെത്തുന്നത്...  

 ഒരു കൊമേഴ്‌ഷ്യൽ ബ്രോയിലർ കുഞ്ഞിന് 25-30 രൂപ വിലവരുമ്പോൾ ഒരു പേരെന്റ്സ് കുഞ്ഞിന്  250-300 രൂപ  വിലവരുന്നു. അതേസമയം, GPയും GGPയും എന്നിവ പൊതുവിപണിയിൽ വിൽക്കാറില്ല. എങ്കിലുംഒരു pureline കോഴിക്കുഞ്ഞിന് എന്തു മൂല്യം വരും എന്ന്  ആലോചിക്കാവുന്നതേയുള്ളൂ....

5 തലമുറകൾക്കു ശേഷം ജനിതക ശേഷിയിൽ കുറവു വരുന്നതുകൊണ്ട് അഞ്ചാം തലമുറയെ  മാംസോൽപാദനത്തിന് ഉപയോഗിക്കുക്കുന്നു. ബാക്കി 4 തലമുറയിലും മാംസോൽപാദന ശേഷിയും തീറ്റ പരിവർത്തനശേഷിയും...ഒരുപോലെയാണെങ്കിലും ബാക്കി 4 തലമുറയും കൊത്തുമുട്ടകൾ ഉൽപാദിപ്പിക്കാൻ ഉപയോഗിക്കുന്നു. ഇതിലൂടെ വളരെ കൂടുതൽ കൊമേർഷ്യൽ ബ്രോയ്‌ലർ കുഞ്ഞുങ്ങളെ  ഉൽപാദിപ്പിക്കാൻ കഴിയുന്നു. ബ്രോയ്‌ലർ കോഴികൾക്ക് മുട്ടയുൽപാദനത്തിനാവശ്യമായ തീറ്റ നൽകിയാൽ അത് മുട്ടയുൽപാദനം  നടത്തും  എന്നുള്ളതും ഹോർമോൺ നൽനൽകുന്നതല്ല  മാംസോൽപാദനശേഷിക്കു കാരണം എന്നുള്ളതും ഇതിൽനിന്നും  വ്യക്തമാണല്ലോ

 2 ലീറ്റർ പാൽ നൽകിയിരുന്ന പശുക്കൾ 20 ലീറ്റർ  പാൽ തരുന്നതും (ഇസ്രായേൽ പശുക്കൾ 100L വരെ),  വർഷത്തിൽ 100മുട്ട നൽകിയിരുന്ന കോഴി  300 മുട്ട തരുന്നതും 5-8 വർഷംകൊണ്ട് കായ്ച്ചിരുന്ന തെങ്ങും  മാവും  2വർഷംകൊണ്ട് കായ്ക്കുന്നതും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. ആവിയന്ത്രങ്ങൾക്കും കൽക്കരിയന്ത്രങ്ങൾക്കും ശേഷം ഇലക്ട്രിക്  ട്രെയിനുകളും പെട്രോൾ കാറുകളും വന്നതും ഇപ്പോൾ നാം  ഇലക്ട്രിക്കാറുകൾക്കു പുറകെ പോകുന്നതും ശാസ്ത്രത്തിന്റെ വളർച്ചയുടെ ഭാഗമാണ്. അതായത്, എല്ലാം മനുഷ്യ മസ്‌തിഷ്കത്തിന്റെ ലീലാവിലാസങ്ങൾ തന്നെ...















ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294
ആറുമാസം പ്രായമായ കുഞ്ഞിന് നല്‍കുന്ന ആദ്യ കട്ടിയാഹാരമാണ് കൂവ. പ്രായമേറുംതോറും കൂവയോടുള്ള മമതയും കൂടും. താത്പര്യക്കാര്‍ ഏറെയുണ്ടെങ്കിലും നമ്മുടെ നാട്ടില...

Read more at: https://www.mathrubhumi.com/agriculture/features/arrow-root-farming-and-processing-1.5047294